HOME
DETAILS

ഖഷോഗിയുടെ കൊലപാതകം: തെളിവ് നശിപ്പിക്കാന്‍ സഊദി പ്രത്യേക സംഘത്തെ അയച്ചു

  
backup
November 05, 2018 | 11:24 PM

%e0%b4%96%e0%b4%b7%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf

അങ്കാറ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹം നശിപ്പിക്കാനായി 11 അംഗ പ്രത്യേക സംഘത്തെ സഊദി തുര്‍ക്കിയിലേക്ക് അയച്ചുവെന്ന് റിപ്പോര്‍ട്ട്.
തുര്‍ക്കി മാധ്യമമായ ഡെയ്‌ലി സഭാഹ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖഷോഗിയുടെ തിരോധാനത്തിനുശേഷം ഒന്‍പത് ദിവസങ്ങള്‍ പിന്നിട്ട് ഒക്ടോബര്‍ 11നാണ് ഇവരെ അയച്ചത്.
രസതന്ത്രജ്ഞന്‍ അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ജനൂബി, വിഷ വിദഗ്ധന്‍ ഖാലിദ് യഹ്‌യ അല്‍ സഹ്‌റാനി എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണ വിഭാഗം എന്ന പേരില്‍ ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ എത്തിയത്.
ഒക്ടോബര്‍ 17 വരെ ഇവര്‍ എല്ലാ ദിവസവും കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു. 20ന് ആണ് ഇവര്‍ തുര്‍ക്കി വിട്ടത്. ഇതുകൊണ്ടാണ് തുര്‍ക്കി അധികൃതരെ ഒക്ടോബര്‍ 15വരെ കോണ്‍സുലേറ്റ് പരിശോധനക്ക് അനുമതി നല്‍കാതിരുന്നതെന്ന് പത്രം പറയുന്നു.
ഒക്ടോബര്‍ രണ്ടിന് ഖഷോഗി കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഉടനെ അദ്ദേഹത്തെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി മൃതദേഹം ഭാഗങ്ങളാക്കിയെന്ന് തുര്‍ക്കി മുഖ്യപ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഖഷോഗിയുടെ മൃതദേഹം ആസിഡ് ഉപയോഗിച്ച് നശിപ്പിച്ചുവെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവ് യാസിന്‍ അക്തയ് വെളിപ്പെടുത്തി.
കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രധാന ചോദ്യങ്ങള്‍ക്ക് സഊദി ഇതുവരെ മറുപടി നല്‍കിയില്ലെന്ന് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തിയിരുന്നു. കൊലപാതകത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.


കുറ്റവാളികള്‍ക്കെതിരേ
നടപടിയെടുക്കുമെന്ന്
സഊദി യു.എന്നില്‍


ജനീവ: ഖഷോഗി വധത്തിന് പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് സഊദി അറേബ്യ യു.എന്നില്‍. നിലവിലെ അന്വേഷണം തുടരാന്‍ സല്‍മാന്‍ രാജാവ് സഊദി പബ്ലിക്ക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടുവെന്നും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും യു.എന്നിലെ സഊദി പ്രതിനിധി ബന്ദര്‍ അല്‍ ഐബിന്‍ പറഞ്ഞു. യു.എന്‍ അംഗ രാഷ്ട്രങ്ങളുടെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തുന്ന 'യൂനിവേഴ്‌സല്‍ പിറീയാഡിക്ക് റിവ്യൂവില്‍' സംസാരിക്കുകയായിരുന്നു.


'മൃതദേഹം തിരിച്ചുതരണം,
മദീനയില്‍ ഖബറടക്കണം'

വാഷിങ്ടണ്‍: ജമാല്‍ ഖഷോഗിയുടെ മൃതദേഹം തിരിച്ചുനല്‍കണമെന്ന് സഊദി അറേബ്യയോട് ആവശ്യപ്പെട്ട് മകന്‍ അബ്ദുല്ല ഖഷോഗി.
സി.എന്‍.എന്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് സംഭവിച്ചതെന്ന് എന്തുതന്നെയായാലും വേദനാജനകമാണ്. മൃതദേഹം അനുയോജ്യമായ രീതിയില്‍ അടക്കം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
പിതാവിനെ മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ മറ്റു ബന്ധുക്കളോടൊപ്പം ഖബറടക്കണമെന്നും ഇതുസംബന്ധിച്ച് സഊദി അധികൃതരോട് സംസാരിച്ചുവെന്നും മറ്റൊരു മകനായ സലാഹ് ഖഷോഗി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനികള്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ 60,000 അവസരങ്ങള്‍

oman
  •  8 days ago
No Image

തെറ്റിദ്ധാരണ നിറയുന്ന കാലത്ത് പണ്ഡിതൻമാർ നന്മയുടെ സന്ദേശം പ്രബോധനം ചെയ്യണമെന്ന് ജാമിഅ സനദ് ദാന സമാപന സമ്മേളനത്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ 

Kerala
  •  8 days ago
No Image

ഹോട്ടലിൽ 320 രൂപ, സൊമാറ്റോയിൽ 655 രൂപ; കൊള്ളയെന്ന് പറഞ്ഞ് യുവതിയുടെ പോസ്റ്റ്; വൈറലായതോടെ വിശദീകരണവുമായി കമ്പനി

National
  •  8 days ago
No Image

മുന്നിലുള്ളത് സച്ചിൻ മാത്രം; ലോക ക്രിക്കറ്റിൽ രണ്ടാമനായി ചരിത്രം സൃഷ്ടിച്ച് വിരാട്

Cricket
  •  8 days ago
No Image

ലണ്ടനിലെ ഇറാൻ എംബസിയിൽ പ്രതിഷേധം; ഔദ്യോഗിക പതാക വലിച്ചെറിഞ്ഞ് പഴയ പതാക ഉയർത്തി

International
  •  8 days ago
No Image

അനധികൃത കാർ വിൽപ്പന തടയാൻ കുവൈത്ത്; വരുന്നു അത്യാധുനിക ലേല സംവിധാനം

Kuwait
  •  8 days ago
No Image

ഒമാന്‍ എയര്‍ റവാണ്ടയിലെ കിഗാലിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു

oman
  •  8 days ago
No Image

അഭിനവ ചിന്താധാരകളിലേക്ക് പോവാതെ സമുദായത്തെ സംരക്ഷിച്ചത് സമസ്ത: സാദിഖലി തങ്ങൾ

organization
  •  8 days ago
No Image

യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡിഗോ; ഉച്ചയ്ക്ക് 1.20-ന് പുറപ്പെടേണ്ട വിമാനം വൈകിയത് നാല് മണിക്കൂറുകളോളം

uae
  •  8 days ago
No Image

പൂജയ്ക്ക് പണം നൽകാൻ വിസമ്മതിച്ചു; ത്രിപുരയിൽ മുസ്‌ലിം വീടുകൾക്കും പള്ളിക്കും നേരെ ആക്രമണം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

National
  •  8 days ago