
സി.എച്ചിന്റെ സര്‍വകലാശാല
'അപ്പത്തരങ്ങളുണ്ടാക്കാന്‍ മത്സരിക്കുന്ന അമ്മായിയമ്മമാരേ, നിങ്ങള്‍ ഒരുവര്‍ഷം പലഹാരമുണ്ടാക്കാന്‍ ചെലവഴിക്കുന്ന പണം എനിക്കു തരൂ, ഞാന്‍ നിങ്ങള്‍ക്ക് ഒരു സര്‍വകലാശാല ഉണ്ടാക്കിത്തരാം.'
1967ലാണ് വടക്കന്‍ കേരളത്തില്‍ നടന്ന ഒരു മഹാസമ്മേളനത്തില്‍ കേരളത്തിന്റെ അക്കാലത്തെ വിദ്യാഭ്യാസമന്ത്രി സി.എച്ച് മുഹമ്മദ് കോയ ഇങ്ങനെ പ്രസംഗിച്ചത്. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കാവസ്ഥയിലായിപ്പോയ ഒരു സമുദായത്തിന്റെ ഉദ്ധാരണത്തിനായി ഇറങ്ങിയ പോരാളിയുടെ പ്രസംഗം ആലങ്കാരികമായിരുന്നുവെങ്കിലും ആ മനസു നിറയെ മലബാറിനു സ്വന്തമായി ഒരു സര്‍വകലാശാലയെന്ന സ്വപ്‌നമായിരുന്നു.
നമ്മുടെ പല പഞ്ചായത്തുകളിലും എന്തിന്, ചില നിയോജകമണ്ഡലങ്ങളില്‍പോലും വേണ്ടത്ര സ്‌കൂളുകള്‍ ഇല്ലാത്ത കാലം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുപോലും പത്തും പതിനഞ്ചും നാഴിക നടന്നുപോകേണ്ട കാലം.ആ കാലത്താണു സി.എച്ച് വിദ്യാഭ്യാസമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 1967 ഫെബ്രുവരി 19നു നടന്ന തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി സ്ഥാനാര്‍ഥിയായി മങ്കടയില്‍നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി മുസ്‌ലിം ലീഗ് ഭരണത്തിലെത്തി.
പതിനഞ്ചു സീറ്റില്‍ മത്സരിച്ച ലീഗിലെ 14 പേരും വിജയിച്ചു. സി.എച്ചും അഹമ്മദ് കുരിക്കളും മന്ത്രിമാരും എം.പി.എം. ജാഫര്‍ഖാന്‍ ഡെപ്യൂട്ടി സ്പീക്കറുമായി 1967 മാര്‍ച്ച് ആറിനായിരുന്നു ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റത്. ഏതു വകുപ്പ് ഏറ്റെടുക്കണമെന്ന കാര്യത്തില്‍ മുസ്‌ലിംലീഗിനോ സി.എച്ചിനോ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. സി.എച്ച് വിദ്യാഭ്യാസവകുപ്പും കുരിക്കള്‍ പഞ്ചായത്ത്, ഫിഷറീസ് വകുപ്പുകളും ഏറ്റെടുത്തു.
സ്വാതന്ത്ര്യത്തിനു മുമ്പ് ഡല്‍ഹിയുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മുസ്‌ലിംലീഗ് ഭരണത്തിലുണ്ടായിരുന്നു. സ്വതന്ത്രഭാരതത്തില്‍ ആദ്യമായാണു ഭരണത്തിലെത്തുന്നത്. പട്ടം താണുപ്പിള്ള, പനമ്പള്ളി ഗോവിന്ദമേനോന്‍, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി എന്നിവര്‍ കൈകാര്യം ചെയ്ത വകുപ്പാണു സി.എച്ച് ഏറ്റെടുത്തത് . സങ്കീര്‍ണമായ വിദ്യാഭ്യാസവകുപ്പ് സി.എച്ച് പറയാറുള്ളതുപോലെ ഒരു ഈജിയന്‍ തൊഴുത്തായിരുന്നു. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചു സി.എച്ച് ഭരണം തുടങ്ങി.
കുറ്റ്യാടിയിലെ മദ്‌റസുല്‍ ഇസ്‌ലാമിയ യു.പി സ്‌കൂളിന്റെ നഷ്ടപ്പെട്ട അംഗീകാരം തിരിച്ചു നല്‍കുന്ന ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ടായിരുന്നു തുടക്കം. നാടു
നീളെ എല്‍.പി സ്‌കൂളും യു.പി സ്‌കൂളും വാരിവിതറി - അത്യാവശ്യം ഹൈസ്‌കൂളുകളും കോളജുകളും അനുവദിച്ചു. മനസ്സില്‍ സര്‍വകലാശാലയെന്ന സ്വപ്‌നമുണ്ടായിരുന്നെങ്കിലും അടിത്തറ ഭദ്രമാക്കുകയായിരുന്നു ലക്ഷ്യം.
അപൂര്‍വം വീടുകളിലും പൊതുവായനശാലകളിലും പാര്‍ക്കുകളിലും മാത്രമേ അന്നു റേഡിയോ ഉണ്ടായിരുന്നുള്ളു. റേഡിയോയ്ക്കു മുന്‍പില്‍ വാര്‍ത്ത കേള്‍ക്കാന്‍ തടിച്ചുകൂടുന്ന ജനങ്ങള്‍. മന്ത്രിസഭായോഗ തീരുമാനമറിയാന്‍ ജനങ്ങള്‍ റേഡിയോക്കു മുന്‍പില്‍ കാതു വട്ടമിട്ടിരിക്കും.
നാട്ടില്‍ പുതിയ പുതിയ സ്‌കൂളുകള്‍ പിറവി കൊണ്ടു. വീട്ടില്‍ അക്ഷരവെളിച്ചം കിട്ടാതെ കഴിഞ്ഞ കുട്ടികളെ കൈപിടിച്ചു പള്ളിക്കൂടത്തിലെത്തിച്ചു. വിദ്യാഭ്യാസം സൗജന്യമാക്കി. പെണ്‍കുട്ടികള്‍ക്കു സ്‌കോളര്‍ഷിപ്പ് നല്‍കി.
1962ല്‍ പാര്‍ലമെന്റ് അംഗമായപ്പോള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്ന ആശയത്തിന്റെ പൂര്‍ത്തീകരണത്തിന് അദ്ദേഹം ശ്രമം നടത്തിയിരുന്നു. മന്ത്രിയായപ്പോള്‍ അത് എളുപ്പമാകുമെന്നു കരുതി. എന്നാല്‍, ഒട്ടേറെ കടമ്പകളുണ്ടായിരുന്നു, മന്ത്രിസഭാ തീരുമാനം, ധനകാര്യ വകുപ്പിന്റെ അനുമതി, കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം, യു.ജി.സിയുടെ അനുഭാവം അങ്ങനെ, അങ്ങനെ...
കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ട് സി.എച്ചിന് ആശ്വാസമായി. അന്നു കേരളത്തിലെ ഏക സര്‍വകലാശാലയായ കേരള യൂനിവേഴ്‌സിറ്റി ഇന്ത്യയിലെ ഏറ്റവും വലുതായിരുന്നു. കേരള സര്‍വകലാശാല വി.സി പ്രൊഫ. സാമുവല്‍ മത്തായി ചെയര്‍മാനായി ഒരു പഠനസമിതിയെ നിയമിച്ചു. ആ സമിതി പുതിയ സര്‍വകലാശാല കോഴിക്കോട്ടു തന്നെയാവണമെന്നു നിര്‍ദേശിച്ചു. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും ഇത് അംഗീകരിച്ചു. 1968 ജൂലൈ 23ന് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് വഴി പുതിയ സര്‍വകലാശാല പ്രഖ്യാപിച്ചു.
ഈ ഘട്ടത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പാകിസ്താന്‍ സര്‍വകലാശാലയെന്നുവരെ ചിലര്‍ പരിഹസിച്ചു. ആ പരിഹാസമെല്ലാം നേരിട്ട് സി.എച്ച് കാലിക്കറ്റ് സര്‍വകലാശാല ആരംഭിച്ചു. 1968 ഓഗസ്റ്റ് 12ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുണസെന്‍ സര്‍വകലാശാല ഉദ്ഘാടനം ചെയ്തു.
1973 ല്‍ അവിടെ വി.സിയായി നിയമിതനായ എന്‍. ജയചന്ദ്രന്‍ സി.എച്ചിനെ കാണാന്‍ വന്നപ്പോള്‍ സി.എച്ച് പറഞ്ഞു- 'മിസ്റ്റര്‍ ജയചന്ദ്രന്‍, താങ്കള്‍ കാലിക്കറ്റ് വി.സിയാകുന്നത് എനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. കാരണം അത് എന്റെ സര്‍വകലാശാലയാണ്.'
അതേ, അത് സി.എച്ചിന്റെ സര്‍വകലാശാല തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 3 hours ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 4 hours ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 4 hours ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 4 hours ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 4 hours ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 5 hours ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 5 hours ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 5 hours ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 6 hours ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 6 hours ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 7 hours ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 7 hours ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 7 hours ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 8 hours ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 9 hours ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 10 hours ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 10 hours ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 11 hours ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 13 hours ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 14 hours ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 8 hours ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 8 hours ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 8 hours ago