HOME
DETAILS

സംവരണാനുകൂല്യങ്ങള്‍ ലഭിക്കാതെ 84 മുന്നാക്ക ജാതികള്‍

  
backup
December 27, 2018 | 8:08 PM

samvaran63256145

 

ഫസല്‍ മറ്റത്തൂര്‍#


മലപ്പുറം: സംസ്ഥാനത്ത് സംവരണാനുകൂല്യങ്ങള്‍ ലഭിക്കാതെ നിലനില്‍ക്കുന്നത് 84 മുന്നാക്ക ജാതികളെന്ന് കേരള സംസ്ഥാന മുന്നാക്ക സമുദായ കമ്മിഷന്‍ റിപ്പോര്‍ട്ട്. സംവരണാനുകൂല്യം ലഭ്യമാകാത്ത മുന്നാക്ക വിഭാഗങ്ങളെ കണ്ടെത്തുന്നതിനായുള്ള സമിതി തയാറാക്കിയ കരടു പട്ടികയിലാണ് ഇത്തരത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ 84 ജാതികള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തിയത്.
വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് വ്യക്തികളെയും സമുദായ സംഘടനാ പ്രതിനികളെയും നേരില്‍കണ്ടാണ് കമ്മിഷന്‍ കരടു പട്ടിക തയാറാക്കിയത്.
84 ജാതികളില്‍ ബ്രാഹ്മണര്‍, ക്ഷത്രിയ, നെടുങ്ങാടി, പറക്കവാകുലം, അടുത്തോണ്‍, അമ്പലവാസി മുതല്‍ നായര്‍, ചാക്യാര്‍, മന്നാടിയാര്‍, ശൈവപിള്ള തുടങ്ങിയ വിഭാഗങ്ങളെയും ഇവയുടെ ഉപവിഭാഗങ്ങളെയും മുന്നാക്ക ജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രാഹ്മണരി എമ്പ്രാ, എമ്പ്രാന്തിരി, നമ്പി, നമ്പൂതിരി, പോറ്റി, ഭട്ടതിരി, ഇളയത്, മൂത്തത്, മൂസത്, തുളിപോറ്റി, ഗൗഡ സാരസ്വതി ബ്രാഹ്മണര്‍, വര്‍മ, തമിഴ് ബ്രാഹ്മണര്‍ എന്നിവരാണ് പ്രധാനമായും ഉള്ളത്. ക്രിസ്തുമതത്തിലെ 20 ഉപജാതികളാണ് കരടുപട്ടികയിലുള്ളത്. നാടാര്‍, സിറിയന്‍ കാത്തലിക്, ചാല്‍ഡീന്‍ സിറിയന്‍, സി.എസ്.ഐ, ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, ബേസല്‍ മിഷന്‍, സ്വതന്ത്ര സിറിയന്‍, പെന്തകോസ്ത്, യാക്കോബൈറ്റ്, മാര്‍ത്തോമ, മലങ്കര തുടങ്ങിയവരാണ് ഇതിലെ പ്രധാനികള്‍.
അതേസമയം, കരടുപട്ടികയില്‍ വ്യാപകമായ അപാകതയുള്ളതായി ചൂണ്ടിക്കാട്ടി ഇതിനകം തന്നെ വിവിധ മുന്നാക്ക വിഭാഗങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്.
രാജ ഭരണം നടത്തിയിരുന്ന വര്‍മമാരെ ബ്രാഹ്മണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതുള്‍പ്പെടെ ധാരാളം അപാകതകള്‍ കരടുപട്ടികയില്‍ ഉണ്ടെന്നാണ് ആക്ഷേപം. ക്ഷത്രിയ വിഭാഗക്കാരാണിവര്‍. വ്യത്യസ്ത വിഭാഗങ്ങളായ പൂജാരി, അമ്പലവാസി വിഭാഗങ്ങളെ ഒരേ കാറ്റഗറിയായും കരട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നമ്പൂതിരിയും ഭട്ടതിരിയും ഇടംപിടിച്ച ലിസ്റ്റില്‍ ഭട്ടതിരിപ്പാട്, നമ്പൂതിരിപ്പാട് പോലുള്ള മുന്നാക്ക ജാതികള്‍ ഉള്‍പ്പെട്ടിട്ടില്ല. പ്രഥമ മുഖ്യമന്ത്രി ഇ.എം.എസിന്റെ ജാതിയാണ് നമ്പൂതിരിപ്പാട്.
എസ്.എസ്.എല്‍.സി ബുക്ക് ഉള്‍പ്പെടെ വിവിധ രേഖകളില്‍ നിലവില്‍ ജാതിയും ഉപജാതിയും രേഖപ്പെടുത്തുന്നുണ്ട്. നിലവിലുള്ള രീതിക്കു വിരുദ്ധമായുള്ള കരട് ലിസ്റ്റ് അംഗീകരിക്കപ്പെട്ടാല്‍ വിവിധ തൊഴില്‍, പഠന രംഗങ്ങളിലെ മാനദണ്ഡങ്ങളെ വരേ സാരമായി ബാധിച്ചേക്കും.
അതേസമയം, കരടുപട്ടികയിന്‍മേല്‍ പരാതികളും ആക്ഷേപങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ 2019 ജനുവരി 20 വരെ അവസരം നല്‍കിയിട്ടുണ്ട്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള കേരള സംസ്ഥാന കമ്മിഷന്റെ തിരുവനന്തപുരം വഴുതക്കാടുള്ള വിലാസത്തില്‍ പരാതികള്‍ അറിയിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ മാധ്യമപ്രവര്‍ത്തക ഉള്‍പെടെ അഞ്ചുപേരെ കൊലപ്പെടുത്തി; രക്ഷാപ്രവര്‍ത്തനത്തിന് അനുവദിക്കാതെ ആക്രമണം തുടര്‍ന്നു

International
  •  11 minutes ago
No Image

പ്രിയപ്പെട്ടവർക്ക് വിട; മരിച്ചവരിൽ രണ്ടുദിവസങ്ങൾക്ക് മുൻപ് ജോലിക്കിറങ്ങിയ യുവാവും, മുൻ മിസ്റ്റർ തൃശൂരും; തിരിച്ചറിഞ്ഞത് 9 പേരെ മാത്രം

Kerala
  •  12 minutes ago
No Image

പേരാമ്പ്ര സ്‌ട്രോങ് റൂം വിവാദം: നടപടിയെടുക്കാതെ കലക്ടര്‍; യുഡിഎഫ് നാളെ കോടതിയിലേക്ക്

Kerala
  •  an hour ago
No Image

20 വർഷം, 3 അന്വേഷണ ഏജൻസികൾ, എന്നിട്ടും പ്രതികളില്ല, ഹിന്ദുത്വഭീകരത പുറത്തുകൊണ്ടുവന്ന മലേഗാവ് കേസും വഴിമുട്ടി, ബറാഅത്ത്‌ ദിനവും വെള്ളിയാഴ്ചയും ഒന്നിച്ചുവന്ന ദിനത്തിലെ ആക്രമണം

National
  •  an hour ago
No Image

പുറ്റിങ്ങൽ ദുരന്തം;  സ്ഥിരം ജഡ്ജിയില്ല; വിചാരണ നീളുന്നു

Kerala
  •  an hour ago
No Image

പ്രസവം പണ്ട് 'കൂള്‍' ആയിരുന്നു; അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോക്ടറുടെ പരാതി

Kerala
  •  an hour ago
No Image

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം; എങ്ങുമെത്താത്ത അന്വേഷണങ്ങളും ശുപാർശകളും

Kerala
  •  an hour ago
No Image

'ഗുണ്ടായിസമാണെങ്കിൽ നടപടിയുണ്ടാകു'മെന്ന് താക്കീത്; ശ്രീലേഖയ്ക്കെതിരേ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ

Kerala
  •  an hour ago
No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  2 hours ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  2 hours ago