HOME
DETAILS

നേതാക്കള്‍ പ്രവര്‍ത്തന ശൈലിമാറ്റിയില്ലെങ്കില്‍ തിരിച്ചടി ആവര്‍ത്തിക്കുമെന്ന് സി.പി.എമ്മിന്റെ കുറ്റ സമ്മതം

  
backup
August 20, 2019 | 4:53 PM

cpm-leders-against-cpm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം നിശ്ചയിച്ച ഗൃഹസന്ദര്‍ശന പരിപാടിയും വിജയിച്ചില്ലെന്ന് തുറന്നു സമ്മതിച്ച് സി.പി.എം. ജനങ്ങളോടുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നേതാക്കളുടെ ശൈലിയും പ്രവര്‍ത്തന ശൈലിയും പ്രസംഗ ശൈലിയും മാറ്റാന്‍ നേതാക്കള്‍ തയാറായില്ലെങ്കില്‍ തിരിച്ചടികള്‍ ആവര്‍ത്തിക്കുമെന്നും തുറന്നു സമ്മതിക്കുകയാണ് സി.പി.എം. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തയാറാക്കിയ രേഖ നാളെ ചേരുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുന്നത്.

ജനങ്ങളെ വിശ്വാസത്തിലെടുത്തേ മുന്നോട്ടു പോകാനാകൂ എന്ന തിരിച്ചറിവ് വൈകിയാണെങ്കിലും പാര്‍ട്ടിക്കുണ്ടാകുന്നത് ഭരണത്തെക്കുറിച്ചുള്ള പ്രതിഷേധങ്ങള്‍ തെരുവിലെത്തുമ്പോഴാണ്. പാര്‍ട്ടി നേതാക്കളുടെ ദാര്‍ഷ്ട്യമാണ് പലയിടങ്ങളിലും പാര്‍ട്ടിക്കേല്‍ക്കുന്ന കനത്ത തോല്‍വിക്കുകാരണമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇത് പല നേതാക്കളും തന്നെ സമ്മതിക്കുന്നുണ്ട്. മന്ത്രി ജി.സുധാകരനടക്കം പലപ്പോഴും പാര്‍ട്ടിനേതാക്കളെ ശാസിക്കുന്ന പണിയാണ് പ്രധാനമായും നിര്‍വഹിക്കുന്നത്.

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് ഏറ്റവും മോശമെന്നാണ് ഉയരുന്ന അഭിപ്രായം. ആരോഗ്യ വകുപ്പിനെക്കുറിച്ചും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ചുമൊക്കെ മികച്ച അഭിപ്രായവുമുണ്ട്. നിരന്തരമുണ്ടാകുന്ന പൊലിസ് മര്‍ദനങ്ങള്‍ക്കെതിരേ ഒരു നടപടിയുമുണ്ടാകുന്നില്ല. മുഖ്യമന്ത്രി നോക്കുകുത്തിയായി മാറിയിട്ടും പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ തിരുത്താനും സാധിക്കുന്നില്ല. ഇതാണ് കേരളത്തില്‍ പാര്‍ട്ടി നേരിടുന്ന മറ്റൊരു പ്രതിസന്ധി. മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ നേതാക്കള്‍ക്കെതിരേ പോലും കേസെടുത്തതിലൂടെ അവരെയും പാര്‍ട്ടിക്കെതിരാക്കിയിട്ടും പൊലിസിനെ സംരക്ഷിക്കുന്ന നടപടിയാണ് ഡി.ജി.പി സ്വീകരിച്ചത്.
എന്നിട്ടും മുഖ്യമന്ത്രി ഇടപെട്ടില്ല. കെ.എം ബഷീറിന്റെ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടും കേസില്‍ പൊലിസ് കള്ളത്തരം തുടരുകയാണ്. അപ്പോഴും ആഭ്യന്തരവകുപ്പിനൊന്നും ചെയ്യാനാവാത്ത അവസ്ഥയുമുണ്ട്.
ഈ പശ്ചാത്തലത്തിലാണ് സംഘടനാ തലത്തില്‍ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താന്‍ സമഗ്ര നിര്‍ദേശങ്ങളടങ്ങിയ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ കരട് രേഖയ്ക്ക് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷമായിരുന്നു ഗൃഹസന്ദര്‍ശന പരിപാടി നിശ്ചയിച്ചത്. അത് പൂര്‍ണമായി വിജയിച്ചില്ലെന്ന് പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. പല സ്ഥലങ്ങളിലും വീഴ്ച സംഭവിച്ചു. എങ്കിലും ഗൃഹസന്ദര്‍ശനങ്ങള്‍ തുടരും. വിശ്വാസം സംബന്ധിച്ച് സ്ത്രീകളെ കേന്ദ്രീകരിച്ച് നിലപാട് വിശദീകരിക്കാനും തീരുമാനിച്ചതായാണ് വിവരം. ഭരണ നേട്ടങ്ങള്‍ താഴേ തട്ടിലേക്ക് എത്തിക്കാന്‍ പ്രത്യേകകര്‍മ പദ്ധതി തയാറാക്കാനും പദ്ധതിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  3 minutes ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  22 minutes ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  24 minutes ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  an hour ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  an hour ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  an hour ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  an hour ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  2 hours ago
No Image

'ഇറാന് ആണവ സൗകര്യങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരം...'; ഇറാൻ ആണവായുധ പദ്ധതി വീണ്ടും തുടങ്ങിയോ? തലേഗാൻ-2 സൈറ്റിന്റെ പുനർനിർമാണത്തിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്

International
  •  2 hours ago
No Image

യുഎഇയിൽ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്ക് പുനരധിവാസവും പുതിയ ജീവിതവും ഒരുക്കി 'അമൻ സെന്റർ'

uae
  •  2 hours ago