HOME
DETAILS

ആദിവാസി കുടുംബത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല

  
backup
September 27, 2018 | 2:28 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%be%e0%b4%a4

ശ്രീകൃഷ്ണപുരം: ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതെ വലയുകയാണ് ഒരു ആദിവാസി കുടുംബം. കരിമ്പുഴ പഞ്ചായത്തിലെ ആറ്റാശ്ശേരി കൊങ്ങന്‍പാറ പുറമ്പോക്കില്‍ താമസിക്കുന്ന ചന്ദ്രനും കുടുംബത്തിനുമാണ് റവന്യു അധികൃതരുടെ അനാസ്ഥയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുന്നത്. മലയന്‍ ഊരാളി വിഭാഗത്തില്‍ പെട്ടവരാണിവര്‍.
ഭാര്യ ലക്ഷ്മിയും പത്തും ഒന്‍പതും വയലുള്ള മക്കളായ രാജേഷ്, ലക്ഷ്മി എന്നിവരടങ്ങുന്നതാണ് ഈ ആദിവാസി കുടുംബം. ചന്ദ്രന്റെ പിതാവ് മാധവന്‍ തച്ചനാട്ടുകര തൊടുകാപ്പിലാണ് താമസമാക്കിയിരുന്നത്. പിന്നീട് അച്ഛന്റെ മരണ ശേഷം നാടോടികളായി അലഞ്ഞ് പുഴകളിലും മലകളിലും താമസിച്ച് വരികയായിരുന്നു. തേന്‍ശേഖരണം നടത്തിയാണ് ഇവര്‍ ഉപജീവനംകഴിഞ്ഞിരുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ആറ്റാശ്ശേരി കൊങ്ങന്‍പാറയിലെ പുറമ്പോക്കിലാണ് താമസം.
ഇവരുടെ പട്ടിണിയും ദയനീയാവസ്ഥയും കണ്ട് പൊതുപ്രവര്‍ത്തകനായ പി.പി അബ്ബാസ് ഇവര്‍ക്ക് താമസിക്കാന്‍ താല്‍കാലിക ഷെഡ് നിര്‍മിച്ച് നല്‍കിയിരിക്കുകയാണ്. അദ്ദേഹം മുന്‍കൈയെടുത്ത് റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയെടുത്ത് നല്‍കി. കൂടാതെ രണ്ട് മക്കളെയും അദ്ദേഹം കാവുണ്ട സ്‌കൂളില്‍ ചേര്‍ത്തു. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്കും വിദ്യാഭ്യാസ ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നില്ല. ജാതി സര്‍ട്ടിഫിക്കറ്റ് തച്ചനാട്ടുകര, കരിമ്പുഴ വില്ലേജ് ഓഫിസര്‍മാര്‍ നല്‍കാന്‍ തയ്യാറാവുന്നില്ല. ഇരു വില്ലേജ് ഓഫിസര്‍മാരും തങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമില്ലെന്ന അവകാശ വാദത്തിലാണ്.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഫലമുണ്ടായിട്ടില്ല. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ സര്‍ക്കാരിന്റെ ഒരു നിലക്കുമുള്ള സഹായം ഇവര്‍ക്ക് ലഭിക്കുന്നില്ല. താമസിക്കുന്ന പുറമ്പോക്ക് ഭൂമി ഇവര്‍ക്ക് പതിച്ച് നല്‍കണം എന്നതാണ് ഇവരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  5 days ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  5 days ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  5 days ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  5 days ago
No Image

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

Kerala
  •  5 days ago
No Image

ബംഗളൂരുവില്‍ നടുക്കുന്ന കൊലപാതകശ്രമം; റോഡിലിട്ട് ഭാര്യയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

National
  •  5 days ago
No Image

ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

National
  •  5 days ago
No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  5 days ago
No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  5 days ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  5 days ago