HOME
DETAILS

ഔഫ് വധം: രാഷ്ട്രീയ കൊലപാതകമെന്ന്  പറയാനാവില്ലെന്ന് ജില്ലാ പൊലിസ് മേധാവി

  
backup
December 25, 2020 | 3:56 AM

%e0%b4%94%e0%b4%ab%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4
 
 
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട്ടുണ്ടായ സംഘര്‍ഷത്തില്‍ അബ്ദുറഹ്മാന്‍ ഔഫ് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നു പറയാനാവില്ലെന്ന് കാസര്‍കോട് ജില്ലാ പൊലിസ് മേധാവി ഡി. ശില്‍പ. 
അന്വേഷണത്തിനു ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാക്കാന്‍ കഴിയുകയുള്ളൂവെന്നും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംഭവസ്ഥലത്തെത്തിയ പൊലിസ് മേധാവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പഴയ കടപ്പുറത്തെ കാന്തപുരം വിഭാഗം എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകനും അബ്ദുല്ല ദാരിമി- ആയിശ ദമ്പതികളുടെ മകനുമായ ഔഫിന് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് കുത്തേറ്റത്. 
ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 
വിദേശത്തായിരുന്ന ഔഫ് അവിടെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് നാട്ടിലെത്തിയത്. ഔഫ് കാന്തപുരം വിഭാഗം എസ്.എസ്.എഫില്‍ പ്രാദേശിക തലത്തില്‍ ഉള്‍പ്പെടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചതല്ലാതെ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗമോ പ്രവര്‍ത്തകനോ ആയിരുന്നില്ലെന്ന് ഔഫിന്റെ മാതൃസഹോദരന്‍ ഉമര്‍ സഅദി പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങളും മറ്റും അരങ്ങേറിയിരുന്നു. കാഞ്ഞങ്ങാട്ടെ കല്ലൂരാവി, മുണ്ടത്തോട്, പഴയ കടപ്പുറം പരിസരങ്ങളിലും അക്രമങ്ങളുണ്ടായതോടെ സി.പി.എം- മുസ്‌ലിം ലീഗ് സംഘര്‍ഷങ്ങളുണ്ടാകുകയും ഇരുവിഭാഗങ്ങളിലും ഉള്‍പ്പെട്ട ആളുകള്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. സി.പി.എം അനുകൂലികളുടെ ക്ലബ്ബായ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ വാള്‍ വീശിയ സംഭവമുണ്ടാവുകയും ഇതു വിവാദമാകുകയും ചെയ്തിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  3 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago