HOME
DETAILS

ഖഷോഗിയുടെ കൊലപാതകം: തെളിവ് നശിപ്പിക്കാന്‍ സഊദി പ്രത്യേക സംഘത്തെ അയച്ചു

  
backup
November 05, 2018 | 11:24 PM

%e0%b4%96%e0%b4%b7%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf

അങ്കാറ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹം നശിപ്പിക്കാനായി 11 അംഗ പ്രത്യേക സംഘത്തെ സഊദി തുര്‍ക്കിയിലേക്ക് അയച്ചുവെന്ന് റിപ്പോര്‍ട്ട്.
തുര്‍ക്കി മാധ്യമമായ ഡെയ്‌ലി സഭാഹ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖഷോഗിയുടെ തിരോധാനത്തിനുശേഷം ഒന്‍പത് ദിവസങ്ങള്‍ പിന്നിട്ട് ഒക്ടോബര്‍ 11നാണ് ഇവരെ അയച്ചത്.
രസതന്ത്രജ്ഞന്‍ അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ജനൂബി, വിഷ വിദഗ്ധന്‍ ഖാലിദ് യഹ്‌യ അല്‍ സഹ്‌റാനി എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണ വിഭാഗം എന്ന പേരില്‍ ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ എത്തിയത്.
ഒക്ടോബര്‍ 17 വരെ ഇവര്‍ എല്ലാ ദിവസവും കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു. 20ന് ആണ് ഇവര്‍ തുര്‍ക്കി വിട്ടത്. ഇതുകൊണ്ടാണ് തുര്‍ക്കി അധികൃതരെ ഒക്ടോബര്‍ 15വരെ കോണ്‍സുലേറ്റ് പരിശോധനക്ക് അനുമതി നല്‍കാതിരുന്നതെന്ന് പത്രം പറയുന്നു.
ഒക്ടോബര്‍ രണ്ടിന് ഖഷോഗി കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഉടനെ അദ്ദേഹത്തെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി മൃതദേഹം ഭാഗങ്ങളാക്കിയെന്ന് തുര്‍ക്കി മുഖ്യപ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഖഷോഗിയുടെ മൃതദേഹം ആസിഡ് ഉപയോഗിച്ച് നശിപ്പിച്ചുവെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവ് യാസിന്‍ അക്തയ് വെളിപ്പെടുത്തി.
കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രധാന ചോദ്യങ്ങള്‍ക്ക് സഊദി ഇതുവരെ മറുപടി നല്‍കിയില്ലെന്ന് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തിയിരുന്നു. കൊലപാതകത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.


കുറ്റവാളികള്‍ക്കെതിരേ
നടപടിയെടുക്കുമെന്ന്
സഊദി യു.എന്നില്‍


ജനീവ: ഖഷോഗി വധത്തിന് പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് സഊദി അറേബ്യ യു.എന്നില്‍. നിലവിലെ അന്വേഷണം തുടരാന്‍ സല്‍മാന്‍ രാജാവ് സഊദി പബ്ലിക്ക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടുവെന്നും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും യു.എന്നിലെ സഊദി പ്രതിനിധി ബന്ദര്‍ അല്‍ ഐബിന്‍ പറഞ്ഞു. യു.എന്‍ അംഗ രാഷ്ട്രങ്ങളുടെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തുന്ന 'യൂനിവേഴ്‌സല്‍ പിറീയാഡിക്ക് റിവ്യൂവില്‍' സംസാരിക്കുകയായിരുന്നു.


'മൃതദേഹം തിരിച്ചുതരണം,
മദീനയില്‍ ഖബറടക്കണം'

വാഷിങ്ടണ്‍: ജമാല്‍ ഖഷോഗിയുടെ മൃതദേഹം തിരിച്ചുനല്‍കണമെന്ന് സഊദി അറേബ്യയോട് ആവശ്യപ്പെട്ട് മകന്‍ അബ്ദുല്ല ഖഷോഗി.
സി.എന്‍.എന്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് സംഭവിച്ചതെന്ന് എന്തുതന്നെയായാലും വേദനാജനകമാണ്. മൃതദേഹം അനുയോജ്യമായ രീതിയില്‍ അടക്കം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
പിതാവിനെ മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ മറ്റു ബന്ധുക്കളോടൊപ്പം ഖബറടക്കണമെന്നും ഇതുസംബന്ധിച്ച് സഊദി അധികൃതരോട് സംസാരിച്ചുവെന്നും മറ്റൊരു മകനായ സലാഹ് ഖഷോഗി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  a day ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  a day ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  a day ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  a day ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  a day ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  a day ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  a day ago
No Image

ഒമാനിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ച

oman
  •  a day ago
No Image

ലോകത്തെ മികച്ച 10 സർക്കാരുകളുടെ പട്ടികയിൽ ഇടം നേടി യുഎഇ

uae
  •  a day ago