HOME
DETAILS

ആദിവാസി കുടുംബത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല

  
backup
September 27, 2018 | 2:28 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%be%e0%b4%a4

ശ്രീകൃഷ്ണപുരം: ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതെ വലയുകയാണ് ഒരു ആദിവാസി കുടുംബം. കരിമ്പുഴ പഞ്ചായത്തിലെ ആറ്റാശ്ശേരി കൊങ്ങന്‍പാറ പുറമ്പോക്കില്‍ താമസിക്കുന്ന ചന്ദ്രനും കുടുംബത്തിനുമാണ് റവന്യു അധികൃതരുടെ അനാസ്ഥയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുന്നത്. മലയന്‍ ഊരാളി വിഭാഗത്തില്‍ പെട്ടവരാണിവര്‍.
ഭാര്യ ലക്ഷ്മിയും പത്തും ഒന്‍പതും വയലുള്ള മക്കളായ രാജേഷ്, ലക്ഷ്മി എന്നിവരടങ്ങുന്നതാണ് ഈ ആദിവാസി കുടുംബം. ചന്ദ്രന്റെ പിതാവ് മാധവന്‍ തച്ചനാട്ടുകര തൊടുകാപ്പിലാണ് താമസമാക്കിയിരുന്നത്. പിന്നീട് അച്ഛന്റെ മരണ ശേഷം നാടോടികളായി അലഞ്ഞ് പുഴകളിലും മലകളിലും താമസിച്ച് വരികയായിരുന്നു. തേന്‍ശേഖരണം നടത്തിയാണ് ഇവര്‍ ഉപജീവനംകഴിഞ്ഞിരുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ആറ്റാശ്ശേരി കൊങ്ങന്‍പാറയിലെ പുറമ്പോക്കിലാണ് താമസം.
ഇവരുടെ പട്ടിണിയും ദയനീയാവസ്ഥയും കണ്ട് പൊതുപ്രവര്‍ത്തകനായ പി.പി അബ്ബാസ് ഇവര്‍ക്ക് താമസിക്കാന്‍ താല്‍കാലിക ഷെഡ് നിര്‍മിച്ച് നല്‍കിയിരിക്കുകയാണ്. അദ്ദേഹം മുന്‍കൈയെടുത്ത് റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയെടുത്ത് നല്‍കി. കൂടാതെ രണ്ട് മക്കളെയും അദ്ദേഹം കാവുണ്ട സ്‌കൂളില്‍ ചേര്‍ത്തു. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്കും വിദ്യാഭ്യാസ ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നില്ല. ജാതി സര്‍ട്ടിഫിക്കറ്റ് തച്ചനാട്ടുകര, കരിമ്പുഴ വില്ലേജ് ഓഫിസര്‍മാര്‍ നല്‍കാന്‍ തയ്യാറാവുന്നില്ല. ഇരു വില്ലേജ് ഓഫിസര്‍മാരും തങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമില്ലെന്ന അവകാശ വാദത്തിലാണ്.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഫലമുണ്ടായിട്ടില്ല. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ സര്‍ക്കാരിന്റെ ഒരു നിലക്കുമുള്ള സഹായം ഇവര്‍ക്ക് ലഭിക്കുന്നില്ല. താമസിക്കുന്ന പുറമ്പോക്ക് ഭൂമി ഇവര്‍ക്ക് പതിച്ച് നല്‍കണം എന്നതാണ് ഇവരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  3 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  3 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  3 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  3 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  3 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  3 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  3 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  3 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  3 days ago