മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു
കൊച്ചി: മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഭൗതികദേഹം പൊതുദർശനത്തിന് ശേഷം പറവൂരിലെ വസതിയിൽ സംസ്‌കരിക്കും.
2009-ൽ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. 2014-ൽ തൃശ്ശൂർ മണ്ഡലത്തിലും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തിൽ ദീർഘകാലം സജീവമായിരുന്ന അദ്ദേഹം കെപിസിസി സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിർണായക പദവികൾ വഹിച്ചിട്ടുണ്ട്.
രാഷ്ട്രീയ രംഗത്തിന് പുറമെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ അമരക്കാരനായും അദ്ദേഹം തിളങ്ങി. സംസ്ഥാന ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ (2005-2006), നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ (2007-2009), കൊച്ചിൻ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെ.പി. ധനപാലന്റെ നിര്യാണത്തിൽ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
Former Member of Parliament and senior Indian National Congress leader K.P. Dhanapalan passed away at the age of 76. He breathed his last at a private hospital in North Paravur, Kochi, where he was undergoing treatment for age-related physical ailments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."