HOME
DETAILS

നിയമസഭ പിടിച്ചെടുത്തിട്ടും രാജസ്ഥാന്‍ കോണ്‍ഗ്രസിനെ കൈവിട്ടത് എന്തുകൊണ്ട്?

  
backup
May 24, 2019 | 8:37 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9f%e0%b5%8d

ജെയ്പൂര്‍: കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയിട്ടും രാജസ്ഥാനില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നോടാന്‍ കഴിയാത്തത് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്.
കാര്‍ഷിക കടം എഴുതിത്തള്ളല്‍ ഉള്‍പ്പെടെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നടത്തിയെങ്കിലും 25ല്‍ ഒരു സീറ്റു പോലും നേടാന്‍ സാധിച്ചില്ല. സംസ്ഥാന ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷാ വിഷയങ്ങള്‍ക്കാണ് ജനങ്ങള്‍ മുന്‍ഗണന നല്‍കിയത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായതിനാല്‍ ദേശ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള മോദിയുടെ പരാമര്‍ശങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചു.
ബാലാകോട്ട് ആക്രമം വോട്ടിനുള്ള ആയുധമായി മോദി മാറ്റുകയായിരുന്നു. റാഫേലും പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുമായി പ്രചാരണം നടത്തുന്നതിനിടെ ബാലാകോട്ടിലെ വ്യാജ അവകാശവാദങ്ങള്‍ പൊളിക്കുന്നതില്‍ കോണ്‍ഗ്രസിന് പാളിച്ചകള്‍ പറ്റി. 300ല്‍ കൂടുതല്‍ ഭീകരരെ കൊലപ്പെടുത്തിയെന്ന അവകാശവാദവും പാക് ആക്രമണങ്ങളില്‍നിന്ന് രാജ്യം മോദിയുടെ കൈകളില്‍ ഭദ്രമാണെന്നതിലും വ്യക്തത വരുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.
ബാലാകോട്ട് ആക്രമണങ്ങളില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടില്ലെന്ന സുഷമാ സ്വരാജിന്റേത് ഉള്‍പ്പെടെയുള്ള പ്രസ്താവനകളും സൈന്യത്തെ പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നതിനെയും പൊളിച്ചടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നത് പരാജയത്തിന്റെ മുഖ്യകാരണമായി.
കൂടാതെ കടങ്ങള്‍ എഴുതിത്തള്ളിയെങ്കിലും കര്‍ഷകരുമായി ബന്ധമുണ്ടാക്കാനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും കോണ്‍ഗ്രസ് സര്‍ക്കാരിന് സാധിച്ചില്ല. പ്രകടന പത്രികയിലെ വാഗ്ദാനമായ ന്യായ് പദ്ധതിയുടെ പ്രചാരണങ്ങള്‍ നഗരങ്ങളില്‍ മാത്രം ഒതുങ്ങി.
ഇതിന്റെ ഗുണങ്ങള്‍ ഏതൊക്കെ വിധത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  20 minutes ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  40 minutes ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  an hour ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  an hour ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  2 hours ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  2 hours ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  2 hours ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  2 hours ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  3 hours ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  3 hours ago