HOME
DETAILS

ധീരജവാന്‍ അബ്ദുല്‍ നാസറിന്റെ രക്തസാക്ഷിത്വത്തിന് രണ്ട് പതിറ്റാണ്ട്

  
Web Desk
July 23 2019 | 20:07 PM

%e0%b4%a7%e0%b5%80%e0%b4%b0%e0%b4%9c%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b8%e0%b4%b1%e0%b4%bf

 


കാളികാവ്: കാര്‍ഗില്‍ യുദ്ധത്തില്‍ പൊരുതി മരിച്ച ധീര ജവാന്‍ അബ്ദുല്‍ നാസറിന്റെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് രണ്ട് പതിറ്റാണ്ട്. മകന്‍ നാസറിനെക്കുറിച്ച് പറയാന്‍ മാതാവ് ഫാത്തിമക്ക് ഇപ്പോഴും ആയിരം നാവാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി മകന്റെ അവസാന കത്ത് നിധിയെന്ന പോലെ സൂക്ഷിക്കുകയാണ് ആ മാതാവ്. കാളികാവിലെ ജവാന്‍ അബ്ദുല്‍ നാസര്‍ 1999 ജൂലൈ 24 നാണ് കാര്‍ഗില്‍ യുദ്ധത്തിനിടെ മരണപ്പെട്ടത്. അവിവാഹിതനായ നാസറിന്റെ എല്ലാം മാതാവായിരുന്നു. ഇന്നലെ കഴിഞ്ഞ സംഭവം പോലെയാണ് കാര്‍ഗില്‍ യുദ്ധത്തെ മാതാവ് ഫാത്തിമ ഓര്‍ത്തെടുക്കുന്നത്.
പരിശീലനം ഉള്‍പ്പെടെ രണ്ട് വര്‍ഷമാണ് നാസര്‍ സൈന്യത്തിലുണ്ടായിരുന്നത്. റിക്രൂട്ട്‌മെന്റില്‍ സെലക്ഷന്‍ ലഭിച്ച വിവരം പോലും നാസര്‍ മാതാവിനെ ആദ്യം അറിയിച്ചിരുന്നില്ല. വീട് വിട്ടു പോകാന്‍ ഉമ്മ അനുവദിക്കില്ല എന്നതിനാലായിരുന്നു അത്. എറണാകുളത്ത് നടന്ന എഴുത്ത് പരീക്ഷയില്‍ മലപ്പുറം ജില്ലയില്‍നിന്ന് നാസറിന് മാത്രമാണ് സൈന്യത്തില്‍ പ്രവേശനം ലഭിച്ചതെന്ന് ഫാത്തിമ പറഞ്ഞു. മികച്ച നേട്ടം കൈവരിച്ച മകനെ പിന്നീട് തടയാന്‍ നിന്നില്ല.
സൈന്യത്തില്‍ പ്രവേശനം ലഭിച്ചതിന് ശേഷം രണ്ട് തവണയാണ് നാസര്‍ നാട്ടില്‍ വന്ന് പോയത്. ജബല്‍പൂരിലായിരുന്നു പരിശീലനം. രണ്ടാം തവണ വളരെ ആവേശത്തോടെയാണ് നാട്ടിലെത്തിയത്. കാരണം തിരിച്ച് പോകേണ്ടത് കശ്മിരിലേക്കായിരുന്നു. പ്രകൃതിയെ സ്‌നേഹിച്ചിരുന്ന സഞ്ചാര പ്രിയനായ നാസര്‍ ജൂണ്‍ 20നാണ് കശ്മിരിലേക്ക് മടങ്ങിയത്.
ജൂലൈ 24 നാണ് പാകിസ്താന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ അബ്ദുല്‍ നാസര്‍ കൊല്ലപ്പെടുന്നത്. 26 നാണ് വീട്ടില്‍ വിവരം ലഭിച്ചത്. നാസര്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ യുദ്ധ ഭൂമിയില്‍പോയ വിവരം പുറത്തറിയുമായിരുന്നില്ലെന്ന് ഫാത്തിമ പറഞ്ഞു. ജൂലൈ 21ന് സഹോദരന്റെ മേല്‍വിലാസത്തില്‍ മാതാവിനയച്ച കത്തില്‍ കശ്മിരിലാണെങ്കിലും യുദ്ധ ഭൂമിയില്‍നിന്ന് 160 കിലോമീറ്റര്‍ അകലെയാണെന്നാണ് പറയുന്നത്. മാതൃഹൃദയത്തെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്ന മകന്റെ ഓര്‍മകള്‍ക്കൊപ്പം ഒരു നിധിയെന്ന പോലെ അവസാനത്തെ കത്തും ആ മാതാവ് സൂക്ഷിച്ച് വച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് അവസാനത്തെ കത്ത് ലഭിച്ചത്.
രാജ്യരക്ഷക്ക് എല്ലാം മറച്ചുവച്ച് അവന്‍ പൊരുതിയത് അഭിമാനം തന്നെയാണെന്ന് ഫാത്തിമ പറയുന്നു. മകന്റെ ഓര്‍മകള്‍ ഒളിമങ്ങാതിരിക്കാന്‍ മൂത്ത മകന്‍ ശമീറിന്റെ മകനെയും ഫാത്തിമ ആ ധീര ജവാന്റെ പേര് ചൊല്ലി വിളിച്ചു. നാസറിന്റെ ഒന്നാം രക്തസാക്ഷി ദിനത്തിന്റെ തലേന്നായ 2000 ജൂലൈ 23 നായിരുന്നു ചെറുമകന്‍ നാസറിന്റെ പിറവി.
ഓര്‍മ പുതുക്കലിന്റെ ഭാഗമായി നാസര്‍ ആദ്യാക്ഷരം കുറിച്ച കാളികാവ് ഗവ.ബസാര്‍ യു.പി സ്‌കൂളില്‍ എല്ലാ വര്‍ഷവും ഫാത്തിമ പോകാറുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  7 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago