HOME
DETAILS

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഒരുമാസം കൂടി നീട്ടി

  
backup
May 22, 2019 | 5:37 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-2

 

കൊളംബോ: ഭീകരാക്രമണത്തിന് ഒരു മാസം പിന്നിട്ട ശേഷവും അടിയന്തരാവസ്ഥ പിന്‍വലിക്കാതെ ശ്രീലങ്ക. പൊതുജന സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്ത് അടിയന്തരാവസ്ഥ ഒരു മാസംകൂടി നീട്ടുന്നതായി പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. ഇതോടെ സുരക്ഷാ സേനക്ക് സംശയമുള്ള ആരെയും പിടികൂടി അനിശ്ചിതകാലത്തേക്ക് കസ്റ്റഡിയില്‍ വയ്ക്കാന്‍ സാധിക്കും.
ഏപ്രില്‍ 21ന് കൊളംബോയിലെ മൂന്ന് ആഡംബര ഹോട്ടലുകളിലും ക്രിസ്ത്യന്‍ പള്ളികളിലും സ്‌ഫോടനങ്ങള്‍ നടന്നതോടെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട മുഴുവനാളുകളും പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തതായി പ്രസിഡന്റ് അറിയിച്ചിരുന്നു. എന്നാല്‍ മൂന്നാഴ്ച പിന്നിട്ടതോടെ ക്രൈസ്തവ-ബുദ്ധ തീവ്രവാദികള്‍ ശ്രീലങ്കയിലെ മുസ്‌ലിംകള്‍ക്കു നേരെ ആസൂത്രിതമായ കലാപം നടത്തി. നിരവധി മുസ്‌ലിം പള്ളികളും നൂറുകണക്കിനു വ്യാപാരസ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധിപേരെ അറസ്റ്റ് ചെയ്തിരുന്നു.


അതിനിടെ തീവ്രവാദ സംഘടനയായ നാഷനല്‍ തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ച് പാര്‍ലമെന്റ് അംഗത്തെ പൊലിസ് അറസ്റ്റ് ചെയ്തു. 42കാരനായ മുഹമ്മദ് നൗഷാദ് ജലാലുദ്ദീനെയാണ് പ്രത്യേക പൊലിസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനായ എന്‍.ടി.ജെ നേതാവ് സഹ്‌റാന്‍ ഹാഷിമിനെ സഹായിച്ചു എന്നതാണ് ഇയാള്‍ക്കു മേലുള്ള കുറ്റം. ഇതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് തടയാനായി പാര്‍ലമെന്റ് സുരക്ഷ ശക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചു, വിശദീകരണം തേടി സര്‍ക്കാര്‍

Kerala
  •  a day ago
No Image

ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.1 തീവ്രത, ജാഗ്രതാ മുന്നറിയിപ്പ്. സുനാമി ആശങ്കയില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  a day ago
No Image

ബഹ്‌റൈനിലെയും കുവൈത്തിലെയും ഇറാന്‍ ആക്രമണം: ആള്‍നാശമില്ലെന്ന് യുഎസ്

bahrain
  •  a day ago
No Image

മാസപ്പടി കേസ്: അന്വേഷണം വിപുലീകരിക്കാന്‍ ഇ.ഡി; ;മെന്റര്‍'മാരുടെ പങ്ക് പരിശോധിക്കുന്നു

Kerala
  •  a day ago
No Image

വെനസ്വേല ഭൂചലനം:  മരണം 1430 കടന്നു, കാണാതായവര്‍ അരലക്ഷത്തിലേറെ, രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  a day ago
No Image

സഊദി യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം; 40,000 റിയാലിൽ കൂടുതൽ പണമോ മൂല്യവസ്തുക്കളോ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം

Kerala
  •  a day ago
No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  a day ago
No Image

പോര്‍മുഖം വീണ്ടും തുറക്കുന്നു?; ഇറാന്‍- യു.എസ് ആക്രമണ പ്രത്യാക്രമണങ്ങളില്‍ ആശങ്ക 

International
  •  a day ago
No Image

വെടിനിര്‍ത്തലിന് പുല്ലുവില: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം; ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ പ്രത്യാക്രമണം

Kuwait
  •  a day ago