HOME
DETAILS

ഒടുവില്‍ പാര്‍ട്ടിയും കൈവിടുന്നു; അലനെയും താഹയെയും സി.പി.എം പുറത്താക്കും

  
backup
November 07, 2019 | 3:13 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%88

 


കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ മേല്‍ യു.എ.പി.എ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഉറപ്പായതോടെ ഇരുവരെയും പുറത്താക്കി മുഖംരക്ഷിക്കാന്‍ സി.പി.എം. പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവര്‍ക്കും തീവ്ര ഇടത് സംഘടനകളുമായി ബന്ധം ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ പുറത്താക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന അവസ്ഥയിലാണ് സി.പി.എം. കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഈ പ്രദേശത്തെ നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ഇവര്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു.
മാവോയിസ്റ്റ് ആശയഗതിയിലേക്കു കൂടുതല്‍ പേര്‍ ആകൃഷ്ടരായോ എന്ന് ആഴത്തില്‍ പരിശോധിക്കാനും പാര്‍ട്ടി ഒരുങ്ങുകയാണ്. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ഉടനെ യോഗം വിളിച്ചു ആവശ്യമായ ശുദ്ധീകരണ നടപടികളും മുന്‍കരുതലുകളും എടുക്കും. തീവ്ര ആശയക്കാര്‍ വേറെയും പാര്‍ട്ടിയിലുണ്ടെന്നാണ് പ്രാഥമികമായി ലഭിച്ച സൂചനകള്‍. വഴിതെറ്റിയ അണികളെ പാര്‍ട്ടിയുടെ പൊതുധാരയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തും.
പൊലിസ് ചുമത്തിയ യു.എ.പി.എ സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിക്കുമെന്നായിരുന്നു ബുധനാഴ്ച രാവിലെ വരെ പാര്‍ട്ടിയുടെയും പ്രതികളുടെ കുടുംബത്തിന്റെയും പ്രതീക്ഷ. കേസ് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിലും ഉറപ്പ് നല്‍കിയിരുന്നു. ഇതിനുശേഷവും യു.എ.പി.എ നിലനില്‍ക്കുമെന്ന വാദം പ്രോസിക്യൂഷന്‍ ആവര്‍ത്തിക്കുകയും കോടതി ശരിവയ്ക്കുകയും ചെയ്തതോടെ ഇവരെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലായി സി.പി.എം. മാവോയിസ്റ്റുകള്‍ക്കെതിരേ പാര്‍ട്ടിക്ക് ശക്തമായ നിലപാടുള്ളപ്പോള്‍ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ കടുത്ത കുറ്റം ചുമത്തപ്പെട്ടവരെ സംരക്ഷിച്ചാല്‍ ഭാവിയില്‍ രാഷ്ട്രീയമായി തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം. മാത്രമല്ല, പാര്‍ട്ടിക്കുള്ളില്‍ തീവ്ര ഇടതുവ്യതിയാനം സംഭവിക്കുന്നത് തടയിടാനും ശക്തമായ നിലപാട് എടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
അതേസമയം സര്‍ക്കാരിലും മുഖ്യമന്ത്രിയിലും ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നാണ് അലന്റെ കുടുംബം ഇന്നലെയും വ്യക്തമാക്കിയത്. അലന്റെ മാതൃസഹോദരിയും ചലച്ചിത്ര നടിയുമായ സജിത മഠത്തില്‍, പൊലിസ് ഭാഷ്യമല്ല മുഖ്യമന്ത്രിയെയാണ് വിശ്വസിക്കുന്നതെന്ന് പ്രതികരിച്ചിരുന്നു. ഇടതു അനുഭാവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സമാനമായ പ്രതീക്ഷയാണ് പങ്കുവച്ചത്.
അതിനിടെ, അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടി സംരക്ഷണമുണ്ടാവുമെന്ന് അലന്റെ വീട്ടിലെത്തി ഉറപ്പുനല്‍കിയ കേന്ദ്രകമ്മിറ്റി അംഗം മന്ത്രി തോമസ് ഐസകിനും സര്‍ക്കാര്‍ നിലപാടിനെതിരേ പരസ്യ പ്രതികരണം നടത്തിയ പി.ബി അംഗം എം.എ ബേബിക്കുമെതിരേ പാര്‍ട്ടിതലത്തില്‍ വിമര്‍ശനമുയര്‍ന്നു. വസ്തുതകള്‍ ബോധ്യപ്പെടുന്നതിനു മുന്‍പ് രണ്ടു നേതാക്കളും വിഷയത്തില്‍ ഇടപെട്ടത് ശരിയായില്ലെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചു ഡിഗ്രിയിലേക്ക് വരെ താഴും; യു.എ.ഇ കൂടുതൽ തണുപ്പിലേക്ക്

Weather
  •  4 days ago
No Image

സ്ഥാനാര്‍ഥികളുടെ മരണം; മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ന് 

Kerala
  •  4 days ago
No Image

തന്ത്രിയുടെ അറസ്റ്റ്; ബി.ജെ.പി നേതാക്കൾ രണ്ടു തട്ടിൽ; തന്ത്രി വ്യാജരേഖ ചമച്ച പ്രതിയെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ

Kerala
  •  4 days ago
No Image

ഗസ്സയിലേക്ക് 'സഖ്ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്' തയാറാക്കാൻ റാസൽഖൈമ ഭരണാധികാരിയുടെ നിർദേശം

uae
  •  4 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; ലോക്ഭവന് മുന്നിൽ കോൺഗ്രസ് രാപ്പകൽ സമരം ഇന്നും നാളെയും

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ സഞ്ചരിക്കവെ അബദ്ധത്തിൽ തോക്കുപൊട്ടി; 56കാരന്‍ മരിച്ചു

Kerala
  •  4 days ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവം; സ്വർണക്കപ്പ് ഇന്നെത്തും 

Kerala
  •  4 days ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തുടക്കം

Kerala
  •  4 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  4 days ago
No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  4 days ago