HOME
DETAILS

ഇറാനുമായുള്ള കരാറില്‍നിന്ന് ട്രംപ് പിന്മാറാനുള്ള കാരണം, ഒബാമയോടുള്ള വിരോധം

  
backup
July 14, 2019 | 7:27 PM

us-iran-bilateral-relation-755808-2

 

 

 

 

 


വെളിപ്പെടുത്തല്‍ ബ്രിട്ടീഷ് അംബാസഡറുടെ ചോര്‍ന്ന ഇ-മെയിലില്‍.
ട്രംപ് കരാറില്‍നിന്നു പിന്മാറിയത് വ്യക്തിപരമായ കാരണങ്ങളാല്‍

ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി 2015ല്‍ വന്‍ശക്തി രാജ്യങ്ങള്‍ ഉണ്ടാക്കിയ ആണവകരാറില്‍നിന്ന് പിന്മാറാന്‍ കാരണം അതുണ്ടാക്കിയത് ബറാക് ഒബാമയാണ് എന്നതായിരുന്നെന്ന് യു.എസിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന കിം ഡാരക്.
തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ട്രംപ് കരാറില്‍ നിന്നു പിന്മാറിയതെന്നും 2018 മേയില്‍ തയാറാക്കി അയച്ച നയതന്ത്രരേഖയില്‍ കിം പറയുന്നു. ഈ സന്ദേശങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് കിം രാജിവച്ചത്.
ട്രംപിനെ ഇദ്ദേഹം കഴിവില്ലാത്തവനെന്നു വിശേഷിപ്പിച്ചതു വിവാദമായിരുന്നു.
ഒബാമയോടുള്ള വിരോധം കാരണം കരാറില്‍നിന്നു പിന്മാറാന്‍ തീരുമാനിച്ച ട്രംപിനെ പിന്തിരിപ്പിക്കാനായി വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സനെ ബ്രിട്ടന്‍ വാഷിങ്ടണിലേക്ക് അയച്ചിരുന്നതായി കിം ഡാരക് വെളിപ്പെടുത്തുന്നു. എന്നാലത് ഫലം ചെയ്തില്ല.
2015ല്‍ യു.എസിനു പുറമെ ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളാണ് സാമ്പത്തിക ഉപരോധം ഭാഗികമായി എടുത്തുകളയുന്നതിനു പകരം ആണവപദ്ധതികള്‍ക്കു പരിധിവയ്ക്കുന്ന കരാറില്‍ ഇറാനുമായി ഒപ്പുവച്ചത്.
കരാറിനെ തുടക്കംമുതലേ വിമര്‍ശിച്ച ട്രംപ് 2018 മെയ് 8ന് ഏകപക്ഷീയമായി കരാറില്‍ നിന്നു പിന്മാറുകയായിരുന്നു. ഡെയിലി മെയില്‍ പ്രസിദ്ധീകരിച്ച രേഖ വിവാദമായതോടെ അതില്‍ തന്നെ അയോഗ്യനെന്നു വിമര്‍ശിച്ച ബ്രിട്ടീഷ് അംബാസഡറെ വിഡ്ഢിയെന്ന് ട്രംപ് ആക്ഷേപിച്ചിരുന്നു. കിം ഡാരകിനെ അനുകൂലിച്ച പ്രധാനമന്ത്രി തെരേസ മേയെയും ട്രംപ് പരിഹസിച്ചിരുന്നു.
അതിനിടെ മുന്‍ അംബാസഡറുടെ ഇ -മെയിലുകള്‍ ചോര്‍ന്നത് യു.എസ്-ബ്രിട്ടീഷ് ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയ സാഹചര്യത്തില്‍ ചോര്‍ത്തിയതാരെന്ന് തിരിച്ചറിഞ്ഞതായി വെളിപ്പെടുത്തിയ പൊലിസ് ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന് കേസെടുക്കാനുള്ള നീക്കത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് കരാർ ലംഘിക്കുന്നുവെന്ന് ആരോപണം; യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന

International
  •  4 days ago
No Image

ബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്‌ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ

latest
  •  4 days ago
No Image

ഇവിഎമ്മിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര 

National
  •  4 days ago
No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  4 days ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  4 days ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  4 days ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  4 days ago
No Image

വരൻ നോക്കിനിൽക്കെ കാമുകന് പൂമാലയിട്ട് വധു; വിവാഹവേദിയിൽ നാടകീയ രംഗങ്ങൾ, ഒടുവിൽ കയ്യാങ്കളി

National
  •  4 days ago
No Image

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍

Kerala
  •  4 days ago
No Image

ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ് 

National
  •  4 days ago


No Image

മൈസൂരിലെ കോളജുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കിയ സംഭവം: ഇടപെട്ട് കെ.സി വേണുഗോപാല്‍

Kerala
  •  5 days ago
No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  5 days ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  5 days ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  5 days ago