HOME
DETAILS

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

  
Web Desk
November 25, 2024 | 11:36 AM

up police arrested shahi masjid committee  president over conflict

ഉത്തര്‍പ്രദേശ്: സംഭല്‍ മസ്ജിദ് സംഘര്‍ഷത്തില്‍ ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ യു.പി പൊലിസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് പൊലിസ് നടപടി. അറസ്റ്റ് രേഖപ്പെടുത്താതെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. 

കസ്റ്റഡിയെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്തെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കി നിരോധനാജ്ഞ പുറപ്പെടുവിച്ചു. പുറത്തുനിന്നുള്ളവര്‍ക്ക് നവംബര്‍ 30 വരെ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

അതേസമയം ഷാഹി ജുമാമസ്ജിദ് സർവേയ്‌ക്കെതിരേ പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ പൊലിസ് വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടിരുന്നു. നദീം അഹമ്മദ്, ബിലാൽ അൻസാരി, നുമാൻ എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. സംഘർഷത്തിനിടെ നിരവധി പൊലിസ് വാഹനങ്ങൾക്ക് തീയിട്ടതായി ജില്ലാ പൊലിസ് മേധാവി അറിക്കുന്നു.

ഇന്നലെ രാവിലെ ആറോടെ അഭിഭാഷക കമ്മിഷനും മറ്റ് ഉദ്യോഗസ്ഥ സംഘവും സർവേയ്ക്കായി എത്തിയതോടെയാണ് ഷാഹി ജുമാ മസ്ജിദ് പരിസരം സംഘർഷഭൂമിയായത്. സർവേ സംഘം എത്തിയതോടെ സ്ഥലത്തെത്തിയ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ മസ്ജിദ് പരിസരത്ത് പ്രകോപന മുദ്രാവാക്യം വിളിച്ചതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രകോപന മുദ്രാവാക്യം മുഴക്കിയ ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ പിരിച്ചുവിടുന്നതിന് പകരം പൊലിസ് മസ്ജിദ് പരിസരത്ത് തമ്പടിച്ച വിശ്വാസികളെ അടിച്ചോടിക്കാനാണ് ശ്രമിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലിസ് കണ്ണീർവാതക പ്രയോഗവും നടത്തി. അതേസമയം, പ്രതിഷേധക്കാർക്കുനേരെ വെടിവച്ചിട്ടില്ലെന്നാണ് പൊലിസിന്റെ വിശദീകരണം. എന്നാൽ, പൊലിസ് വെടിവയ്ക്കുന്നതിന്റെയും പ്രതിഷേധക്കാർക്കുനേരെ കല്ലെറിയുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചു.

up police arrested shahi masjid committee  president over conflict 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ തിളങ്ങിയില്ലെങ്കിലും ടീം ഇന്ത്യയിലേക്ക് വിളി; ആരാണ് 6'5" ഉയരമുള്ള ഈ പഞ്ചാബ് പേസർ?

Cricket
  •  17 days ago
No Image

ബലിപെരുന്നാള്‍ പ്രമാണിച്ച് ബഹ്‌റൈനില്‍ ഈദ് അല്‍ അദ്ഹയ്ക്ക് നാല് ദിവസത്തെ ഔദ്യോഗിക അവധി

bahrain
  •  17 days ago
No Image

എബോള ഭീതി; ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രാക്കാർക്ക് വിലക്കേർപ്പെടുത്തി ബഹ്‌റൈൻ

uae
  •  17 days ago
No Image

ഇസ്റാഈലിനുള്ള യു.എസ് സഹായത്തെ ഭൂരിഭാഗം അമേരിക്കക്കാരും എതിർക്കുന്നു: ന്യൂയോർക്ക് ടൈംസ് സർവേ

International
  •  17 days ago
No Image

പൊലിസ് അസോസിയേഷൻ തലപ്പത്ത് ആഭ്യന്തരവകുപ്പിന്റെ 'സർജിക്കൽ സ്ട്രൈക്ക്'; അസോസിയേഷൻ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലം മാറ്റം

Kerala
  •  17 days ago
No Image

വിരമിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ചീഫ് സെക്രട്ടറിക്ക് മൂൻകൂറായി പെൻഷൻ; മുൻ സർക്കാരിന്റെ വിചിത്ര ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala
  •  17 days ago
No Image

യുഎഇക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; ബറാക്ക ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം ഇറാഖിൽ നിന്നെന്ന് സ്ഥിരീകരണം

uae
  •  17 days ago
No Image

മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപം; കാസർകോട് പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

Kerala
  •  17 days ago
No Image

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സിനിമാ നടനടനുൾപ്പെടെ രണ്ടുപേർ മരിച്ചു

Kerala
  •  17 days ago
No Image

പ്രവചനങ്ങൾ തെറ്റി, ആൻസെലോട്ടിയുടെ വജ്രായുധം റെഡി! റോഡ്രിഗോ പുറത്ത്; നെയ്മർ അകത്ത്

Football
  •  17 days ago