HOME
DETAILS

അഴിമതി: നവാസ് ശരീഫിന് ഏഴ് വര്‍ഷം തടവ്

  
backup
December 24, 2018 | 6:48 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%8f%e0%b4%b4%e0%b5%8d

 

ഇസ്‌ലാമാബാദ്: അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ഏഴു വര്‍ഷം തടവും 25 ലക്ഷം ഡോളര്‍ പിഴയും വിധിച്ച് അഴിമതി വിരുദ്ധ കോടതി. സഊദി അറേബ്യയില്‍ നവാസ് ശരീഫിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ മില്ലുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. സ്റ്റീല്‍ മില്ലിന്റെ വരുമാന ഉറവിടം തെളിയിക്കാന്‍ മൂന്നാം തവണയും ശരീഫിനു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു.

ശരീഫിനെതിരേ മൂന്നു കേസുകളാണ് നിലവിലുള്ളത്. സഊദിയിലെ അല്‍ അസീസിയ സ്റ്റീല്‍ മില്ലിലെ വരുമാനം, മകന്‍ ഹസാന്‍ നവാസിന്റെ നേതൃത്വത്തിലുള്ള ഫ്‌ളാഗ്ഷിഷ് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ജസ്റ്റിസ് മുഹമ്മദ് അര്‍ശദ് മാലികിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നലെ വിധി പുറപ്പെടുവിച്ചത്.
ഫ്‌ളാഗ്ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ് കേസില്‍ ശരീഫിനെ കോടതി കുറ്റമുക്തനാക്കി.


വിധിപ്രഖ്യാപനം നടത്തുമ്പോള്‍ നവാസ് ശരീഫ് കോടതിയില്‍ ഹാജരായിരുന്നു. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്ന് അദ്ദേഹം വിധി പ്രഖ്യാപനത്തിനു ശേഷം പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനായി സൈന്യവും സര്‍ക്കാരും ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ കോടതി വിധിക്കെതിരേ സമാധാനപരമായി പ്രതിഷേധിക്കുമെന്നും അപ്പീല്‍ നല്‍കുമെന്നും മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് വിഭാഗം നേതാവുമായ ശാഹിദ് കഖാന്‍ അബ്ബാസി പറഞ്ഞു.


ശരീഫിനെതിരേയുള്ള വിധി പുറപ്പെടുവിക്കുന്നതിനു മുന്‍പ് കോടതിക്കു പുറത്ത് പ്രതിഷേധക്കാരും പൊലിസും ഏറ്റുമുട്ടി. കല്ലേറിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.


പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിനെ പനാമ പേപ്പര്‍ കേസില്‍ പാക് സുപ്രിംകോടതി അയോഗ്യനാക്കിയിരുന്നു.
ലണ്ടനിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയ കേസില്‍ നവാസ് ശരീഫിനെ ഇതേ കോടതി ജൂലൈയില്‍ പത്തു വര്‍ഷം തടവിനു വിധിച്ചിരുന്നു.
അപ്പീലിനെ തുടര്‍ന്ന് നവാസ് ശരീഫ് സെപ്റ്റംബറില്‍ ജയില്‍ മോചിതനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് തല്ലിച്ചതച്ചെന്ന് കുടുംബം; സംഭവം തിരുവനന്തപുരത്ത്

Kerala
  •  6 days ago
No Image

തൃശ്ശൂരിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് അടുക്കളയിൽ

Kerala
  •  6 days ago
No Image

'മെസ്സിക്കായി കോടികൾ, ഇന്ത്യൻ ഫുട്‌ബോളിന് അവഗണന'; തുറന്നടിച്ച് ഇന്ത്യൻ നായകൻ

Football
  •  6 days ago
No Image

ബ്രസീലിയൻ ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിന് മുമ്പേ ഞെട്ടിച്ച നീക്കം

Football
  •  6 days ago
No Image

ട്രെയിനുകളിൽ ടിക്കറ്റില്ലാ യാത്രക്കാർ പെരുകുന്നു; റെയിൽവേയ്ക്ക് ഈ വർഷം ലഭിച്ചത് 1,781 കോടി രൂപ

National
  •  6 days ago
No Image

വെറ്റിനറി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ലൈസൻസ് നിർബന്ധം; പുതിയ തീരുമാനവുമായി അബൂദബി ADAFSA

uae
  •  6 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യൽ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  6 days ago
No Image

വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  6 days ago
No Image

അനധികൃത ഡ്രോൺ ഉപയോ​ഗവും, വാടകയ്ക്ക് നൽകലും; വിന്റർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി ദുബൈ; നിയമലംഘകർക്കെതിരെ നടപടി

uae
  •  6 days ago
No Image

ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  6 days ago