HOME
DETAILS

ജീലാനി ദിനത്തിലെ പുണ്യത്തിലലിഞ്ഞു ഗുരുശ്രേഷ്ഠരുടെ മടക്കയാത്ര

  
backup
December 19, 2018 | 3:33 PM

16549841654981456153

#ഇസ്മാഈല്‍ അരിമ്പ്ര

 

ഖാദിരി, ശാദുലി ജീവിത സരണിയിലെ ആത്മീയ ജീവിതമായിരുന്ന അത്തിപ്പറ്റ ഉസ്താദിന്റെ വേര്‍പാട് ജീലാനീ ദിനത്തിലെ മധ്യാഹ്നത്തില്‍. ശൈഖ് ജീലാനിയുടെ ആത്മീയശ്രേണിയില്‍ നിന്നു തുടങ്ങിയ മുഹ്‌യിദ്ദീന്‍ എന്ന അതേ നാമമാണ് അത്തിപ്പറ്റ ഉസ്താദിന്റെ ജീവിത പുണ്യം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സമുന്നത മഹോന്നതരില്‍ പലരും വിടപറഞ്ഞ റബീഉല്‍ ആഖിറിലാണ് ഉസ്താദിന്റേയും അന്ത്യയാത്ര. റബീഉല്‍ ആഖിര്‍ രണ്ടിനു റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, മൂന്നിനു ബുഖാറയില്‍ സയ്യിദ് കോയക്കുട്ടി തങ്ങള്‍, നാലിനു ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, 11ന് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങള്‍.... ഇതേ ദിനത്തില്‍ രണ്ടുവര്‍ഷം മുന്‍പാണ് കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ വിടവാങ്ങിയത്.


സമസ്ത പ്രസിഡന്റായിരുന്ന വാളക്കുളം അബ്ദുല്‍ ബാരി മുസ്്‌ലിയാരുമായി ആത്മീയ ബന്ധമാണ് ഖാദിരിയ്യ സരണിയിലേക്കുള്ള അത്തിപ്പറ്റ ഉസ്താദിന്റെ ആത്മീയസഞ്ചാരം. പിന്നീട് മദീനയിലെ മസ്ജിദുല്‍ ഖുബാഇല്‍ വച്ചാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസ അല്‍ ഹലബ് എന്നവരില്‍ നിന്ന് ശാദുലി ത്വരീഖത്ത് സ്വീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ ശേഷം ശൈഖ് സഅദുദ്ദീന്‍ മുറാദില്‍ നിന്നാണ് ശാദുലി ത്വരീഖത്തിന്റെ നേതൃത്വം അത്തിപ്പറ്റ ഉസ്താദ് സ്വീകരിച്ചത്. മരവട്ടം ഗ്രൈസ് വാലിയിലും അത്തിപ്പറ്റ ഫ്തഹുല്‍ ഫത്താഹിലും ഉസ്താദ് സ്ഥാപിച്ച സ്വലാത്ത്, ദിക്‌റ് ഹല്‍ഖകളില്‍ ആയിരങ്ങളാണ് നിത്യേന ആത്മീയ സായൂജ്യം തേടി എത്താറുള്ളത്. അദ്ദേഹത്തിന്റെ വസതിയിലും പൊതുപരിപാടികളിലുമെല്ലാം തിരുനബി (സ) ചര്യകളെ ജീവിതത്തിലുടെ ആവിഷ്‌കരിച്ചു അദ്ദേഹം.


തന്റെ സാമീപ്യമുള്ളവരെയെല്ലാം ഒരേ തളികയില്‍ ഒന്നിച്ചുചേര്‍ത്തു മാത്രം ഭക്ഷണം കഴിക്കുന്ന അത്തിപ്പറ്റ ഉസ്താദിന്റെ രീതി പ്രശസ്തമാണ്. ഭക്ഷണസമയത്ത് പാലിക്കേണ്ട നിയമങ്ങളും പ്രാര്‍ഥനകളും കഴിക്കേണ്ട രീതിയുമെല്ലാം കൃത്യമായി തന്നൊടൊപ്പമുള്ളവരിലേക്കെല്ലാം പകര്‍ന്നു നല്‍കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. എത്ര തിരക്കിനിടയിലും കാണാനെത്തിയവരോട് വിനയാന്വിതനായി അദ്ദേഹം കുശലാന്വേഷണം നടത്തുകയും തലോടുകയും ദുആ ഇരക്കുകയും ചെയ്തിരുന്നു. ക്ഷീണിതനായ അവസരങ്ങളിലെല്ലാം തന്നെ തേടിയെത്തുന്നവരെ മടക്കുന്ന ശൈലി അറിയാതെ, വിനയത്തിന്റെ ആള്‍രൂപമായി. ജീവിതസൂക്ഷ്മതയില്‍ അടിയുറച്ചുനിന്നു.


മലപ്പുറത്തിനടുത്ത് കാഴ്ചശക്തി നഷ്ടമായ ഒരു പണ്ഡിതന്‍ തന്നെ കാണാനെത്തുന്ന പതിവുണ്ടായിരുന്നു. ഇരുളടഞ്ഞ നേത്രങ്ങളുമായി ഊന്നുവടിയും പരസഹായവുമായി നടന്ന അദ്ദേഹത്തോട് ഇനിയൊരിക്കലും കാഴ്ചയിലേക്കു മടക്കമില്ലെന്നു വൈദ്യശാസ്ത്രം വിധിയെഴുതിയിരുന്നു. എന്നാല്‍ കാഴ്ച തിരിച്ചുകിട്ടുമെന്നായിരുന്നു അത്തിപ്പറ്റ ഉസ്താദിന്റെ ആത്മീയ നിര്‍ദേശം. ഇതിനായി മജ്‌ലിസുന്നൂര്‍ സദസുകളില്‍ വ്യാപൃതനാവുകയും ഉസ്താദ് പ്രാര്‍ഥന നടത്തുകയും ചെയ്തു. ഇദ്ദേഹത്തിനു കാഴ്ച തിരിച്ചെത്തിയ സംഭവം രണ്ടുവര്‍ഷം മുന്‍പായിരുന്നു. നിശബ്ദമായ അന്തരീക്ഷത്തിലൂടെ ആത്മീയതയുടെ ആഴങ്ങളിലേക്ക് വിശ്വാസികളെ വഴിനടത്തിയ ജ്ഞാനീവര്യരാണ് കണ്‍മറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാപക പ്രതിഷേധം; കുക്കി എംഎൽഎമാരുടെ നീക്കത്തിൽ അമർഷം

National
  •  5 hours ago
No Image

ചോദ്യങ്ങൾക്ക് പകരം അധിക്ഷേപം: സത്യത്തെ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചോടുന്നു; പാർലമെന്റിൽ മോദി നടത്തുന്നത് രാഷ്ട്രീയ പരിഹാസമാണെന്ന് രാഹുൽ ഗാന്ധി

National
  •  6 hours ago
No Image

ഈ സാല കപ്പും നംദെ! ഡൽഹിയെ വീഴ്ത്തി ആർസിബിക്ക് രണ്ടാം WPL കിരീടം

Cricket
  •  6 hours ago
No Image

ഒമാനിൽ വിവാഹപൂർവ മെഡിക്കൽ പരിശോധന നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ വിവാഹ കരാർ അസാധുവാകും

oman
  •  6 hours ago
No Image

പുതിയ തസ്തിക സൃഷ്ടിച്ചു; സീറാം സാംബശിവ റാവു മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ

Kerala
  •  7 hours ago
No Image

എയിംസ്; കേരളം നിർദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യത പഠനം നടത്തണം; നിർദേശവുമായി ഹൈക്കോടതി

Kerala
  •  7 hours ago
No Image

കോഴിക്കോട് പൂച്ചയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 hours ago
No Image

അബദ്ധത്തിൽ ചവറ്റുകുട്ടയിലെറിഞ്ഞത് 50,000 ദിർഹത്തിന്റെ സ്വർണ്ണം; അത്ഭുതകരമായി വീണ്ടെടുത്ത് ദുബൈ പൊലിസ്

uae
  •  7 hours ago
No Image

കിരീടം നേടും മുമ്പേ റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ജെമീമയുടെ ഡൽഹി

Cricket
  •  7 hours ago
No Image

ബഹ്‌റൈന്‍ കിരീടാവകാശി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തി

bahrain
  •  7 hours ago