HOME
DETAILS

ജില്ലയിലെ നിയമവിരുദ്ധ പരസ്യബോര്‍ഡുകള്‍; നടപടി 'പരസ്യ'ത്തിലൊതുങ്ങുന്നു

  
backup
October 26, 2018 | 5:42 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b4%b0

എന്‍.സി ഷെരീഫ് കിഴിശ്ശേരി


മഞ്ചേരി: പൊതുനിരത്തുകളിലെ അനധികൃത പരസ്യബോര്‍ഡുകള്‍ക്കെതിരേ നടപടിയെടുക്കാതെ അധികൃതര്‍. പൊതുയിടങ്ങളില്‍ നിയമ വിരുദ്ധമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും പരസ്യങ്ങളും കൊടിതോരണങ്ങളും മുപ്പതിനകം മാറ്റണമെന്ന കോടതി ഉത്തരവ് തദ്ദേശ സ്ഥാപനങ്ങള്‍ വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ല. ബോര്‍ഡുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഫീല്‍ഡ് സ്റ്റാഫുകളും ഉത്തരവാദികളാകുമെന്നും കോടതി ഉത്തരവില്‍ പറഞ്ഞതോടെ പത്രങ്ങളില്‍ പരസ്യം നല്‍കി ഉത്തരവാദിത്വം പേരിലൊതുക്കുകയാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളിലെയും അധികാരികള്‍ ചെയ്യുന്നത്. ദേശീയ സംസ്ഥാന പാതകളില്‍ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പൊതുയിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്യാന്‍ അതാത് കമ്പനികളില്‍ നിന്ന് ചെലവും പിഴയും ഈടാക്കാമെന്നും നിയമനടപടികള്‍ സ്വീകരിക്കാമെന്നും സിംഗിള്‍ ബെഞ്ച് പുറപ്പെടുവിപ്പിച്ച ഉത്തരവിലുണ്ട്. എന്നാല്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കാഴ്ച മറക്കും വിധം തടസം സൃഷ്ടിച്ചിട്ടും ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരേ നടപടിയെടുക്കാനൊ നിയന്ത്രണമേര്‍പ്പെടുത്താനൊ തദ്ദേശ സ്ഥാപനങ്ങളും മറ്റു വകുപ്പുകളും തയ്യാറാകുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. പത്രങ്ങളില്‍ പരസ്യം നല്‍കി അധികൃതര്‍ മാറിനില്‍ക്കുകയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. ജില്ലയിലെ റോഡുകള്‍ക്ക് ഇരുവശങ്ങളിലുമായി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ നൂറുകണക്കിന് പരസ്യബോര്‍ഡുകളാണ് സ്വകാര്യ ഏജന്‍സികള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിച്ചിട്ടുള്ളത്. ഓരോ വര്‍ഷവും പുതിയ സ്ഥാപനങ്ങളുടെതും മറ്റുമായി സംസ്ഥാന ഹൈവേകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുകയാണ് ചെയ്യുന്നത്. ഇരുമ്പ് കാലുകളില്‍ ഉയര്‍ത്തുന്ന ഇത്തരം കൂറ്റന്‍ ബോര്‍ഡുകള്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്നുണ്ടായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും നടപടിയെടുക്കേണ്ട അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന ആക്ഷേപമാണുയരുന്നത്.
സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുനിരത്തുകളില്‍ പരസ്യബോര്‍ഡുകളില്‍ സ്ഥാപിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് ചട്ടമെങ്കിലും നിയമം വ്യാപകമായി ലംഘിക്കപ്പെടുകയാണ്. അനുമതിക്കുള്ള അപേക്ഷകള്‍ പോലും സമര്‍പ്പിക്കാതെയാണ് പലരും പരസ്യങ്ങള്‍ ചെയ്യുന്നത്
. പൊതുയിടങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ഇനത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അടവാക്കേണ്ട നികുതിയടക്കാന്‍ മടിക്കുന്നതോടെ വന്‍തുകയാണ് അതാത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നഷ്ടമാകുന്നത്. ദിനേനെ സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകളുടെ എണ്ണത്തിനുസരിച്ച് നികുതിയടക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറായാല്‍ പൊതുഖജനാവിന് വരുമാനമാര്‍ഗം ആവുന്നതോടൊപ്പം അനധികൃത പരസ്യബോര്‍ഡുകളുടെ എണ്ണത്തില്‍ കുറവ് വരുത്താനും സാധിക്കും. പൊതുനിരത്തുകളിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മിക്ക ഗ്രാമപഞ്ചായത്തുകളിലും പരാതി ലഭിക്കാറുണ്ടെങ്കിലും നടപടിയെടുക്കാറില്ല. ഹൈക്കോടതി ഉത്തരവ് നടപ്പായാല്‍ പാതയോരങ്ങളിലെ പരസ്യബോര്‍ഡുകള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കും. എന്നാല്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ ഒത്താശയോടെ കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് നല്‍കുന്നതെങ്കില്‍ ഒഴിയാബാധയായി ജില്ലയിലെ പൊതുനിരത്തുകളില്‍ കൂറ്റന്‍ പരസ്യബോര്‍ഡുകളും കൊടി തോരണങ്ങളും ഉയര്‍ന്നു നില്‍ക്കും. ഔദ്യോഗിക ഏജന്‍സികളുടെയൊന്നും അനുമതിയില്ലാതെയാണ് ഭൂരിഭാഗം ബോര്‍ഡുകളും സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം ബോര്‍ഡുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കേണ്ട തദ്ദേശ സ്ഥാപനങ്ങളാകട്ടെ അപകടങ്ങള്‍ പതിവായിട്ടും അനങ്ങുന്നില്ല. തദ്ദേശ സ്ഥാപനത്തിന്റേയും മറ്റും അനുമതിയോടെ മാത്രമേ പൊതുനിരത്തുകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാവൂ.
പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കും മുന്‍പ് നിശ്ചിതഫീസും അടക്കണം. ബോര്‍ഡിന്റെ വര്‍ഷംതോറുമുള്ള ഫീസ് പിരിച്ചെടുക്കാന്‍ കരാര്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഇതൊന്നും കാര്യക്ഷമമായി നടപ്പാക്കാത്തതിനാലാണ് നിരത്തുകള്‍ നിറയെ പരസ്യ ബോര്‍ഡുകള്‍ വരാന്‍ കാരണം. ബോര്‍ഡുകളുടെ സുരക്ഷാ പരിശോധനയ്ക്കും സംവിധാനമില്ല.
ഇതൊന്നും എടുത്തുമാറ്റാനുള്ള ധൈര്യം ഉദ്യോഗസ്ഥര്‍ക്ക് ഇല്ലാതായതോടെയാണ് കോടതി കര്‍ശനമായ ഉത്തരവ് പുറപ്പെടുവിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെള്ളാപ്പള്ളിയെ തള്ളാത്തത് വിനയായി, കണ്ണൂരിലെ കലാപം ഗൗരവം'; സി.പി.എമ്മിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യം, പ്ലീനം വിളിച്ചേക്കും

Kerala
  •  16 days ago
No Image

മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് തീരുമാനം നാളെ 'മുദ്രവച്ച കവറിൽ'; തിരുവനന്തപുരത്ത് നിർണ്ണായക യോഗം

Kerala
  •  16 days ago
No Image

ഇനി രാജാധിരാജൻ ഈ 'രാജ'; ധോണിയെയും രോഹിത്തിനെയും വെട്ടി ചരിത്ര നേട്ടത്തിൽ വിരാട് കോഹ്‌ലി!

Cricket
  •  16 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കർശന നടപടിയുമായി യുഎഇ; സ്വർണ്ണ വിപണിയിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി

uae
  •  16 days ago
No Image

പ്രതിസന്ധികൾ യുഎഇ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ്

uae
  •  16 days ago
No Image

ഗോവിന്ദന്റെ ശൈലി വിനയായി, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തിരിച്ചടിയായി; സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സി.പി.എം

Kerala
  •  16 days ago
No Image

നിയമസഭയിൽ ടി.വി.കെക്ക് പിന്തുണ: വിപ്പ് ലംഘിച്ച 24 എം.എൽ.എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ 

National
  •  16 days ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം; പ്രതിസന്ധികൾക്കിടയിലും യുഎഇയിലെ സ്കൂളുകൾക്ക് ഉജ്ജ്വല വിജയം

uae
  •  16 days ago
No Image

ആദ്യത്തെ തട്ടിപ്പിന് അഭിനന്ദനങ്ങൾ അണ്ണാ! ജ്യോത്സ്യനെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റിയ വിജയ്‌ക്കെതിരെ നടി; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി

National
  •  16 days ago
No Image

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചു; ഉത്തരവ് പുറത്തിറക്കി സിദ്ധരാമയ്യ സർക്കാർ

National
  •  16 days ago