HOME
DETAILS

കാന്തപുരം വിഭാഗത്തിന്റെ അക്രമം;പള്ളിക്കല്‍ബസാറില്‍ പെരുന്നാള്‍ നിസ്‌കാരം വന്‍ പൊലിസ് കാവലില്‍

  
backup
June 27 2017 | 21:06 PM

%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1-10

പള്ളിക്കല്‍: പള്ളിയില്‍  കാന്തപുരം വിഭാഗം  സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നു പള്ളിക്കല്‍ബസാര്‍ പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരം നടത്തിയതു വന്‍ പൊലിസ് കാവലില്‍. കാന്തപുരം വിഭാഗം പെരുന്നാള്‍ രാവില്‍ അസര്‍ നിസ്‌കാരം തടസപ്പെടുത്തി വൈകിട്ടോടെതന്നെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്നു രാത്രിയില്‍ ഇശാഅ് നിസ്‌കാരവും തടസപ്പെടുത്താന്‍ ശ്രമിച്ചതോടെ പ്രശ്‌നം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
സംഘര്‍ഷത്തില്‍ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കും അക്രമികള്‍ക്കും പരുക്കേറ്റു. പെരുന്നാള്‍ ദിനത്തില്‍ പള്ളിയിലെ ഔദ്യോഗിക പെരുന്നാള്‍ നിസ്‌കാരത്തിന് പുറമേ കാന്തപുരം വിഭാഗവും ജമാഅത്തായി നിസ്‌കരിക്കാനുള്ള നീക്കമുണ്ടായിരുന്നു. തലേന്നു രാത്രി ഇശാഅ് നിസ്‌കാരം ഔദ്യോഗിക ജമാഅത്ത് നടക്കുന്ന സമയത്തുതന്നെ നടത്തുകയും ചെയ്തു. തുടര്‍ന്നു സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നു വന്‍ പൊലിസ് സംഘം രാത്രി തന്നെ എത്തിയിരുന്നു.
പെരുന്നാള്‍ ദിനത്തില്‍ അതിരാവിലെതന്നെ മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, തിരൂരങ്ങാടി സി.ഐ ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി, തിരൂരങ്ങാടി സര്‍ക്കിളില്‍പെട്ട വാഴക്കാട്, കൊണ്ടോട്ടി, കരിപ്പൂര്‍, വേങ്ങര, തിരൂരങ്ങാടി, തേഞ്ഞിപ്പലം സ്റ്റേഷനുകളിലെ എസ്.ഐമാരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്‌ട്രൈക്കര്‍ പൊലിസിന്റ ഒരു ബറ്റാലിയനും എം.എസ്.പിയുടെ ഒരു ബറ്റാലിയനുമാണ് പെരുന്നാള്‍ നിസ്‌കാരത്തിനു സംരക്ഷണം നല്‍കിയത്. വ്യാജ രേഖയുണ്ടാക്കി പള്ളി പിടിച്ചെടുക്കാനുള്ള കാന്തപുരം വിഭാഗത്തിന്റെ ശ്രമത്തിന്റെ ഭാഗമായി നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ പള്ളി വഖ്ഫ് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നടത്തിയ തെരഞ്ഞെടുപ്പിലൂടെ ഭരണംലഭിച്ചു സമസ്ത വിഭാഗം പരിപാലനം നടത്തിവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള പൊലിസ് തലപ്പത്ത് വലിയ മാറ്റങ്ങൾ; എ.ഡി.ജി.പി അജിത്കുമാർ പുതിയ എക്സൈസ് കമ്മീഷണർ

Kerala
  •  13 days ago
No Image

എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചു; 99.5 ശതമാനം വിജയം

Kerala
  •  13 days ago
No Image

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനം റദ്ദാക്കി

Kerala
  •  13 days ago
No Image

സഊദിയിലെ പെട്രോൾ പമ്പുകളിൽ നാലാഴ്ച നീണ്ടു നിൽക്കുന്ന പരിശോധന; പരിശോധനക്കെത്തുക 11 വകുപ്പുകളിൽ നിന്നും സ്ത്രീകളുൾപ്പെടെ 300-ലധികം ഉദ്യോഗസ്ഥർ

Saudi-arabia
  •  13 days ago
No Image

പഴുതടച്ച് പ്രതിരോധം; അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു, ഏഴ് ഭീകരരെ വധിച്ചു, നിയന്ത്രണ രേഖക്ക് സമീപത്തെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

National
  •  13 days ago
No Image

കടല്‍മാര്‍ഗം ഒമാനിലേക്ക് ലഹരിക്കടത്ത്; നാല് പ്രവാസികള്‍ അറസ്റ്റില്‍

oman
  •  13 days ago
No Image

ഇന്ത്യ-പാക് സംഘർഷം: ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് 6.7 ലക്ഷം ഫോളോവേഴ്‌സുള്ള മുസ്‌ലിം വാർത്ത പേജ് മെറ്റ ഇന്ത്യയിൽ നിരോധിച്ചു

National
  •  13 days ago
No Image

നിപ ബാധിച്ച രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍, അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍

Kerala
  •  13 days ago
No Image

സഊദി അറേബ്യ പുതിയ ഉംറ സീസൺ പ്രഖ്യാപിച്ചു

Saudi-arabia
  •  14 days ago
No Image

രാജ്യത്തെ നിയമങ്ങളുടെ ലംഘനം; ഒറ്റ ദിവസം കുവൈത്ത് നാടുകടത്തിയത് 329 പ്രവാസികളെ

Kuwait
  •  14 days ago

No Image

വൈദ്യുതി മോഷണം പെരുകുന്നു, 4,252 ക്രമക്കേടുകള്‍ കണ്ടെത്തി: കെ.എസ്.ഇ.ബിക്ക് നഷ്ടം 48 കോടി

Kerala
  •  14 days ago
No Image

'ഹമാസിൻ്റെ തടവറയിൽ സുരക്ഷിത, ഇവിടെ രക്ഷയില്ല'; ബന്ദി സമയത്തെ ദുരിതം സിനിമയാക്കാമെന്നു പറഞ്ഞു ഇസ്രാഈൽ ട്രെയിനർ ബലാത്സംഗം ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ് മോചിപ്പിച്ച ജൂത യുവതി

Trending
  •  14 days ago
No Image

യുദ്ധസമാനം; നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകള്‍ നിലം തൊടാതെ തകര്‍ത്ത് ഇന്ത്യ, ജമ്മുവില്‍ വീണ്ടും ബ്ലാക്ക്ഔട്ട്; ഉറിയില്‍ ഷെല്ലാക്രമണം, വെടിവയ്പ്  

National
  •  14 days ago
No Image

സംവരണ നിയമം പാലിക്കുന്നില്ല: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് അവഗണന; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  14 days ago