HOME
DETAILS

ഖത്തര്‍ ഇറ്റലിയില്‍ നിന്നും 500 കോടി യൂറോയുടെ യാനങ്ങള്‍ വാങ്ങുന്നു

  
backup
August 03, 2017 | 3:17 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d

ദോഹ: ഇറ്റലിയില്‍ നിന്ന് 500 കോടി യൂറോയ്ക്ക് നാവിക യാനങ്ങള്‍ വാങ്ങുന്നതിന് ഖത്തര്‍ കരാറൊപ്പിട്ടതായി വിദേശകാര്യ മന്ത്രി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമാണ് കരാര്‍. ദോഹയില്‍ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്‍ജലിനോ അല്‍ഫാനോയുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്്മാന്‍ ആല്‍ഥാനി ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരുവരും ചര്‍ച്ച നടത്തി.

ഇറ്റലിയില്‍ നിന്ന് ഏഴ് നാവിക യാനങ്ങള്‍ വാങ്ങുന്നതിനാണ് ഖത്തരി അമീരി നാവികസേനയുമായി കരാര്‍ ഒപ്പിട്ടതെന്ന് ശെയ്ഖ് മുഹമ്മദ് പറഞ്ഞു. 500 കോടി യൂറോയുടേതാണ് കരാറെന്ന് വ്യക്തമാക്കിയെങ്കിലും മറ്റു വിശദാംശങ്ങളോ കമ്പനികളുടെ പേരുകളോ അദ്ദേഹം പുറത്തുവിട്ടില്ല. എന്നാല്‍, ഇറ്റലി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പല്‍ നിര്‍മാണ കമ്പനിയായ ഫിന്‍കാന്റിയറി ഖത്തറിന് 400 കോടി യൂറോയ്ക്ക് കപ്പലുകള്‍ നിര്‍മിച്ചു നല്‍കാനുള്ള കരാറിലെത്തിയതായി കഴിഞ്ഞ വര്‍ഷം ജൂണില്‍ അറിയിച്ചിരുന്നു. നാല് കോര്‍വിറ്റെ യുദ്ധക്കപ്പലുകളും രണ്ട് സപ്പോര്‍ട്ട് വെസലുകളും കരയിലും വെള്ളത്തിലും ഉപയോഗിക്കാവുന്ന ഒരു ലാന്റിങ് പ്ലാറ്റ്‌ഫോം കപ്പല്‍ത്തറയും നിര്‍മിച്ച് നല്‍കുമെന്നാണ് അന്ന് കമ്പനി പറഞ്ഞത്. കപ്പലുകള്‍ കൈമാറിയ ശേഷമുള്ള 15 വര്‍ഷത്തെ സര്‍വീസും കരാറില്‍ ഉള്‍പ്പെട്ടിരുന്നു. 2018ല്‍ നിര്‍മാണം ആരംഭിക്കാനായിരുന്നു ധാരണ. ഇറ്റാലിയന്‍ പ്രതിരോധ കമ്പനിയായ ലിയോനാര്‍ഡോ ആണ് ഇതിന് വേണ്ട ഇലക്ട്രോണിക്‌സ്, ആയുധ സംവിധാനങ്ങള്‍ നല്‍കുകയെന്നും കരാറിന്റെ മൂന്നിലൊന്ന് തുക കമ്പനിക്കു ലഭിക്കുമെന്നും കമ്പനി അധികൃതര്‍ ആ സമയത്ത് അറിയിച്ചിരുന്നു.

നിലവില്‍ ഗള്‍ഫ് രാജ്യങ്ങളുമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഇറ്റലി പിന്തുണ നല്‍കുമെന്ന് അല്‍ഫാനോ അറിയിച്ചു. ഉപരോധത്തില്‍ പ്രയാസമനുഭവിക്കുന്ന മേഖലയിലെ ജനങ്ങളുടെ കാര്യത്തില്‍ അദ്ദേഹം ആശങ്ക അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറില്‍ സ്‌കൈ ഡൈനിംങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി; രക്ഷപ്പെടുത്താന്‍ ശ്രമം, സാങ്കേതിക തകരാറെന്ന് അധികൃതര്‍

Kerala
  •  4 days ago
No Image

അൽ ഖുസൈസിൽ അജ്ഞാത മൃതദേഹം: മരിച്ചയാളെ തിരിച്ചറിയാൻ പൊതുജനസഹായം തേടി ദുബൈ പൊലിസ്

uae
  •  4 days ago
No Image

'രോഹിത് വെമുല ബില്‍' ക്യാംപസുകളിലെ ജാതിവിവേചനം തടയാന്‍ പുതിയ ബില്ലവതരിപ്പിച്ച് കര്‍ണാടക

National
  •  4 days ago
No Image

ബി.എല്‍.ഒയെ കൈയേറ്റം ചെയ്ത സംഭവം: കാസര്‍കോട് സി.പി.എം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍

Kerala
  •  4 days ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ്: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  4 days ago
No Image

പുടിൻ ഇന്ത്യയിലേക്ക്: സന്ദർശനം ഡിസംബർ 4, 5 തീയതികളിൽ; ട്രംപിന്റെ താരീഫ് ഭീഷണിയടക്കം ചർച്ചയാകും

latest
  •  4 days ago
No Image

വധൂവരന്‍മാരെ അനുഗ്രഹിക്കാനെത്തി ബി.ജെ.പി നേതാക്കള്‍; ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വേദി തകര്‍ന്ന് താഴേക്ക്

National
  •  4 days ago
No Image

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

Kerala
  •  4 days ago
No Image

'അവളുടെ പിതാവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്' പെണ്‍വീട്ടുകാര്‍ നല്‍കിയ 30 ലക്ഷം സ്ത്രീധനത്തുക തിരിച്ചു നല്‍കി വരന്‍ 

Kerala
  •  4 days ago
No Image

സഊദിയിലെ 6000-ൽ അധികം കേന്ദ്രങ്ങളിൽ പരിശോധന; 1,300-ൽ അധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  4 days ago