HOME
DETAILS

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഒരുമാസം കൂടി നീട്ടി

  
backup
May 22, 2019 | 5:37 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-2

 

കൊളംബോ: ഭീകരാക്രമണത്തിന് ഒരു മാസം പിന്നിട്ട ശേഷവും അടിയന്തരാവസ്ഥ പിന്‍വലിക്കാതെ ശ്രീലങ്ക. പൊതുജന സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്ത് അടിയന്തരാവസ്ഥ ഒരു മാസംകൂടി നീട്ടുന്നതായി പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. ഇതോടെ സുരക്ഷാ സേനക്ക് സംശയമുള്ള ആരെയും പിടികൂടി അനിശ്ചിതകാലത്തേക്ക് കസ്റ്റഡിയില്‍ വയ്ക്കാന്‍ സാധിക്കും.
ഏപ്രില്‍ 21ന് കൊളംബോയിലെ മൂന്ന് ആഡംബര ഹോട്ടലുകളിലും ക്രിസ്ത്യന്‍ പള്ളികളിലും സ്‌ഫോടനങ്ങള്‍ നടന്നതോടെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട മുഴുവനാളുകളും പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തതായി പ്രസിഡന്റ് അറിയിച്ചിരുന്നു. എന്നാല്‍ മൂന്നാഴ്ച പിന്നിട്ടതോടെ ക്രൈസ്തവ-ബുദ്ധ തീവ്രവാദികള്‍ ശ്രീലങ്കയിലെ മുസ്‌ലിംകള്‍ക്കു നേരെ ആസൂത്രിതമായ കലാപം നടത്തി. നിരവധി മുസ്‌ലിം പള്ളികളും നൂറുകണക്കിനു വ്യാപാരസ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധിപേരെ അറസ്റ്റ് ചെയ്തിരുന്നു.


അതിനിടെ തീവ്രവാദ സംഘടനയായ നാഷനല്‍ തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ച് പാര്‍ലമെന്റ് അംഗത്തെ പൊലിസ് അറസ്റ്റ് ചെയ്തു. 42കാരനായ മുഹമ്മദ് നൗഷാദ് ജലാലുദ്ദീനെയാണ് പ്രത്യേക പൊലിസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനായ എന്‍.ടി.ജെ നേതാവ് സഹ്‌റാന്‍ ഹാഷിമിനെ സഹായിച്ചു എന്നതാണ് ഇയാള്‍ക്കു മേലുള്ള കുറ്റം. ഇതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് തടയാനായി പാര്‍ലമെന്റ് സുരക്ഷ ശക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടം നിലനിർത്താൻ മെസ്സി ഇറങ്ങുന്നു; ലോകകപ്പ് ആദ്യ പോരാട്ടത്തിൽ അർജന്റീന ഇന്ന് അൾജീരിയക്കെതിരേ!

Football
  •  a day ago
No Image

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍ക്യാമറ നോക്കിയും H എടുക്കാം 

Kerala
  •  a day ago
No Image

സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയത് 'പത്തുതവണ'; വെളിപ്പെടുത്തി സത്യാകി സവര്‍ക്കര്‍

Kerala
  •  a day ago
No Image

സിയോളിലെ കണ്ണീർത്തുളികൾ ന്യൂജഴ്സിയിൽ കനലായി എരിയുമ്പോൾ!

Football
  •  a day ago
No Image

മുഹറം 10 (ആശൂറാഅ്) ജൂണ്‍ 26ന് (വെള്ളി)

Kerala
  •  a day ago
No Image

'അലി ഖാംനഇയുടെ അനന്തരവന്‍' ഉടന്‍ ഗുജറാത്ത് വിട്ടുപോണം; ഉത്തര്‍പ്രദേശുകാരനായ മുസ്‌ലിം തൊഴിലാളിയെ ആക്രമിച്ച് ബജ്‌റങ്ദള്‍ 

National
  •  a day ago
No Image

യുഎഇ നികുതി വരുമാനത്തിൽ വൻ കുതിച്ചുചാട്ടം; ഖജനാവിലേക്ക് ഒഴുകിയത് 46 ബില്യൺ ദിർഹം

uae
  •  a day ago
No Image

ലോകകപ്പിലെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ടീം ഞങ്ങളാണ്'; യു.എസ് വിടാൻ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ഇറാൻ കോച്ച്

Football
  •  a day ago
No Image

ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ ഖത്തറിന് തിളക്കമാര്‍ന്ന നേട്ടം; മെന മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യം

qatar
  •  a day ago
No Image

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചക്കേസിലെ പ്രതിക്കും പുനഃപരീക്ഷ എഴുതാം; അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി 

National
  •  a day ago