HOME
DETAILS

ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രിയുടെ മകന് ഗ്രനേഡ് ആക്രമണക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ

  
backup
October 10, 2018 | 2:31 PM

%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae

ധാക്ക: ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രി ഖാലിദ സിയായുടെ മകന്‍ താരിഖ് റഹ്മാനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കേസില്‍ പ്രതികളായ മറ്റു 19 പേര്‍ക്ക് വധശിക്ഷയും വിധിച്ചു.
ഇപ്പോഴത്തെ പ്രധാനമന്ത്രിയും അക്കാലത്തെ പ്രതിപക്ഷനേതാവുമായിരുന്ന ഷെയ്ക് ഹസീനയ്ക്കു നേരേ 2004 ല്‍ നടന്ന ഗ്രനേഡാക്രമണക്കേസിലാണ് ഈ വിധി. താരിഖ് റഹ്മാന്‍ ബംഗ്ലാദേശില്‍നിന്നു നേരത്തേ രക്ഷപ്പെട്ടിരുന്നു.
ഷെയ്ക്ക് ഹസീന പ്രതിപക്ഷ നേതാവായിരിക്കെ അവാമി ലീഗ് 2004 ഓഗസ്റ്റ് 21 നു നടത്തിയ റാലിക്കു നേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ 24 പേര്‍ മരിക്കുകയും ഷെയ്ക് ഹസീനയുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ക്കുപരിക്കു പറ്റുകയും ചെയ്തു. ഷെയ്ക് ഹസീനയ്ക്ക് ഈ അപകടത്തില്‍ കേള്‍വിത്തകരാറുണ്ടായിരുന്നു.
കേസിലെ വിധിയെ തുടര്‍ന്ന് രാജ്യത്തെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട താരിഖ് രഹ്മാന്‍ കേസ് വിചാരണക്കാലത്തു തന്നെ ബ്രിട്ടനില്‍ അഭയം തേടിയിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിലാണ് കേസ് വിചാരണ നടന്നത്. ഖാലിദ സിയ അഴിമതിക്കേസില്‍ അഞ്ചുവര്‍ഷത്തേയ്ക്കു ശിക്ഷിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയെ നയിച്ചിരുന്നത് താരിഖ് റഹ്മാനായിരുന്നു.
തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട 19 പേരില്‍ മുന്‍ ആഭ്യന്തര സഹമന്ത്രി ലുത്‌ഫോസ്സമാന്‍ ബാബറും ഉള്‍പ്പെടും.
അടുത്ത ഡിസംബറില്‍ ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പു വരാനിരിക്കെയാണ് ഈ വിധി. 2014 ലെ തെരഞ്ഞെടുപ്പ് ഖാലിദയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ബഹിഷ്‌കരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉയര്‍ന്ന താപനില മുന്നറിയിപ്പ്, സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  15 days ago
No Image

താമരയ്ക്ക് വോട്ട് ചെയ്യാനായി അഭ്യര്‍ഥിച്ചതായി പരാതി; മാനന്തവാടിയില്‍ പോളിങ് ഓഫിസറെ മാറ്റി

Kerala
  •  15 days ago
No Image

പ്രകൃതിയുടെ അപൂര്‍വ സ്വര്‍ഗമായി മാറി ദൈമാനിയാത്ത് ദ്വീപുകള്‍; വിനോദസഞ്ചാരികളുടെ ഒഴുക്ക്

oman
  •  15 days ago
No Image

11 ദിവസംകൊണ്ട് പണം ഇരട്ടിയാവും; വാഗ്ദാനത്തില്‍ ഡോക്ടര്‍ക്ക് നഷ്ടമായത് 12 കോടി രൂപ

National
  •  15 days ago
No Image

രാജ്യവ്യാപകമായി യുഎഇ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് ദുബൈ ഭരണാധികാരി

uae
  •  15 days ago
No Image

ആഗോള പ്രതിസന്ധികൾക്കിടയിലും കുലുങ്ങാതെ ദുബൈ; വിപണിയിൽ ഭക്ഷ്യധാന്യ വിതരണം സജീവം

uae
  •  15 days ago
No Image

ബസ്‌റയില്‍ കുവൈത്ത് കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണം; ഒമാന്‍ ശക്തമായി അപലപിച്ചു

oman
  •  15 days ago
No Image

കണ്ണൂരില്‍ കിണര്‍ കുഴിക്കുന്നതിനിടെ കയര്‍ പൊട്ടിവീണ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം 

Kerala
  •  15 days ago
No Image

ദുബൈയിൽ സ്വർണ്ണ വിലയിൽ നേരിയ ഇടിവ്; വിപണിയിൽ കണ്ണുനട്ട് നിക്ഷേപകർ

uae
  •  15 days ago
No Image

ചിറ്റൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ഥിച്ച് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്; 'ഡീല്‍' ന്റെ തെളിവെന്ന് കോണ്‍ഗ്രസ്

Kerala
  •  15 days ago


No Image

യുഎഇയിൽ തിങ്കളാഴ്ച വരെ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശവുമായി അധികൃതർ

uae
  •  15 days ago
No Image

വാഗ്ദാനങ്ങൾ നൽകുന്നവർ പലരുണ്ടാകാം, എന്നാൽ അത് പാലിക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ, മുഹമ്മദ് ബിൻ സായിദ് അത്തരമൊരു നായകനാണ്: ശൈഖ് ഹംദാൻ

uae
  •  15 days ago
No Image

സ്ഥിരതയും സുരക്ഷയും പ്രധാനം; പശ്ചിമേഷ്യയുടെ നല്ല ഭാവിക്ക് സത്യസന്ധമായ നിലപാടുകളാണ് വേണ്ടതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  15 days ago
No Image

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തെ പിന്തുണച്ച് ഭൂരിപക്ഷം അമേരിക്കക്കാരും; ഇറാന്‍ യുദ്ധത്തില്‍ പ്രസിഡന്റിനെതിരെ ജനരോഷമിരമ്പുന്നു

International
  •  15 days ago