HOME
DETAILS

ഖത്തര്‍ ഇറ്റലിയില്‍ നിന്നും 500 കോടി യൂറോയുടെ യാനങ്ങള്‍ വാങ്ങുന്നു

  
backup
August 03, 2017 | 3:17 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d

ദോഹ: ഇറ്റലിയില്‍ നിന്ന് 500 കോടി യൂറോയ്ക്ക് നാവിക യാനങ്ങള്‍ വാങ്ങുന്നതിന് ഖത്തര്‍ കരാറൊപ്പിട്ടതായി വിദേശകാര്യ മന്ത്രി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമാണ് കരാര്‍. ദോഹയില്‍ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്‍ജലിനോ അല്‍ഫാനോയുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്്മാന്‍ ആല്‍ഥാനി ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരുവരും ചര്‍ച്ച നടത്തി.

ഇറ്റലിയില്‍ നിന്ന് ഏഴ് നാവിക യാനങ്ങള്‍ വാങ്ങുന്നതിനാണ് ഖത്തരി അമീരി നാവികസേനയുമായി കരാര്‍ ഒപ്പിട്ടതെന്ന് ശെയ്ഖ് മുഹമ്മദ് പറഞ്ഞു. 500 കോടി യൂറോയുടേതാണ് കരാറെന്ന് വ്യക്തമാക്കിയെങ്കിലും മറ്റു വിശദാംശങ്ങളോ കമ്പനികളുടെ പേരുകളോ അദ്ദേഹം പുറത്തുവിട്ടില്ല. എന്നാല്‍, ഇറ്റലി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പല്‍ നിര്‍മാണ കമ്പനിയായ ഫിന്‍കാന്റിയറി ഖത്തറിന് 400 കോടി യൂറോയ്ക്ക് കപ്പലുകള്‍ നിര്‍മിച്ചു നല്‍കാനുള്ള കരാറിലെത്തിയതായി കഴിഞ്ഞ വര്‍ഷം ജൂണില്‍ അറിയിച്ചിരുന്നു. നാല് കോര്‍വിറ്റെ യുദ്ധക്കപ്പലുകളും രണ്ട് സപ്പോര്‍ട്ട് വെസലുകളും കരയിലും വെള്ളത്തിലും ഉപയോഗിക്കാവുന്ന ഒരു ലാന്റിങ് പ്ലാറ്റ്‌ഫോം കപ്പല്‍ത്തറയും നിര്‍മിച്ച് നല്‍കുമെന്നാണ് അന്ന് കമ്പനി പറഞ്ഞത്. കപ്പലുകള്‍ കൈമാറിയ ശേഷമുള്ള 15 വര്‍ഷത്തെ സര്‍വീസും കരാറില്‍ ഉള്‍പ്പെട്ടിരുന്നു. 2018ല്‍ നിര്‍മാണം ആരംഭിക്കാനായിരുന്നു ധാരണ. ഇറ്റാലിയന്‍ പ്രതിരോധ കമ്പനിയായ ലിയോനാര്‍ഡോ ആണ് ഇതിന് വേണ്ട ഇലക്ട്രോണിക്‌സ്, ആയുധ സംവിധാനങ്ങള്‍ നല്‍കുകയെന്നും കരാറിന്റെ മൂന്നിലൊന്ന് തുക കമ്പനിക്കു ലഭിക്കുമെന്നും കമ്പനി അധികൃതര്‍ ആ സമയത്ത് അറിയിച്ചിരുന്നു.

നിലവില്‍ ഗള്‍ഫ് രാജ്യങ്ങളുമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഇറ്റലി പിന്തുണ നല്‍കുമെന്ന് അല്‍ഫാനോ അറിയിച്ചു. ഉപരോധത്തില്‍ പ്രയാസമനുഭവിക്കുന്ന മേഖലയിലെ ജനങ്ങളുടെ കാര്യത്തില്‍ അദ്ദേഹം ആശങ്ക അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  an hour ago
No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  2 hours ago
No Image

കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  2 hours ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് താല്‍ക്കാലിക ആശ്വാസം; തുടരന്വേഷണമില്ല

Kerala
  •  2 hours ago
No Image

കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ

uae
  •  2 hours ago
No Image

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫിസ് ഇടപെട്ടു, സത്യവാങ്മൂലം എഴുതിവാങ്ങി, തെളിവുകള്‍ പുറത്ത്

Kerala
  •  2 hours ago
No Image

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

National
  •  2 hours ago
No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  3 hours ago
No Image

തൃശൂരില്‍ തിയേറ്റര്‍ ഉടമയ്ക്കും ഡ്രൈവര്‍ക്കും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 hours ago
No Image

പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം

Kuwait
  •  4 hours ago