HOME
DETAILS

ഫ്‌ളാറ്റ് പൊളിക്കല്‍ ഒമ്പതിന് സെലക്ഷന്‍ നോട്ടിസ് നല്‍കും

  
backup
October 06, 2019 | 4:46 PM

%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%ae%e0%b5%8d



കൊച്ചി: മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ടെണ്ടര്‍ നല്‍കിയ 13 കമ്പനികളില്‍ നിന്ന് ആറു കമ്പനികള്‍ ഉള്‍പ്പെട്ട ചുരുക്കപ്പട്ടിക തയാറായി. ഈ കമ്പനികളില്‍ നിന്നും ഒന്നോ രണ്ടോ പരിചയ സമ്പന്നരായ കമ്പനികളെയായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തെരഞ്ഞെടുക്കുക.
അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിവിധ വകുപ്പുകളിലെ വിദഗ്ധ സംഘമായിരിക്കും കമ്പനിയെ നിശ്ചയിക്കുക.തുടര്‍ന്ന് ഒമ്പതിന് തെരഞ്ഞെടുത്ത കമ്പനികള്‍ക്ക് സെലക്ഷന്‍ നോട്ടിസ് നല്‍കും.
ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന രീതി, ഉപയോഗ്യമായ സാധനങ്ങള്‍ മാറ്റുന്നതെങ്ങനെ, ഏത് തരം സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്, ഫ്‌ളാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി ആഘാതത്തിന്റെ വ്യാപ്തി, പരിസരവാസികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഒമ്പതിന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും. വിശദമായി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷമായിരിക്കും കമ്പനികള്‍ക്ക് പൊളിക്കുന്നതിനായി ഫ്‌ളാറ്റുകള്‍ വിട്ടുനല്‍കുക. ഒരേ സമയം നാലു ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ട്. 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ പരിസരത്തുനിന്ന് മാറ്റിയതിനുശേഷമായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കുക.
പരിസരവാസികള്‍ക്ക് ഇന്‍ഷുറന്‍സ് സുരക്ഷയും ഏര്‍പ്പെടുത്തും. അതേസമയം ഫ്‌ളാറ്റുടമകള്‍ക്ക് കോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നാണ് സൂചന. എല്ലാവര്‍ക്കും ആദ്യഗഡു 25 ലക്ഷം രൂപ കിട്ടുമോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഒരു ലക്ഷം രൂപയ്ക്കുവരെ ഫ്‌ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തവരും ഇവര്‍ക്കിടയിലുണ്ട്.
രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിര്‍ണയം നടത്തുക എന്നതിനാല്‍ കുറഞ്ഞവിലയ്ക്ക് ഫ്‌ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇത് തിരിച്ചടിയാകും.
കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് മരട് മുന്‍സിപ്പിലിറ്റിയില്‍ നിന്നും ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം വിതരണം ചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക 26ന്; രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ

Kerala
  •  a minute ago
No Image

കക്കൂസ്, അടുക്കള തുടങ്ങി സ്മാർട്ട് ഫോൺ വരെ; ആദ്യ ഡിജിറ്റൽ സെൻസസിൽ 33 ചോദ്യങ്ങൾ; ജനസംഖ്യാ കണക്കെടുപ്പ് രണ്ടാംഘട്ടം

National
  •  3 minutes ago
No Image

ആദ്യമായി ഒന്നിച്ചിരുന്ന് റഷ്യയും ഉക്രൈനും യു.എസും; യു.എഇയിലെ ചര്‍ച്ച ഇന്നും തുടരും; ഡോണ്‍ബാസ് മേഖല ആവശ്യപ്പെട്ട് പുടിന്‍

uae
  •  a minute ago
No Image

ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി യു.എസ്

National
  •  5 minutes ago
No Image

അനിൽ അംബാനി ഗ്രൂപ്പിന്റെ ബാങ്ക് വായ്പാ തട്ടിപ്പ്: അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം

National
  •  8 minutes ago
No Image

വിവാഹ ആഘോഷത്തിനിടെ പാകിസ്താനിൽ ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

National
  •  15 minutes ago
No Image

34 മില്യണ്‍ ദിര്‍ഹം കടം, ആസ്തികളൊന്നുമില്ല: ദുബൈ കോടതി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പിരിച്ചുവിട്ടു

uae
  •  14 minutes ago
No Image

തൊഴിലാളികളുടെ ആരോഗ്യം: 'ലേബര്‍ റണ്‍ 2026' നാളെ ദുബൈയില്‍

uae
  •  23 minutes ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Kerala
  •  an hour ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  an hour ago