HOME
DETAILS

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഒരുമാസം കൂടി നീട്ടി

  
backup
May 22, 2019 | 5:37 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-2

 

കൊളംബോ: ഭീകരാക്രമണത്തിന് ഒരു മാസം പിന്നിട്ട ശേഷവും അടിയന്തരാവസ്ഥ പിന്‍വലിക്കാതെ ശ്രീലങ്ക. പൊതുജന സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്ത് അടിയന്തരാവസ്ഥ ഒരു മാസംകൂടി നീട്ടുന്നതായി പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. ഇതോടെ സുരക്ഷാ സേനക്ക് സംശയമുള്ള ആരെയും പിടികൂടി അനിശ്ചിതകാലത്തേക്ക് കസ്റ്റഡിയില്‍ വയ്ക്കാന്‍ സാധിക്കും.
ഏപ്രില്‍ 21ന് കൊളംബോയിലെ മൂന്ന് ആഡംബര ഹോട്ടലുകളിലും ക്രിസ്ത്യന്‍ പള്ളികളിലും സ്‌ഫോടനങ്ങള്‍ നടന്നതോടെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട മുഴുവനാളുകളും പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തതായി പ്രസിഡന്റ് അറിയിച്ചിരുന്നു. എന്നാല്‍ മൂന്നാഴ്ച പിന്നിട്ടതോടെ ക്രൈസ്തവ-ബുദ്ധ തീവ്രവാദികള്‍ ശ്രീലങ്കയിലെ മുസ്‌ലിംകള്‍ക്കു നേരെ ആസൂത്രിതമായ കലാപം നടത്തി. നിരവധി മുസ്‌ലിം പള്ളികളും നൂറുകണക്കിനു വ്യാപാരസ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധിപേരെ അറസ്റ്റ് ചെയ്തിരുന്നു.


അതിനിടെ തീവ്രവാദ സംഘടനയായ നാഷനല്‍ തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ച് പാര്‍ലമെന്റ് അംഗത്തെ പൊലിസ് അറസ്റ്റ് ചെയ്തു. 42കാരനായ മുഹമ്മദ് നൗഷാദ് ജലാലുദ്ദീനെയാണ് പ്രത്യേക പൊലിസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനായ എന്‍.ടി.ജെ നേതാവ് സഹ്‌റാന്‍ ഹാഷിമിനെ സഹായിച്ചു എന്നതാണ് ഇയാള്‍ക്കു മേലുള്ള കുറ്റം. ഇതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് തടയാനായി പാര്‍ലമെന്റ് സുരക്ഷ ശക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി പി പ്രസാദിന് ഗുരുത്വമില്ല; വിജയം തുലാസില്‍: ജി സുധാകരന്‍

Kerala
  •  9 days ago
No Image

'ഗള്‍ഫ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ അക്രമിക്കും' ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

International
  •  9 days ago
No Image

എല്‍.പി.ജി ക്ഷാമം രൂക്ഷം; പൊറോട്ടയ്ക്ക് വിലകൂടി, ചായയ്ക്കും; കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടി

Kerala
  •  9 days ago
No Image

'അലി വീട്ടിലില്ലെങ്കില്‍ എനിക്ക് എന്റെ കൈകള്‍ അറുത്തുമാറ്റപ്പെട്ട പോലെയാണ്' കൊല്ലപ്പെട്ട ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ നേതാവ് അലി ലാരിജാനിയെ കുറിച്ച് പ്രിയതമ ഫരീദയുടെ വാക്കുകള്‍

International
  •  9 days ago
No Image

വര്‍ക്കലയില്‍ വി. ജോയിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ചു: പൊലീസില്‍ പരാതി നല്‍കി സി.പി.എം

Kerala
  •  9 days ago
No Image

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ ഉൾപ്പെടെ മരണം 4 ആയി; കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു

oman
  •  9 days ago
No Image

സഊദി എയർപോർട്ടുകൾ ഗൾഫ് രാജ്യങ്ങളിലെ വിമാന കമ്പനികളുടെ ഒപ്പറേറ്റിങ് കേന്ദ്രങ്ങളാകുന്നു; ദമാമിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലേക്ക് ഗൾഫ് വിമാന കമ്പനികളുടെ നേരിട്ടുള്ള സർവീസുകൾ

Saudi-arabia
  •  9 days ago
No Image

ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷയിൽ മാറ്റം: ജനനത്തീയതി തെളിയിക്കാൻ അധിക രേഖ; പുതിയ നിബന്ധനകൾ അറിയാം

National
  •  9 days ago
No Image

പാചകവാതകക്ഷാമത്തിന് ആശ്വാസമായി 'പിക്സിസ് പയനിയർ'; 47,000 ടൺ എൽപിജിയുമായി അമേരിക്കൻ കപ്പൽ മംഗളൂരു തുറമുഖത്തെത്തി

National
  •  9 days ago
No Image

കടക്കെണിയിൽ കേരളം: 3700 കോടി രൂപ കൂടി വായ്പയെടുക്കാൻ സർക്കാർ; ഈ വർഷത്തെ ആകെ കടം 49,547 കോടി

Kerala
  •  9 days ago