HOME
DETAILS

ആദിവാസി കുടുംബത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല

  
backup
September 27, 2018 | 2:28 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%be%e0%b4%a4

ശ്രീകൃഷ്ണപുരം: ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതെ വലയുകയാണ് ഒരു ആദിവാസി കുടുംബം. കരിമ്പുഴ പഞ്ചായത്തിലെ ആറ്റാശ്ശേരി കൊങ്ങന്‍പാറ പുറമ്പോക്കില്‍ താമസിക്കുന്ന ചന്ദ്രനും കുടുംബത്തിനുമാണ് റവന്യു അധികൃതരുടെ അനാസ്ഥയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുന്നത്. മലയന്‍ ഊരാളി വിഭാഗത്തില്‍ പെട്ടവരാണിവര്‍.
ഭാര്യ ലക്ഷ്മിയും പത്തും ഒന്‍പതും വയലുള്ള മക്കളായ രാജേഷ്, ലക്ഷ്മി എന്നിവരടങ്ങുന്നതാണ് ഈ ആദിവാസി കുടുംബം. ചന്ദ്രന്റെ പിതാവ് മാധവന്‍ തച്ചനാട്ടുകര തൊടുകാപ്പിലാണ് താമസമാക്കിയിരുന്നത്. പിന്നീട് അച്ഛന്റെ മരണ ശേഷം നാടോടികളായി അലഞ്ഞ് പുഴകളിലും മലകളിലും താമസിച്ച് വരികയായിരുന്നു. തേന്‍ശേഖരണം നടത്തിയാണ് ഇവര്‍ ഉപജീവനംകഴിഞ്ഞിരുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ആറ്റാശ്ശേരി കൊങ്ങന്‍പാറയിലെ പുറമ്പോക്കിലാണ് താമസം.
ഇവരുടെ പട്ടിണിയും ദയനീയാവസ്ഥയും കണ്ട് പൊതുപ്രവര്‍ത്തകനായ പി.പി അബ്ബാസ് ഇവര്‍ക്ക് താമസിക്കാന്‍ താല്‍കാലിക ഷെഡ് നിര്‍മിച്ച് നല്‍കിയിരിക്കുകയാണ്. അദ്ദേഹം മുന്‍കൈയെടുത്ത് റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയെടുത്ത് നല്‍കി. കൂടാതെ രണ്ട് മക്കളെയും അദ്ദേഹം കാവുണ്ട സ്‌കൂളില്‍ ചേര്‍ത്തു. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്കും വിദ്യാഭ്യാസ ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നില്ല. ജാതി സര്‍ട്ടിഫിക്കറ്റ് തച്ചനാട്ടുകര, കരിമ്പുഴ വില്ലേജ് ഓഫിസര്‍മാര്‍ നല്‍കാന്‍ തയ്യാറാവുന്നില്ല. ഇരു വില്ലേജ് ഓഫിസര്‍മാരും തങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമില്ലെന്ന അവകാശ വാദത്തിലാണ്.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഫലമുണ്ടായിട്ടില്ല. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ സര്‍ക്കാരിന്റെ ഒരു നിലക്കുമുള്ള സഹായം ഇവര്‍ക്ക് ലഭിക്കുന്നില്ല. താമസിക്കുന്ന പുറമ്പോക്ക് ഭൂമി ഇവര്‍ക്ക് പതിച്ച് നല്‍കണം എന്നതാണ് ഇവരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിലക്കുറവില്‍ 1.5 ലക്ഷം ടിക്കറ്റുകള്‍; 'ടേക്ക് ഓഫ് സെയില്‍' പ്രഖ്യാപിച്ച് ഗള്‍ഫ് എയര്‍ 

bahrain
  •  9 days ago
No Image

ഏഴുവയസ്സുകാരിയെ ബലമായി ചുംബിച്ചു; സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോക്സോ കേസെടുത്ത് പൊലിസ്

National
  •  9 days ago
No Image

സിംബാബ്‌വെയെ തകർത്ത് ഇന്ത്യ; സെമി പ്രതീക്ഷകൾ സജീവം; ഇനി വിൻഡീസിനെതിരെ 'ജീവൻ മരണ പോരാട്ടം'

Cricket
  •  9 days ago
No Image

'കേരള സ്റ്റോറി 2' റിലീസ് തടഞ്ഞ സംഭവം; അപ്പീലിൽ വാദം പൂർത്തിയായി; നിർണായക വിധി നാളെ

Kerala
  •  9 days ago
No Image

ഒമാനിൽ ഇത്തവണ ഈദിന് 5 ദിവസം അവധി ലഭിച്ചേക്കും; ആഘോഷമാക്കാനൊരുങ്ങി പ്രവാസികളും സ്വദേശികളും

uae
  •  9 days ago
No Image

ആട്ടിൻകുട്ടിയെ രക്ഷിക്കാൻ 40 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി ബാലൻ; മോട്ടിഹാരിയിലെ കൊച്ചു മിടുക്കൻ ഇപ്പോൾ സോഷ്യൽ മീഡിയ ഹീറോ

National
  •  9 days ago
No Image

ബലാത്സംഗക്കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തി; ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

Kerala
  •  9 days ago
No Image

ഭർതൃവീട്ടിൽ നിന്ന് 35 പവൻ സ്വർണവും പണവും കവർന്നു മുങ്ങിയ യുവതി ഒടുവിൽ പിടിയിൽ

crime
  •  9 days ago
No Image

കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം കാച്ചാണിയിൽ

Kerala
  •  9 days ago
No Image

സൈക്കിളിലെത്തി ആഡംബര കാറുടമകളെ പിഴിഞ്ഞ ഭിക്ഷാടകൻ 20,000 ദിർഹവുമായി പിടിയിൽ; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  9 days ago