HOME
DETAILS

ഇറാനുമായുള്ള കരാറില്‍നിന്ന് ട്രംപ് പിന്മാറാനുള്ള കാരണം, ഒബാമയോടുള്ള വിരോധം

  
backup
July 14, 2019 | 7:27 PM

us-iran-bilateral-relation-755808-2

 

 

 

 

 


വെളിപ്പെടുത്തല്‍ ബ്രിട്ടീഷ് അംബാസഡറുടെ ചോര്‍ന്ന ഇ-മെയിലില്‍.
ട്രംപ് കരാറില്‍നിന്നു പിന്മാറിയത് വ്യക്തിപരമായ കാരണങ്ങളാല്‍

ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി 2015ല്‍ വന്‍ശക്തി രാജ്യങ്ങള്‍ ഉണ്ടാക്കിയ ആണവകരാറില്‍നിന്ന് പിന്മാറാന്‍ കാരണം അതുണ്ടാക്കിയത് ബറാക് ഒബാമയാണ് എന്നതായിരുന്നെന്ന് യു.എസിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന കിം ഡാരക്.
തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ട്രംപ് കരാറില്‍ നിന്നു പിന്മാറിയതെന്നും 2018 മേയില്‍ തയാറാക്കി അയച്ച നയതന്ത്രരേഖയില്‍ കിം പറയുന്നു. ഈ സന്ദേശങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് കിം രാജിവച്ചത്.
ട്രംപിനെ ഇദ്ദേഹം കഴിവില്ലാത്തവനെന്നു വിശേഷിപ്പിച്ചതു വിവാദമായിരുന്നു.
ഒബാമയോടുള്ള വിരോധം കാരണം കരാറില്‍നിന്നു പിന്മാറാന്‍ തീരുമാനിച്ച ട്രംപിനെ പിന്തിരിപ്പിക്കാനായി വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സനെ ബ്രിട്ടന്‍ വാഷിങ്ടണിലേക്ക് അയച്ചിരുന്നതായി കിം ഡാരക് വെളിപ്പെടുത്തുന്നു. എന്നാലത് ഫലം ചെയ്തില്ല.
2015ല്‍ യു.എസിനു പുറമെ ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളാണ് സാമ്പത്തിക ഉപരോധം ഭാഗികമായി എടുത്തുകളയുന്നതിനു പകരം ആണവപദ്ധതികള്‍ക്കു പരിധിവയ്ക്കുന്ന കരാറില്‍ ഇറാനുമായി ഒപ്പുവച്ചത്.
കരാറിനെ തുടക്കംമുതലേ വിമര്‍ശിച്ച ട്രംപ് 2018 മെയ് 8ന് ഏകപക്ഷീയമായി കരാറില്‍ നിന്നു പിന്മാറുകയായിരുന്നു. ഡെയിലി മെയില്‍ പ്രസിദ്ധീകരിച്ച രേഖ വിവാദമായതോടെ അതില്‍ തന്നെ അയോഗ്യനെന്നു വിമര്‍ശിച്ച ബ്രിട്ടീഷ് അംബാസഡറെ വിഡ്ഢിയെന്ന് ട്രംപ് ആക്ഷേപിച്ചിരുന്നു. കിം ഡാരകിനെ അനുകൂലിച്ച പ്രധാനമന്ത്രി തെരേസ മേയെയും ട്രംപ് പരിഹസിച്ചിരുന്നു.
അതിനിടെ മുന്‍ അംബാസഡറുടെ ഇ -മെയിലുകള്‍ ചോര്‍ന്നത് യു.എസ്-ബ്രിട്ടീഷ് ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയ സാഹചര്യത്തില്‍ ചോര്‍ത്തിയതാരെന്ന് തിരിച്ചറിഞ്ഞതായി വെളിപ്പെടുത്തിയ പൊലിസ് ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന് കേസെടുക്കാനുള്ള നീക്കത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: 11 വയസുകാരിയുൾപ്പെടെ നാല് പേർക്ക് പരുക്ക്; ആക്രമികളെത്തിയത് പർദ്ദ ധരിച്ച്

Kerala
  •  4 days ago
No Image

177 പന്തിൽ ചരിത്രം കുറിച്ചു: ഇതിഹാസ താരത്തിന്റേ 33 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് പാകിസ്ഥാൻ ടെസ്റ്റ് ടീം നായകൻ

Cricket
  •  4 days ago
No Image

നൈജീരിയയിൽ വാഹനാപകടം: ബോക്സിങ് താരം ആന്തണി ജോഷ്വയ്ക്ക് പരുക്ക്; രണ്ട് മരണം

International
  •  4 days ago
No Image

തൈക്കാട് ആശുപത്രിയിൽ കുട്ടിക്ക് മരുന്ന് മാറി കുത്തിവെപ്പ് നൽകിയ സംഭവം: ചികിത്സാ പിഴവ് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  4 days ago
No Image

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി 22കാരൻ

Cricket
  •  4 days ago
No Image

ആംബുലൻസുമായി വിദ്യാർഥികൾ കടന്നുകളഞ്ഞതായി സംശയം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  4 days ago
No Image

തീയിൽ വീണ് ഗുരുതരമായി പരുക്കേറ്റ വയോധികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

അബൂ ഉബൈദയുടെയും സിന്‍വാറിന്റെയും മരണങ്ങള്‍ സ്ഥിരീകരിച്ച് ഹമാസ്

International
  •  4 days ago
No Image

യെലഹങ്കയിലെ 'ബുൾഡോസർ രാജ്'; കുടിയൊഴിപ്പിക്കപ്പെട്ടവർ 5 ലക്ഷം നൽകണം, വീട് സൗജന്യമല്ലെന്ന് സിദ്ധരാമയ്യ

National
  •  4 days ago
No Image

പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുനിലവാരം 'അതീവ ഗുരുതരം', വിമാന-ട്രെയിൻ സർവീസുകൾ താറുമാറായി

National
  •  4 days ago