പത്മകുമാറിന്റെ സ്വാഭാവിക ജാമ്യം: കട്ടിളപ്പാളി കേസിൽ വിധി ഇന്ന്
കൊല്ലം: ശബരിമല സ്വർണകൊള്ള കേസിൽ ജയിലിൽ കഴിയുന്ന സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ. പത്മകുമാർ, കട്ടിളപ്പാളി കേസിൽ നൽകിയ സ്വാഭാവിക ജാമ്യ ഹരജിയിൽ വിധി ഇന്ന്. കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജാമ്യപേക്ഷയുമായി പത്മകുമാർ കോടതിയെ സമിപിച്ചത്. ഇന്നലെ കൊല്ലം വിജിലൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ കേസിൽ എസ്.ഐ.ടി കുറ്റപത്രം സമർപ്പിക്കാത്തതും സ്വാഭാവിക ജാമ്യത്തിന് അർഹനാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
ഇരു വാദങ്ങളും കേട്ട കോടതി ഇന്ന് വിധി പറയാൻ മാറ്റുകയായിരുന്നു. അതേസമയം, ദ്വാരപാലക കേസിൽ റിമാൻഡ് കാലാവധി കഴിയാത്തതിനാൽ കട്ടിളപ്പാളിക്കേസിൽ ജാമ്യം ലഭിച്ചാലും പത്മകുമാറിന് ജയിൽ മോചിതനാകാനാവില്ല. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ വർഷം നവംബർ 20നാണ് പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്. ഈ കേസിൽ റിമാൻഡിൽ ആയിരിക്കുമ്പോഴാണ് ദ്വാരപാലക കേസിലും എസ്.ഐ.ടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
a. padmakumar, who is in jail in connection with the sabarimala gold robbery case, will hear the verdict today on his anticipatory bail petition in the kattilappally case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."