HOME
DETAILS

നിയമസഭ പിടിച്ചെടുത്തിട്ടും രാജസ്ഥാന്‍ കോണ്‍ഗ്രസിനെ കൈവിട്ടത് എന്തുകൊണ്ട്?

  
backup
May 24, 2019 | 8:37 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9f%e0%b5%8d

ജെയ്പൂര്‍: കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയിട്ടും രാജസ്ഥാനില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നോടാന്‍ കഴിയാത്തത് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്.
കാര്‍ഷിക കടം എഴുതിത്തള്ളല്‍ ഉള്‍പ്പെടെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നടത്തിയെങ്കിലും 25ല്‍ ഒരു സീറ്റു പോലും നേടാന്‍ സാധിച്ചില്ല. സംസ്ഥാന ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷാ വിഷയങ്ങള്‍ക്കാണ് ജനങ്ങള്‍ മുന്‍ഗണന നല്‍കിയത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായതിനാല്‍ ദേശ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള മോദിയുടെ പരാമര്‍ശങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചു.
ബാലാകോട്ട് ആക്രമം വോട്ടിനുള്ള ആയുധമായി മോദി മാറ്റുകയായിരുന്നു. റാഫേലും പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുമായി പ്രചാരണം നടത്തുന്നതിനിടെ ബാലാകോട്ടിലെ വ്യാജ അവകാശവാദങ്ങള്‍ പൊളിക്കുന്നതില്‍ കോണ്‍ഗ്രസിന് പാളിച്ചകള്‍ പറ്റി. 300ല്‍ കൂടുതല്‍ ഭീകരരെ കൊലപ്പെടുത്തിയെന്ന അവകാശവാദവും പാക് ആക്രമണങ്ങളില്‍നിന്ന് രാജ്യം മോദിയുടെ കൈകളില്‍ ഭദ്രമാണെന്നതിലും വ്യക്തത വരുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.
ബാലാകോട്ട് ആക്രമണങ്ങളില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടില്ലെന്ന സുഷമാ സ്വരാജിന്റേത് ഉള്‍പ്പെടെയുള്ള പ്രസ്താവനകളും സൈന്യത്തെ പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നതിനെയും പൊളിച്ചടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നത് പരാജയത്തിന്റെ മുഖ്യകാരണമായി.
കൂടാതെ കടങ്ങള്‍ എഴുതിത്തള്ളിയെങ്കിലും കര്‍ഷകരുമായി ബന്ധമുണ്ടാക്കാനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും കോണ്‍ഗ്രസ് സര്‍ക്കാരിന് സാധിച്ചില്ല. പ്രകടന പത്രികയിലെ വാഗ്ദാനമായ ന്യായ് പദ്ധതിയുടെ പ്രചാരണങ്ങള്‍ നഗരങ്ങളില്‍ മാത്രം ഒതുങ്ങി.
ഇതിന്റെ ഗുണങ്ങള്‍ ഏതൊക്കെ വിധത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  6 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  6 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  6 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  6 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  6 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  6 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  6 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  6 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  6 days ago