HOME
DETAILS

ചരിത്രത്തെ അവഹേളിക്കാന്‍ ശ്രമിച്ചതിന് ആര്‍.എസ്.എസിന് മണിപ്പൂരില്‍ ലഭിച്ചത് മുട്ടന്‍പണി...! പരസ്യമായി മാപ്പിരന്നില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണിയും

  
backup
August 18, 2019 | 4:20 PM

rss-function-conducted-in-manippur-became-boomerang-to-them

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ലിഖിത ചരിത്രത്തെ തന്നെ മാറ്റിയെഴുതാന്‍ വെമ്പുന്ന ആര്‍.എസ്.എസിന് മണിപ്പൂരില്‍ നിന്നും നേരിടേണ്ടി വന്നത് വലിയ നാണക്കേട്. ചെയ്ത തെറ്റിന് പരസ്യമായി മാപ്പിരക്കണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ആര്‍.എസ്.എസിന്റെ സംസ്ഥാന നേതാക്കളോട് മണിപ്പൂരിലെ വിവിധ സാമൂഹ്യ വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

മണിപ്പൂരില്‍ നാടിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെയും ധീരദേശാഭിമാനികളെയും ഓര്‍മിക്കുകയും സ്മരണാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്ന ഓഗസ്റ്റ് 13നാണ് വിവാദത്തിനിടയായ സംഭവം നടന്നത്. പ്രധാനമായും ബ്രിട്ടീഷ് ഭരണത്തിനെതിരായും മറ്റ് സാമൂഹ്യ അരാജകത്വങ്ങള്‍ക്കെതിരായും പോരാടിയവരെയാണ് ഈ ദിനത്തില്‍ അനുസ്മരിക്കുന്നത്. എന്നാല്‍ നാട്ടുകാര്‍ സംഘടിപ്പിച്ച ചടങ്ങിന് പുറമേ ആര്‍.എസ്.എസ് ഇംഫാലില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ രണ്ട് ആദരണീയ വ്യക്തിത്വങ്ങളുടെ ചിത്രങ്ങള്‍ക്ക് നടുവില്‍ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരത മാതാവിന്റെ ചിത്രം സ്ഥാപിച്ച് അതില്‍ ഹാരാര്‍പ്പണം നടത്തിയതാണ് ഏറെ പ്രതിഷേധത്തിനിടയാക്കിയത്.

ടികേന്ദ്രജിത്ത് രാജാവിന്റെയും ജനറല്‍ തങ്ങളുടെയും ഫോട്ടോകള്‍ക്ക് നടുവിലാണ് ഈ ചിത്രം സ്ഥാപിച്ചത്. എന്നാല്‍ പിന്നീട് ഈ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ആര്‍.എസ്.എസ് നാടിന്റെ സംസ്‌കൃതിയെ തന്നെ ദുര്‍വ്യാഖ്യാനം ചെയ്‌തെന്നുമുള്ള ആക്ഷേപം സംസ്ഥാനത്താകെ ശക്തമാകുകയുമായിരുന്നു. മണിപ്പൂരിലെ ശക്തമായ വിദ്യാര്‍ഥി സാനിധ്യങ്ങളായ ജോയിന്റ് സ്റ്റുഡന്റ് കോഡിനേഷന്‍ കമ്മിറ്റി(ജെ.എസ്.സി.സി), ആള്‍ മണിപ്പൂര്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍, മണിപ്പൂരി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ തുടങ്ങിയവരും ഇവിടുത്തെ മെയ്‌തേയ് രാജവിഭാഗമായ ലേയ്‌ഷേംബ സനാജാവോബ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി ഈ നിലപാടിനെതിരേ രംഗത്തുവന്നു.

എത്രയും പെട്ടെന്ന് മണിപ്പൂരിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ ഗുരുതര ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ജെ.എസ്.സി.സി നേതാക്കള്‍ പറഞ്ഞു. നാടിന്റെ സ്വത്വത്തെയും പാരമ്പര്യത്തെയും സംസ്‌കാരത്തെയും വളച്ചൊടിക്കാന്‍ ശ്രമിച്ചാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ തയാറാവില്ലെന്ന് സാംസ്‌കാരിക രംഗത്തുള്ളവരും പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയും മുഖ്യമന്ത്രി എന്‍ ബിറണ്‍ സിംഗും ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കിയ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാതെ സ്വന്തം നിലയില്‍ പരിപാടി സംഘടിപ്പിച്ച് ഒടുവില്‍ വെട്ടിലായി നില്‍ക്കുകയാണ് സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതൃത്വം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  3 days ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  3 days ago
No Image

രമേശ് ചെന്നിത്തല ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Kerala
  •  3 days ago
No Image

രൂപ വീണ്ടും താഴേക്ക്, മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 10

Economy
  •  3 days ago
No Image

ദുബൈ: ടാക്സി യാത്രയിൽ പണം ലാഭിക്കാം: കുറഞ്ഞ നിരക്കിൽ ടാക്സി ബുക്ക് ചെയ്യാൻ അനുയോജ്യമായ സമയം അറിയാം

uae
  •  3 days ago
No Image

രോഗിയുമായി പോയിരുന്ന ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച് കവർച്ച; 2 പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

crime
  •  3 days ago
No Image

ദേശീയ ദിനം; നവംബർ 26, 27 തീയിതികളിൽ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ

oman
  •  3 days ago
No Image

ബൊക്കാറോയിൽ ഞെട്ടിക്കുന്ന കൊലപാതകം: മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

crime
  •  3 days ago
No Image

മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി; ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  3 days ago
No Image

'ആരാണ് രോഹിത് ശർമ്മയെ ക്യാപ്റ്റനായി കിട്ടാൻ ആഗ്രഹിക്കാത്തത്'; മുംബൈയിൽ നിന്ന് ഹിറ്റ്മാനെ റാഞ്ചാൻ മുൻ ഐപിഎൽ ചാമ്പ്യന്മാർ

Cricket
  •  3 days ago