HOME
DETAILS

കശ്മിര്‍: ഭീകരവാദവും സമാധാന ചര്‍ച്ചയും ഒരുമിച്ച് പോകില്ലെന്ന് രാജ്‌നാഥ് സിങ്

  
backup
October 24, 2018 | 4:25 AM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%be-2


ശ്രീനഗര്‍: കശ്മിര്‍ വിഷയത്തില്‍ പാകിസ്താന്‍ ഉള്‍പ്പെടെ ആരുമായും ചര്‍ച്ച നടത്താന്‍ തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. എന്നാല്‍ ഭീകരവാദത്തിനൊപ്പം ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം ശ്രീനഗറില്‍ പറഞ്ഞു.
ജമ്മുകശ്മിര്‍ സന്ദര്‍ശനത്തിനെത്തിയ രാജ്‌നാഥ് സിങ് ഇന്നലെ ശ്രീനഗറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മറ്റുമായി ചര്‍ച്ച നടത്തുമ്പോഴാണ് ആരുമായും സംസാരിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയത്.
ഏത് പ്രശ്‌നത്തേയും ജനാധിപത്യ രീതിയില്‍ പരിഹരിക്കുകയെന്നതാണ് ലക്ഷ്യം. കശ്മിര്‍ വിഷയത്തില്‍ പോലും ഇത് അത്യാവശ്യമാണ്. ജനാധിപത്യത്തെ ആരെങ്കിലും എതിര്‍ക്കുന്നുണ്ടെങ്കില്‍ അത്തരക്കാര്‍ ജനങ്ങളുടെ താല്‍പര്യത്തെ ഇഷ്ടപ്പെടുന്നവരല്ലെന്നും സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യക്കെതിരേ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് വേണ്ടത്. വിഘടന വാദികളെ സര്‍ക്കാര്‍ നേരിട്ട് ചര്‍ച്ചക്ക് വിളിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ ആരുമായും ചര്‍ച്ച നടത്താന്‍ കേന്ദ്രം മടികാണിക്കില്ലെന്നും വ്യക്തമാക്കി.
കുല്‍ഗാമില്‍ ഏഴ് തദ്ദേശീയര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ രാജ്‌നാഥ് സിങ്, സൈനിക നടപടിക്കു പിന്നാലെ ഇത്തരം സ്ഥലങ്ങളില്‍ ജനങ്ങള്‍ പോകുന്നത് അപകടമാണെന്നും ഓര്‍മിപ്പിച്ചു. സുരക്ഷ ശക്തമാക്കിയതിനെ തുടര്‍ന്ന് കശ്മിരില്‍ സൈനികര്‍ക്കുനേരെയുണ്ടാകുന്ന കല്ലേറ് ഉള്‍പ്പെടെയുള്ളവക്ക് കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സുരക്ഷയെക്കുറിച്ച് വിലയിരുത്തിയ രാജ്‌നാഥ് സിങ്, ഗവര്‍ണര്‍ സത്യപാല്‍ മാലിക്, മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
സംസ്ഥാനത്തെ പ്രശ്‌നം പരിഹരിക്കാന്‍ പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്ന് മെഹബൂബ ആവശ്യപ്പെട്ടു. പാകിസ്താനുമായി നല്ല ബന്ധം സ്ഥാപിച്ചാല്‍ അത് രാജ്യത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും ഇത് ഭീകര വാദത്തെ ഇല്ലാതാക്കാന്‍ പര്യാപ്തമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ എയർ ടാക്സി ഉടൻ; ലോകത്തിലെ ആദ്യ വെർട്ടിപോർട്ട് സന്ദർശിച്ച് ശൈഖ് ഹംദാൻ

uae
  •  6 days ago
No Image

ലെബനാനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

International
  •  6 days ago
No Image

വാങ്കഡെയിൽ ഡി കോക്ക് ഷോ; പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

Cricket
  •  6 days ago
No Image

വാടകപ്പണം ഉടമയ്ക്ക് നൽകിയില്ല; തട്ടിപ്പ് നടത്തിയ പ്രവാസി വാച്ച്മാൻ പിടിയിൽ

Kuwait
  •  6 days ago
No Image

നേമത്ത് ശിവൻകുട്ടിക്കെതിരെ പ്രവർത്തിച്ചു: സിപിഐ നേതാവ് വി.എസ്. സുലോചനനെ പുറത്താക്കി; ബിജെപി ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്

Kerala
  •  6 days ago
No Image

യുഎഇയിൽ ബാങ്കിംഗ് നിയമങ്ങൾ കർശനമാകുന്നു; കള്ളപ്പണം വെളുപ്പിക്കൽ തടയാൻ സെൻട്രൽ ബാങ്കിന്റെ പുതിയ നീക്കം

uae
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കി

Kerala
  •  6 days ago
No Image

വിഴിഞ്ഞം കൊലപാതകം: വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; സുമന്റേത് ക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

crime
  •  6 days ago
No Image

തമിഴ്നാടിന് ഞാൻ ആരായാലും മണ്ഡലത്തിന് വെറും എംഎൽഎ'; മാസത്തിലൊരിക്കൽ എത്തുമെന്ന് വിജയ്, പരിഹസിച്ച് പ്രതിപക്ഷം

National
  •  6 days ago
No Image

നിങ്ങളുടെ സമ്പാദ്യം ഇവിടെ സുരക്ഷിതം; വമ്പൻ സ്രാവുകൾ യുഎഇയിലേക്ക് താവളം മാറ്റുന്നതിന് പിന്നിലെ കാരണമിത്

uae
  •  6 days ago