HOME
DETAILS

ഫ്‌ളാറ്റ് പൊളിക്കല്‍ ഒമ്പതിന് സെലക്ഷന്‍ നോട്ടിസ് നല്‍കും

  
backup
October 06, 2019 | 4:46 PM

%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%ae%e0%b5%8d



കൊച്ചി: മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ടെണ്ടര്‍ നല്‍കിയ 13 കമ്പനികളില്‍ നിന്ന് ആറു കമ്പനികള്‍ ഉള്‍പ്പെട്ട ചുരുക്കപ്പട്ടിക തയാറായി. ഈ കമ്പനികളില്‍ നിന്നും ഒന്നോ രണ്ടോ പരിചയ സമ്പന്നരായ കമ്പനികളെയായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തെരഞ്ഞെടുക്കുക.
അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിവിധ വകുപ്പുകളിലെ വിദഗ്ധ സംഘമായിരിക്കും കമ്പനിയെ നിശ്ചയിക്കുക.തുടര്‍ന്ന് ഒമ്പതിന് തെരഞ്ഞെടുത്ത കമ്പനികള്‍ക്ക് സെലക്ഷന്‍ നോട്ടിസ് നല്‍കും.
ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന രീതി, ഉപയോഗ്യമായ സാധനങ്ങള്‍ മാറ്റുന്നതെങ്ങനെ, ഏത് തരം സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്, ഫ്‌ളാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി ആഘാതത്തിന്റെ വ്യാപ്തി, പരിസരവാസികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഒമ്പതിന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും. വിശദമായി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷമായിരിക്കും കമ്പനികള്‍ക്ക് പൊളിക്കുന്നതിനായി ഫ്‌ളാറ്റുകള്‍ വിട്ടുനല്‍കുക. ഒരേ സമയം നാലു ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ട്. 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ പരിസരത്തുനിന്ന് മാറ്റിയതിനുശേഷമായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കുക.
പരിസരവാസികള്‍ക്ക് ഇന്‍ഷുറന്‍സ് സുരക്ഷയും ഏര്‍പ്പെടുത്തും. അതേസമയം ഫ്‌ളാറ്റുടമകള്‍ക്ക് കോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നാണ് സൂചന. എല്ലാവര്‍ക്കും ആദ്യഗഡു 25 ലക്ഷം രൂപ കിട്ടുമോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഒരു ലക്ഷം രൂപയ്ക്കുവരെ ഫ്‌ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തവരും ഇവര്‍ക്കിടയിലുണ്ട്.
രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിര്‍ണയം നടത്തുക എന്നതിനാല്‍ കുറഞ്ഞവിലയ്ക്ക് ഫ്‌ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇത് തിരിച്ചടിയാകും.
കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് മരട് മുന്‍സിപ്പിലിറ്റിയില്‍ നിന്നും ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം വിതരണം ചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ കുടിവെള്ള പ്ലാന്റ് ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍ ആക്രമണം; അടിസ്ഥാനസൗകര്യങ്ങള്‍ക്ക് കേടുപാട്

bahrain
  •  14 days ago
No Image

മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലി ഭർത്താവുമായി തർക്കം: 25-കാരി ജീവനൊടുക്കി

crime
  •  14 days ago
No Image

ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം രൂക്ഷമായി തുടരുന്നു: 83 കുട്ടികൾ ഉൾപ്പെടെ 394 പേർ കൊല്ലപ്പെട്ടു

International
  •  14 days ago
No Image

ഒറ്റ ഫൈനലിലും ഇതുവരെ തോൽക്കാത്ത താരം ഇന്നും ഇന്ത്യക്കൊപ്പമുണ്ട്; ഏഴാം കിരീടം നേടുമോ?

Cricket
  •  14 days ago
No Image

കോട്ടക്കലിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന: 25 പെട്ടി ചത്തതും പുഴുവരിച്ചതുമായ കോഴികളെ പിടികൂടി

Kerala
  •  14 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ.ആര്‍ ജയാനന്ദ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും

Kerala
  •  14 days ago
No Image

ബഹ്‌റൈനിലെ യുഎസ് നാവിക ആസ്ഥാനത്ത് ഇറാന്റെ മിസൈൽ ആക്രമണം: 21 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

bahrain
  •  14 days ago
No Image

ലോകത്ത് മറ്റൊരു ടീമിനുമില്ലാത്ത ഇരട്ട നേട്ടം കണ്മുന്നിൽ; ചരിത്രത്തിനരികെ ഇന്ത്യ

Cricket
  •  14 days ago
No Image

ബിഹാറിൽ ആൾക്കൂട്ടക്കൊല: നോമ്പുകാരിയായ യുവതിയെ മർദിച്ചുകൊന്നു; മദ്യവും മൂത്രവും കുടിപ്പിച്ചതായി പരാതി

National
  •  14 days ago
No Image

നിതീഷിന് പിന്നാലെ മകനും; നിഷാന്ത് കുമാര്‍ ജെ.ഡി.യുവില്‍ ചേര്‍ന്നു

National
  •  14 days ago