HOME
DETAILS

പി.എസ്.സി: ഹൈസ്‌കൂള്‍ അധ്യാപക ഉദ്യോഗാര്‍ഥികളുടെ കാത്തിരിപ്പ് നീളുന്നു

  
backup
November 02, 2020 | 1:55 AM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%b9%e0%b5%88%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af


കോഴിക്കോട്: ഹൈസ്‌കൂള്‍ അധ്യാപക ഉദ്യോഗാര്‍ഥികളുടെ പി.എസ്.സി പരീക്ഷയ്ക്കുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നു. എല്‍.പി, യു.പി അധ്യാപക പരീക്ഷ നവംബറില്‍ നടക്കാനിരിക്കെയാണ് ഹൈസ്‌കൂള്‍ അധ്യാപകരാകാനുള്ള ഉദ്യോഗാര്‍ഥികളുടെ കാത്തിരിപ്പ് തുടരുന്നത്. 2012ലാണ് എച്ച്.എസ്.എ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അവസാനത്തെ വിജ്ഞാപനമുണ്ടായത്.
2017ലാണ് ഇതിന്റെ റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. 2020 ഏപ്രില്‍ മാസത്തോടെ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞു. സംസ്ഥാനത്ത് ഹൈസ്‌കൂള്‍ അധ്യാപക ഒഴിവുകള്‍ ഏറെയുണ്ടായിട്ടും ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എച്ച്.എസ്.എയുടെ വിവിധ വിഷയങ്ങളിലുള്ള എല്ലാ ലിസ്റ്റുകളുടെയും കാലാവധി കഴിഞ്ഞിട്ട് ഒരുവര്‍ഷത്തോട് അടുക്കുകയാണ്. വിജ്ഞാപനവും പരീക്ഷയും നടത്തുന്നത് നീട്ടിക്കൊണ്ടുപോകുമ്പോള്‍ വര്‍ഷങ്ങളോളം അധ്വാനിച്ച് പഠിച്ച യുവാക്കളുടെ ജീവിതമാണ് വൃഥാവിലാവുന്നത്.
പലര്‍ക്കും പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിഞ്ഞുപോകുന്ന അവസ്ഥയുമുണ്ട്. സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും മറ്റും ജോലിചെയ്ത് നാളുകള്‍ നീക്കിയ അധ്യാപക ഉദ്യോഗാര്‍ഥികളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. ഗസ്റ്റ് അധ്യാപക നിയമനത്തില്‍പോലും ഇത്തരക്കാര്‍ക്ക് പലപ്പോഴും അവസരം ലഭിക്കാറില്ല. ചിലയിടങ്ങളില്‍ ഗസ്റ്റ് അധ്യാപകരായി നിയമിതരായവര്‍ കാലാകാലം തുടരുന്ന അവസ്ഥയുമുണ്ട്. ഗസ്റ്റ് അധ്യാപക നിയമനത്തിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ പരിഗണിക്കണമെന്ന നിര്‍ദേശം പലപ്പോഴും പാലിക്കാറില്ല.
മൂന്നുവര്‍ഷം മാത്രമാണ് പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി. ഒരു തസ്തികയുടെ നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിനുമുന്‍പ് പുതിയ അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തുകയും ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് പി.എസ്.സി ചട്ടം. ഇത് പാലിക്കാതെയാണ് പി.എസ്.സി ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  10 hours ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  10 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  11 hours ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  8 hours ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  11 hours ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  11 hours ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  7 hours ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  11 hours ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  12 hours ago