HOME
DETAILS

കന്യാസ്ത്രീകളുടെ ദുരൂഹമരണങ്ങള്‍: എങ്ങുമെത്താതെ അന്വേഷണങ്ങള്‍

  
backup
September 22, 2018 | 6:17 PM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9%e0%b4%ae

 


കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റു ചര്‍ച്ചയാകുമ്പോള്‍ കന്യാസ്ത്രീകളുടെ ദുരൂഹമരണങ്ങളെക്കുറിച്ച് അധികാരികളും സഭയും ഇപ്പോഴും മൗനത്തില്‍. മൂന്നു പതിറ്റാണ്ടിനിടെ ഇരുപതോളം കന്യാസ്ത്രീകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കേരളാ കത്തോലിക്കാ നവീകരണ പ്രസ്ഥാനം(കെ.സി.ആര്‍.എം) ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ ദുരൂഹമരണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എവിടെയുമെത്താറില്ല. സഭകളുടെയും, സര്‍ക്കാരുകളുടെയും സമ്മര്‍ദത്തില്‍ ഭൂരിപക്ഷവും ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലിസ് എത്തുന്നുവെന്നാണ് ആക്ഷേപം. ആത്മീയ വഴിയിലേക്ക് പോയ മക്കള്‍ക്ക് എന്താണു സംഭവിച്ചതെന്ന ആധിയില്‍ നിരവധി അമ്മമാരാണ് ഇപ്പോഴും കണ്ണുനീര്‍ പൊഴിക്കുന്നത്.
1987 ജൂലൈ ആറിനു കൊല്ലത്തെ മഠത്തില്‍ വാട്ടര്‍ടാങ്കില്‍ മരിച്ച സിസ്റ്റര്‍ ലിന്‍ഡയുടേതാണ് പുറത്തറിഞ്ഞ ആദ്യ ദുരൂഹമരണം. കൊട്ടിയത്ത് സിസ്റ്റര്‍ ബീന, തൃശൂരില്‍ ആന്‍സി, കൊല്ലം തില്ലേരിയില്‍ മഗ്‌ദേല എന്നീ മരണങ്ങളും പിന്നീട് വിവാദമായി.
1992 മാര്‍ച്ച് 27ന് കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച സിസ്റ്റര്‍ അഭയയുടേത് കൊലപാതകമാണെന്ന് കണ്ടെത്തുകയും സഭയിലെ ഉന്നതര്‍ക്കെതിരെ സി.ബി.ഐ കേസെടുക്കുകയും ചെയ്തു. 1993ല്‍ സിസ്റ്റര്‍ മേഴ്‌സി, 1998ല്‍ പാലായിലെ ബിന്‍സി, കോഴിക്കോട് കല്ലുരുട്ടിയില്‍ ജ്യോതിസ്, 2000ല്‍ പാലാ സ്‌നേഹഗിരി മഠത്തിലെ പോള്‍സി, 2006ല്‍ റാന്നിയിലെ ആന്‍സി വര്‍ഗീസ്, കോട്ടയം വാകത്താനത്ത് ലിസ, 2008ല്‍ കൊല്ലത്ത് അനുപ മരിയ, 2011ല്‍ കോവളത്ത് മേരി ആന്‍സി എന്നിവരും ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചു.
2015 ഡിസംബര്‍ ഒന്നിന് വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ മരിയയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും നിരവധി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേവര്‍ഷം സെപ്റ്റംബര്‍ 17ന് പാലാ ലിസ്യൂ കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ സഭയുടെ നിലപാട് ഏവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ കേസില്‍ പ്രതിയെ അറസ്റ്റു ചെയ്യാന്‍ ദിവസങ്ങള്‍ വൈകിയിട്ടും സഭ വാ തുറന്നില്ല. ഒടുവില്‍ പ്രതിയായ സതീഷ് ബാബുവിനെ അറസ്റ്റു ചെയ്ത ശേഷമാണ് ചേറ്റുതോട് മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയേയും കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കന്യാസ്ത്രീകളുടെ ദുരൂഹ മരണങ്ങളില്‍ അവസാനത്തേത് ഈ മാസം എട്ടിന് പത്തനാപുരം മൗണ്ട് താബോര്‍ ദയേറ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്‍ മാത്യുവിന്റേതാണ്.
അപൂര്‍വം ചില കേസുകളിലൊഴികെ കുടുംബാംഗങ്ങളുടെ സംശയം ദൂരീകരിക്കും വിധം ഈ കേസുകളിലൊന്നും അന്വേഷണം പുരോഗമിച്ചില്ല. സഭക്ക് പുറത്തുനിന്നുള്ളവര്‍ പ്രതികളായ കേസുകളില്‍ മാത്രമാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളത്. സഭക്ക് നേരേ ആരോപണം ഉയരുന്ന ഒരു കേസും ഇതുവരെ എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഭരണ നേതൃത്വങ്ങളില്‍ നിന്നടക്കം ഉണ്ടാകാറുള്ള സമ്മര്‍ദം സഭകളുമായി ബന്ധപ്പെട്ട കേസുകളെ വഴിതിരിക്കുന്നതായാണ് അന്നു കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ഉന്നതരുടെ ഇടപെടലുകളും ഇത്തരം കേസുകളുടെ വഴിമുടക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  14 minutes ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  23 minutes ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  30 minutes ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  32 minutes ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  an hour ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  an hour ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  an hour ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  2 hours ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  2 hours ago
No Image

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

qatar
  •  2 hours ago