HOME
DETAILS

അടിസ്ഥാന സൗകര്യങ്ങളില്ലാതെ കൊട്ടമ്പം കോളനി

  
backup
August 04, 2016 | 7:38 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d-5

അമ്പലവയല്‍: അമ്പലവയല്‍ പഞ്ചായത്തില്‍പ്പെടുന്ന കുമ്പളേരി കൊട്ടമ്പം കോളനി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ വീര്‍പ്പുമുട്ടുന്നു. മുപ്പത് സെന്റ് സ്ഥലത്ത് പൂര്‍ണ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന ഒന്‍പത് വീടുകളിലായി പന്ത്രണ്ടോളം കുടുംബങ്ങളാണ് ഇവിടെ തിങ്ങിപാര്‍ക്കുന്നത്. മുന്‍പ് ഈ കോളനിയില്‍ വീട് പണിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.
വാര്‍ഡ് മെമ്പറുടെ പേരില്‍ പ്രതിപക്ഷം അഴിമതി ആരോപണമുന്നയിച്ചത് ഇതേ കോളനിയിലെ വീടുകളായിരുന്നു. ഇവയില്‍ രണ്ട് വീടുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇതിന് പുറമെയാണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളം കിട്ടുന്നില്ലെന്ന പരാതി.
കുടിവെള്ള പദ്ധതിയിലൂടെ ലഭിക്കുന്ന വെള്ളം 1000 ലിറ്റര്‍ കൊള്ളുന്ന ഒരു ടാങ്കിലാണ് സംഭരിക്കുന്നത്. ഈ വെള്ളമാണ് 12 കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്. ദിവസം അര മണിക്കൂറില്‍ താഴെയാണ് ജല വിതരണം നടക്കുന്നതെന്ന് കോളനി വാസികള്‍ പറയുന്നു. ഈ കുടുംബങ്ങള്‍ക്കെല്ലാം ഈ സമയം കൊണ്ട് വെള്ളം ശേഖരിക്കാന്‍ കഴിയാറില്ല. വെള്ളം കിട്ടാത്തവര്‍ക്ക് അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ നിന്നും വെള്ളമെടുക്കുകയേ മാര്‍ഗമുള്ളുവെന്നും ഇവര്‍ പറയുന്നു.
കൂലിവേലക്ക് പോകുന്ന ദിവസങ്ങളില്‍ പലര്‍ക്കും വെള്ളം ലഭിക്കാറില്ല. പുതിയ വീടുകളുടെ പണി തുടങ്ങിയിട്ടുണ്ടെങ്കിലും വെള്ളം ഇല്ലാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തടസം നേരിടാറുണ്ടെന്നും അതിനാല്‍ ടാങ്കറില്‍ വെള്ളമെത്തിച്ചാണ് പണികള്‍ നടക്കുന്നതെന്ന് കരാറുകാരനും പറഞ്ഞു.
കോളനി നിവാസികള്‍ക്ക് മൊത്തം ഉപയോഗിക്കാന്‍ ഒന്‍പത് ശൗചാലയമാണുള്ളത്. നിര്‍മാണസമയത്ത് ചെറിയ ടാങ്ക് നിര്‍മിച്ചത്‌കൊണ്ട് അവയിപ്പോള്‍ നിറയുകയും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണുള്ളത്.
ഇതിനെല്ലാം പരിഹാരം കാണാതെ തങ്ങളുടെ ബലഹീനത മുതലെടുക്കുകയാണ് അധികാരികളെന്നും കോളനിവാസികള്‍ ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 1.5 ബില്യൺ ദിർഹത്തിന്റെ അധിക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ

uae
  •  a day ago
No Image

സീസണിലെ അവസാന മത്സരത്തിലും ധോണി കളിക്കില്ല; പരുക്കുമൂലം താരം മടങ്ങി

Cricket
  •  a day ago
No Image

ഹോർമുസ് പ്രതിസന്ധി: കുടങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് ജെല്ലിഫിഷ് ഭീഷണി; ഇരുപതിനായിരത്തോളം നാവികർ ദുരിതത്തിൽ

uae
  •  a day ago
No Image

തൊഴിലാളികളുടെ അവകാശ സംരക്ഷണം; ബലിപെരുന്നാള്‍ മുന്നില്‍ക്കണ്ട് ശമ്പള വിതരണം വേഗത്തിലാക്കാന്‍ തൊഴില്‍ മന്ത്രാലയ നിര്‍ദേശം

oman
  •  a day ago
No Image

ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാനുള്ള ഇറാന്റെ നീക്കം വെറും പകൽക്കിനാവ്: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  a day ago
No Image

ബംഗാളില്‍ സ്‌കൂള്‍ക്ക് പിന്നാലെ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍

National
  •  a day ago
No Image

യാത്രാസൗകര്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത്; സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സയിദ് റോഡിന്റെ പുതിയ ഭാഗം തുറന്ന് ഒമാന്‍

oman
  •  a day ago
No Image

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, റിപ്പോര്‍ട്ട് തേടി

Kerala
  •  a day ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം; ബഹ്‌റൈനില്‍ യുവാവിന് ജയില്‍ ശിക്ഷ

bahrain
  •  a day ago
No Image

ഫോളോവേഴ്‌സ് എണ്ണം ബി.ജെ.പിയെ മറികടന്നതിനു പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് പൂട്ട്

National
  •  a day ago

No Image

വിജയ് സര്‍ക്കാരില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു; 5 പതിറ്റാണ്ടിന് ശേഷം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ 

National
  •  a day ago
No Image

ഒരു ദിവസം മലയാളി എത്ര കപ്പ് ചായ കുടിക്കും? ചായ പ്രേമികൾ അറിയേണ്ട ചില രഹസ്യങ്ങൾ; ഇന്ന് അന്താരാഷ്ട്ര ചായ ദിനം

National
  •  a day ago
No Image

മുൻ ആരോഗ്യമന്ത്രി വന്ന് കെട്ടിപ്പിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ ഒപ്പമില്ലായിരുന്നു; കെ.കെ ഹർഷിന 25 ന് മുഖ്യമന്ത്രിയെ കാണും

Kerala
  •  a day ago
No Image

'പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പുനപരിശോധനയില്ല, പിണറായി തന്നെ തുടരും'; പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് നേതൃമാറ്റത്തിനുള്ള ചര്‍ച്ചയല്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a day ago