HOME
DETAILS

അഴിമതി: നവാസ് ശരീഫിന് ഏഴ് വര്‍ഷം തടവ്

  
backup
December 24, 2018 | 6:48 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%8f%e0%b4%b4%e0%b5%8d

 

ഇസ്‌ലാമാബാദ്: അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ഏഴു വര്‍ഷം തടവും 25 ലക്ഷം ഡോളര്‍ പിഴയും വിധിച്ച് അഴിമതി വിരുദ്ധ കോടതി. സഊദി അറേബ്യയില്‍ നവാസ് ശരീഫിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ മില്ലുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. സ്റ്റീല്‍ മില്ലിന്റെ വരുമാന ഉറവിടം തെളിയിക്കാന്‍ മൂന്നാം തവണയും ശരീഫിനു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു.

ശരീഫിനെതിരേ മൂന്നു കേസുകളാണ് നിലവിലുള്ളത്. സഊദിയിലെ അല്‍ അസീസിയ സ്റ്റീല്‍ മില്ലിലെ വരുമാനം, മകന്‍ ഹസാന്‍ നവാസിന്റെ നേതൃത്വത്തിലുള്ള ഫ്‌ളാഗ്ഷിഷ് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ജസ്റ്റിസ് മുഹമ്മദ് അര്‍ശദ് മാലികിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നലെ വിധി പുറപ്പെടുവിച്ചത്.
ഫ്‌ളാഗ്ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ് കേസില്‍ ശരീഫിനെ കോടതി കുറ്റമുക്തനാക്കി.


വിധിപ്രഖ്യാപനം നടത്തുമ്പോള്‍ നവാസ് ശരീഫ് കോടതിയില്‍ ഹാജരായിരുന്നു. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്ന് അദ്ദേഹം വിധി പ്രഖ്യാപനത്തിനു ശേഷം പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനായി സൈന്യവും സര്‍ക്കാരും ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ കോടതി വിധിക്കെതിരേ സമാധാനപരമായി പ്രതിഷേധിക്കുമെന്നും അപ്പീല്‍ നല്‍കുമെന്നും മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് വിഭാഗം നേതാവുമായ ശാഹിദ് കഖാന്‍ അബ്ബാസി പറഞ്ഞു.


ശരീഫിനെതിരേയുള്ള വിധി പുറപ്പെടുവിക്കുന്നതിനു മുന്‍പ് കോടതിക്കു പുറത്ത് പ്രതിഷേധക്കാരും പൊലിസും ഏറ്റുമുട്ടി. കല്ലേറിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.


പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിനെ പനാമ പേപ്പര്‍ കേസില്‍ പാക് സുപ്രിംകോടതി അയോഗ്യനാക്കിയിരുന്നു.
ലണ്ടനിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയ കേസില്‍ നവാസ് ശരീഫിനെ ഇതേ കോടതി ജൂലൈയില്‍ പത്തു വര്‍ഷം തടവിനു വിധിച്ചിരുന്നു.
അപ്പീലിനെ തുടര്‍ന്ന് നവാസ് ശരീഫ് സെപ്റ്റംബറില്‍ ജയില്‍ മോചിതനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാർക്കെതിരായ അതിക്രമങ്ങളിൽ കടുത്ത നടപടി; മുന്നറിയിപ്പുമായി ഡിജിപി

Kerala
  •  18 minutes ago
No Image

പാലത്തിൽ നിന്ന് വീണുമരിച്ചതല്ല; ആത്മഹത്യയെന്ന് കരുതിയ കേസിൽ സാക്ഷികളെപ്പോലും അമ്പരപ്പിച്ച ട്വിസ്റ്റ്! ദുബൈ പൊലിസ് സത്യം കണ്ടെത്തിയത് ഇങ്ങനെ

uae
  •  19 minutes ago
No Image

ഹംപി കൂട്ടബലാത്സംഗം: മൂന്ന് പ്രതികൾക്ക് വധശിക്ഷ; വിദേശവനിതയെ ആക്രമിക്കുകയും സുഹൃത്തിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ വിധി

National
  •  19 minutes ago
No Image

ശബരിമല സ്ത്രീ പ്രവേശനം; നിലവിലെ കീഴ്‌വഴക്കം തുടരണം; സര്‍ക്കാര്‍ തിരുത്തേണ്ടത് തിരുത്തണം; വെള്ളാപ്പള്ളി നടേശന്‍

Kerala
  •  28 minutes ago
No Image

ടൂറിസം ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധം; ഒമാനില്‍ തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണശാലകള്‍ക്ക് പുതിയ ചട്ടം

oman
  •  35 minutes ago
No Image

കുവൈത്തിൽ സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച; യുവാവിനെതിരെ കേസ്

Kuwait
  •  40 minutes ago
No Image

ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 62 ലക്ഷം പേർക്കായി 1,050 കോടി രൂപ അനുവദിച്ചു

Kerala
  •  an hour ago
No Image

ഐഫോൺ 18 പ്രോ സീരീസ് വരുന്നു: അണ്ടർ ഡിസ്‌പ്ലേ ഫേസ് ഐഡിയും വേരിയബിൾ അപ്പർച്ചർ ക്യാമറയും; ആപ്പിൾ ഉപയോക്താക്കൾ ആവേശത്തിൽ

Gadget
  •  an hour ago
No Image

അസം കോൺഗ്രസിൽ 'രാജിനാടകം'; ബിജെപിയിലേക്ക് പോകാനൊരുങ്ങിയ ഭൂപൻ ബോറ 2 മണിക്കൂറിനുള്ളിൽ മടങ്ങിയെത്തി

National
  •  an hour ago
No Image

പ്രേംകുമാര്‍ നാളെ കോണ്‍ഗ്രസ് വേദിയില്‍; കെ.പി.സി.സി സംസ്‌കാര സാഹിതി പരിപാടിയില്‍ മുഖ്യാതിഥിയാകും

Kerala
  •  an hour ago