HOME
DETAILS

അപകടം കുറയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ ആക്‌സിഡന്റ് മോണിറ്ററിങ് സംവിധാനം

  
backup
November 26, 2020 | 3:53 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8

 


തിരുവനന്തപുരം: സുരക്ഷിത യാത്രയൊരുക്കാനും ബസുകള്‍ അടിക്കടി അപകടത്തില്‍പ്പെടുന്നത് കുറയ്ക്കാനുമായി കെ.എസ്.ആര്‍.ടി.സി ആക്‌സിഡന്റ് മോണിറ്ററിങ് സംവിധാനത്തിന് രൂപം നല്‍കി. ഇതിന് ഏഴംഗ സമിതിയെ നിയോഗിച്ചു.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (വിജിലന്‍സ്) ആണ് സമിതി തലവന്‍. കെ.എസ്.ആര്‍.ടി.സി സാങ്കേതിക വിദഗ്ധര്‍, നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്), സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി ഡാക്) എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് മറ്റ് അംഗങ്ങള്‍. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെട്ട മുന്‍ അപകടങ്ങളെ കുറിച്ച് സമിതി പഠിക്കുകയും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്യും. ആക്‌സിഡന്റ് മോനിറ്ററിങ് സംവിധാനത്തിന്റെ ഭാഗമായി ഇന്‍ഷ്വറന്‍സ് പ്രീമിയം തുക പരിഷ്‌കരിക്കുന്ന കാര്യവും യാത്രക്കാരില്‍ നിന്ന് സുരക്ഷ സെസ് പിരിക്കാനും ആലോചിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് 2006- 2018 വര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അപകടത്തില്‍പ്പെട്ടതിലൂടെ 2,635 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇക്കാലയളവില്‍ 15,226 അപകടങ്ങളുണ്ടായി. കഴിഞ്ഞ വര്‍ഷം മാത്രം അപകടമുണ്ടാക്കിയതിന് 5,000 ഡ്രൈവര്‍മാര്‍ക്ക് ശിക്ഷ ലഭിച്ചു. മിക്ക അപകടങ്ങള്‍ക്കും കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയും അലക്ഷ്യവും ഗര്‍വോടെയുമുള്ള ഡ്രൈവിങുമാണെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും ഇതേ അഭിപ്രായമാണുള്ളത്. തുടര്‍ന്നാണ് അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ജീവനക്കാര്‍ക്ക് സ്ഥിര പരിശീലനം കൂടാതെ അപകടങ്ങള്‍ കുറയ്ക്കാന്‍ ദീര്‍ഘദൂര സര്‍വീസുകളിലെ ഡ്രൈവര്‍മാരെ യാത്രയ്ക്കിടെ മാറ്റുന്ന പരിഷ്‌കാരവും കെ.എസ്.ആര്‍.ടി.സി നടപ്പാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  3 days ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  3 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  3 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  3 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  3 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  3 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  3 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  3 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  3 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  3 days ago