HOME
DETAILS

ഇറാനുമായുള്ള കരാറില്‍നിന്ന് ട്രംപ് പിന്മാറാനുള്ള കാരണം, ഒബാമയോടുള്ള വിരോധം

  
backup
July 14 2019 | 19:07 PM

us-iran-bilateral-relation-755808-2

 

 

 

 

 


വെളിപ്പെടുത്തല്‍ ബ്രിട്ടീഷ് അംബാസഡറുടെ ചോര്‍ന്ന ഇ-മെയിലില്‍.
ട്രംപ് കരാറില്‍നിന്നു പിന്മാറിയത് വ്യക്തിപരമായ കാരണങ്ങളാല്‍

ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി 2015ല്‍ വന്‍ശക്തി രാജ്യങ്ങള്‍ ഉണ്ടാക്കിയ ആണവകരാറില്‍നിന്ന് പിന്മാറാന്‍ കാരണം അതുണ്ടാക്കിയത് ബറാക് ഒബാമയാണ് എന്നതായിരുന്നെന്ന് യു.എസിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന കിം ഡാരക്.
തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ട്രംപ് കരാറില്‍ നിന്നു പിന്മാറിയതെന്നും 2018 മേയില്‍ തയാറാക്കി അയച്ച നയതന്ത്രരേഖയില്‍ കിം പറയുന്നു. ഈ സന്ദേശങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് കിം രാജിവച്ചത്.
ട്രംപിനെ ഇദ്ദേഹം കഴിവില്ലാത്തവനെന്നു വിശേഷിപ്പിച്ചതു വിവാദമായിരുന്നു.
ഒബാമയോടുള്ള വിരോധം കാരണം കരാറില്‍നിന്നു പിന്മാറാന്‍ തീരുമാനിച്ച ട്രംപിനെ പിന്തിരിപ്പിക്കാനായി വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സനെ ബ്രിട്ടന്‍ വാഷിങ്ടണിലേക്ക് അയച്ചിരുന്നതായി കിം ഡാരക് വെളിപ്പെടുത്തുന്നു. എന്നാലത് ഫലം ചെയ്തില്ല.
2015ല്‍ യു.എസിനു പുറമെ ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളാണ് സാമ്പത്തിക ഉപരോധം ഭാഗികമായി എടുത്തുകളയുന്നതിനു പകരം ആണവപദ്ധതികള്‍ക്കു പരിധിവയ്ക്കുന്ന കരാറില്‍ ഇറാനുമായി ഒപ്പുവച്ചത്.
കരാറിനെ തുടക്കംമുതലേ വിമര്‍ശിച്ച ട്രംപ് 2018 മെയ് 8ന് ഏകപക്ഷീയമായി കരാറില്‍ നിന്നു പിന്മാറുകയായിരുന്നു. ഡെയിലി മെയില്‍ പ്രസിദ്ധീകരിച്ച രേഖ വിവാദമായതോടെ അതില്‍ തന്നെ അയോഗ്യനെന്നു വിമര്‍ശിച്ച ബ്രിട്ടീഷ് അംബാസഡറെ വിഡ്ഢിയെന്ന് ട്രംപ് ആക്ഷേപിച്ചിരുന്നു. കിം ഡാരകിനെ അനുകൂലിച്ച പ്രധാനമന്ത്രി തെരേസ മേയെയും ട്രംപ് പരിഹസിച്ചിരുന്നു.
അതിനിടെ മുന്‍ അംബാസഡറുടെ ഇ -മെയിലുകള്‍ ചോര്‍ന്നത് യു.എസ്-ബ്രിട്ടീഷ് ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയ സാഹചര്യത്തില്‍ ചോര്‍ത്തിയതാരെന്ന് തിരിച്ചറിഞ്ഞതായി വെളിപ്പെടുത്തിയ പൊലിസ് ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന് കേസെടുക്കാനുള്ള നീക്കത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  18 days ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  18 days ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  18 days ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  18 days ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  18 days ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  18 days ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  18 days ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  18 days ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  18 days ago