HOME
DETAILS

ദർസുകൾക്ക് തുടക്കമിട്ട പൊന്നാനി വലിയ ജുമുഅത്ത് പളളി

  
അശ്‌റഫ് കൊണ്ടോട്ടി
February 20, 2026 | 1:49 AM

ponnani valiya juma masjid which pioneered the tradition of dars

കേരളത്തിലെ ചെറിയ മക്കയിലേക്കുള്ള ദൂരം മലപ്പുറം ജില്ലയിലെ പൊന്നാനി വരെയാണ്. മസ്ജിദുകളുടെ സംഗമഭൂമിയെന്ന ഖ്യാതിയുള്ള പൊന്നാനി  ഇസ്‍ലാമിക പ്രചാരണത്തിനും വിജ്ഞാന പരിപോഷണത്തിനും എന്നും വളക്കൂറുള്ള മണ്ണാണ്. ഇന്ത്യയിലെ ആദ്യപള്ളി കൊടുങ്ങല്ലൂരിൽ മാലിക് ബ്‌നു ദീനാറും സംഘവുമാണ് സ്ഥാപിച്ചതെങ്കിൽ, കേരളത്തിൽ ആദ്യമായി പള്ളി ദർസുകൾക്ക് (മതവിജ്ഞാന പാഠശാല) തുടക്കമിട്ടത് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലാണ്.

ഇന്ത്യയിലെ പ്രഥമ അധിനിവേശ വിരുദ്ധ പോരാട്ട നായകനും ആത്മീയാചാര്യനുമായ ശൈഖ് സൈനുദ്ദീനു ബ്നു അലിബ്‌നു അഹ്‌മദ് മഅ്ബരിയാണ് (സൈനു ദ്ദീൻ മഖ്ദൂം ഒന്നാമൻ:1467-1522) ഹിജ്‌റ 925 (ക്രി:1519)ൽ പൊന്നാനി പള്ളി സ്ഥാപിച്ചത്. കേരളീയ തച്ചുശാസ്ത്രവും പേർഷ്യൻ കലാചാരുതിയും സമന്വയിക്കുന്നതാണ് പള്ളിയുടെ നിർമാണം.  മസ്ജിദിന്റെ ചുമരിൽ മരത്തിൽ കൊത്തിവച്ചത് ഖുർആൻ സൂക്തങ്ങളും പ്രവാചക വചനങ്ങളും. പൂർണമായും കരിങ്കല്ലിൽ പണിത മഴവെള്ള ജലസംഭരണിയാണ് നിസ്‌കാരത്തിന് അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന ഹൗള്.  അസാധാരണ കനത്തിൽ കുമ്മായം പൊതിഞ്ഞ പിടിയിലൊതുങ്ങാത്ത കൽത്തൂണുകളും ചുമരും. ആവശ്യാനുസരണം കിളിവാതിലുകൾ, ചൈതന്യം തുളുമ്പുന്ന അകത്തളം. ഒറ്റത്തടി മരത്തിൽ നിന്നാണ് പള്ളിയുടെ നിർമാണത്തിനാവശ്യമായ മുഴുവൻ മരങ്ങളും ഉപയോഗിച്ചതെന്ന് പഴമക്കാർ പറയുന്നു.  

ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ കാലഘട്ടത്തിലാണ് തൂക്കുവിളക്കിന്റെ വട്ടത്തിലിരുന്നു പഠിക്കുന്ന ദർസ് സമ്പ്രദായം ഇവിടെ ആരംഭിച്ചത്. വിളക്കത്തിരുന്നു പഠിക്കുക എന്ന പള്ളി ദർസിന്റ പ്രാചീനഭാവം ഇന്നും കൈവിടാതെ കാത്തുസൂക്ഷിക്കുന്നുണ്ടിവിടെ. പതിനഞ്ചാം നൂറ്റാണ്ടിൽ പൊന്നാനിയിൽ ഇസ്‍ലാം മത പ്രബോധകരായി എത്തിയ മഖ്ദൂം കുടുംബമാണ് മതവിജ്ഞാന രംഗത്ത് പള്ളി ദർസിലൂടെ പരിവർത്തനം സൃഷ്ടിച്ചത്. 

പള്ളിക്കകത്ത് പ്രസംഗപീഠത്തിന് അഭിമുഖമായി മധ്യഭാഗത്താണ് ആദ്യ പള്ളി ദർസിന്റെ ഓർമപ്പെടുത്തലുള്ള വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. വലിയ വിളക്കിന്റെ വട്ടത്തിലിരുന്നാണ് ദർസ് ക്ലാസുകൾ നടക്കുക. ഇതുമൂലം വിളക്കത്തിരിക്കുക എന്ന പഠന രീതിയിലാണ് ഇതിനെ ആദ്യം അറിയപ്പെട്ടിരുന്നത്. ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നവരാണ് മറ്റു പ്രദേശങ്ങളിലേക്ക് ഖാസിമാരും ഖതീബുമാരുമായി പോയിരുന്നത്.  പൊന്നാനി രീതിയിൽ പിന്നീട് പല പ്രമുഖ പള്ളികളിലും ഇതിനു ചുവടുപിടിച്ച് ദർസ് പഠനം തുടങ്ങി.  ഇന്നത്തെ പള്ളിദർസുകളിൽ പോലും അന്ന് സൈനുദ്ദീൻ മഖ്ദൂം രൂപം നൽകിയ പാഠ്യപദ്ധതിയും അദ്ദേഹം അവലംബിച്ച ഗ്രന്ഥങ്ങളുമാണ് ഉൾപ്പെടുത്തുന്നത്. ശൈഖ് സൈനുദ്ദീൻ മഖ്ദൂം തുഹ്ഫതുൽ മുജാഹിദീൻ, ഫത്ഹുൽ മുഈൻ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവാണ്. നൂറോളം  ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗ്രന്ഥമാണ് തുഹ്ഫതുൽ മുജാഹിദീൻ.

ponnani valiya juma masjid, which pioneered the tradition of dars.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമര മുഖത്തേക്ക്; കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ പ്രതിഷേധം 

Kerala
  •  an hour ago
No Image

സൗജന്യം പ്രീണനമല്ലേ? തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാരുകളുടെ സൗജന്യ പ്രഖ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് തടസമെന്ന് സുപ്രിംകോടതി

National
  •  2 hours ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള: ഇക്കുറി ഒമാന്‍ വിശിഷ്ടാതിഥി രാഷ്ട്രം

uae
  •  3 hours ago
No Image

"വംശീയവാദികൾ ഭീരുക്കളാണ്": ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ വിനീഷ്യസിന് നേരെ അധിക്ഷേപം; പ്രെസ്റ്റിയാനിക്കെതിരെ ആഞ്ഞടിച്ച് താരം

Football
  •  9 hours ago
No Image

പി.ജി ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം, സീനിയർ ഡോക്ടർമാർ സമരപ്പന്തലിൽ തന്നെ

Kerala
  •  10 hours ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി പിടിയില്‍ 

Kerala
  •  10 hours ago
No Image

ഫലസ്തീന് കരുതലായി അജ്മാൻ; ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ ഉത്തരവിട്ട് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

uae
  •  10 hours ago
No Image

രാജ്യവ്യാപക എസ്.ഐ.ആറിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 22 ഇടങ്ങളിൽ പരിഷ്കരണം ഏപ്രിൽ മാസത്തോടെ

National
  •  10 hours ago
No Image

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

Kerala
  •  10 hours ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി

Kerala
  •  11 hours ago