HOME
DETAILS

നിയമസഭ പിടിച്ചെടുത്തിട്ടും രാജസ്ഥാന്‍ കോണ്‍ഗ്രസിനെ കൈവിട്ടത് എന്തുകൊണ്ട്?

  
backup
May 24 2019 | 20:05 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9f%e0%b5%8d

ജെയ്പൂര്‍: കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയിട്ടും രാജസ്ഥാനില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നോടാന്‍ കഴിയാത്തത് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്.
കാര്‍ഷിക കടം എഴുതിത്തള്ളല്‍ ഉള്‍പ്പെടെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നടത്തിയെങ്കിലും 25ല്‍ ഒരു സീറ്റു പോലും നേടാന്‍ സാധിച്ചില്ല. സംസ്ഥാന ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷാ വിഷയങ്ങള്‍ക്കാണ് ജനങ്ങള്‍ മുന്‍ഗണന നല്‍കിയത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായതിനാല്‍ ദേശ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള മോദിയുടെ പരാമര്‍ശങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചു.
ബാലാകോട്ട് ആക്രമം വോട്ടിനുള്ള ആയുധമായി മോദി മാറ്റുകയായിരുന്നു. റാഫേലും പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുമായി പ്രചാരണം നടത്തുന്നതിനിടെ ബാലാകോട്ടിലെ വ്യാജ അവകാശവാദങ്ങള്‍ പൊളിക്കുന്നതില്‍ കോണ്‍ഗ്രസിന് പാളിച്ചകള്‍ പറ്റി. 300ല്‍ കൂടുതല്‍ ഭീകരരെ കൊലപ്പെടുത്തിയെന്ന അവകാശവാദവും പാക് ആക്രമണങ്ങളില്‍നിന്ന് രാജ്യം മോദിയുടെ കൈകളില്‍ ഭദ്രമാണെന്നതിലും വ്യക്തത വരുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.
ബാലാകോട്ട് ആക്രമണങ്ങളില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടില്ലെന്ന സുഷമാ സ്വരാജിന്റേത് ഉള്‍പ്പെടെയുള്ള പ്രസ്താവനകളും സൈന്യത്തെ പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നതിനെയും പൊളിച്ചടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നത് പരാജയത്തിന്റെ മുഖ്യകാരണമായി.
കൂടാതെ കടങ്ങള്‍ എഴുതിത്തള്ളിയെങ്കിലും കര്‍ഷകരുമായി ബന്ധമുണ്ടാക്കാനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും കോണ്‍ഗ്രസ് സര്‍ക്കാരിന് സാധിച്ചില്ല. പ്രകടന പത്രികയിലെ വാഗ്ദാനമായ ന്യായ് പദ്ധതിയുടെ പ്രചാരണങ്ങള്‍ നഗരങ്ങളില്‍ മാത്രം ഒതുങ്ങി.
ഇതിന്റെ ഗുണങ്ങള്‍ ഏതൊക്കെ വിധത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  4 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  4 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  5 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  5 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  5 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  5 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  5 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  5 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  6 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  6 hours ago