HOME
DETAILS

അഴിമതി: നവാസ് ശരീഫിന് ഏഴ് വര്‍ഷം തടവ്

  
backup
December 24, 2018 | 6:48 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%8f%e0%b4%b4%e0%b5%8d

 

ഇസ്‌ലാമാബാദ്: അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ഏഴു വര്‍ഷം തടവും 25 ലക്ഷം ഡോളര്‍ പിഴയും വിധിച്ച് അഴിമതി വിരുദ്ധ കോടതി. സഊദി അറേബ്യയില്‍ നവാസ് ശരീഫിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ മില്ലുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. സ്റ്റീല്‍ മില്ലിന്റെ വരുമാന ഉറവിടം തെളിയിക്കാന്‍ മൂന്നാം തവണയും ശരീഫിനു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു.

ശരീഫിനെതിരേ മൂന്നു കേസുകളാണ് നിലവിലുള്ളത്. സഊദിയിലെ അല്‍ അസീസിയ സ്റ്റീല്‍ മില്ലിലെ വരുമാനം, മകന്‍ ഹസാന്‍ നവാസിന്റെ നേതൃത്വത്തിലുള്ള ഫ്‌ളാഗ്ഷിഷ് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ജസ്റ്റിസ് മുഹമ്മദ് അര്‍ശദ് മാലികിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നലെ വിധി പുറപ്പെടുവിച്ചത്.
ഫ്‌ളാഗ്ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ് കേസില്‍ ശരീഫിനെ കോടതി കുറ്റമുക്തനാക്കി.


വിധിപ്രഖ്യാപനം നടത്തുമ്പോള്‍ നവാസ് ശരീഫ് കോടതിയില്‍ ഹാജരായിരുന്നു. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്ന് അദ്ദേഹം വിധി പ്രഖ്യാപനത്തിനു ശേഷം പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനായി സൈന്യവും സര്‍ക്കാരും ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ കോടതി വിധിക്കെതിരേ സമാധാനപരമായി പ്രതിഷേധിക്കുമെന്നും അപ്പീല്‍ നല്‍കുമെന്നും മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് വിഭാഗം നേതാവുമായ ശാഹിദ് കഖാന്‍ അബ്ബാസി പറഞ്ഞു.


ശരീഫിനെതിരേയുള്ള വിധി പുറപ്പെടുവിക്കുന്നതിനു മുന്‍പ് കോടതിക്കു പുറത്ത് പ്രതിഷേധക്കാരും പൊലിസും ഏറ്റുമുട്ടി. കല്ലേറിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.


പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിനെ പനാമ പേപ്പര്‍ കേസില്‍ പാക് സുപ്രിംകോടതി അയോഗ്യനാക്കിയിരുന്നു.
ലണ്ടനിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയ കേസില്‍ നവാസ് ശരീഫിനെ ഇതേ കോടതി ജൂലൈയില്‍ പത്തു വര്‍ഷം തടവിനു വിധിച്ചിരുന്നു.
അപ്പീലിനെ തുടര്‍ന്ന് നവാസ് ശരീഫ് സെപ്റ്റംബറില്‍ ജയില്‍ മോചിതനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീപിടിത്തങ്ങള്‍ ആവര്‍ത്തിക്കുന്നു; കോഴിക്കോട് നഗരം ഭീതിയില്‍, അധികൃതര്‍ക്കെതിരെ വ്യാപാരികള്‍

Kerala
  •  16 hours ago
No Image

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന നടത്തിപ്പിൽ കോടികളുടെ വെട്ടിപ്പും അഴിമതിയും; 62കേന്ദ്രങ്ങളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

Kerala
  •  16 hours ago
No Image

കാട്ടുപന്നിക്കെതിരേ ആകാം 'സ്പോർട്സ് മാൻ സ്പിരിറ്റ്'; വെടിവെക്കാൻ സ്‌പോർട്സ് തോക്കുകൾ വിലക്കിയ ഉത്തരവ് മരവിപ്പിച്ചു

Kerala
  •  16 hours ago
No Image

രണ്ടാമൂഴത്തിന് മധുസൂദനനെങ്കിൽ കുഞ്ഞികൃഷ്ണൻ 'സ്വതന്ത്രനാ'കും

Kerala
  •  17 hours ago
No Image

നവകേരള സർവേ; സർക്കാർ ചെലവിൽ പാർട്ടിയുടെ 'ഡാറ്റ മൈനിംഗ്'

Kerala
  •  17 hours ago
No Image

വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ട സംഭവം; വിമാനത്തിന്റെ ബ്ലാക് ബോക്‌സുകൾ കേടുവന്നതായി വ്യോമയാന അതോറിറ്റി

National
  •  17 hours ago
No Image

റമദാന്‍: തെലങ്കാനയില്‍ മുസ്‍ലിം ജീവനക്കാര്‍ക്ക് ഇളവ്

National
  •  17 hours ago
No Image

പുണ്യങ്ങളുടെ കാലം: ഗള്‍ഫ്, അറബ് ലോകത്ത് വിശ്വാസികള്‍ വ്രതം അനുഷ്ഠിച്ച് തുടങ്ങി; തകര്‍ന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ തറാവീഹ് നിസ്‌കരിച്ച് ഫലസ്തീനികള്‍ | Ramadan 2026

International
  •  17 hours ago
No Image

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും

Kerala
  •  17 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  18 hours ago