HOME
DETAILS

ജീലാനി ദിനത്തിലെ പുണ്യത്തിലലിഞ്ഞു ഗുരുശ്രേഷ്ഠരുടെ മടക്കയാത്ര

  
backup
December 19, 2018 | 3:33 PM

16549841654981456153

#ഇസ്മാഈല്‍ അരിമ്പ്ര

 

ഖാദിരി, ശാദുലി ജീവിത സരണിയിലെ ആത്മീയ ജീവിതമായിരുന്ന അത്തിപ്പറ്റ ഉസ്താദിന്റെ വേര്‍പാട് ജീലാനീ ദിനത്തിലെ മധ്യാഹ്നത്തില്‍. ശൈഖ് ജീലാനിയുടെ ആത്മീയശ്രേണിയില്‍ നിന്നു തുടങ്ങിയ മുഹ്‌യിദ്ദീന്‍ എന്ന അതേ നാമമാണ് അത്തിപ്പറ്റ ഉസ്താദിന്റെ ജീവിത പുണ്യം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സമുന്നത മഹോന്നതരില്‍ പലരും വിടപറഞ്ഞ റബീഉല്‍ ആഖിറിലാണ് ഉസ്താദിന്റേയും അന്ത്യയാത്ര. റബീഉല്‍ ആഖിര്‍ രണ്ടിനു റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, മൂന്നിനു ബുഖാറയില്‍ സയ്യിദ് കോയക്കുട്ടി തങ്ങള്‍, നാലിനു ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, 11ന് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങള്‍.... ഇതേ ദിനത്തില്‍ രണ്ടുവര്‍ഷം മുന്‍പാണ് കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ വിടവാങ്ങിയത്.


സമസ്ത പ്രസിഡന്റായിരുന്ന വാളക്കുളം അബ്ദുല്‍ ബാരി മുസ്്‌ലിയാരുമായി ആത്മീയ ബന്ധമാണ് ഖാദിരിയ്യ സരണിയിലേക്കുള്ള അത്തിപ്പറ്റ ഉസ്താദിന്റെ ആത്മീയസഞ്ചാരം. പിന്നീട് മദീനയിലെ മസ്ജിദുല്‍ ഖുബാഇല്‍ വച്ചാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസ അല്‍ ഹലബ് എന്നവരില്‍ നിന്ന് ശാദുലി ത്വരീഖത്ത് സ്വീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ ശേഷം ശൈഖ് സഅദുദ്ദീന്‍ മുറാദില്‍ നിന്നാണ് ശാദുലി ത്വരീഖത്തിന്റെ നേതൃത്വം അത്തിപ്പറ്റ ഉസ്താദ് സ്വീകരിച്ചത്. മരവട്ടം ഗ്രൈസ് വാലിയിലും അത്തിപ്പറ്റ ഫ്തഹുല്‍ ഫത്താഹിലും ഉസ്താദ് സ്ഥാപിച്ച സ്വലാത്ത്, ദിക്‌റ് ഹല്‍ഖകളില്‍ ആയിരങ്ങളാണ് നിത്യേന ആത്മീയ സായൂജ്യം തേടി എത്താറുള്ളത്. അദ്ദേഹത്തിന്റെ വസതിയിലും പൊതുപരിപാടികളിലുമെല്ലാം തിരുനബി (സ) ചര്യകളെ ജീവിതത്തിലുടെ ആവിഷ്‌കരിച്ചു അദ്ദേഹം.


തന്റെ സാമീപ്യമുള്ളവരെയെല്ലാം ഒരേ തളികയില്‍ ഒന്നിച്ചുചേര്‍ത്തു മാത്രം ഭക്ഷണം കഴിക്കുന്ന അത്തിപ്പറ്റ ഉസ്താദിന്റെ രീതി പ്രശസ്തമാണ്. ഭക്ഷണസമയത്ത് പാലിക്കേണ്ട നിയമങ്ങളും പ്രാര്‍ഥനകളും കഴിക്കേണ്ട രീതിയുമെല്ലാം കൃത്യമായി തന്നൊടൊപ്പമുള്ളവരിലേക്കെല്ലാം പകര്‍ന്നു നല്‍കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. എത്ര തിരക്കിനിടയിലും കാണാനെത്തിയവരോട് വിനയാന്വിതനായി അദ്ദേഹം കുശലാന്വേഷണം നടത്തുകയും തലോടുകയും ദുആ ഇരക്കുകയും ചെയ്തിരുന്നു. ക്ഷീണിതനായ അവസരങ്ങളിലെല്ലാം തന്നെ തേടിയെത്തുന്നവരെ മടക്കുന്ന ശൈലി അറിയാതെ, വിനയത്തിന്റെ ആള്‍രൂപമായി. ജീവിതസൂക്ഷ്മതയില്‍ അടിയുറച്ചുനിന്നു.


മലപ്പുറത്തിനടുത്ത് കാഴ്ചശക്തി നഷ്ടമായ ഒരു പണ്ഡിതന്‍ തന്നെ കാണാനെത്തുന്ന പതിവുണ്ടായിരുന്നു. ഇരുളടഞ്ഞ നേത്രങ്ങളുമായി ഊന്നുവടിയും പരസഹായവുമായി നടന്ന അദ്ദേഹത്തോട് ഇനിയൊരിക്കലും കാഴ്ചയിലേക്കു മടക്കമില്ലെന്നു വൈദ്യശാസ്ത്രം വിധിയെഴുതിയിരുന്നു. എന്നാല്‍ കാഴ്ച തിരിച്ചുകിട്ടുമെന്നായിരുന്നു അത്തിപ്പറ്റ ഉസ്താദിന്റെ ആത്മീയ നിര്‍ദേശം. ഇതിനായി മജ്‌ലിസുന്നൂര്‍ സദസുകളില്‍ വ്യാപൃതനാവുകയും ഉസ്താദ് പ്രാര്‍ഥന നടത്തുകയും ചെയ്തു. ഇദ്ദേഹത്തിനു കാഴ്ച തിരിച്ചെത്തിയ സംഭവം രണ്ടുവര്‍ഷം മുന്‍പായിരുന്നു. നിശബ്ദമായ അന്തരീക്ഷത്തിലൂടെ ആത്മീയതയുടെ ആഴങ്ങളിലേക്ക് വിശ്വാസികളെ വഴിനടത്തിയ ജ്ഞാനീവര്യരാണ് കണ്‍മറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിതാവ് അറസ്റ്റില്‍; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലിസ് 

National
  •  a day ago
No Image

ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ആഗോള യുദ്ധമായി മാറും; പുതിയ മിസൈലുകള്‍ പരീക്ഷിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ് 

International
  •  a day ago
No Image

വനിത സംവരണ ബില്ലിന് പിന്നില്‍ ബിജെപിയുടെ ദേശവിരുദ്ധ ലക്ഷ്യം; മോദിയും, അമിത് ഷായും ജനങ്ങളെ കബളിപ്പിക്കുന്നു

National
  •  a day ago
No Image

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് പരസ്യ പിന്തുണയുമായി കെ സുധാകരന്‍; മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍ കണ്ട് സംസാരിച്ചതായി വെളിപ്പെടുത്തല്‍ 

Kerala
  •  a day ago
No Image

തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ 22കാരനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍ 

Kerala
  •  a day ago
No Image

പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞു; വനിത സംവരണ ബില്‍ പരാജയപ്പെട്ടതില്‍ നരേന്ദ്ര മോദി 

National
  •  a day ago
No Image

ഇന്ത്യക്ക് ആശ്വാസം; റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഇളവ് നീട്ടി അമേരിക്ക

National
  •  a day ago
No Image

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു; ഷാര്‍ജയും അജ്മാനും ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചു

uae
  •  a day ago
No Image

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന്‍ റൂമില്‍ വെച്ച്  ശ്വാസതടസം; മരണം രണ്ടായി; രണ്ടുപേര്‍ ചികിത്സയില്‍ 

Kerala
  •  a day ago
No Image

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്; ജീവനക്കാര്‍ സുരക്ഷിതർ

International
  •  a day ago