HOME
DETAILS

അപകടം കുറയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ ആക്‌സിഡന്റ് മോണിറ്ററിങ് സംവിധാനം

  
backup
November 26, 2020 | 3:53 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8

 


തിരുവനന്തപുരം: സുരക്ഷിത യാത്രയൊരുക്കാനും ബസുകള്‍ അടിക്കടി അപകടത്തില്‍പ്പെടുന്നത് കുറയ്ക്കാനുമായി കെ.എസ്.ആര്‍.ടി.സി ആക്‌സിഡന്റ് മോണിറ്ററിങ് സംവിധാനത്തിന് രൂപം നല്‍കി. ഇതിന് ഏഴംഗ സമിതിയെ നിയോഗിച്ചു.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (വിജിലന്‍സ്) ആണ് സമിതി തലവന്‍. കെ.എസ്.ആര്‍.ടി.സി സാങ്കേതിക വിദഗ്ധര്‍, നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്), സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി ഡാക്) എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് മറ്റ് അംഗങ്ങള്‍. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെട്ട മുന്‍ അപകടങ്ങളെ കുറിച്ച് സമിതി പഠിക്കുകയും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്യും. ആക്‌സിഡന്റ് മോനിറ്ററിങ് സംവിധാനത്തിന്റെ ഭാഗമായി ഇന്‍ഷ്വറന്‍സ് പ്രീമിയം തുക പരിഷ്‌കരിക്കുന്ന കാര്യവും യാത്രക്കാരില്‍ നിന്ന് സുരക്ഷ സെസ് പിരിക്കാനും ആലോചിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് 2006- 2018 വര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അപകടത്തില്‍പ്പെട്ടതിലൂടെ 2,635 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇക്കാലയളവില്‍ 15,226 അപകടങ്ങളുണ്ടായി. കഴിഞ്ഞ വര്‍ഷം മാത്രം അപകടമുണ്ടാക്കിയതിന് 5,000 ഡ്രൈവര്‍മാര്‍ക്ക് ശിക്ഷ ലഭിച്ചു. മിക്ക അപകടങ്ങള്‍ക്കും കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയും അലക്ഷ്യവും ഗര്‍വോടെയുമുള്ള ഡ്രൈവിങുമാണെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും ഇതേ അഭിപ്രായമാണുള്ളത്. തുടര്‍ന്നാണ് അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ജീവനക്കാര്‍ക്ക് സ്ഥിര പരിശീലനം കൂടാതെ അപകടങ്ങള്‍ കുറയ്ക്കാന്‍ ദീര്‍ഘദൂര സര്‍വീസുകളിലെ ഡ്രൈവര്‍മാരെ യാത്രയ്ക്കിടെ മാറ്റുന്ന പരിഷ്‌കാരവും കെ.എസ്.ആര്‍.ടി.സി നടപ്പാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ; ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി 

Kerala
  •  18 days ago
No Image

പി.എം ശ്രീ; സമിതി റിപ്പോര്‍ട്ട് വന്നിട്ട് പ്രതികരണം; ജിഫ്‌രി തങ്ങള്‍

Kerala
  •  18 days ago
No Image

ഹെബ്രോണിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ മുസ്ലിം രാജ്യങ്ങള്‍

qatar
  •  18 days ago
No Image

യുഎസ് - ഇറാൻ സമാധാന കരാർ തൊഴിൽ മേഖലയ്ക്ക് ആശ്വാസം; യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾക്ക് വഴിതെളിയുന്നു

uae
  •  18 days ago
No Image

പി.എം ശ്രീ; യു ടേൺ അടിച്ച് സർക്കാർ; കേരളത്തിന് മാത്രം ഇളവ് നൽകാൻ സാധ്യത കുറവ്

Kerala
  •  18 days ago
No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  18 days ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

Kerala
  •  18 days ago
No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  18 days ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  19 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  19 days ago