HOME
DETAILS

ബീരാന്‍കുട്ടി മുസ്‌ലിയാര്‍: വിജ്ഞാനത്തിന്റെ ഉന്നതിയിലും വിനയം കാത്തുസൂക്ഷിച്ച മഹാപണ്ഡിതന്‍

  
Web Desk
October 27 2018 | 04:10 AM

%e0%b4%ac%e0%b5%80%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be

എ.ആര്‍ നഗര്‍: ചെപ്പിയാലം മണക്കടവന്‍ ബീരാന്‍കുട്ടി മുസ്‌ലിയാരുടെ (ബീരാന്‍കുട്ടി ഹസ്‌റത്ത്) വിയോഗത്തോടെ നാടിനു നഷ്ടമായത് വിജ്ഞാനത്തിന്റെ ഉന്നതിയിലെത്തിയിട്ടും വിനയം കാത്തുസൂക്ഷിച്ച മഹാ പണ്ഡിതനെ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തെക്കന്‍ കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് സജീവസാനിധ്യമായിരുന്നു അദ്ദേഹം. കേരളത്തിലെ ആദ്യകാല ഉര്‍ദുഭാഷാ പ്രചാരകനും അറബി, ഉര്‍ദു, ഇംഗ്ലീഷ്, പാഴ്‌സി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന പഴയകാല മതപണ്ഡിതരില്‍ പ്രമുഖനുമാണ്.
ഹദീസിലെ അവഗാഹം കൊണ്ട് ശൈഖുല്‍ ഹദീസ് എന്നാണ് അദ്ദേഹം തെക്കന്‍ കേരളത്തില്‍ അറിയപ്പെടുന്നത്. 20 വര്‍ഷമായി വര്‍ക്കല മന്നാനിയ കോളജില്‍ പ്രൊഫസറായിരുന്ന അദ്ദേഹം സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗമാണ്. സമസ്ത പ്രസിഡന്റായിരുന്ന കണ്ണിയത്ത് ഉസ്താദിന്റെ കൂടെ നാദാപുരം ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ്‌ലാമിയ്യ കോളജില്‍ സഹാധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. മണ്‍മറഞ്ഞ സമസ്തയുടെ മറ്റു ഉന്നത നേതാക്കളുമായും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള സമകാലിക നേതാക്കളുമായും അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു. നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും ആദരിക്കുകയും മതപരമായ വിഷയങ്ങളില്‍ അഭിപ്രായം തേടുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തോടെ നാടിന് നഷ്ടമാകുന്നത് സ്വന്തം അത്താണിയെയാണ്.
മല ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍, ഇരിങ്ങല്ലൂര്‍ അബ്ദുറഹ്മാന്‍കുട്ടി മുസ്‌ലിയാര്‍, ഒ.കെ.എം ബാപ്പു മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്‍മാര്‍. ഉത്തരേന്ത്യയിലെ ദയൂബന്ത് കോളജിലാണ് ഉപരിപഠനം നടത്തിയത്.
ഊരകം നെല്ലിപറമ്പ്, സ്വദേശമായ ചെപ്പിയാലം എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു. 15 വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ച അദ്ദേഹം സഊദിയില്‍ പ്രമുഖ ലോക പണ്ഡിതന്‍ മുഹമ്മദ് അലി മാലികിയുടെ ക്ലാസില്‍ സ്ഥിരം പഠിതാവായിരുന്നു. വിജ്ഞാനം പകര്‍ന്നു നല്‍കുന്നതില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം പ്രായാധിക്യവും അവശതയും വകവയ്ക്കാതെ മരണത്തിന് ആഴ്ചകള്‍ക്കു മുന്‍പ് വരെ പ്രബോധന രംഗത്തുണ്ടായിരുന്നു. മുസ്‌ലിം ലീഗിന്റെ അഭ്യുദയകാംക്ഷിയായിരുന്നു. കേരളത്തിലും പുറത്തും അറിയപ്പെടുന്ന നിരവധി പണ്ഡിതരും പ്രഭാഷകരും വിദ്യാഭ്യാസ വിചക്ഷണരുമടക്കം അനേകം ശിഷ്യഗണങ്ങളുടെ ഗുരുവര്യന്‍ കൂടിയാണദ്ദേഹം. നാട്ടുകാരുടെ ആത്മീയ നേതൃത്വമായിരുന്ന മുസ്‌ലിയാരുടെ വിയോഗം നാടിന് തീരാനഷ്ടമായി.
ഇന്നലെ രാവിലെ പത്തരയോടെ മരണപ്പെട്ട അദ്ദേഹത്തിന്റെ ജനാസ രാത്രി 11.30ഓടെ ചെപ്പിയാലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. ജനാസ നിസ്‌കാരങ്ങളില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, നന്തി അറബിക് കോളജ് പ്രിന്‍സിപ്പല്‍ മൂസക്കുട്ടി ഹസ്‌റത്ത്, എ. നജീബ് മൗലവി, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, തൊടിയൂര്‍ കുഞ്ഞിമുഹമ്മദ് മൗലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ എന്നിവര്‍ ജനാസ സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  7 minutes ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  14 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  19 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  28 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  36 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  40 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  an hour ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  an hour ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago