ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ നെബ്രാസ്ക; കത്തിയെരിഞ്ഞത് ഏഴര ലക്ഷം ഏക്കർ; വയോധികയ്ക്ക് ദാരുണാന്ത്യം
നെബ്രാസ്ക (യു.എസ്): അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്തുണ്ടായ കാട്ടുതീയിൽ വൻ നാശനഷ്ടം. ഇതുവരെ ഏഴര ലക്ഷത്തിലധികം ഏക്കർ ഭൂമി ചാമ്പലായതായാണ് റിപ്പോർട്ടുകൾ. അതേസമയം, തീപിടുത്തത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച 86 കാരി റോസ് വൈറ്റ് കൊല്ലപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
നാല് പ്രധാന മേഖലകളിലായി പടരുന്ന തീ ഇതുവരെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. 5.7 ലക്ഷം ഏക്കർ ഭൂമിയാണ് മോറിൽ കൗണ്ടിയിൽ മാത്രം കത്തിനശിച്ചത്. കൂടാതെ, ഏകദേശം 35,000 കന്നുകാലി തൊഴുത്തുകൾ അഗ്നിക്കിരയായി. ഇത് സംസ്ഥാനത്തെ കാർഷിക-സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്.
വൈദ്യുതി ലൈനിലെ തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും തീ വേഗത്തിൽ പടരാൻ ഇടയാക്കി. സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നതിനാൽ ഗവർണർ ജിം പില്ലൻ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
"നാഷണൽ ഗാർഡ് അംഗങ്ങളും സന്നദ്ധപ്രവർത്തകരും ഉൾപെടെ രണ്ടായിരത്തിലധികം പേർ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ആകാശമാർഗ്ഗം തീയണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. കൂടാതെ, അയൽ സംസ്ഥാനമായ ഐയവയും സഹായം നൽകുന്നുണ്ടെന്ന് നെബ്രാസ്ക ഗവർണർ ജിം പില്ലൻ വ്യക്തമാക്കി.
അതേസമയം, തീ പടരുന്ന മേഖലകളിൽ നിന്ന് ജനങ്ങളെ കൂട്ടത്തോടെ മാറ്റിപ്പാർപ്പിച്ചു. ദുരിതബാധിതർക്കായി റെഡ് ക്രോസ് പ്രത്യേക അഭയകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. കൂടുതൽ കേന്ദ്ര സഹായത്തിനായി സംസ്ഥാന സർക്കാർ വൈറ്റ് ഹൗസുമായി ചർച്ചകൾ നടത്തിവരികയാണ്.
Devastating wildfires in Nebraska have burned over 750,000 acres, with the Morrill Fire being the largest, claiming one life - 86-year-old Rose White, who died trying to escape the flames ¹ ² ³.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."