HOME
DETAILS

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഒരുമാസം കൂടി നീട്ടി

  
backup
May 22, 2019 | 5:37 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-2

 

കൊളംബോ: ഭീകരാക്രമണത്തിന് ഒരു മാസം പിന്നിട്ട ശേഷവും അടിയന്തരാവസ്ഥ പിന്‍വലിക്കാതെ ശ്രീലങ്ക. പൊതുജന സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്ത് അടിയന്തരാവസ്ഥ ഒരു മാസംകൂടി നീട്ടുന്നതായി പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. ഇതോടെ സുരക്ഷാ സേനക്ക് സംശയമുള്ള ആരെയും പിടികൂടി അനിശ്ചിതകാലത്തേക്ക് കസ്റ്റഡിയില്‍ വയ്ക്കാന്‍ സാധിക്കും.
ഏപ്രില്‍ 21ന് കൊളംബോയിലെ മൂന്ന് ആഡംബര ഹോട്ടലുകളിലും ക്രിസ്ത്യന്‍ പള്ളികളിലും സ്‌ഫോടനങ്ങള്‍ നടന്നതോടെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട മുഴുവനാളുകളും പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തതായി പ്രസിഡന്റ് അറിയിച്ചിരുന്നു. എന്നാല്‍ മൂന്നാഴ്ച പിന്നിട്ടതോടെ ക്രൈസ്തവ-ബുദ്ധ തീവ്രവാദികള്‍ ശ്രീലങ്കയിലെ മുസ്‌ലിംകള്‍ക്കു നേരെ ആസൂത്രിതമായ കലാപം നടത്തി. നിരവധി മുസ്‌ലിം പള്ളികളും നൂറുകണക്കിനു വ്യാപാരസ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധിപേരെ അറസ്റ്റ് ചെയ്തിരുന്നു.


അതിനിടെ തീവ്രവാദ സംഘടനയായ നാഷനല്‍ തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ച് പാര്‍ലമെന്റ് അംഗത്തെ പൊലിസ് അറസ്റ്റ് ചെയ്തു. 42കാരനായ മുഹമ്മദ് നൗഷാദ് ജലാലുദ്ദീനെയാണ് പ്രത്യേക പൊലിസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനായ എന്‍.ടി.ജെ നേതാവ് സഹ്‌റാന്‍ ഹാഷിമിനെ സഹായിച്ചു എന്നതാണ് ഇയാള്‍ക്കു മേലുള്ള കുറ്റം. ഇതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് തടയാനായി പാര്‍ലമെന്റ് സുരക്ഷ ശക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  5 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  5 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  5 days ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  5 days ago
No Image

അവരെ ആർക്കും തൊടാനാകില്ല; കോഹ്‌ലിക്കും രോഹിത്തിനും പിന്തുണയുമായി അശ്വിൻ

latest
  •  5 days ago
No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  5 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  5 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  5 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  5 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  5 days ago