HOME
DETAILS

ആദിവാസി കുടുംബങ്ങള്‍ക്ക് സൗജന്യ വീടുകള്‍: വര്‍ക്ക് ഓര്‍ഡര്‍ വിതരണം ചെയ്തു

  
backup
November 02, 2018 | 3:41 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d-4

ദേവര്‍ഷോല: ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദേവര്‍ഷോല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ദേവര്‍ഷോല പഞ്ചായത്തില്‍ 659 ആദിവാസി കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ സൗജന്യ വീടുകളുടെ വര്‍ക്ക് ഓര്‍ഡര്‍ വിതരണം ചെയ്തു. 21 എസ്.ഇ കുടുംബങ്ങള്‍ക്കും വീടുകളുടെ വര്‍ക്ക് ഓര്‍ഡറുകള്‍ വിതരണം നടത്തി.
2.10 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മിക്കുന്നത്. ജില്ലാ കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നീലഗിരി ജില്ലയില്‍ ഇത് കൂടാതെ 340 സൗജന്യ ഭവനങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ കലക്ടര്‍ പറഞ്ഞു.
സെക്ഷന്‍ 17-വിഭാഗം ഭൂമിയില്‍പ്പെട്ട സ്ഥലങ്ങളിലാണ് ആദിവാസികളുടെ വീടുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. സെക്ഷന്‍ 17-വിഭാഗം ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയില്‍ നടന്ന് വരികയാണ്. പ്രസ്തുത വിഷയത്തില്‍ കേസ് നടന്ന് വരുന്നത് കാരണം തമിഴ്‌നാട് സര്‍ക്കാര്‍ ആദിവാസി ഗ്രാമങ്ങളില്‍ വീടുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 17-വിഭാഗം ഭൂമിയില്‍പ്പെട്ട ആദിവാസി ഗ്രാമങ്ങളില്‍ വീട്, റോഡ്, നടപ്പാത, വൈദ്യുതി തുടങ്ങിയ അടിസ്ഥാനത്തിലാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോടതി അനുമതി നല്‍കിയത്. മാസം തോറും സുപ്രിംകോടതിയില്‍ കേസുമായി ബന്ധപ്പെട്ട് താന്‍ ഹാജരാകുന്നുണ്ടെന്നും സെക്ഷന്‍ 17-വിഭാഗം പ്രശ്‌നത്തിന് ഉടന്‍ തന്നെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.
ഗൂഡല്ലൂര്‍ എം.എല്‍.എ അഡ്വ. എം ദ്രാവിഡമണി, മുന്‍ മന്ത്രി എ. മില്ലര്‍, ടൗണ്‍ പഞ്ചായത്ത് അസിസ്റ്റന്റ് ഡയരക്ടര്‍ ഇന്‍ചാര്‍ജ് സുബ്രഹ്മണ്യന്‍, ദേവര്‍ഷോല പഞ്ചായത്ത് സെക്രട്ടറി ഗുണാലന്‍ ചടങ്ങില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ: വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ സിപിഎം തീരുമാനം

Kerala
  •  14 minutes ago
No Image

'ഒന്നിനു വേണ്ടിയും ആർക്ക് വേണ്ടിയും രാഷ്ട്രീയ നിലപാടുകളിൽ വെള്ളം ചേർക്കില്ല'; ദ്രാവിഡ പാർട്ടികളെ കടന്നാക്രമിച്ച് വിജയ്

National
  •  34 minutes ago
No Image

രാജ്യത്തിന്റെ ആദരം; വി.എസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്ക് പത്മഭൂഷൺ

National
  •  an hour ago
No Image

വയനാട്ടിൽ പതിനാറുകാരന് സഹപാഠികളുടെ ക്രൂരമർദനം: വടികൊണ്ട് തലയ്ക്കടിച്ചു, നിലത്തിട്ട് ചവിട്ടി; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  an hour ago
No Image

'പാഠപുസ്തകങ്ങളിൽ നിന്ന് മു​ഗൾ ചരിത്രം നീക്കം ചെയ്യുന്നത് അർത്ഥശൂന്യം'; കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ റോമില ഥാപ്പർ

National
  •  an hour ago
No Image

സഞ്ജുവിന് ഇന്ന് ജീവൻമരണ പോരാട്ടം, തോറ്റാൽ കരിയർ തീരും; മുന്നറിയിപ്പുമായി ആകാശ് ചോപ്ര

Cricket
  •  2 hours ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ സംരക്ഷിക്കുകയല്ല, വോട്ട് ചോരിയിൽ പങ്കാളിയാവുകയാണ്; ഗുജറാത്ത് എസ്.ഐ.ആറിൽ നടക്കുന്നത് ആസൂത്രിത വോട്ട്‌കൊള്ള' രാഹുൽ ഗാന്ധി 

National
  •  2 hours ago
No Image

പി.എസ്.സിയെ നോക്കുകുത്തിയാക്കി ബന്ധുനിയമനം; സർക്കാർ കാലാവധി തീരും മുൻപ് ബന്ധുക്കളെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ശശി തരൂരിനെ ഇടതുപാളയത്തിലെത്തിക്കാൻ സിപിഎം; ദുബൈയിൽ നിർണായക ചർച്ചയെന്ന് സൂചന

Kerala
  •  2 hours ago
No Image

മോട്ടോര്‍ വാഹന ചട്ടഭേദഗതി: വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന വ്യവസ്ഥയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി

Kerala
  •  3 hours ago


No Image

'മടിയിലിരുത്തി, കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു...' നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പിതാവിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി മാതാവ്

Kerala
  •  5 hours ago
No Image

 'സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭം, ഫണ്ട് വെട്ടിപ്പ് പുറത്തുവിട്ട നേതാവിന് ടി.പി ചന്ദ്രശേഖരന്റെ ഗതിവരുമോയെന്നാണ് ആശങ്ക' വി.ഡി സതീശന്‍ 

Kerala
  •  5 hours ago
No Image

കാനഡയില്‍ ഇന്ത്യന്‍ വംശജനായ 28കാരന്‍ വെടിയേറ്റ് മരിച്ചു;  പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരെന്ന് നിഗമനം

International
  •  6 hours ago
No Image

ആശുപത്രിയിലെത്തിയത് ശ്വാസമെടുക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍, എന്നിട്ടും  ഡോക്ടര്‍ എത്തിയില്ല, സ്വിഗ്ഗി ജീവനക്കാരന്റെ മരണത്തില്‍ വിളപ്പില്‍ ശാല ആശുപത്രിക്കെതിരെ പരാതി

Kerala
  •  7 hours ago