HOME
DETAILS

പരീക്ഷാ നടത്തിപ്പു വിവരങ്ങള്‍ നല്‍കിയില്ല; മുന്‍ ചുമതലക്കാരന് പിഴ ശിക്ഷ

  
backup
November 30, 2020 | 3:35 AM

%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%99

 


തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ പരീക്ഷാ നടത്തിപ്പിലെ വിവരങ്ങള്‍ നല്‍കാത്തതില്‍ മുന്‍ പരീക്ഷാചുമതലക്കാരന് പിഴ ശിക്ഷ. കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതില്‍ ഡോ. അബ്ദുള്‍ ലത്തീഫിന് മുഖ്യവിവരാവകാശ കമ്മിഷണറാണ് പിഴ വിധിച്ചത്.
യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി ഓഫിസില്‍നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതോടെയാണ് കോളജിലെ ഉത്തരക്കടലാസ് ചോര്‍ച്ചയും പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും പി.എസ്.സി പരീക്ഷയില്‍ അടക്കം പ്രതികളുടെ മറ്റു തട്ടിപ്പുകളും മറനീങ്ങിയത്.
ഇതുമായി ബന്ധപ്പെട്ടു പുറത്തുവന്ന വാര്‍ത്തകള്‍ തള്ളി അന്നത്തെ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിച്ച ഡോ. സുമ രംഗത്തെത്തിയതും വിവാദമായിരുന്നു. പിന്നീടുള്ള കണ്ടെത്തലില്‍ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം പൊളിഞ്ഞതിനു പിന്നാലെയാണ് കൃത്യമായ വിവരങ്ങള്‍ നല്‍കാതെയുള്ള യൂനിവേഴ്‌സിറ്റി കോളജിന്റെ ഒളിച്ചുകളിയും പുറത്താകുന്നത്.
പരീക്ഷാ ക്രമക്കേട് വിവാദങ്ങളില്‍ കൊല്ലം സ്വദേശി ഡി. ബീന നല്‍കിയ വിവരാവകാശത്തില്‍ അന്ന് കോളജില്‍ പരീക്ഷാനടത്തിപ്പ് ചുമതല വഹിച്ച ഡോ. അബ്ദുള്‍ ലത്തീഫ് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നാണ് വിവരാവകാശ കമ്മിഷന്റെ കണ്ടെത്തല്‍. ഒരു വര്‍ഷമായിട്ടും ഒളിച്ചുകളി തുടരുന്നു. പരീക്ഷാ നടത്തിപ്പ് മേല്‍നോട്ടം അധികചുമതലയായതു കൊണ്ട് പരിമിതകളുണ്ടെന്നും 2015 മുതലുള്ള എല്ലാ വിവരങ്ങളും ലഭ്യമല്ലെന്നുമാണ് മറുപടിയില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് വീഴ്ച ഗുരുതരമെന്ന് ചൂണ്ടിക്കാട്ടി മുഖ്യവിവരാവകാശ കമ്മിഷണര്‍ പിഴ വിധിച്ചത്. 3000 രൂപ ഡോ. അബ്ദുള്‍ ലത്തീഫ് അടയ്ക്കണമെന്നും ഇല്ലെങ്കില്‍ ശമ്പളത്തില്‍ പിടിക്കുമെന്നുമാണ് ഉത്തരവ്. ഉത്തരക്കടലാസ് ചോര്‍ച്ചയിലെ ക്രൈംബ്രാഞ്ച് അന്വേഷണവും ഇഴയുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  2 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  2 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  2 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  2 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  2 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  2 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  2 days ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  2 days ago