
'ഗൗരി ലങ്കേഷിന്റെ വധത്തോടെയാണ് താന്‍ പ്രതികരിച്ചു തുടങ്ങിയത്: പ്രകാശ് രാജ്
#സി.എച്ച് ഉബൈദുല്ല റഹ്മാനി
മനാമ: മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ വധത്തോടെയാണ് താന്‍ പ്രതികരിച്ചു തുടങ്ങിയതെന്ന് നടന് പ്രകാശ് രാജ് ബഹ്റൈനില്‍ വ്യക്തമാക്കി. തന്റെ പ്രിയസ്നേഹിതയായിരുന്നു ഗൗരി ലങ്കേഷ്. അവള് മരിച്ചുവീണപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോയി. ആദ്യമൊക്കെ ഞാന്‍ മിണ്ടാതിരുന്നു. ഗൗരി അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യത്തിനായി പൊരുതിയാണ് മരിച്ചത്. അതു കൊണ്ടു തന്നെ താന്‍ മൗനം പാലിക്കുന്നത് എന്റെ സ്നേഹിതയോട് ചെയ്യുന്ന കുറ്റകരമായ സ്നേഹരാഹിത്യമാണെന്ന് എനിക്ക് തോന്നി.
മാത്രവുമല്ല, ഗൗരിയുടെ മരണത്തില്‍ ഒരു വിഭാഗം ആളുകള്‍ സന്താഷപ്രകടനം നടത്തുന്നത് കണ്ടപ്പോഴും ഒരു പശു ചത്താല്‍ അനുശോചനവുമായി വരുന്ന അധികാരികള്‍ ഗൗരിയുടെ മരണത്തെ അവഗണിച്ചപ്പോഴും എന്നില്‍ പ്രതികരണശേഷി ശക്തമായി. അങ്ങനെയാണ് ഞാന്‍ ഇതര ശബ്ദങ്ങളെ അമര്‍ച്ച ചെയ്യുന്ന ഫാഷിസത്തിന് നേരെ പ്രതികരിച്ചു തുടങ്ങിയത്. പ്രകാശ് രാജ് വ്യക്തമാക്കി.
ബഹ്റൈന്‍ കേരളീയ സമാജവും ഡി.സി ബുക്സും സംയുക്തമായി നടത്തിയ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് ഫാഷിസ്റ്റ് ഭരണസംവിധാനങ്ങള്‍ക്കെതിരായ തന്റെ നിലപാടുകളും തീക്ഷണമായ അനുഭവങ്ങളും പ്രകാശ്രാജ് പങ്കുവെച്ചത്.
ഏറ്റവും സുഖകരമായ ഒരു പശ്ചാത്തലത്തില്‍ നില്ക്കുന്ന സാചര്യത്തിലാണ് ഞാന്‍ പ്രതികരിച്ചു തുടങ്ങിയത്. അഥവാ ഗൗരി ലങ്കേഷിന്റെ മരണത്തോടെയാണ് താന്‍ എഴുത്തും ശക്തമായ പ്രതികരണവും ആരംഭിച്ചത്. നമ്മുടെ രാജ്യത്ത് സംസാരത്തെയും ആവിഷ്കാരത്തെയും നിശബ്ദമാക്കാനും ധ്രുവീകരണമുണ്ടാക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടായ ഘട്ടത്തില്‍ എനിക്ക് സംസാരിക്കേണ്ടി വന്നതാണ്. കലാകാരന്മാര് ജീവിക്കുന്നത് സമൂഹത്തിലാണ്. അവര്‍ ഭയത്തിലേക്ക് പിന്‍വലിഞ്ഞാല്‍, സമൂഹവും ഭയത്തിന്റെ കമ്പളം പുതക്കും. ആ ഘട്ടത്തിലാണ് ഇത് ശരിയാകില്ല എന്ന് ഞാന്‍ തീരുമാനിച്ചത്. നമ്മള് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കണം. മനുഷ്യന് ജനിക്കുന്നത് മുതല്‍ ചോദ്യങ്ങളുള്ളവരാണ്. ജീവിതത്തിന്റെ വൈവിധ്യം പ്രകൃതിയുടെ ഭാഗമാണ്. അതിനെ ഇല്ലാതാക്കാനാണ് ഏകാധിപത്യവും ഫാഷിസവും ശ്രമിക്കുന്നത്. അത്തരം ഘട്ടങ്ങളിലെല്ലാം മനുഷ്യന് അതിനോട് പ്രതികരിച്ചിട്ടുണ്ട്. കാരണം അത് മനുഷ്യപരിണാമത്തിനും പ്രകൃതിക്കും എതിരാണ്. അതുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണമെന്നത് പരമ പ്രധാനമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
[caption id="attachment_666313" align="alignnone" width="620"]
നമ്മള് എവിടെ നിന്നൊക്കെയോ വന്നവരാണ്. പക്ഷേ ഈ ഭൂമിയിലെ ആഗോള പൗരന്മാരാണ് നമ്മള്. നാം ഭയമുക്തരായിരിക്കണം. ഭയമില്ലാതെ ചോദ്യങ്ങള്‍ ഉന്നയിക്കുക എന്നത് വളരെ പ്രധാനമാണ്. എന്നോട് ചിലര്‍ ചോദിക്കുന്നത്, സത്യം വിളിച്ചുപറയാന്‍ നിങ്ങള്‍ക്ക് ഭയമില്ലേ എന്നാണ്. എന്നാല്‍ കളവ് പറയാനാണ് ജനങ്ങള്‍ ഭയപ്പെടേണ്ടത് എന്നാണ് എന്റെ മറുപടി.
ഞാന്‍ ഒരിക്കലും ഒരു എഴുത്തുകാരനായിരുന്നില്ല. അഭിനയവും പ്രൊഡക്ഷനുമൊക്കെയായിരുന്നു പ്രധാന മേഖല. ജീവിതയാത്രകള്‍ എന്നെ എഴുത്തുകാരനാക്കിയതാണ്. എന്റെ എഴുത്ത് വായനക്കാര്‍ക്ക് എത്ര ഗുണം ചെയ്തു എന്നറിയില്ല. പക്ഷേ, വ്യക്തിയെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തുന്നതില്‍ എഴുത്ത് നിര്‍ണായകമായി. എന്റെ ആശയങ്ങളും നിലപാടും നിര്‍വചിക്കുന്നതിലും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതിനും അത് കാരണമായി. എഴുത്തുകാരന് എന്ന നിലയില്‍ ഞാന്‍ സ്വതന്ത്രനായി. സമൂഹത്തിന്റെ എല്ലാ ഇടങ്ങളില്‍ നിന്നുമുള്ള സ്നേഹവും കരുതലും എനിക്ക് ലഭിക്കുന്നത്, ഞാന്‍ ചോദ്യങ്ങളുന്നയിക്കുന്നു എന്നതിനാലാണ്. അതിന്റെ പേരിലുള്ള സ്നേഹം എന്നെ കൂടുതല്‍ കരുത്തനാക്കുന്നു. അദ്ദേഹം പറഞ്ഞു.
ബൗദ്ധികതയെ ഭയക്കുന്ന മോദി സര്‍ക്കാര്‍ തന്നെ അനുസരിക്കുന്ന ആള്‍ക്കൂട്ടങ്ങളെ വളര്‍ത്തുകയും അല്ലാത്തവരെ തളര്‍ത്തുകയും ചെയ്യുന്നു. ജെ.എന്‍.യു പോലുള്ള യൂനിവേഴ്സിറ്റികളെ ഞെരുക്കിയും ഫണ്ട് വെട്ടിക്കുറച്ചും അവയെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്.
ജനം പ്രതികരിച്ചു തുടങ്ങിയാല്‍ ഒലിച്ചുപോകുന്നതേയുള്ളൂ ഈ അധികാരത്തിന്റെ ഗര്‍വ്വെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കര്‍ഷകരും മറ്റും സ്വന്തം ജീവിതം കൊണ്ട് ഇത് തിരിച്ചറിഞ്ഞവരാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ എനിക്ക് വിശ്വാസമുണ്ട്. ഇതിനെയെല്ലാം നമ്മുടെ ജനാധിപത്യം തരണം ചെയ്യും.
ഉദ്ഘാടന പ്രസംഗത്തെ തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളയിലും മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവണതകളോടുള്ള അമര്ശവും ഫാഷിസ്റ്റ് വിരുദ്ധതയും തുറന്നു കാട്ടുന്നതായിരുന്നു പ്രകാശ് രാജിന്റെ വാക്കുകള്‍. മോദി സര്‍ക്കാരിനെതിരെ അദ്ദേഹം നടത്തിയ രൂക്ഷവിമര്‍ശനങ്ങളെല്ലാം നീണ്ട കരഘോഷം മുഴക്കിയാണ് സദസ്സ് എതിരേറ്റത്.
ഇന്ത്യയില്‍ പശുവിന്റെ പേരില്‍ നടന്ന ആക്രമണത്തെയും അസഹിഷ്ണതയും തെന്നിന്ത്യന്‍ചലച്ചിത്ര താരം പ്രകാശ് രാജ് രൂക്ഷമായി വിമര്‍ശിച്ചു. തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയുന്നത് പശുക്കള്‍ അല്ല എന്നത് അധികാരികള്‍ മനസിലാക്കണമെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമീബിക് മസ്തിഷ്ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Kerala
• 2 days ago
ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം
Kerala
• 2 days ago
'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
International
• 3 days ago
കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ
Kerala
• 3 days ago
കോഴിക്കോട് അനൗൺസ്മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്
Kerala
• 3 days ago
'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍
International
• 3 days ago
ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി
Kerala
• 3 days ago
യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും
National
• 3 days ago
യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• 3 days ago
വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’
crime
• 3 days ago
ഫെയ്സ്ബുക്ക് പ്രണയം ദാരുണാന്ത്യത്തിൽ: വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ. യാത്ര ചെയ്ത യുവതിയെ കാമുകൻ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു
crime
• 3 days ago
സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹനത്തിനുള്ള ആദ്യ നമ്പർ പ്ലേറ്റ് പുറത്തിറക്കി അബൂദബി
uae
• 3 days ago
ദുബൈ നഗരം ഏറ്റവും ഭയാനകമായ സ്ഥലങ്ങളിലൊന്നാണെന്ന് ബ്രിട്ടീഷ് പോഡ്കാസ്റ്റർ; കിടിലൻ മറുപടിയുമായി ദുബൈ ഉദ്യോഗസ്ഥൻ
uae
• 3 days ago
പൊലിസ് മര്‍ദ്ദനം ഒറ്റപ്പെട്ട സംഭവം; ചില പരാതികള്‍ പര്‍വതീകരിച്ച് കാണിക്കുന്നു; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
Kerala
• 3 days ago
അവർ തമ്മിലുള്ള ശത്രുത സങ്കീർണമാണ്; 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട്
International
• 3 days ago
അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടി: ഇസ്റാഈൽ ആക്രമണത്തിനെതിരായ നിർണായക തീരുമാനങ്ങൾക്ക് കാതോർത്ത് ലോകം; അറബ് നേതാക്കൾ ദോഹയിൽ
International
• 3 days ago
ഞങ്ങളുടെ എംഎൽഎയെ കാൺമാനില്ല?' റോഡിലെ കുഴികൾ മാർക്ക് ചെയ്ത് എംഎൽഎക്കെതിരെ പ്ലക്കാർഡുകളുമായി നാട്ടുകാരുടെ പ്രതിഷേധം
National
• 3 days ago
മില്‍മ പാലിന് വില കൂട്ടില്ല: തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച്
Kerala
• 3 days ago
പനി ബാധിച്ച് ആശുപത്രിയിലെത്തിയ യുവതിയെ ജീവനക്കാരനാണെന്ന വ്യാജേന പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
Kerala
• 3 days ago
കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Kerala
• 3 days ago
സഊദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിച്ചു; ഇനിമുതൽ ആൻഡ്രോയിഡ് ഫോണുകളിലൂടെ സുരക്ഷിത പേയ്മെന്റുകൾ സാധ്യം
Saudi-arabia
• 3 days ago