HOME
DETAILS

ഔഫ് വധം: രാഷ്ട്രീയ കൊലപാതകമെന്ന്  പറയാനാവില്ലെന്ന് ജില്ലാ പൊലിസ് മേധാവി

  
backup
December 25, 2020 | 3:56 AM

%e0%b4%94%e0%b4%ab%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4
 
 
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട്ടുണ്ടായ സംഘര്‍ഷത്തില്‍ അബ്ദുറഹ്മാന്‍ ഔഫ് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നു പറയാനാവില്ലെന്ന് കാസര്‍കോട് ജില്ലാ പൊലിസ് മേധാവി ഡി. ശില്‍പ. 
അന്വേഷണത്തിനു ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാക്കാന്‍ കഴിയുകയുള്ളൂവെന്നും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംഭവസ്ഥലത്തെത്തിയ പൊലിസ് മേധാവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പഴയ കടപ്പുറത്തെ കാന്തപുരം വിഭാഗം എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകനും അബ്ദുല്ല ദാരിമി- ആയിശ ദമ്പതികളുടെ മകനുമായ ഔഫിന് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് കുത്തേറ്റത്. 
ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 
വിദേശത്തായിരുന്ന ഔഫ് അവിടെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് നാട്ടിലെത്തിയത്. ഔഫ് കാന്തപുരം വിഭാഗം എസ്.എസ്.എഫില്‍ പ്രാദേശിക തലത്തില്‍ ഉള്‍പ്പെടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചതല്ലാതെ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗമോ പ്രവര്‍ത്തകനോ ആയിരുന്നില്ലെന്ന് ഔഫിന്റെ മാതൃസഹോദരന്‍ ഉമര്‍ സഅദി പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങളും മറ്റും അരങ്ങേറിയിരുന്നു. കാഞ്ഞങ്ങാട്ടെ കല്ലൂരാവി, മുണ്ടത്തോട്, പഴയ കടപ്പുറം പരിസരങ്ങളിലും അക്രമങ്ങളുണ്ടായതോടെ സി.പി.എം- മുസ്‌ലിം ലീഗ് സംഘര്‍ഷങ്ങളുണ്ടാകുകയും ഇരുവിഭാഗങ്ങളിലും ഉള്‍പ്പെട്ട ആളുകള്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. സി.പി.എം അനുകൂലികളുടെ ക്ലബ്ബായ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ വാള്‍ വീശിയ സംഭവമുണ്ടാവുകയും ഇതു വിവാദമാകുകയും ചെയ്തിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീനിയോരിറ്റി പരിഗണിച്ചില്ല, കടുത്ത അമര്‍ഷത്തില്‍ രമേശ് ചെന്നിത്തല; നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കില്ല

Kerala
  •  7 days ago
No Image

നീലഗിരി വസന്തോത്സവം; ഊട്ടിയിൽ റോസ് ഷോ ഇന്നാരംഭിക്കും

National
  •  7 days ago
No Image

'ജനങ്ങളാഗ്രഹിച്ച ഭരണത്തിന് നേതൃത്വം നല്‍കാന്‍ അവരാഗ്രഹിച്ച വ്യക്തിയെ തന്ന ലഭിച്ചു...'നമ്പര്‍ വണ്‍ കേരളം' നമുക്ക് സാധ്യമാക്കണം; സതീശന് ആശംസകളുമായി സാദിഖലി തങ്ങള്‍

Kerala
  •  7 days ago
No Image

'സതീശന് അഭിനന്ദനങ്ങള്‍'; മുഖ്യമന്ത്രി തീരുമാനത്തില്‍ പൂര്‍ണതൃപ്തനെന്ന് കെ.സി വേണുഗോപാല്‍

Kerala
  •  7 days ago
No Image

നിയമലംഘനം: സഊദിയില്‍ 7,200 തൊഴില്‍ വിസകള്‍ റദ്ദാക്കി; സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയും

Saudi-arabia
  •  7 days ago
No Image

കേരള കോണ്‍ഗ്രസിലെ 'സതീശന്‍ യുഗം': പ്രതിസന്ധികള്‍ മുറിച്ചു കടന്ന തന്ത്രജ്ഞന്‍

Kerala
  •  7 days ago
No Image

വനവാസമല്ല, ഇനി സിംഹാസനം; വെല്ലുവിളികളെ അതിജീവിച്ച നായകത്വം

Kerala
  •  7 days ago
No Image

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്, വിമാനത്തില്‍ കെ.സി ഇല്ല

Kerala
  •  7 days ago
No Image

രാഷ്ട്രീയ കോലാഹലങ്ങൾക്കൊടുവിൽ വി.ഡി സതീശൻ മുഖ്യമന്ത്രി 

National
  •  7 days ago
No Image

'പുതിയ മന്ത്രിസഭ നിലവില്‍ വരാത്തത് വിദ്യാഭ്യാസ വകുപ്പിനെ സാരമായി ബാധിക്കും': വി.ശിവന്‍കുട്ടി

Kerala
  •  7 days ago