HOME
DETAILS

അപകടം കുറയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ ആക്‌സിഡന്റ് മോണിറ്ററിങ് സംവിധാനം

  
backup
November 26, 2020 | 3:53 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8

 


തിരുവനന്തപുരം: സുരക്ഷിത യാത്രയൊരുക്കാനും ബസുകള്‍ അടിക്കടി അപകടത്തില്‍പ്പെടുന്നത് കുറയ്ക്കാനുമായി കെ.എസ്.ആര്‍.ടി.സി ആക്‌സിഡന്റ് മോണിറ്ററിങ് സംവിധാനത്തിന് രൂപം നല്‍കി. ഇതിന് ഏഴംഗ സമിതിയെ നിയോഗിച്ചു.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (വിജിലന്‍സ്) ആണ് സമിതി തലവന്‍. കെ.എസ്.ആര്‍.ടി.സി സാങ്കേതിക വിദഗ്ധര്‍, നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്), സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി ഡാക്) എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് മറ്റ് അംഗങ്ങള്‍. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെട്ട മുന്‍ അപകടങ്ങളെ കുറിച്ച് സമിതി പഠിക്കുകയും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്യും. ആക്‌സിഡന്റ് മോനിറ്ററിങ് സംവിധാനത്തിന്റെ ഭാഗമായി ഇന്‍ഷ്വറന്‍സ് പ്രീമിയം തുക പരിഷ്‌കരിക്കുന്ന കാര്യവും യാത്രക്കാരില്‍ നിന്ന് സുരക്ഷ സെസ് പിരിക്കാനും ആലോചിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് 2006- 2018 വര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അപകടത്തില്‍പ്പെട്ടതിലൂടെ 2,635 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇക്കാലയളവില്‍ 15,226 അപകടങ്ങളുണ്ടായി. കഴിഞ്ഞ വര്‍ഷം മാത്രം അപകടമുണ്ടാക്കിയതിന് 5,000 ഡ്രൈവര്‍മാര്‍ക്ക് ശിക്ഷ ലഭിച്ചു. മിക്ക അപകടങ്ങള്‍ക്കും കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയും അലക്ഷ്യവും ഗര്‍വോടെയുമുള്ള ഡ്രൈവിങുമാണെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും ഇതേ അഭിപ്രായമാണുള്ളത്. തുടര്‍ന്നാണ് അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ജീവനക്കാര്‍ക്ക് സ്ഥിര പരിശീലനം കൂടാതെ അപകടങ്ങള്‍ കുറയ്ക്കാന്‍ ദീര്‍ഘദൂര സര്‍വീസുകളിലെ ഡ്രൈവര്‍മാരെ യാത്രയ്ക്കിടെ മാറ്റുന്ന പരിഷ്‌കാരവും കെ.എസ്.ആര്‍.ടി.സി നടപ്പാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന

Kerala
  •  3 days ago
No Image

അയോധ്യ രാമക്ഷേത്രക്കൊളള: ചമ്പത് റായിക്ക് തിരിച്ചടി, കേസില്‍ പ്രതി ചേര്‍ക്കും 

National
  •  3 days ago
No Image

പത്തനംതിട്ടയിലെ വ്യാജ പീഡനപരാതി; ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കാര്യം പറഞ്ഞിട്ടും പരിഗണിച്ചില്ല, പൊലിസിനെതിരേ യുവാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  3 days ago
No Image

'പത്ത് പേര്‍ക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിക്ക്' കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിന്‍ ഭാസ്‌ക്കര്‍

Kerala
  •  3 days ago
No Image

'വര്‍ഗവഞ്ചകന്‍' ഗോവിന്ദന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം; എം.വി. ഗോവിന്ദനെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  3 days ago
No Image

ബൈക്ക് റേസിനെച്ചൊല്ലി വാക്കുതര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ യുവാവ് കുത്തേറ്റ് മരിച്ചു, നാല് പേര്‍ കസ്റ്റഡിയില്‍

Kerala
  •  3 days ago
No Image

പശ്ചിമബംഗാളില്‍ കാണാതായ 12 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; പ്രതിയെന്ന് സംശയിക്കുന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു, മമത വീട്ടുതടങ്കലിലെന്ന്  

National
  •  3 days ago
No Image

കോറോ ഹെല്‍ത്തില്‍ പ്രതിസന്ധി കടുക്കുന്നു; ജീവനക്കാര്‍ക്ക് ഓഫീസില്‍ വിലക്ക്, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുമ്പ് പുതിയ നീക്കം

Kerala
  •  3 days ago
No Image

കനത്ത മഴ, ഉരുള്‍പൊട്ടല്‍; മുംബൈ- പൂനെ എക്‌സ്പ്രസ് വേ അടച്ചു, ട്രയിനുകള്‍ റദ്ദാക്കി

National
  •  3 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ലീഡര്‍ കെ. കരുണാകരന്റെ പേര് നല്‍കണം: ആവശ്യം വീണ്ടും സജീവമാകുന്നു

Kerala
  •  3 days ago