HOME
DETAILS

അഴിമതി: നവാസ് ശരീഫിന് ഏഴ് വര്‍ഷം തടവ്

  
backup
December 24, 2018 | 6:48 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%8f%e0%b4%b4%e0%b5%8d

 

ഇസ്‌ലാമാബാദ്: അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ഏഴു വര്‍ഷം തടവും 25 ലക്ഷം ഡോളര്‍ പിഴയും വിധിച്ച് അഴിമതി വിരുദ്ധ കോടതി. സഊദി അറേബ്യയില്‍ നവാസ് ശരീഫിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ മില്ലുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. സ്റ്റീല്‍ മില്ലിന്റെ വരുമാന ഉറവിടം തെളിയിക്കാന്‍ മൂന്നാം തവണയും ശരീഫിനു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു.

ശരീഫിനെതിരേ മൂന്നു കേസുകളാണ് നിലവിലുള്ളത്. സഊദിയിലെ അല്‍ അസീസിയ സ്റ്റീല്‍ മില്ലിലെ വരുമാനം, മകന്‍ ഹസാന്‍ നവാസിന്റെ നേതൃത്വത്തിലുള്ള ഫ്‌ളാഗ്ഷിഷ് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ജസ്റ്റിസ് മുഹമ്മദ് അര്‍ശദ് മാലികിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നലെ വിധി പുറപ്പെടുവിച്ചത്.
ഫ്‌ളാഗ്ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ് കേസില്‍ ശരീഫിനെ കോടതി കുറ്റമുക്തനാക്കി.


വിധിപ്രഖ്യാപനം നടത്തുമ്പോള്‍ നവാസ് ശരീഫ് കോടതിയില്‍ ഹാജരായിരുന്നു. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്ന് അദ്ദേഹം വിധി പ്രഖ്യാപനത്തിനു ശേഷം പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനായി സൈന്യവും സര്‍ക്കാരും ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ കോടതി വിധിക്കെതിരേ സമാധാനപരമായി പ്രതിഷേധിക്കുമെന്നും അപ്പീല്‍ നല്‍കുമെന്നും മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് വിഭാഗം നേതാവുമായ ശാഹിദ് കഖാന്‍ അബ്ബാസി പറഞ്ഞു.


ശരീഫിനെതിരേയുള്ള വിധി പുറപ്പെടുവിക്കുന്നതിനു മുന്‍പ് കോടതിക്കു പുറത്ത് പ്രതിഷേധക്കാരും പൊലിസും ഏറ്റുമുട്ടി. കല്ലേറിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.


പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിനെ പനാമ പേപ്പര്‍ കേസില്‍ പാക് സുപ്രിംകോടതി അയോഗ്യനാക്കിയിരുന്നു.
ലണ്ടനിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയ കേസില്‍ നവാസ് ശരീഫിനെ ഇതേ കോടതി ജൂലൈയില്‍ പത്തു വര്‍ഷം തടവിനു വിധിച്ചിരുന്നു.
അപ്പീലിനെ തുടര്‍ന്ന് നവാസ് ശരീഫ് സെപ്റ്റംബറില്‍ ജയില്‍ മോചിതനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിൽ ട്രംപ് വിരുദ്ധ വികാരം ശക്തം: ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾക്ക് വൻ മുന്നേറ്റം, പ്രമുഖർക്ക് കനത്ത തിരിച്ചടി

International
  •  21 days ago
No Image

സഞ്ജു പുറത്ത്, ക്യാപ്റ്റനായി തിലക് വർമ്മ; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  21 days ago
No Image

ജിഎസ്ടി വെട്ടിപ്പിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം എന്നത് അവകാശമല്ല; വിവേചനാധികാരം മാത്രം: ഡൽഹി ഹൈക്കോടതി

National
  •  21 days ago
No Image

മിന്നും ഫോമിലുള്ള സൂപ്പർതാരം പുറത്ത്, പന്ത് തിരിച്ചെത്തി; ഇതാ ലോക ചാമ്പ്യന്മാരെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  21 days ago
No Image

ദുബൈയിലെ ടാക്സി നിരക്കുകളിൽ മാറ്റം; പീക്ക്-അവർ നിരക്കുകൾ പുനഃക്രമീകരിച്ചു

uae
  •  21 days ago
No Image

പോക്‌സോ കേസ് ഇര പൊലിസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  21 days ago
No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയിലേക്ക്; കേസിൽ കോൺഗ്രസ് കക്ഷിചേരും

Kerala
  •  21 days ago
No Image

അവനേക്കാൾ മികച്ച താരം ഞാനാണ്: വമ്പൻ പ്രസ്താവനയുമായി റൊണാൾഡോ

Football
  •  21 days ago
No Image

'അവൻ മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തി'; ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ ഓർമയ്ക്കായി പള്ളി നിർമിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ

uae
  •  21 days ago
No Image

കോഴിക്കോട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾക്ക് നേരെ കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം; ഉടമയെ തിരിച്ചറിഞ്ഞതായി പൊലിസ്

Kerala
  •  21 days ago