HOME
DETAILS

അപകടം കുറയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ ആക്‌സിഡന്റ് മോണിറ്ററിങ് സംവിധാനം

  
Web Desk
November 26 2020 | 03:11 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8

 


തിരുവനന്തപുരം: സുരക്ഷിത യാത്രയൊരുക്കാനും ബസുകള്‍ അടിക്കടി അപകടത്തില്‍പ്പെടുന്നത് കുറയ്ക്കാനുമായി കെ.എസ്.ആര്‍.ടി.സി ആക്‌സിഡന്റ് മോണിറ്ററിങ് സംവിധാനത്തിന് രൂപം നല്‍കി. ഇതിന് ഏഴംഗ സമിതിയെ നിയോഗിച്ചു.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (വിജിലന്‍സ്) ആണ് സമിതി തലവന്‍. കെ.എസ്.ആര്‍.ടി.സി സാങ്കേതിക വിദഗ്ധര്‍, നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്), സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി ഡാക്) എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് മറ്റ് അംഗങ്ങള്‍. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെട്ട മുന്‍ അപകടങ്ങളെ കുറിച്ച് സമിതി പഠിക്കുകയും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്യും. ആക്‌സിഡന്റ് മോനിറ്ററിങ് സംവിധാനത്തിന്റെ ഭാഗമായി ഇന്‍ഷ്വറന്‍സ് പ്രീമിയം തുക പരിഷ്‌കരിക്കുന്ന കാര്യവും യാത്രക്കാരില്‍ നിന്ന് സുരക്ഷ സെസ് പിരിക്കാനും ആലോചിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് 2006- 2018 വര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അപകടത്തില്‍പ്പെട്ടതിലൂടെ 2,635 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇക്കാലയളവില്‍ 15,226 അപകടങ്ങളുണ്ടായി. കഴിഞ്ഞ വര്‍ഷം മാത്രം അപകടമുണ്ടാക്കിയതിന് 5,000 ഡ്രൈവര്‍മാര്‍ക്ക് ശിക്ഷ ലഭിച്ചു. മിക്ക അപകടങ്ങള്‍ക്കും കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയും അലക്ഷ്യവും ഗര്‍വോടെയുമുള്ള ഡ്രൈവിങുമാണെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും ഇതേ അഭിപ്രായമാണുള്ളത്. തുടര്‍ന്നാണ് അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ജീവനക്കാര്‍ക്ക് സ്ഥിര പരിശീലനം കൂടാതെ അപകടങ്ങള്‍ കുറയ്ക്കാന്‍ ദീര്‍ഘദൂര സര്‍വീസുകളിലെ ഡ്രൈവര്‍മാരെ യാത്രയ്ക്കിടെ മാറ്റുന്ന പരിഷ്‌കാരവും കെ.എസ്.ആര്‍.ടി.സി നടപ്പാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  39 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  an hour ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago