HOME
DETAILS

ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രിയുടെ മകന് ഗ്രനേഡ് ആക്രമണക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ

  
backup
October 10, 2018 | 2:31 PM

%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae

ധാക്ക: ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രി ഖാലിദ സിയായുടെ മകന്‍ താരിഖ് റഹ്മാനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കേസില്‍ പ്രതികളായ മറ്റു 19 പേര്‍ക്ക് വധശിക്ഷയും വിധിച്ചു.
ഇപ്പോഴത്തെ പ്രധാനമന്ത്രിയും അക്കാലത്തെ പ്രതിപക്ഷനേതാവുമായിരുന്ന ഷെയ്ക് ഹസീനയ്ക്കു നേരേ 2004 ല്‍ നടന്ന ഗ്രനേഡാക്രമണക്കേസിലാണ് ഈ വിധി. താരിഖ് റഹ്മാന്‍ ബംഗ്ലാദേശില്‍നിന്നു നേരത്തേ രക്ഷപ്പെട്ടിരുന്നു.
ഷെയ്ക്ക് ഹസീന പ്രതിപക്ഷ നേതാവായിരിക്കെ അവാമി ലീഗ് 2004 ഓഗസ്റ്റ് 21 നു നടത്തിയ റാലിക്കു നേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ 24 പേര്‍ മരിക്കുകയും ഷെയ്ക് ഹസീനയുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ക്കുപരിക്കു പറ്റുകയും ചെയ്തു. ഷെയ്ക് ഹസീനയ്ക്ക് ഈ അപകടത്തില്‍ കേള്‍വിത്തകരാറുണ്ടായിരുന്നു.
കേസിലെ വിധിയെ തുടര്‍ന്ന് രാജ്യത്തെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട താരിഖ് രഹ്മാന്‍ കേസ് വിചാരണക്കാലത്തു തന്നെ ബ്രിട്ടനില്‍ അഭയം തേടിയിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിലാണ് കേസ് വിചാരണ നടന്നത്. ഖാലിദ സിയ അഴിമതിക്കേസില്‍ അഞ്ചുവര്‍ഷത്തേയ്ക്കു ശിക്ഷിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയെ നയിച്ചിരുന്നത് താരിഖ് റഹ്മാനായിരുന്നു.
തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട 19 പേരില്‍ മുന്‍ ആഭ്യന്തര സഹമന്ത്രി ലുത്‌ഫോസ്സമാന്‍ ബാബറും ഉള്‍പ്പെടും.
അടുത്ത ഡിസംബറില്‍ ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പു വരാനിരിക്കെയാണ് ഈ വിധി. 2014 ലെ തെരഞ്ഞെടുപ്പ് ഖാലിദയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ബഹിഷ്‌കരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  6 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  6 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  6 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  6 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  6 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  6 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  6 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  6 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  6 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  6 days ago