HOME
DETAILS

ഖത്തര്‍ ഇറ്റലിയില്‍ നിന്നും 500 കോടി യൂറോയുടെ യാനങ്ങള്‍ വാങ്ങുന്നു

  
backup
August 03, 2017 | 3:17 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d

ദോഹ: ഇറ്റലിയില്‍ നിന്ന് 500 കോടി യൂറോയ്ക്ക് നാവിക യാനങ്ങള്‍ വാങ്ങുന്നതിന് ഖത്തര്‍ കരാറൊപ്പിട്ടതായി വിദേശകാര്യ മന്ത്രി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമാണ് കരാര്‍. ദോഹയില്‍ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്‍ജലിനോ അല്‍ഫാനോയുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്്മാന്‍ ആല്‍ഥാനി ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരുവരും ചര്‍ച്ച നടത്തി.

ഇറ്റലിയില്‍ നിന്ന് ഏഴ് നാവിക യാനങ്ങള്‍ വാങ്ങുന്നതിനാണ് ഖത്തരി അമീരി നാവികസേനയുമായി കരാര്‍ ഒപ്പിട്ടതെന്ന് ശെയ്ഖ് മുഹമ്മദ് പറഞ്ഞു. 500 കോടി യൂറോയുടേതാണ് കരാറെന്ന് വ്യക്തമാക്കിയെങ്കിലും മറ്റു വിശദാംശങ്ങളോ കമ്പനികളുടെ പേരുകളോ അദ്ദേഹം പുറത്തുവിട്ടില്ല. എന്നാല്‍, ഇറ്റലി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പല്‍ നിര്‍മാണ കമ്പനിയായ ഫിന്‍കാന്റിയറി ഖത്തറിന് 400 കോടി യൂറോയ്ക്ക് കപ്പലുകള്‍ നിര്‍മിച്ചു നല്‍കാനുള്ള കരാറിലെത്തിയതായി കഴിഞ്ഞ വര്‍ഷം ജൂണില്‍ അറിയിച്ചിരുന്നു. നാല് കോര്‍വിറ്റെ യുദ്ധക്കപ്പലുകളും രണ്ട് സപ്പോര്‍ട്ട് വെസലുകളും കരയിലും വെള്ളത്തിലും ഉപയോഗിക്കാവുന്ന ഒരു ലാന്റിങ് പ്ലാറ്റ്‌ഫോം കപ്പല്‍ത്തറയും നിര്‍മിച്ച് നല്‍കുമെന്നാണ് അന്ന് കമ്പനി പറഞ്ഞത്. കപ്പലുകള്‍ കൈമാറിയ ശേഷമുള്ള 15 വര്‍ഷത്തെ സര്‍വീസും കരാറില്‍ ഉള്‍പ്പെട്ടിരുന്നു. 2018ല്‍ നിര്‍മാണം ആരംഭിക്കാനായിരുന്നു ധാരണ. ഇറ്റാലിയന്‍ പ്രതിരോധ കമ്പനിയായ ലിയോനാര്‍ഡോ ആണ് ഇതിന് വേണ്ട ഇലക്ട്രോണിക്‌സ്, ആയുധ സംവിധാനങ്ങള്‍ നല്‍കുകയെന്നും കരാറിന്റെ മൂന്നിലൊന്ന് തുക കമ്പനിക്കു ലഭിക്കുമെന്നും കമ്പനി അധികൃതര്‍ ആ സമയത്ത് അറിയിച്ചിരുന്നു.

നിലവില്‍ ഗള്‍ഫ് രാജ്യങ്ങളുമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഇറ്റലി പിന്തുണ നല്‍കുമെന്ന് അല്‍ഫാനോ അറിയിച്ചു. ഉപരോധത്തില്‍ പ്രയാസമനുഭവിക്കുന്ന മേഖലയിലെ ജനങ്ങളുടെ കാര്യത്തില്‍ അദ്ദേഹം ആശങ്ക അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാർത്ഥിയെ പരിചയപ്പെടുത്താൻ നൂറ് സിനിമ ചെയ്തെന്ന് പറയേണ്ട ഗതികേട്; ട്വന്റി-20ക്കെതിരെ ആഞ്ഞടിച്ച് സ്നേഹ ശ്രീകുമാർ

Kerala
  •  8 days ago
No Image

ചൂട് കൂടുന്നു; അടുത്ത മൂന്ന് ദിവസം 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

Kerala
  •  8 days ago
No Image

പെരുന്നാള്‍ ഖുതുബയ്ക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  8 days ago
No Image

കോതമംഗലത്ത് വൻ ലഹരിവേട്ട; ലോഡ്ജ് മുറിയിൽ എം.ഡി.എം.എയുമായി കോളേജ് വിദ്യാർഥിനിയും യുവാവും പിടിയിൽ

crime
  •  8 days ago
No Image

ജപ്തി തടയാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി വിചിത്ര പ്രതിഷേധം; ക്രെയിൻ എത്തിച്ച് ഉടമയെ പൂട്ടിക്കെട്ടി പൊലിസ്

Kerala
  •  8 days ago
No Image

യു.എസ്- ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് വക്താവ് കൊല്ലപ്പെട്ടു

International
  •  8 days ago
No Image

'ഇവിടെ ഒരു ഹിന്ദു എം.എല്‍.എയില്ല, ഇത് ഗുരുവായൂരപ്പന്റെ മണ്ണ്'; വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന്‍

Kerala
  •  8 days ago
No Image

കെ സുധാകരനെ വീട്ടിലെത്തി കണ്ട് ടി.ഒ മോഹനന്‍; ഷാള്‍ അണിയിച്ച് സ്വീകരിച്ചു, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും

Kerala
  •  8 days ago
No Image

പെരുന്നാളിന് 'പത്തിരിത്തല്ല്'; ഗ്യാസ് തീര്‍ന്നു, ഓര്‍ഡര്‍ ചെയ്ത പത്തിരി കൊടുക്കാനായില്ല, കായംകുളത്ത് ഉന്തും തള്ളും

Kerala
  •  8 days ago
No Image

കേരളത്തിലെ സിറ്റിങ് എം.എല്‍.എമാരില്‍ 70 ശതമാനത്തോളം പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം, പകുതിയിലേറെപ്പേര്‍ കോടീശ്വരന്മാര്‍

Kerala
  •  8 days ago