HOME
DETAILS

പള്ളി തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന് നല്ല ഹിന്ദുക്കള്‍ ആഗ്രഹിക്കില്ല: ശശി തരൂര്‍

  
backup
October 15, 2018 | 1:35 PM

46546456453123126546

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത അതേ സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്ന് നല്ല ഹൈന്ദവവിശ്വാസി ഒരിക്കലും ആഗ്രഹിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ അടിസ്ഥാന സാമൂഹിക പശ്ചാത്തലം.

ഈ യാഥാര്‍ത്ഥ്യത്തെ അവഗണിക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വരുംദിവസങ്ങളില്‍ ബി.ജെ.പി വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിനു മുന്‍പായി വര്‍ഗീയ കലാപങ്ങളുണ്ടാകുമെന്ന് തനിക്കു നല്ല ഭയമുണ്ട്. രാമന്റെ ജന്‍മസ്ഥലം അയോധ്യയാണെന്ന് വലിയൊരു വിഭാഗം ഹിന്ദുക്കളും വിശ്വസിക്കുന്നുണ്ടെങ്കിലും മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയം പൊളിച്ചുമാറ്റിയ സ്ഥലത്ത് ക്ഷേത്രം നിര്‍മിച്ചുകാണാന്‍ നല്ല ഹിന്ദുക്കള്‍ക്കു കഴിയില്ല- തരൂര്‍ പറഞ്ഞു. 'ദി ഹിന്ദു' ദിനപത്രത്തിന്റെ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി സര്‍ക്കാര്‍ പല സ്ഥാനങ്ങളിലേക്കും നടത്തിയ നിയമനങ്ങളില്‍ നിയമിക്കപ്പെട്ടവര്‍ക്കുള്ള യോഗ്യത സംഘപരിവാരിനോടുള്ള വിധേയത്വം മാത്രമാണ്. അവരില്‍ പലര്‍ക്കും അതത് സ്ഥാനങ്ങളിലിരിക്കാനുള്ള അക്കാദമിക് യോഗ്യത ഉണ്ടോയെന്ന കാര്യത്തില്‍ സംശയമാണ്. വിദ്യാര്‍ഥികള്‍ക്ക് രാജ്യസ്‌നേഹമുണ്ടാക്കാന്‍ ക്യാംപസില്‍ യുദ്ധടാങ്ക് സ്ഥാപിക്കണമെന്ന് ഡല്‍ഹിയിലെ ജെ.എന്‍.യു വൈസ് ചാന്‍സിലര്‍ പറയുന്നതിലും കൂടുതല്‍ അമ്പരപ്പിക്കുന്ന മറ്റൊന്നില്ല.

യു.ജി.സി ശമ്പളം വാങ്ങുന്നവര്‍ സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിച്ച് ലേഖനങ്ങള്‍ എഴുതാന്‍ പാടില്ലെന്ന ഉത്തരവ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനും ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി വേണം കാണാന്‍. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് തങ്ങള്‍ക്ക് പറ്റിയ തെറ്റുകള്‍ സമ്മതിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. അടിയന്തിരാവസ്ഥയേര്‍പ്പെടുത്തിയത് തെറ്റുകളിലൊന്നായിരുന്നുവെന്നും തരൂര്‍ പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- യു.ഡി.എഫ് കൈയ്യാങ്കളി, കൗണ്‍സിലറുടെ ഷര്‍ട്ട് വലിച്ചൂരി, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തു, ഹാജര്‍ രജിസ്റ്ററിനായി പിടിവലി

Kerala
  •  3 days ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  3 days ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 days ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  3 days ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  3 days ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  3 days ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  3 days ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  3 days ago