HOME
DETAILS

ജീവന് ഭീഷണി: സ്വപ്നയില്‍ നിന്ന് ഡി.ഐ.ജി വിവരങ്ങള്‍ ശേഖരിച്ചു

  
backup
December 10, 2020 | 3:32 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 


ജയിലില്‍ സായുധ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി
തിരുവനന്തപുരം: വധഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ദക്ഷിണമേഖല ജയില്‍ ഡി.ഐ.ജി അജയകുമാര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഇന്നലെ രാവിലെ 11ഓടെ അട്ടക്കുളങ്ങര ജയിലിലെത്തിയാണ് ഡി.ഐ.ജി വിവരങ്ങള്‍ ശേഖരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ തന്നെയും കുടുംബാംഗങ്ങളെയും വകവരുത്തുമെന്ന് ചിലര്‍ ജയിലിലെത്തി ഭീഷണിപ്പെടുത്തിയതായി സ്വപ്ന കോടതിയെ അറിയിച്ചത്. ഇതേതുടര്‍ന്ന് കോടതി ഇടപെട്ട് സ്വപ്നയുടെ സുരക്ഷ വര്‍ധിപ്പിച്ചു. സെല്ലില്‍ ഒരു വനിതാ വാര്‍ഡന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തി. ജയിലിനുപുറത്ത് സായുധ പൊലിസിനെയും വിന്യസിച്ചു.
അതേസമയം, സ്വപ്നയുടെ ആരോപണങ്ങള്‍ ജയില്‍വകുപ്പ് നിഷേധിക്കുകയാണ്. അമ്മയും മകളും ഭര്‍ത്താവും സഹോദരനും അന്വേഷണ ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരും സ്വപ്നയെ സന്ദര്‍ശിച്ചിട്ടില്ല. ജയിലില്‍ സ്വപ്ന ആരൊയൊക്കെ കണ്ടു, വിളിച്ചു എന്നതിന്റെ കൃത്യമായ വിവരങ്ങള്‍ എന്‍.ഐ.എക്ക് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 14നാണ് സ്വപ്നയെ അട്ടക്കുളങ്ങരയിലെത്തിച്ചത്. അന്നു മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ജയില്‍വകുപ്പ് വ്യക്തമാക്കി.കേന്ദ്ര ഏജന്‍സികളെ കൂടാതെ വ്യാജരേഖ കേസില്‍ അറസ്റ്റ് ചെയ്യാന്‍ പൊലിസും ലൈഫ് കേസില്‍ മൊഴിയെടുക്കാനായി വിജിലന്‍സും ജയിലിലെത്തിയിരുന്നു. ജയില്‍ ഉദ്യോഗസ്ഥരും സ്വപ്നയെ കാണുന്നുണ്ട്. അതിനാല്‍ കോടതിയില്‍ രേഖാമൂലം നല്‍കിയ അപേക്ഷയില്‍ പറയുംപോലെ ഏത് ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയതെന്ന് ജയില്‍ വകുപ്പിന്റെ ഇനിയുള്ള അന്വേഷണത്തില്‍ വ്യക്തമാകുമോയെന്നാണ് അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ ഉറ്റുനോക്കുന്നത്.
ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഭീഷണിയുണ്ടെന്ന് സ്വപ്ന കോടതിയെ അറിയിച്ചത് ശരിയാണെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീയില്‍ സി.പി.ഐ ഇടത്തോട്ടോ, പിന്നോട്ടോ? ഉറ്റുനോക്കി രാഷ്ട്രീയ കേരളം

Kerala
  •  25 days ago
No Image

ഹിജാബ് വിവാദത്തിന് പരിസമാപ്തി; എങ്കിലും ചോദ്യം ബാക്കി

Kerala
  •  25 days ago
No Image

യുഎഇക്കും ഒമാനും ഇടയില്‍ പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചു; എല്ലാ ദിവസവും സര്‍വിസ് നടത്തും

uae
  •  25 days ago
No Image

ലക്ഷ്യം ആശ്വാസം ജയം; സിഡ്‌നിയിൽ തലയുയർത്തി മടങ്ങാൻ ഇന്ത്യയിറങ്ങുന്നു

Cricket
  •  25 days ago
No Image

വിശ്വാസ സ്വാതന്ത്ര്യം മതേതരത്വത്തിന്റെ അടിത്തറ'; യു.പിയിലെ വിവാദ മതംമാറ്റനിയമത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി; വാദത്തിനിടെ ഹാദിയാ കേസും ഉദ്ധരിച്ചു

National
  •  25 days ago
No Image

ദീപാവലിക്ക് പടക്കം പൊട്ടിച്ചു; സിങ്കപ്പൂരില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍ 

International
  •  25 days ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ നവംബറില്‍; വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടണമെന്ന ആവശ്യം തള്ളിയെന്ന് സൂചന

Kerala
  •  25 days ago
No Image

അല്‍ നസര്‍- എഫ്‌സി ഗോവ മത്സരത്തിനിടെ സുരക്ഷ വീഴ്ച്ച; ഗ്രൗണ്ടിലെത്തിയ മലയാളി ആരാധകന് ജയില്‍ ശിക്ഷ

National
  •  25 days ago
No Image

ക്ലാസ്മുറിയിലെ ചൂരൽ പ്രയോ​ഗം: പരിമിതമായ അച്ചടക്ക അധികാരം ക്രൂരതയല്ല; അധ്യാപകനെതിരായ ക്രിമിനൽ നടപടികൾ ഹൈക്കോടതി റദ്ദാക്കി

Kerala
  •  25 days ago
No Image

യുഎഇ കാലാവസ്ഥ: ശനിയാഴ്ച ഭാഗികമായി മേഘാവൃതം; തീരദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

uae
  •  25 days ago