HOME
DETAILS

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

  
Web Desk
November 25, 2024 | 10:02 AM

Iran Warns Israel of Retaliation Following Recent Airstrikes

തെഹ്‌റാന്‍: ഇസ്‌റാഈല്‍ ആക്രമണത്തിനുള്ള തിരിച്ചടി ഉടനുണ്ടാകുമെന്നു സൂചന നല്‍കി ഇറാന്‍.  ആയത്തുല്ല അലി ഖാംനഇയുടെ പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാളായ അലി ലാരിജാനിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്‌റാഈലിന് ഉചിതമായ തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തിലാണ് സൈന്യത്തിലും സര്‍ക്കാരിലുമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്‌റാഈലിനെതിരായ പ്രതിരോധം പുനസ്ഥാപിക്കലാണു പ്രധാനപ്പെട്ട വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ 'തസ്‌നീമി'നു നല്‍കിയ അഭിമുഖത്തിലാണ് അലി ലാരിജാനിയുടെ വെളിപെടുത്തല്‍. 'ഇസ്‌റാഈലിനെതിരായ പ്രതിരോധം പുനസ്ഥാപിക്കലാണു പ്രധാനപ്പെട്ട വിഷയം. ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കാര്യം വളരെ സൂക്ഷിച്ചാണു കൈകാര്യം ചെയ്യുന്നത്. ഇസ്‌റാഈലിനുള്ള തിരിച്ചടിയില്‍ ലക്ഷ്യങ്ങളെല്ലാം കൈവരിക്കാനാകണം. അതിനു വേണ്ടിയുള്ള ഒരുക്കങ്ങളാണു നടക്കുന്നത്'  ലാരിജാനി പറഞ്ഞു.

ബന്ധപ്പെട്ട സൈനിക ഉദ്യോഗസ്ഥരെ കൃത്യമായ തീരുമാനം കൈക്കൊള്ളാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആ തീരുമാനത്തിലേക്ക് എത്താനുള്ള വ്യത്യസ്തമായ വഴികളെ കുറിച്ചുള്ള ആലോചനയിലാണ് അവരെന്ന് എനിക്കറിയാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മതയും രഹസ്യാത്മകതയും ആവശ്യമാണെന്നും അലി ലാരിജാനി പറഞ്ഞു.

അടുത്തിടെ ലാരിജാനി ലബനാനിലും സിറിയയിലും സന്ദര്‍ശനം നടത്തിയിരുന്നു. അലി ഖാംനഇയുടെ സന്ദേശങ്ങള്‍ കൈമാറാന്‍ പോയതായിരുന്നുവെന്നായിരുന്നു ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ കാര്യങ്ങളാണു സന്ദേശത്തിലുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു. 

അമേരിക്കയുമായുള്ള ചര്‍ച്ചകളുടെ സാധ്യതയെ കുറിച്ചും ലാരിജാനി പ്രതികരിച്ചു. മരിച്ച മുന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ കാലത്തു തന്നെ യുഎസുമായി ചര്‍ച്ചകള്‍ നടന്നിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ചാകും ഭാവിയില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുക. മുന്‍പ് ഇറാഖില്‍ യു.എസുമായി ചര്‍ച്ച നടത്താന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അവിടത്തെ താല്‍പര്യത്തിന് അനുസരിച്ചാകും ചര്‍ച്ചകളെന്നായിരുന്നു അന്നു നല്‍കിയ മറുപടി. ഇറാനിലെ സ്ഥിതിഗതികള്‍ ശാന്തമാകണമെന്നായിരുന്നു ഇറാന്റെ താല്‍പര്യം. അതുകൊണ്ടാണ് അന്ന് അമേരിക്കയുമായി ചര്‍ച്ച നടത്തിയതെന്നും അലി ലാരിജാനി വ്യക്തമാക്കി. 

കഴിഞ്ഞ ഒക്ടോബര്‍ 26നായിരുന്നു ഇറാനിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ ആക്രമണം നടന്നത്. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണിതെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെട്ടിരുന്നത്. നൂറിലേറെ ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ കടന്നുകയറിയാണ് വ്യോമാക്രമണം നടത്തിയത്. 

ഇറാനെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് ഇസ്‌റാഈല്‍ ധരിച്ചുവച്ചിരിക്കുന്നതെന്നും അതെല്ലാം തിരുത്തിക്കൊടുക്കണമെന്നും ആക്രമണത്തിനു പിന്നാലെ പരമോന്നത നേതാവ് ഖാംനഇ പ്രഖ്യാപിച്ചിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഗ്രസിൽ സമ്പൂർണ അഴിച്ചുപണി വരുന്നു; കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹ്നാന് മുൻതൂക്കം

Kerala
  •  18 days ago
No Image

മുൻ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; വ്യോമയാന വകുപ്പുകൾ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു

Kerala
  •  18 days ago
No Image

കണ്ണൂരില്‍ മരക്കൊമ്പ് വെട്ടുന്നതിനിടെ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  18 days ago
No Image

എക്‌സൈസ് തലപ്പത്ത് ആളില്ല; ചുമതല ഭരണ വിഭാഗം അഡി.കമ്മിഷണർക്ക് തന്നെ

Kerala
  •  18 days ago
No Image

സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല: മന്ത്രി മുരളീധരൻ

Kerala
  •  18 days ago
No Image

വാ​ഗ്ദാനങ്ങൾ പാലിച്ച് വിജയ്; കർഷകർക്കും, സിനിമാ മേഖലയ്ക്കും ആശ്വാസം 

National
  •  18 days ago
No Image

കോഴിക്കോട് ഐ.സി.യു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകും

Kerala
  •  18 days ago
No Image

പ്ലസ്‌വൺ ഏകജാലകം: ആദ്യ അലോട്ട്‌മെന്റിൽ തന്നെ അഡിഷനൽ ബാച്ചുകളും 

Kerala
  •  18 days ago
No Image

അട്ടപ്പാടി ആൾക്കൂട്ടക്കൊല: വിജയം കണ്ടത് മധുവിൻ്റെ മാതാവും സഹോദരിയും നടത്തിയ നിയമപോരാട്ടം

Kerala
  •  18 days ago
No Image

മുഖ്യമന്ത്രി ഡല്‍ഹിയില്‍; കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച്ച ഇന്ന് 

Kerala
  •  18 days ago