HOME
DETAILS

ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രിയുടെ മകന് ഗ്രനേഡ് ആക്രമണക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ

  
backup
October 10, 2018 | 2:31 PM

%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae

ധാക്ക: ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രി ഖാലിദ സിയായുടെ മകന്‍ താരിഖ് റഹ്മാനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കേസില്‍ പ്രതികളായ മറ്റു 19 പേര്‍ക്ക് വധശിക്ഷയും വിധിച്ചു.
ഇപ്പോഴത്തെ പ്രധാനമന്ത്രിയും അക്കാലത്തെ പ്രതിപക്ഷനേതാവുമായിരുന്ന ഷെയ്ക് ഹസീനയ്ക്കു നേരേ 2004 ല്‍ നടന്ന ഗ്രനേഡാക്രമണക്കേസിലാണ് ഈ വിധി. താരിഖ് റഹ്മാന്‍ ബംഗ്ലാദേശില്‍നിന്നു നേരത്തേ രക്ഷപ്പെട്ടിരുന്നു.
ഷെയ്ക്ക് ഹസീന പ്രതിപക്ഷ നേതാവായിരിക്കെ അവാമി ലീഗ് 2004 ഓഗസ്റ്റ് 21 നു നടത്തിയ റാലിക്കു നേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ 24 പേര്‍ മരിക്കുകയും ഷെയ്ക് ഹസീനയുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ക്കുപരിക്കു പറ്റുകയും ചെയ്തു. ഷെയ്ക് ഹസീനയ്ക്ക് ഈ അപകടത്തില്‍ കേള്‍വിത്തകരാറുണ്ടായിരുന്നു.
കേസിലെ വിധിയെ തുടര്‍ന്ന് രാജ്യത്തെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട താരിഖ് രഹ്മാന്‍ കേസ് വിചാരണക്കാലത്തു തന്നെ ബ്രിട്ടനില്‍ അഭയം തേടിയിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിലാണ് കേസ് വിചാരണ നടന്നത്. ഖാലിദ സിയ അഴിമതിക്കേസില്‍ അഞ്ചുവര്‍ഷത്തേയ്ക്കു ശിക്ഷിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയെ നയിച്ചിരുന്നത് താരിഖ് റഹ്മാനായിരുന്നു.
തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട 19 പേരില്‍ മുന്‍ ആഭ്യന്തര സഹമന്ത്രി ലുത്‌ഫോസ്സമാന്‍ ബാബറും ഉള്‍പ്പെടും.
അടുത്ത ഡിസംബറില്‍ ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പു വരാനിരിക്കെയാണ് ഈ വിധി. 2014 ലെ തെരഞ്ഞെടുപ്പ് ഖാലിദയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ബഹിഷ്‌കരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്ത് പ്രധാന റോഡുകളില്‍ ട്രക്ക് സഞ്ചാരം നിയന്ത്രണം; യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം ഉറപ്പാക്കും

oman
  •  4 minutes ago
No Image

'കേരള സ്‌റ്റോറി2' നെതിരെ ഹൈക്കോടതിയില്‍ ഹരജി; സെന്‍സര്‍ ബോര്‍ഡിനും നിര്‍മാതാക്കള്‍ക്കും നോട്ടിസ്

Kerala
  •  4 minutes ago
No Image

മംഗളൂരുവിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  12 minutes ago
No Image

പൗരത്വ ഭേദഗതി നിയമം വീണ്ടും സുപ്രിംകോടതിയില്‍; മെയ് അഞ്ചുമുതല്‍ വാദം കേള്‍ക്കും

National
  •  36 minutes ago
No Image

തിരുവനന്തപുരത്ത് ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് തലയോട്ടികളും അസ്ഥികളും കണ്ടെത്തി; തലയോട്ടിയിൽ 'വാസു' എന്നെഴുതിയ നിലയിൽ

Kerala
  •  an hour ago
No Image

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; ശനി ഞായര്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

ആർത്തവ ദിനങ്ങളിൽ പോലും നരകയാതന; 217 വിദ്യാർഥികൾക്ക് 4 ശുചിമുറികൾ; പാലക്കാട് ഗവ. നഴ്‌സിങ് കോളജിൽ വിദ്യാർഥികൾ ദുരിതത്തിൽ

Kerala
  •  an hour ago
No Image

ഇന്നും നിലയ്ക്കാതെ ഭൂസമരങ്ങള്‍; മുത്തങ്ങ സമരത്തിന് 23 ആണ്ട് 

Kerala
  •  an hour ago
No Image

'വ്യാപക' പരിശോധന വെറും പ്രഹസനം; സ്റ്റാഫില്ലാതെ പട്ടിണിയിലായി ഭക്ഷ്യസുരക്ഷാ വകുപ്പ്; നോക്കുകുത്തിയായി റാങ്ക് ലിസ്റ്റ്

Kerala
  •  2 hours ago
No Image

'പീഡനം, ഭീഷണി, ബലാത്സംഗം' തടവറകളിലെ ഇസ്‌റാഈല്‍ ക്രൂരതകള്‍ വിവരിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍

International
  •  2 hours ago