HOME
DETAILS

ജീവന് ഭീഷണി: സ്വപ്നയില്‍ നിന്ന് ഡി.ഐ.ജി വിവരങ്ങള്‍ ശേഖരിച്ചു

  
backup
December 10, 2020 | 3:32 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 


ജയിലില്‍ സായുധ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി
തിരുവനന്തപുരം: വധഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ദക്ഷിണമേഖല ജയില്‍ ഡി.ഐ.ജി അജയകുമാര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഇന്നലെ രാവിലെ 11ഓടെ അട്ടക്കുളങ്ങര ജയിലിലെത്തിയാണ് ഡി.ഐ.ജി വിവരങ്ങള്‍ ശേഖരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ തന്നെയും കുടുംബാംഗങ്ങളെയും വകവരുത്തുമെന്ന് ചിലര്‍ ജയിലിലെത്തി ഭീഷണിപ്പെടുത്തിയതായി സ്വപ്ന കോടതിയെ അറിയിച്ചത്. ഇതേതുടര്‍ന്ന് കോടതി ഇടപെട്ട് സ്വപ്നയുടെ സുരക്ഷ വര്‍ധിപ്പിച്ചു. സെല്ലില്‍ ഒരു വനിതാ വാര്‍ഡന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തി. ജയിലിനുപുറത്ത് സായുധ പൊലിസിനെയും വിന്യസിച്ചു.
അതേസമയം, സ്വപ്നയുടെ ആരോപണങ്ങള്‍ ജയില്‍വകുപ്പ് നിഷേധിക്കുകയാണ്. അമ്മയും മകളും ഭര്‍ത്താവും സഹോദരനും അന്വേഷണ ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരും സ്വപ്നയെ സന്ദര്‍ശിച്ചിട്ടില്ല. ജയിലില്‍ സ്വപ്ന ആരൊയൊക്കെ കണ്ടു, വിളിച്ചു എന്നതിന്റെ കൃത്യമായ വിവരങ്ങള്‍ എന്‍.ഐ.എക്ക് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 14നാണ് സ്വപ്നയെ അട്ടക്കുളങ്ങരയിലെത്തിച്ചത്. അന്നു മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ജയില്‍വകുപ്പ് വ്യക്തമാക്കി.കേന്ദ്ര ഏജന്‍സികളെ കൂടാതെ വ്യാജരേഖ കേസില്‍ അറസ്റ്റ് ചെയ്യാന്‍ പൊലിസും ലൈഫ് കേസില്‍ മൊഴിയെടുക്കാനായി വിജിലന്‍സും ജയിലിലെത്തിയിരുന്നു. ജയില്‍ ഉദ്യോഗസ്ഥരും സ്വപ്നയെ കാണുന്നുണ്ട്. അതിനാല്‍ കോടതിയില്‍ രേഖാമൂലം നല്‍കിയ അപേക്ഷയില്‍ പറയുംപോലെ ഏത് ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയതെന്ന് ജയില്‍ വകുപ്പിന്റെ ഇനിയുള്ള അന്വേഷണത്തില്‍ വ്യക്തമാകുമോയെന്നാണ് അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ ഉറ്റുനോക്കുന്നത്.
ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഭീഷണിയുണ്ടെന്ന് സ്വപ്ന കോടതിയെ അറിയിച്ചത് ശരിയാണെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഇ-സ്കൂട്ടർ, സൈക്കിൾ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പുതിയ യൂണിറ്റ്; മെയ് 1 മുതൽ കർശന പരിശോധന

uae
  •  12 days ago
No Image

വില്ലന്‍ തണ്ണിമത്തനോ; മുംബൈയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു 

National
  •  12 days ago
No Image

ഇറാനോടുള്ള വിശ്വാസം തകർന്നു, ഇനി യുക്തിസഹമായ നിലപാട് മാത്രം: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്

uae
  •  13 days ago
No Image

നിതിന്‍ രാജിന്റെ മരണം; രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി 

Kerala
  •  13 days ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ഹരജിക്ക് സ്‌റ്റേ 

Kerala
  •  13 days ago
No Image

ഇറാന്റെ ​ഗൾഫ് ആക്രമണത്തിനിടെ വിദ്വേഷം പ്രചരിപ്പിച്ചു; യുഎഇയിൽ നൂറിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

uae
  •  13 days ago
No Image

5 മാസത്തെ കാത്തിരിപ്പ്; മകളെ കൊന്ന പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവ് 

National
  •  13 days ago
No Image

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ക്രമക്കേട്; വിജയ്‌ക്കെതിരായ രണ്ടാമത്തെ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി

National
  •  13 days ago
No Image

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക് 

Kerala
  •  13 days ago
No Image

'ഒന്നിച്ചു കഴിഞ്ഞു, ഒരു കുട്ടിയുമായി, അതിന് ശേഷം ബലാത്സംഗ പരാതിയോ' ചോദ്യമുയര്‍ത്തി സുപ്രിം കോടതി; ലിവിങ്-ടുഗദര്‍ ബന്ധങ്ങള്‍ തകരുന്നത് ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്നും കോടതി

National
  •  13 days ago