HOME
DETAILS

ചരിത്രത്തെ അവഹേളിക്കാന്‍ ശ്രമിച്ചതിന് ആര്‍.എസ്.എസിന് മണിപ്പൂരില്‍ ലഭിച്ചത് മുട്ടന്‍പണി...! പരസ്യമായി മാപ്പിരന്നില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണിയും

  
backup
August 18, 2019 | 4:20 PM

rss-function-conducted-in-manippur-became-boomerang-to-them

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ലിഖിത ചരിത്രത്തെ തന്നെ മാറ്റിയെഴുതാന്‍ വെമ്പുന്ന ആര്‍.എസ്.എസിന് മണിപ്പൂരില്‍ നിന്നും നേരിടേണ്ടി വന്നത് വലിയ നാണക്കേട്. ചെയ്ത തെറ്റിന് പരസ്യമായി മാപ്പിരക്കണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ആര്‍.എസ്.എസിന്റെ സംസ്ഥാന നേതാക്കളോട് മണിപ്പൂരിലെ വിവിധ സാമൂഹ്യ വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

മണിപ്പൂരില്‍ നാടിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെയും ധീരദേശാഭിമാനികളെയും ഓര്‍മിക്കുകയും സ്മരണാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്ന ഓഗസ്റ്റ് 13നാണ് വിവാദത്തിനിടയായ സംഭവം നടന്നത്. പ്രധാനമായും ബ്രിട്ടീഷ് ഭരണത്തിനെതിരായും മറ്റ് സാമൂഹ്യ അരാജകത്വങ്ങള്‍ക്കെതിരായും പോരാടിയവരെയാണ് ഈ ദിനത്തില്‍ അനുസ്മരിക്കുന്നത്. എന്നാല്‍ നാട്ടുകാര്‍ സംഘടിപ്പിച്ച ചടങ്ങിന് പുറമേ ആര്‍.എസ്.എസ് ഇംഫാലില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ രണ്ട് ആദരണീയ വ്യക്തിത്വങ്ങളുടെ ചിത്രങ്ങള്‍ക്ക് നടുവില്‍ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരത മാതാവിന്റെ ചിത്രം സ്ഥാപിച്ച് അതില്‍ ഹാരാര്‍പ്പണം നടത്തിയതാണ് ഏറെ പ്രതിഷേധത്തിനിടയാക്കിയത്.

ടികേന്ദ്രജിത്ത് രാജാവിന്റെയും ജനറല്‍ തങ്ങളുടെയും ഫോട്ടോകള്‍ക്ക് നടുവിലാണ് ഈ ചിത്രം സ്ഥാപിച്ചത്. എന്നാല്‍ പിന്നീട് ഈ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ആര്‍.എസ്.എസ് നാടിന്റെ സംസ്‌കൃതിയെ തന്നെ ദുര്‍വ്യാഖ്യാനം ചെയ്‌തെന്നുമുള്ള ആക്ഷേപം സംസ്ഥാനത്താകെ ശക്തമാകുകയുമായിരുന്നു. മണിപ്പൂരിലെ ശക്തമായ വിദ്യാര്‍ഥി സാനിധ്യങ്ങളായ ജോയിന്റ് സ്റ്റുഡന്റ് കോഡിനേഷന്‍ കമ്മിറ്റി(ജെ.എസ്.സി.സി), ആള്‍ മണിപ്പൂര്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍, മണിപ്പൂരി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ തുടങ്ങിയവരും ഇവിടുത്തെ മെയ്‌തേയ് രാജവിഭാഗമായ ലേയ്‌ഷേംബ സനാജാവോബ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി ഈ നിലപാടിനെതിരേ രംഗത്തുവന്നു.

എത്രയും പെട്ടെന്ന് മണിപ്പൂരിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ ഗുരുതര ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ജെ.എസ്.സി.സി നേതാക്കള്‍ പറഞ്ഞു. നാടിന്റെ സ്വത്വത്തെയും പാരമ്പര്യത്തെയും സംസ്‌കാരത്തെയും വളച്ചൊടിക്കാന്‍ ശ്രമിച്ചാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ തയാറാവില്ലെന്ന് സാംസ്‌കാരിക രംഗത്തുള്ളവരും പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയും മുഖ്യമന്ത്രി എന്‍ ബിറണ്‍ സിംഗും ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കിയ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാതെ സ്വന്തം നിലയില്‍ പരിപാടി സംഘടിപ്പിച്ച് ഒടുവില്‍ വെട്ടിലായി നില്‍ക്കുകയാണ് സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതൃത്വം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനപ്രിയമാകാൻ പ്രീബജറ്റ് തന്ത്രം; അതിവേഗ റെയിൽ, വയനാടിന് കരുതൽ

Kerala
  •  a few seconds ago
No Image

പെട്ടിയില്‍ സസ്‌പെന്‍സ്! രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് സഭയില്‍ 

Kerala
  •  17 minutes ago
No Image

മുംബൈ പൊലിസെന്ന വ്യാജേന തട്ടിപ്പ് ശ്രമം: തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ വെർച്വൽ അറസ്റ്റ് ഭീഷണി; കേസെടുത്ത് പൊലിസ്

Kerala
  •  7 hours ago
No Image

ദേശീയ അംഗീകാരം: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം

National
  •  8 hours ago
No Image

വിജിലൻസിനെ കണ്ടപ്പോൾ കൈക്കൂലിപ്പണം വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം; ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പിടിയിൽ

Kerala
  •  8 hours ago
No Image

കന്യാസ്ത്രീകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; നടപടിക്രമങ്ങള്‍ ലളിതമാക്കും; ആനുകൂല്യം ലഭിക്കുക 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്

Kerala
  •  8 hours ago
No Image

ആർടിഎയുടെ മിന്നൽ പരിഷ്കാരങ്ങൾ വിജയം: ദുബൈയിൽ ഗതാഗതക്കുരുക്ക് കുറയും; യാത്രാസമയത്തിൽ വലിയ കുറവ്

uae
  •  8 hours ago
No Image

അസമില്‍ അഞ്ചുലക്ഷം മുസ്‌ലിങ്ങളുടെ വോട്ട് വെട്ടുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

Kerala
  •  8 hours ago
No Image

അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു; ബിജെപിക്ക് 19.97 ലക്ഷം രൂപ പിഴയിട്ട തിരുവനന്തപുരം കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലംമാറ്റം

Kerala
  •  9 hours ago
No Image

വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി നൽകാനാകില്ല: സർവീസുകളെ ഗുരുതരമായി ബാധിക്കും; കെ.എസ്.ആർ.ടി.സി

Kerala
  •  9 hours ago