
സൈബര്‍ കുറ്റവാളികളെ മാധ്യമപ്രവര്‍ത്തകരോട് തുലനം ചെയ്യരുത്
സമൂഹമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ അനുദിനമെന്നോണം പെരുകിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍, പ്രസ്തുത കുറ്റകൃത്യങ്ങള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന നിയമ ഭേദഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ തയാറെടുത്തിരിക്കുകയാണ്. മന്ത്രിസഭാ തീരുമാനം ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. നിലവിലെ പൊലിസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. സൈബര്‍ ആക്രമണങ്ങളെ നേരിടുന്നതില്‍ നിലവിലെ നിയമം ദുര്‍ബലമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമ ഭേദഗതിക്കൊരുങ്ങിയത്. സൈബര്‍ മാധ്യമങ്ങളിലൂടെ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരേ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിയോടും പൊലിസ് മേധാവിയോടും കഴിഞ്ഞ മെയ് മാസത്തില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കും ശക്തി കൂടിയതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിയമ ഭേദഗതിക്ക് തയാറായതെന്ന് വേണം കരുതാന്‍. എന്നാല്‍ ഈ നിയമപരിധിയില്‍ മാധ്യമങ്ങളെക്കൂടി ഉള്‍പ്പെടുത്തിയത് ദുരൂഹമാണ്.
നേരത്തെയുണ്ടായിരുന്ന 2000 ലെ ഐ.ടി ആക്ട് 66 എ വകുപ്പും 2011 ലെ കേരള പൊലിസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായതിനാല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ട് 2015 മാര്‍ച്ച് 23ന് സുപ്രിംകോടതി റദ്ദാക്കുകയായിരുന്നു. ഇന്റര്‍നെറ്റില്‍ അപകീര്‍ത്തികരമായ അഭിപ്രായപ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഐ.ടി ആക്ടിലെ 66 എ വകുപ്പ്. ഈ വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് കണ്ടെത്തിയായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബെഞ്ച് റദ്ദാക്കിയത്. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഈ നിയമം എന്തുകൊണ്ട് ഇത്രനാളും കോടതിക്ക് മുന്‍പില്‍ എത്തിയില്ലെന്ന് സുപ്രിംകോടതി അന്ന് അത്ഭുതപ്പെടുകയും ചെയ്തു. ഐ.ടി ആക്ട് 66 എ വകുപ്പിന് തുല്യമാണ് കേരള പൊലിസ് ആക്ടിലെ 118 (ഡി) വകുപ്പെന്നും സുപ്രിംകോടതി അന്ന് നിരീക്ഷിച്ചതിനെത്തുടര്‍ന്ന് പ്രസ്തുത വകുപ്പും റദ്ദാക്കുകയുണ്ടായി.
ശിവസേനാ നേതാവ് ബാല്‍ താക്കറെ മരിച്ചതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നടത്തിയ ഹര്‍ത്താലിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച രണ്ട് പെണ്‍കുട്ടികളെ മഹാരാഷ്ട്ര പൊലിസ് ഈ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഒരു പറ്റം നിയമവിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയെത്തുടര്‍ന്നായിരുന്നു സുപ്രിംകോടതി പ്രസ്തുത നിയമം റദ്ദാക്കിയത്. ഇതോടെ രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഫലപ്രദമായ നിയമവ്യവസ്ഥകള്‍ ഇല്ലാതായി. വിവര സാങ്കേതിക നിയമവും ഇല്ലാതായി. ഈ നിയമ ശൂന്യത പരിഹരിക്കാന്‍ ഐ.ടി ആക്ടില്‍ നിയമഭേദഗതി വരുത്തുന്നത് അംഗീകരിക്കാം. പക്ഷേ അതിന്റെ കൂടെ അച്ചടി, ദൃശ്യ മാധ്യമങ്ങളെക്കൂടി കൂട്ടിക്കെട്ടുന്നത് എങ്ങനെയാണ് അംഗീകരിക്കാനാവുക. മാധ്യമങ്ങള്‍ ഈ നിയമപരിധിയില്‍ വരുമ്പോള്‍ നേരത്തെ സുപ്രിംകോടതി റദ്ദാക്കിയ നിയമം വീണ്ടും പുനരുജ്ജീവിപ്പിക്കലായിരിക്കും. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് തീര്‍ക്കലായിത്തീരുമത്.
സാധാരണക്കാര്‍ തൊട്ട് രാജ്യത്തെ ഉന്നതസ്ഥാനീയര്‍ വരെ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. രാജ്യത്ത് നടക്കുന്ന പല സംഭവങ്ങളും തെറ്റായി ചിത്രീകരിച്ച് ജനങ്ങളില്‍ വിദ്വേഷവും അക്രമോത്സുകതയും ഇത്തരം സന്ദേശങ്ങള്‍ ഉണ്ടാക്കുന്നു. ജനങ്ങളെ പരസ്പരം ശത്രുക്കളാക്കുന്നു. വാട്‌സ്ആപിലും ഫേസ്ബുക്കിലും വരുന്ന വ്യാജസന്ദേശങ്ങള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ജനങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതാണ്. ഒരു സന്ദേശം വഴി നാട്ടില്‍ കലാപം വരെ സൃഷ്ടിക്കാന്‍ കഴിയുന്ന സാമൂഹ്യവിരുദ്ധര്‍ക്ക് കഠിനശിക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, ഇതേ അളവുകോലുവച്ച് അളക്കേണ്ടതാണോ സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെ. സംഭവങ്ങളും വസ്തുതകളും തികഞ്ഞ ബോധ്യത്തിന്റെയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. അതില്‍ പലതും ഭരണാധികാരികളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടാകാം, സന്തോഷിപ്പിക്കുന്നുണ്ടാവാം. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം അതു വിഷയമല്ല. അച്ചടി മാധ്യമങ്ങള്‍ക്ക് പരിധിയുണ്ട്. സമൂഹമാധ്യമങ്ങള്‍ക്ക് അതില്ല. എന്തും വിളിച്ചു പറയാം. എന്നാല്‍ അപകടകരവും തെറ്റായതും സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്നതോ, അക്രമം പ്രോത്സാഹിപ്പിക്കുന്നതോ ആയ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാതിരിക്കാനുള്ള ബാധ്യത മാധ്യമസ്ഥാപനങ്ങള്‍ക്കുണ്ട്. അതിന് നിയുക്തരായ എഡിറ്റര്‍മാരുണ്ട്. സാമൂഹ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ വാര്‍ത്തകള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളുണ്ട്. ഇങ്ങനെയൊരു സംവിധാനവുമില്ലാത്ത, ആരെയും എന്തും പറയാമെന്ന ഹുങ്കില്‍ വിദ്വേഷം വമിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമങ്ങള്‍ക്കും മാധ്യമധര്‍മത്തോടെ പ്രവര്‍ത്തിക്കുന്ന പത്രങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും ഒരേ നിയമം കൊണ്ടുവരുന്നത് പത്രസ്വാതന്ത്ര്യത്തിന് വിലങ്ങ് തീര്‍ക്കാന്‍ വേണ്ടിയാണ്.
ഓര്‍ഡിനന്‍സ് മാധ്യമങ്ങള്‍ക്ക് ബാധകമാക്കുന്നതിലൂടെ പത്ര സ്വാതന്ത്ര്യത്തിനും ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും തടയിടുകയാണ് സര്‍ക്കാര്‍. തെറ്റിദ്ധാരണ പരത്തുന്ന വ്യാജ വിവരങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും വച്ച് ഇരകളെ പ്രത്യേകിച്ച് സ്ത്രീകളെ വേട്ടയാടുന്ന സൈബര്‍ കുറ്റവാളികളോട് തുലനം ചെയ്യേണ്ടവരല്ല സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍. സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന, തീര്‍ത്തും അയഥാര്‍ഥങ്ങളായ കാര്യങ്ങള്‍ പത്ര, ദൃശ്യ മാധ്യമങ്ങളില്‍ വന്നാലുണ്ടാകുന്ന നിയമ പ്രത്യാഘാതങ്ങളെക്കുറിച്ച് തികച്ചും ബോധ്യമുള്ളവര്‍ തന്നെയാണ് മാധ്യമ മാനേജ്‌മെന്റുകളും തലപ്പത്തിരിക്കുന്ന എഡിറ്റര്‍മാരും. ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ അതിനാല്‍ തന്നെ മാധ്യമങ്ങളെ കൊണ്ട് വരുന്നത് അംഗീകരിക്കാനാവില്ല. ഓര്‍ഡിനന്‍സ് നിലവില്‍ വന്നാല്‍ ഏത് വാര്‍ത്തയുടെ പേരിലും മാധ്യമപ്രവര്‍ത്തകരെ കേരളത്തിലെ പൊലിസ് സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസ് പ്രതിയാക്കാനുള്ള സാഹചര്യമാണുണ്ടാവുക. പൊലിസിന് നേരിട്ട് കേസെടുക്കാവുന്നതുമാണ്. പൊലിസിന്റെ അധികാര ദുര്‍വിനിയോഗങ്ങള്‍ക്കായിരിക്കും ഇത് ഇടവരുത്തുക. സത്യം പറയുന്ന മാധ്യമപ്രവര്‍ത്തകന്‍ അഴികള്‍ക്കുള്ളിലാവുകയും ചെയ്യും.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ അവരുടെ പ്രതിഷേധം ഇതിനകം അറിയിച്ചു കഴിഞ്ഞു. ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധവും ഭരണഘടനയുടെ ലംഘനവുമായതിനാല്‍, മാധ്യമങ്ങള്‍ക്കു മൂക്ക് കയറിടാന്‍ പൊലിസിന് അധികാരം നല്‍കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കായിരിക്കും ഇട വരുത്തുക. നിയമ ഭേദഗതിയുടെ പരിധിയില്‍ നിന്നും മാധ്യമങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബഹ്‌റൈൻ: 16.5 ലക്ഷം രൂപയുടെ സ്വർണം വാങ്ങി, ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തിയെന്ന് പറഞ്ഞു വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ നല്‍കി; പ്രവാസി യുവതി അറസ്റ്റില്‍
bahrain
• 5 days ago
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ മകൻ ഹരിയാന U19 ടീമിൽ; വൈകാരിക കുറിപ്പുമായി വീരേന്ദർ സെവാഗ്
Cricket
• 5 days ago
പേരാമ്പ്ര സംഘർഷം; ഷാഫി പറമ്പിൽ എംപിക്കെതിരെ കേസ്,പൊലിസിനെ ആക്രമിച്ചെന്ന് എഫ്ഐആർ, എൽഡിഎഫ് പ്രവർത്തകർക്കെതിരേയും കേസ്
Kerala
• 5 days ago
ഗസ്സ വംശഹത്യയെ അനുകൂലിച്ച വലതുപക്ഷ വാദി; മരിയക്ക് സമാധാന നൊബേലോ?
International
• 5 days ago
തിരികെ ജീവിതത്തിലേക്ക്; ഗസ്സ വെടിനിർത്തൽ പ്രാബല്യത്തിൽ, 250 തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്റാഈൽ; റഫ അതിർത്തി തുറക്കും
International
• 5 days ago
UAE Weather : യു.എ.ഇയിൽ വാരാന്ത്യം ആലിപ്പഴ വർഷം, മഴയും ശക്തമായ കാറ്റും ഉണ്ടാകും, താപനിലയിൽ കുറവുണ്ടാകും
uae
• 5 days ago
റഷ്യയിലെ മെഡിക്കൽ സീറ്റ് വാഗ്ദാനം; ആറ് കോടി രൂപയിലധികം തട്ടിപ്പ് നടത്തിയ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
crime
• 5 days ago
കിഴക്കേകോട്ടയിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
crime
• 6 days ago
സംഘർഷത്തിന് കാരണമായത് പേരാമ്പ്ര കോളേജ് തെരഞ്ഞെടുപ്പ്; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്, കോൺഗ്രസ് പ്രതിഷേധം
Kerala
• 6 days ago
പൊലിസിലെ ക്രിമിനലുകള്‍ ശമ്പളം വാങ്ങുന്നത് എകെജി സെന്ററില്‍ നിന്നല്ല; ഷാഫി പറമ്പിലിനെതിരായ പൊലിസ് അതിക്രമത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്
Kerala
• 6 days ago
പ്രതിരോധത്തിന് ഇനി പെപ്പര്‍ സ്പ്രേ; ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങളെ ചെറുക്കാന്‍ നടപടിയുമായി ഐ.എം.എ
Kerala
• 6 days ago
വാണിയംകുളം മുൻ ഡിവൈഎഫ്ഐ നേതാവിനെ ആക്രമിച്ച സംഭവം: മർദിച്ച ഡിവൈഎഫ്ഐ നേതാക്കൾക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ
Kerala
• 6 days ago
"വികൃതമായത് പൊലിസിന്റെ മുഖം… സർക്കാരിന്റെ മുഖം… ഇത് ഞങ്ങളുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നു"; ഷാഫി പറമ്പിലിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് ടി സിദ്ദിഖ് എംഎല്‍എ
Kerala
• 6 days ago
ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉയര്‍ത്തിയ പതാക പൊലിസ് അഴിപ്പിച്ചു; നടപടി സംഘപരിവാര്‍ പരാതിക്ക് പിന്നാലെ
Kerala
• 6 days ago
കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്
Kerala
• 6 days ago
പുതിയ കസ്റ്റംസ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ: 60,000 ദിർഹത്തിൽ കൂടുതലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഡിക്ലയർ ചെയ്യണം
uae
• 6 days ago
താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പരുക്കൽപ്പിച്ച സംഭവം: ഒൻപതുവയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം തന്നെയെന്ന് റിപ്പോർട്ട്
Kerala
• 6 days ago
ഗുരുവായൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു
Kerala
• 6 days ago
യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം ഒക്ടോബർ 12 മുതൽ; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ മന്ത്രാലയം
uae
• 6 days ago
പേരാമ്പ്ര യു ഡി എഫ് - സിപിഐഎം സംഘർഷം: ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്; സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ പൊലിസ് ലാത്തിവീശി
Kerala
• 6 days ago
ഉയർന്ന വരുമാനക്കാർക്കുള്ള വ്യക്തിഗത ആദായ നികുതി; തീരുമാനത്തിൽ മാറ്റം വരുത്തില്ലെന്ന്, ഒമാൻ
oman
• 6 days ago