HOME
DETAILS

പി.എസ്.സി: ഹൈസ്‌കൂള്‍ അധ്യാപക ഉദ്യോഗാര്‍ഥികളുടെ കാത്തിരിപ്പ് നീളുന്നു

  
backup
November 02, 2020 | 1:55 AM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%b9%e0%b5%88%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af


കോഴിക്കോട്: ഹൈസ്‌കൂള്‍ അധ്യാപക ഉദ്യോഗാര്‍ഥികളുടെ പി.എസ്.സി പരീക്ഷയ്ക്കുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നു. എല്‍.പി, യു.പി അധ്യാപക പരീക്ഷ നവംബറില്‍ നടക്കാനിരിക്കെയാണ് ഹൈസ്‌കൂള്‍ അധ്യാപകരാകാനുള്ള ഉദ്യോഗാര്‍ഥികളുടെ കാത്തിരിപ്പ് തുടരുന്നത്. 2012ലാണ് എച്ച്.എസ്.എ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അവസാനത്തെ വിജ്ഞാപനമുണ്ടായത്.
2017ലാണ് ഇതിന്റെ റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. 2020 ഏപ്രില്‍ മാസത്തോടെ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞു. സംസ്ഥാനത്ത് ഹൈസ്‌കൂള്‍ അധ്യാപക ഒഴിവുകള്‍ ഏറെയുണ്ടായിട്ടും ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എച്ച്.എസ്.എയുടെ വിവിധ വിഷയങ്ങളിലുള്ള എല്ലാ ലിസ്റ്റുകളുടെയും കാലാവധി കഴിഞ്ഞിട്ട് ഒരുവര്‍ഷത്തോട് അടുക്കുകയാണ്. വിജ്ഞാപനവും പരീക്ഷയും നടത്തുന്നത് നീട്ടിക്കൊണ്ടുപോകുമ്പോള്‍ വര്‍ഷങ്ങളോളം അധ്വാനിച്ച് പഠിച്ച യുവാക്കളുടെ ജീവിതമാണ് വൃഥാവിലാവുന്നത്.
പലര്‍ക്കും പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിഞ്ഞുപോകുന്ന അവസ്ഥയുമുണ്ട്. സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും മറ്റും ജോലിചെയ്ത് നാളുകള്‍ നീക്കിയ അധ്യാപക ഉദ്യോഗാര്‍ഥികളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. ഗസ്റ്റ് അധ്യാപക നിയമനത്തില്‍പോലും ഇത്തരക്കാര്‍ക്ക് പലപ്പോഴും അവസരം ലഭിക്കാറില്ല. ചിലയിടങ്ങളില്‍ ഗസ്റ്റ് അധ്യാപകരായി നിയമിതരായവര്‍ കാലാകാലം തുടരുന്ന അവസ്ഥയുമുണ്ട്. ഗസ്റ്റ് അധ്യാപക നിയമനത്തിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ പരിഗണിക്കണമെന്ന നിര്‍ദേശം പലപ്പോഴും പാലിക്കാറില്ല.
മൂന്നുവര്‍ഷം മാത്രമാണ് പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി. ഒരു തസ്തികയുടെ നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിനുമുന്‍പ് പുതിയ അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തുകയും ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് പി.എസ്.സി ചട്ടം. ഇത് പാലിക്കാതെയാണ് പി.എസ്.സി ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  2 days ago
No Image

നയതന്ത്ര ലംഘനം; അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  2 days ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  2 days ago
No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

National
  •  2 days ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  2 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  2 days ago
No Image

പവര്‍കട്ട്: കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

Kerala
  •  2 days ago