HOME
DETAILS

എയര്‍ ആംബുലന്‍സില്‍ എത്തിച്ചു; ഫ്രോസണ്‍ എലിഫന്റ് ട്രങ്ക് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍

  
Web Desk
December 30 2020 | 03:12 AM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%82%e0%b4%ac%e0%b5%81%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%a4

 

കൊച്ചി: ശ്രീലങ്കയില്‍നിന്നു കടുത്ത നെഞ്ചുവേദനയും അനിയന്ത്രിതമായ രക്തസമ്മര്‍ദവുമായി എയര്‍ ആംബുലന്‍സില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ച രോഗിയുടെ ജീവന്‍ ഫ്രോസണ്‍ എലിഫന്റ് ട്രങ്ക് (എഫ്.ഇ.ടി) സ്റ്റെന്റ് ഗ്രാഫ്റ്റ് ഉപയോഗിച്ചുള്ള അപൂര്‍വവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. ശ്രീലങ്കയിലെ കൊളംബോ സ്വദേശി ഷെയ്ന്‍ ബെര്‍ണാഡ് ക്രോണര്‍ എന്ന 59 കാരനിലാണ് സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയത്.
ശ്രീലങ്കയിലെ പ്രാദേശിക ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന്റെ രക്തസമ്മര്‍ദം അനിയന്ത്രിതമായി തുടരുകയും ജീവനുതന്നെ ഭീഷണിയാകുകയും ചെയ്ത സാഹചര്യത്തിലാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജസിറ്റ് ഡോ. രോഹിത് നായര്‍ക്കു രോഗിയുടെ സി.ടി സ്‌കാന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ അയച്ചുനല്‍കിയത്. സി.ടി സ്‌കാന്‍ റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍മാര്‍ രോഗിയുടെ ശരീരത്തിലെ ഏറ്റവും വലിയ രക്തധമനിയായ അയോട്ടയുടെ ആന്തരിക പാളിയില്‍ മുറിവുണ്ടാകുന്ന അയോട്ടിക് ഡിസെക്ഷന്‍ എന്ന ഗുരുതരാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു. ഈ മുറിവുകള്‍ രോഗിയുടെ ഹൃദയത്തിലേക്കുള്ള രക്തധമനിയിലേക്ക് വ്യാപിക്കുന്നതായും കണ്ടെത്തി.
തുടര്‍ന്ന് എയര്‍ ആംബുലന്‍സില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ച രോഗിയെ വീണ്ടും സി.ടി സ്‌കാനിനു വിധേയമാക്കിപ്പോള്‍ വലത്തെ വൃക്കയിലേക്കും കുടലിലേക്കുമുള്ള രക്തയോട്ടത്തിനു ഭീഷണിയായി തൊറാസിക് അയോട്ടയിലെ യഥാര്‍ഥ രക്തനാളിയെ ദുര്‍ബലമാക്കികൊണ്ട് മറ്റൊരു നാളി വികസിച്ചു വരുന്നതായി കണ്ടെത്തി. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അടിയന്തര യോഗം ചേര്‍ന്ന് രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ഫ്രോസണ്‍ എലിഫന്റ് ട്രങ്ക് (എഫ്.ഇ.ടി) സ്റ്റെന്റ് ഗ്രാഫ്റ്റ് ഉപയോഗിച്ചുള്ള പ്രക്രിയ മാത്രമാണ് പോംവഴിയെന്നു വിലയിരുത്തി.രോഗിയുടെ ശരീരം പൂര്‍ണമായും ശീതീകരിച്ചാണ് (ഹൈപ്പോതെര്‍മിയ ടെക്‌നിക്ക്) 14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്. സി.ടി.വി.എസ് സര്‍ജന്‍മാരായ ഡോ. മനോജ് നായര്‍, ഡോ. ജോര്‍ജ് വര്‍ഗീസ് കുര്യന്‍ എന്നിവരെ കൂടാതെ ഡോ. രോഹിത് നായര്‍, ഡോ. സുരേഷ് ജി. നായര്‍, ഡോ. ജോയെല്‍, ഡോ. അനുപമ എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയുടെ പ്രധാന അവയവങ്ങളെല്ലാം തന്നെ ശരിയായി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.
ഇത്തരം സങ്കീര്‍ണ കേസുകളുടെ ചികിത്സയില്‍ ഫ്രോസണ്‍ എലിഫന്റ് ട്രങ്ക് പ്രക്രിയ വലിയ മുന്നേറ്റമാണെന്ന് പ്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോ. മനോജ് നായര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ ഹെമിആര്‍ച്ച് റീപ്ലേസ്‌മെന്റ് എന്ന പ്രക്രിയയിലൂടെയാണ് ഇത്തരം കേസുകള്‍ ചികിത്സിച്ചിരുന്നത്. ഇത് ഏറെ സങ്കീര്‍ണവും മരണസാധ്യത കൂടുതലുള്ളതുമാണെന്നും ഡോ. മനോജ് നായര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  2 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  2 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  2 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  2 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  2 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  2 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  2 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  2 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  2 days ago