HOME
DETAILS

ഖത്തര്‍ ഇറ്റലിയില്‍ നിന്നും 500 കോടി യൂറോയുടെ യാനങ്ങള്‍ വാങ്ങുന്നു

  
backup
August 03, 2017 | 3:17 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d

ദോഹ: ഇറ്റലിയില്‍ നിന്ന് 500 കോടി യൂറോയ്ക്ക് നാവിക യാനങ്ങള്‍ വാങ്ങുന്നതിന് ഖത്തര്‍ കരാറൊപ്പിട്ടതായി വിദേശകാര്യ മന്ത്രി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമാണ് കരാര്‍. ദോഹയില്‍ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്‍ജലിനോ അല്‍ഫാനോയുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്്മാന്‍ ആല്‍ഥാനി ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരുവരും ചര്‍ച്ച നടത്തി.

ഇറ്റലിയില്‍ നിന്ന് ഏഴ് നാവിക യാനങ്ങള്‍ വാങ്ങുന്നതിനാണ് ഖത്തരി അമീരി നാവികസേനയുമായി കരാര്‍ ഒപ്പിട്ടതെന്ന് ശെയ്ഖ് മുഹമ്മദ് പറഞ്ഞു. 500 കോടി യൂറോയുടേതാണ് കരാറെന്ന് വ്യക്തമാക്കിയെങ്കിലും മറ്റു വിശദാംശങ്ങളോ കമ്പനികളുടെ പേരുകളോ അദ്ദേഹം പുറത്തുവിട്ടില്ല. എന്നാല്‍, ഇറ്റലി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പല്‍ നിര്‍മാണ കമ്പനിയായ ഫിന്‍കാന്റിയറി ഖത്തറിന് 400 കോടി യൂറോയ്ക്ക് കപ്പലുകള്‍ നിര്‍മിച്ചു നല്‍കാനുള്ള കരാറിലെത്തിയതായി കഴിഞ്ഞ വര്‍ഷം ജൂണില്‍ അറിയിച്ചിരുന്നു. നാല് കോര്‍വിറ്റെ യുദ്ധക്കപ്പലുകളും രണ്ട് സപ്പോര്‍ട്ട് വെസലുകളും കരയിലും വെള്ളത്തിലും ഉപയോഗിക്കാവുന്ന ഒരു ലാന്റിങ് പ്ലാറ്റ്‌ഫോം കപ്പല്‍ത്തറയും നിര്‍മിച്ച് നല്‍കുമെന്നാണ് അന്ന് കമ്പനി പറഞ്ഞത്. കപ്പലുകള്‍ കൈമാറിയ ശേഷമുള്ള 15 വര്‍ഷത്തെ സര്‍വീസും കരാറില്‍ ഉള്‍പ്പെട്ടിരുന്നു. 2018ല്‍ നിര്‍മാണം ആരംഭിക്കാനായിരുന്നു ധാരണ. ഇറ്റാലിയന്‍ പ്രതിരോധ കമ്പനിയായ ലിയോനാര്‍ഡോ ആണ് ഇതിന് വേണ്ട ഇലക്ട്രോണിക്‌സ്, ആയുധ സംവിധാനങ്ങള്‍ നല്‍കുകയെന്നും കരാറിന്റെ മൂന്നിലൊന്ന് തുക കമ്പനിക്കു ലഭിക്കുമെന്നും കമ്പനി അധികൃതര്‍ ആ സമയത്ത് അറിയിച്ചിരുന്നു.

നിലവില്‍ ഗള്‍ഫ് രാജ്യങ്ങളുമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഇറ്റലി പിന്തുണ നല്‍കുമെന്ന് അല്‍ഫാനോ അറിയിച്ചു. ഉപരോധത്തില്‍ പ്രയാസമനുഭവിക്കുന്ന മേഖലയിലെ ജനങ്ങളുടെ കാര്യത്തില്‍ അദ്ദേഹം ആശങ്ക അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണമുഖത്തുനിന്നും ലോകകപ്പിന്റെ നെറുകയിലേക്ക്; ആസിഡ് ആക്രമണത്തെ തോൽപ്പിച്ച് പോർച്ചുഗലിനെ വിറപ്പിച്ച യോനെ വിസ്സ

Football
  •  2 days ago
No Image

ടെലഗ്രാം പുതിയ 'ഡാര്‍ക്ക് വെബ്'; ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ വ്യാജ ടെൻഡർ തട്ടിപ്പ്; മലപ്പുറം സ്വദേശി ഒളിവിൽ, തിരച്ചിൽ ഊർജ്ജിതം

Kerala
  •  2 days ago
No Image

ഒപ്പിട്ടതുകൊണ്ട് മാത്രം പി.എം ശ്രീ നടപ്പിലാകില്ല, യു.ഡി.എഫ് ബി.ജെ.പിക്ക് കീഴടങ്ങി; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

Kerala
  •  2 days ago
No Image

ലോകകപ്പിൽ ചാരക്കണ്ണ്? ദക്ഷിണ കൊറിയൻ ക്യാമ്പിൽ അജ്ഞാത ഡ്രോൺ; വെടിവെച്ചിട്ട് മെക്സിക്കൻ സൈന്യം!

Football
  •  2 days ago
No Image

ഹോർമുസ് കടലിടുക്ക് തുറന്നു; യുഎഇയിലെ പലചരക്ക് സാധനങ്ങളുടെ വില എപ്പോൾ കുറയും? മറുപടിയുമായി ചില്ലറ വ്യാപാരികൾ

uae
  •  2 days ago
No Image

പി.എം ശ്രീ: സാങ്കേതിക ന്യായീകരണങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് കെ.എസ്.യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍

Kerala
  •  2 days ago
No Image

ഹൈവേ പട്രോളിംഗ് പൊലിസുകാര്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി; രണ്ട് പൊലിസുകാര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

ലോക ചരിത്രത്തിൽ ഒന്നാമനായി ഇന്ത്യ; ലിസ്റ്റിൽ വട്ടപ്പൂജ്യവുമായി പാകിസ്താനടക്കം മൂന്ന് വമ്പന്മാർ!

Cricket
  •  2 days ago
No Image

ആവര്‍ത്തിക്കപ്പെടുന്ന നിപ; എന്തുകൊണ്ട് കോഴിക്കോട്?

Kerala
  •  2 days ago