HOME
DETAILS

പി.എസ്.സി: ഹൈസ്‌കൂള്‍ അധ്യാപക ഉദ്യോഗാര്‍ഥികളുടെ കാത്തിരിപ്പ് നീളുന്നു

  
backup
November 02, 2020 | 1:55 AM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%b9%e0%b5%88%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af


കോഴിക്കോട്: ഹൈസ്‌കൂള്‍ അധ്യാപക ഉദ്യോഗാര്‍ഥികളുടെ പി.എസ്.സി പരീക്ഷയ്ക്കുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നു. എല്‍.പി, യു.പി അധ്യാപക പരീക്ഷ നവംബറില്‍ നടക്കാനിരിക്കെയാണ് ഹൈസ്‌കൂള്‍ അധ്യാപകരാകാനുള്ള ഉദ്യോഗാര്‍ഥികളുടെ കാത്തിരിപ്പ് തുടരുന്നത്. 2012ലാണ് എച്ച്.എസ്.എ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അവസാനത്തെ വിജ്ഞാപനമുണ്ടായത്.
2017ലാണ് ഇതിന്റെ റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. 2020 ഏപ്രില്‍ മാസത്തോടെ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞു. സംസ്ഥാനത്ത് ഹൈസ്‌കൂള്‍ അധ്യാപക ഒഴിവുകള്‍ ഏറെയുണ്ടായിട്ടും ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എച്ച്.എസ്.എയുടെ വിവിധ വിഷയങ്ങളിലുള്ള എല്ലാ ലിസ്റ്റുകളുടെയും കാലാവധി കഴിഞ്ഞിട്ട് ഒരുവര്‍ഷത്തോട് അടുക്കുകയാണ്. വിജ്ഞാപനവും പരീക്ഷയും നടത്തുന്നത് നീട്ടിക്കൊണ്ടുപോകുമ്പോള്‍ വര്‍ഷങ്ങളോളം അധ്വാനിച്ച് പഠിച്ച യുവാക്കളുടെ ജീവിതമാണ് വൃഥാവിലാവുന്നത്.
പലര്‍ക്കും പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിഞ്ഞുപോകുന്ന അവസ്ഥയുമുണ്ട്. സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും മറ്റും ജോലിചെയ്ത് നാളുകള്‍ നീക്കിയ അധ്യാപക ഉദ്യോഗാര്‍ഥികളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. ഗസ്റ്റ് അധ്യാപക നിയമനത്തില്‍പോലും ഇത്തരക്കാര്‍ക്ക് പലപ്പോഴും അവസരം ലഭിക്കാറില്ല. ചിലയിടങ്ങളില്‍ ഗസ്റ്റ് അധ്യാപകരായി നിയമിതരായവര്‍ കാലാകാലം തുടരുന്ന അവസ്ഥയുമുണ്ട്. ഗസ്റ്റ് അധ്യാപക നിയമനത്തിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ പരിഗണിക്കണമെന്ന നിര്‍ദേശം പലപ്പോഴും പാലിക്കാറില്ല.
മൂന്നുവര്‍ഷം മാത്രമാണ് പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി. ഒരു തസ്തികയുടെ നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിനുമുന്‍പ് പുതിയ അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തുകയും ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് പി.എസ്.സി ചട്ടം. ഇത് പാലിക്കാതെയാണ് പി.എസ്.സി ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  2 minutes ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  17 minutes ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  26 minutes ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  an hour ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  an hour ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  an hour ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  an hour ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  an hour ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  an hour ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  2 hours ago