HOME
DETAILS

ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരേ ഒറ്റക്കെട്ടായി നിയമസഭ

  
Web Desk
July 04 2019 | 21:07 PM

%e0%b4%86%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95

 

തിരുവനന്തപുരം: നിഷ്ഠൂരമായ ആള്‍കൂട്ടക്കൊലപാതകത്തിനെതിരേ നിയമസഭ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഈ പ്രാകൃതത്വം അവസാനിപ്പിക്കണമെന്ന് സഭ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.
പ്രമേയത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും പറഞ്ഞു. കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി തോമസ് എന്നിവര്‍ ഭേദഗതികള്‍ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സബ്മിഷനിലൂടെ ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരേ സഭ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്ന് എം.കെ മുനീര്‍ അഭ്യര്‍ഥിച്ചിരുന്നു.


നീതിന്യായ വ്യവസ്ഥയില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയമം കൈയിലെടുക്കാനുള്ള അവകാശമില്ലെന്ന് ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ പലയിടത്തും അടുത്തകാലത്ത് ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നു. എന്നാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുകയാണ്. നിരപരാധികളെ തെറ്റു ചെയ്‌തെന്ന് മുദ്രയടിച്ച് കൊല്ലുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ ജനാധിപത്യ, നീതിന്യായ, ക്രമസമാധാന സംവിധാനങ്ങള്‍ സമ്പൂര്‍ണമായി തകരും. മനുഷ്യാവകാശങ്ങള്‍ മുതല്‍ പൗരാവകാശങ്ങള്‍ വരെ ഇല്ലാതാകും. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ന്യൂനപക്ഷത്തിനും ദലിത് വിഭാഗങ്ങള്‍ക്കും ജീവിതം സുരക്ഷിതമല്ലെന്ന് ബോധ്യപ്പെടുത്തും വിധമുള്ള നിരവധി സംഭവങ്ങളുണ്ടായി. 2014നുശേഷം ആള്‍ക്കൂട്ടക്കൊലപാതകം മുന്‍പത്തേതിനേക്കാള്‍ നാലിരട്ടി വര്‍ധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.


ഭൂരിഭാഗവും ഗോരക്ഷകര്‍ എന്നവകാശപ്പെടുന്നവര്‍ നടത്തിയിട്ടുള്ളതാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ 2010ല്‍ അഞ്ചു ശതമാനമായിരുന്നത് 2017 ആകുമ്പോഴേക്കും 20 ശതമാനമായി ഉയര്‍ന്നു. പശുസംരക്ഷണവുമായി ബന്ധപ്പെട്ട് ആ വര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 25 പേരാണ്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മാട്ടിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ചാണ് മുഹമ്മദ് അഖ്‌ലാഖിനെ വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയത്. അഖ്‌ലാഖിനെ വധിച്ച കേസിലെ പ്രതി ജയിലില്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹത്തെ ദേശീയപതാക പുതപ്പിച്ചത് രാജ്യം ഞെട്ടലോടെയാണ് കണ്ടത്. അതേസമയം അഖ്‌ലാഖിന്റെ കുടുംബാംഗങ്ങള്‍ക്കെതിരേ വ്യാജ കുറ്റം ചുമത്തി കേസെടുക്കുകയും അദ്ദേഹത്തെ അക്രമിച്ച 15 പേര്‍ക്ക് എന്‍.ടി.പി.സിയില്‍ തൊഴില്‍ നല്‍കുകയും ചെയ്തു.


പെഹ്‌ലൂഖാന്റെ കേസിലാണെങ്കില്‍ ജയ്പൂര്‍ മേളയില്‍നിന്ന് പശുക്കളെ വാങ്ങിയതിന്റെ രസീത് ഉണ്ടായിരുന്നിട്ടുകൂടി അദ്ദേഹത്തിന്റെ സഹോദരനും സുഹൃത്തുക്കള്‍ക്കുമെതിരേ അനധികൃതമായി പശുവിനെ കടത്തിയെന്ന കേസാണ് രജിസ്റ്റര്‍ ചെയ്തത്. അദ്ദേഹത്തെ കൊന്ന പ്രതികള്‍ മുഴുവന്‍ രാജസ്ഥാനില്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സദാചാര കൊലപാതകങ്ങളും ദുരഭിമാനഹത്യയും നടക്കുന്നത് ഈ ദുരവസ്ഥയുടെ തീവ്രത വര്‍ധിപ്പിക്കുന്നു.
ഫാസിസത്തിന്റെ കരിനിഴലുകള്‍ നമ്മുടെ ജനാധിപത്യ സമൂഹത്തില്‍ വീഴുന്നതിന്റെ ലക്ഷണങ്ങള്‍ക്കെതിരേ പ്രതികരിക്കാതിരിക്കാന്‍ നമുക്കു കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മൗലികാവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണ് ആള്‍ക്കൂട്ട ആക്രമണമെന്നും സര്‍വശക്തിയോടെ എതിര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണം എന്നുകൂടി പ്രമേയത്തില്‍ പറയേണ്ടിയിരുന്നുവെന്ന് എം.കെ മുനീര്‍ പറഞ്ഞു.
ആരെയൊക്കെയോ ഭയപ്പെടുന്നതു പോലെയാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നതെന്ന് ഭേദഗതി നിര്‍ദേശിച്ച് കെ.സി ജോസഫ് പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി തോമസ് എന്നിവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ അംഗീകരിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  38 minutes ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  an hour ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  an hour ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  2 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  2 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  2 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  3 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  3 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  3 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  4 hours ago