HOME
DETAILS

ആദിവാസി കുടുംബത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല

  
backup
September 27, 2018 | 2:28 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%be%e0%b4%a4

ശ്രീകൃഷ്ണപുരം: ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതെ വലയുകയാണ് ഒരു ആദിവാസി കുടുംബം. കരിമ്പുഴ പഞ്ചായത്തിലെ ആറ്റാശ്ശേരി കൊങ്ങന്‍പാറ പുറമ്പോക്കില്‍ താമസിക്കുന്ന ചന്ദ്രനും കുടുംബത്തിനുമാണ് റവന്യു അധികൃതരുടെ അനാസ്ഥയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുന്നത്. മലയന്‍ ഊരാളി വിഭാഗത്തില്‍ പെട്ടവരാണിവര്‍.
ഭാര്യ ലക്ഷ്മിയും പത്തും ഒന്‍പതും വയലുള്ള മക്കളായ രാജേഷ്, ലക്ഷ്മി എന്നിവരടങ്ങുന്നതാണ് ഈ ആദിവാസി കുടുംബം. ചന്ദ്രന്റെ പിതാവ് മാധവന്‍ തച്ചനാട്ടുകര തൊടുകാപ്പിലാണ് താമസമാക്കിയിരുന്നത്. പിന്നീട് അച്ഛന്റെ മരണ ശേഷം നാടോടികളായി അലഞ്ഞ് പുഴകളിലും മലകളിലും താമസിച്ച് വരികയായിരുന്നു. തേന്‍ശേഖരണം നടത്തിയാണ് ഇവര്‍ ഉപജീവനംകഴിഞ്ഞിരുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ആറ്റാശ്ശേരി കൊങ്ങന്‍പാറയിലെ പുറമ്പോക്കിലാണ് താമസം.
ഇവരുടെ പട്ടിണിയും ദയനീയാവസ്ഥയും കണ്ട് പൊതുപ്രവര്‍ത്തകനായ പി.പി അബ്ബാസ് ഇവര്‍ക്ക് താമസിക്കാന്‍ താല്‍കാലിക ഷെഡ് നിര്‍മിച്ച് നല്‍കിയിരിക്കുകയാണ്. അദ്ദേഹം മുന്‍കൈയെടുത്ത് റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയെടുത്ത് നല്‍കി. കൂടാതെ രണ്ട് മക്കളെയും അദ്ദേഹം കാവുണ്ട സ്‌കൂളില്‍ ചേര്‍ത്തു. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്കും വിദ്യാഭ്യാസ ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നില്ല. ജാതി സര്‍ട്ടിഫിക്കറ്റ് തച്ചനാട്ടുകര, കരിമ്പുഴ വില്ലേജ് ഓഫിസര്‍മാര്‍ നല്‍കാന്‍ തയ്യാറാവുന്നില്ല. ഇരു വില്ലേജ് ഓഫിസര്‍മാരും തങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമില്ലെന്ന അവകാശ വാദത്തിലാണ്.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഫലമുണ്ടായിട്ടില്ല. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ സര്‍ക്കാരിന്റെ ഒരു നിലക്കുമുള്ള സഹായം ഇവര്‍ക്ക് ലഭിക്കുന്നില്ല. താമസിക്കുന്ന പുറമ്പോക്ക് ഭൂമി ഇവര്‍ക്ക് പതിച്ച് നല്‍കണം എന്നതാണ് ഇവരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

10 രൂപയ്ക്ക് 50,000 വരെ വാഗ്ദാനം; പൊന്നാനിയിൽ 'എഴുത്ത് ലോട്ടറി' മാഫിയ സജീവം

Kerala
  •  7 days ago
No Image

അബൂദബിയിലെ മുസഫയിൽ ജനുവരി 12 മുതൽ പെയ്ഡ് പാർക്കിംഗ്; ആദ്യഘട്ടത്തിൽ സജ്ജീകരിക്കുന്നത് 4,680 പാർക്കിംഗ് ഇടങ്ങൾ

uae
  •  7 days ago
No Image

ആന്ധ്രയിൽ ഒഎൻജിസി ഗ്യാസ് കിണറിൽ വൻ തീപ്പിടിത്തം; ഗ്രാമങ്ങൾ ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  7 days ago
No Image

മുന്നിൽ സച്ചിൻ മാത്രം; ഇതിഹാസത്തെ വീഴ്ത്തി ലോകത്തിൽ രണ്ടാമനായി റൂട്ട്

Cricket
  •  7 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് പുതിയങ്ങാടി സ്വദേശി മരിച്ചു

Kerala
  •  7 days ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കി

Kerala
  •  7 days ago
No Image

മുസ്‌ലിം ലീ​ഗിന് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ അർഹതയുണ്ട്: പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

മഡുറോയുടെ അറസ്റ്റ്; വെനിസ്വേലയിലെ ജനപ്രിയ ഇന്ത്യൻ മോട്ടോർ സൈക്കിളുകൾക്ക് തിരിച്ചടിയാകുമോ?

International
  •  7 days ago
No Image

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു; യുഎഇയിൽ മസ്സാജ് സെന്റർ ഉടമകൾ അറസ്റ്റിൽ

uae
  •  7 days ago
No Image

സച്ചിന് ശേഷം പൊള്ളാർഡും വീണു; 5733 ദിവസത്തെ അപരാജിത കുതിപ്പിന് അന്ത്യം

Cricket
  •  7 days ago