HOME
DETAILS

ഔഫ് വധം: രാഷ്ട്രീയ കൊലപാതകമെന്ന്  പറയാനാവില്ലെന്ന് ജില്ലാ പൊലിസ് മേധാവി

  
backup
December 25, 2020 | 3:56 AM

%e0%b4%94%e0%b4%ab%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4
 
 
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട്ടുണ്ടായ സംഘര്‍ഷത്തില്‍ അബ്ദുറഹ്മാന്‍ ഔഫ് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നു പറയാനാവില്ലെന്ന് കാസര്‍കോട് ജില്ലാ പൊലിസ് മേധാവി ഡി. ശില്‍പ. 
അന്വേഷണത്തിനു ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാക്കാന്‍ കഴിയുകയുള്ളൂവെന്നും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംഭവസ്ഥലത്തെത്തിയ പൊലിസ് മേധാവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പഴയ കടപ്പുറത്തെ കാന്തപുരം വിഭാഗം എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകനും അബ്ദുല്ല ദാരിമി- ആയിശ ദമ്പതികളുടെ മകനുമായ ഔഫിന് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് കുത്തേറ്റത്. 
ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 
വിദേശത്തായിരുന്ന ഔഫ് അവിടെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് നാട്ടിലെത്തിയത്. ഔഫ് കാന്തപുരം വിഭാഗം എസ്.എസ്.എഫില്‍ പ്രാദേശിക തലത്തില്‍ ഉള്‍പ്പെടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചതല്ലാതെ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗമോ പ്രവര്‍ത്തകനോ ആയിരുന്നില്ലെന്ന് ഔഫിന്റെ മാതൃസഹോദരന്‍ ഉമര്‍ സഅദി പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങളും മറ്റും അരങ്ങേറിയിരുന്നു. കാഞ്ഞങ്ങാട്ടെ കല്ലൂരാവി, മുണ്ടത്തോട്, പഴയ കടപ്പുറം പരിസരങ്ങളിലും അക്രമങ്ങളുണ്ടായതോടെ സി.പി.എം- മുസ്‌ലിം ലീഗ് സംഘര്‍ഷങ്ങളുണ്ടാകുകയും ഇരുവിഭാഗങ്ങളിലും ഉള്‍പ്പെട്ട ആളുകള്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. സി.പി.എം അനുകൂലികളുടെ ക്ലബ്ബായ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ വാള്‍ വീശിയ സംഭവമുണ്ടാവുകയും ഇതു വിവാദമാകുകയും ചെയ്തിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുമ്മലും തലവേദനയും അലർജിയും വിട്ടുമാറുന്നില്ലേ? എസി പരിശോധിക്കാൻ യുഎഇയിലെ ആരോ​ഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്

uae
  •  9 days ago
No Image

എബോള ഭീതി; മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎഇ പൗരന്മാർക്ക് നിർദ്ദേശം

uae
  •  9 days ago
No Image

സംസ്ഥാനത്ത് കാലവര്‍ഷം അഞ്ച് ദിവസത്തിനുള്ളില്‍; 2015-ന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ മണ്‍സൂണെന്ന് പ്രവചനം

Kerala
  •  9 days ago
No Image

ജൂൺ തുടക്കത്തിൽ യുഎഇയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; താപനില കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  9 days ago
No Image

വഴിയിൽ നിന്നും വീണുകിട്ടിയ ലക്ഷക്കണക്കിന് ദിർഹം പൊലിസിലേൽപ്പിച്ചു; സത്യസന്ധതയിൽ മാതൃകയായി യുഎഇയിലെ ഒമ്പതിനായിരത്തോളം പേർ

uae
  •  9 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: മുഖ്യപ്രതിയുടെ കൂട്ടാളി ജയ്പൂരില്‍ അറസ്റ്റില്‍

Kerala
  •  9 days ago
No Image

നവകേരള യാത്രയ്ക്കിടെയുണ്ടായ മര്‍ദനം: ഗണ്‍മാന്‍മാര്‍ക്ക് കുരുക്ക്; വധശ്രമ വകുപ്പ് ചുമത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  9 days ago
No Image

ഫലസ്തീന്‍ തടവുകാരോട് ലൈംഗികാതിക്രമം; ഇസ്‌റാഈലിനെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തി യു.എന്‍; റഷ്യയും പട്ടികയില്‍

International
  •  9 days ago
No Image

അതിരപ്പിള്ളി കാട്ടാന ആക്രമണം: മരിച്ചയാളുടെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം

Kerala
  •  9 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും പ്രധാനമന്ത്രി 'നേരിട്ട് മേല്‍നോട്ടം വഹിച്ചു'; കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിന് പിന്നാലെ പരിഹാസവുമായി രാഹുല്‍ ഗാന്ധി

National
  •  9 days ago