HOME
DETAILS

കഴക്കൂട്ടം-ചാക്ക ബൈപാസ് അപകടങ്ങളുടെ കുരുതിക്കളമാകുന്നു

  
backup
December 28, 2018 | 6:14 AM

kazhakkuttam321512312315

 

അന്‍സാര്‍ തുരുത്ത് #
കഴക്കൂട്ടം: ട്രാഫിക് സിഗ്‌നലില്ലായ്മയും അശാസ്ത്രിയമായ റോഡ് നിര്‍മാണവും വാഹനങ്ങളുടെ മരണ മരണപച്ചിലും കാരണം കഴക്കൂട്ടം ചാക്ക ബൈപ്പാസ് അപകടങ്ങളുടെ കുരുതിക്കളമാകുന്നു.
മൂന്ന് കുഞ്ഞുങ്ങളെ അനാഥരാക്കിയ പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ ഷബാന ദമ്പതികളുടെ അപകട മരണമാണ് അവസാന സംഭവം.
ദിവസങ്ങള്‍ക്ക് മുന്‍പ് ചെറുപ്പക്കാരന്‍ മരിച്ചതും പത്ത് ദിവസം മുന്‍പ് ടെക്‌നോപാര്‍ക്ക് സെക്യുരിറ്റി ജീവനക്കാരനായ വെട്ടുതുറ സ്വദേശി മരിച്ചതും ആഴ്ചകള്‍ക്ക് മുന്‍പ് തമിഴ്‌നാട് സ്വദേശി ഇന്‍ഫോസിസിന് സമീപം മരിച്ചതും ഈ പാതയിലാണ്.
ബൈപാസ് നാല് വരി പാതയാക്കുന്നതിന്റെ നിര്‍മാണം തുടങ്ങി റോഡുകള്‍ ഗതാഗത യോഗ്യമായ ഒരു വര്‍ഷത്തിനിടെ ഈ പാതയില്‍ പൊലിഞ്ഞത് ഇരുപത്തി രണ്ടോളം ജീവനുകളാണെന്നാണ് പൊലിസ് പറയുന്നത്.
ഒട്ടുമിക്ക അപകടങ്ങളും രാത്രികാലങ്ങളിലും അതേപോലെ വെളുപ്പിനുമാണ്. അമിതവേഗതയില്‍ ചീറി പായുന്ന വാഹനങ്ങളാണ് ഒട്ടുമിക്ക മരണങ്ങള്‍ക്കും കാരണമായിട്ടുള്ളത്. കഴക്കൂട്ടം മുതല്‍ചാക്ക വരെയുള്ള നാല് വരി പാത ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു.
ഇനി ഈ ഭാഗത്ത് പൂര്‍ത്തിയാക്കേണ്ടത് ചാക്ക റെയില്‍വേ മേല്‍പാല പാതയാണ്. ടെക്‌നോപാര്‍ക്കിന് മുന്നിലും അതേപോലെ കുളത്തൂര്‍മുക്കോലക്കല്‍ ജങ്ഷനിലുമാണ് അപകടമരണങ്ങള്‍ കൂടുതലും നടന്നത്.
ഇന്‍ഫോസിസിന് സമീപവും അപകടങ്ങള്‍ തുടര്‍ക്കഥയാണ്. ഒരു വര്‍ഷത്തിനിടെ അപകടങ്ങളില്‍ പരുക്കേറ്റവര്‍ 200 ന് മുകളിലെന്നാണ് പൊലിസ് നല്‍കുന്ന വിവരം.
ട്രാഫിക്ക് സിഗ്‌നല്‍ ലൈറ്റുകള്‍ വളരെ അടിയന്തിരമായി സ്ഥാപിക്കേണ്ടിടത്ത് പോലും ഇതേ വരെ ഒരു നീക്കവും നടന്നിട്ടില്ല. മുക്കോലക്കലും, ടെക്‌നോപാര്‍ക്ക് പ്രധാന ഗേറ്റിന് മുന്നിലും ഇന്‍ഫോസിസ് ജങ്ഷനിലുമാണ് ട്രാഫിക്ക് ലൈറ്റുകള്‍ അത്യാവശ്യമായി സ്ഥാപിക്കേണ്ടത്.
ഓരോ അപകടങ്ങള്‍ നടക്കുമ്പോഴും ബന്ധപ്പെട്ടവര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ആവേശത്തോടെ പ്രഖ്യാപിക്കുന്നത് മാത്രമാണ് ചെയ്യുന്നത്.മിക്ക സമയങ്ങളിലും അതിവിശാലമായ പാതയിലൂടെ വാഹനങ്ങള്‍ മരണപാച്ചിലാണ്. ഇതില്‍ ഇരു ചക്രവാഹനങ്ങളുടെ മത്സരയോട്ടവും കാണാം.
ഇവരെയൊക്കെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്ന കാര്യത്തില്‍ പൊലിസ് ഒരു ഇടപെടലും നടത്താറില്ല.
തികച്ചും അശാസ്ത്രീയമായാണ് പാത നിര്‍മാണം നടന്നിരിക്കുന്നത്. പുതിയ പാതകള്‍ നിര്‍മിക്കുബോള്‍ സര്‍വിസ് റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് നാലുവരിപാതയിലേക്കുള്ള പ്രവേശനം വളരെ വിരളമാണ്.
അങ്ങനെ പ്രവേശനം അനുവദിക്കുകയാണെങ്കില്‍ അത്രക്കും വേണ്ട ട്രാഫിക്ക് സംവിധാനങ്ങള്‍ ഒരുക്കാറുണ്ട്. അത് കൂടാതെ നാല് വരി പാതയിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ക്കും സര്‍വിസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്കും പരസ്പരം കാണാനും ശ്രദ്ധിക്കാനും കഴിയും.
എന്നാല്‍ കഴക്കൂട്ടം-മുക്കോല ബൈപാസ് നിര്‍മാണത്തില്‍ സര്‍വിസ് റോഡുകള്‍ ഒരുപാട് താഴ്ചയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഇത് കാരണം ബൈപാസില്‍ നിന്നും സര്‍വിസ് റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരസ്പരം കാണാറില്ല.
ഇത് കാരണമാണ് ഇവിടെ മിക്ക അപകടങ്ങളും നടന്നിട്ടുള്ളത്. ഈ ഭാഗങ്ങളില്‍ സിഗ്‌നല്‍ ലൈറ്റുകളുണ്ടായിരുന്നെങ്കില്‍ ഈ അപകടങ്ങളൊക്കെ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. കഴക്കൂട്ടം - ചാക്ക ബൈപാസില്‍ നിരവധിയിടങ്ങളില്‍ സര്‍വിസ് റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ബൈപാസ് മറികടന്ന് പോകുന്ന രീതിയാണ് ഉള്ളത്.
ഇവിടെയൊക്കെ മേല്‍പ്പാലങ്ങളും അടിപ്പാതകളുമാണ് നിര്‍മിക്കേണ്ടത്. എന്നാല്‍ ഈ അവസ്ഥയില്‍ ഇവിടെയൊക്കെ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുക എന്നതാണ് ഏക മാര്‍ഗം. അധികൃതര്‍ ഈ വിഷയത്തില്‍ ഒരു താല്‍പര്യവും കാണിക്കുന്നില്ല.
അപകടങ്ങളും അപകട മരണങ്ങളും ഒരു തുടര്‍ സംഭവമായി തുടരുമ്പോഴും ദേശീയ പാത അധികൃതര്‍ക്ക് മിണ്ടാട്ടമില്ല.
പൊലിസാണെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങളില്‍ റോന്ത് ചുറ്റലുകളില്‍ ഒതുങ്ങുന്ന അവസ്ഥയുമാണ്. ഏത് രീതിയില്‍ വാഹനമോടിച്ചാലും ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കാനുള്ള സമയം പോലും പൊലിസ് കണ്ടെത്താത്തത് ഏറെ സങ്കടം തന്നെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം ചാലയിലെ ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷണം പോയി; സി.സിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  13 days ago
No Image

എം.പിമാര്‍ മത്സരിക്കേണ്ടെന്ന് നേതൃത്വം; കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി

Kerala
  •  13 days ago
No Image

അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്യണം, 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കണം; രാജ്യസഭയിൽ ശക്തമായ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഹർഭജൻ സിംഗ്

National
  •  13 days ago
No Image

യുവതിയെ 'പോട്ടറ്റോ' എന്ന് വിളിച്ച് വംശീയ അധിക്ഷേപം; തൊഴിലുടമ 29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

International
  •  13 days ago
No Image

ഇറാന്റെ വൈദ്യുതി സംവിധാനങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഈ 'കണക്കുകൂട്ടലുകൾക്ക്' ഗുരുതരമായ വില നൽകേണ്ടി വരും, ശക്തമായ മറുപടിയുമായി ഇറാൻ 

International
  •  13 days ago
No Image

സംഘര്‍ഷസമയത്ത് ആവേശം വേണ്ട; യു.എ.ഇയുമായി ബന്ധപ്പെടുത്തി വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നതിനെതിരേ കര്‍ശന മുന്നറിയിപ്പ്

uae
  •  13 days ago
No Image

വേണാട് എക്സ്പ്രസ് ഉടൻ നിലമ്പൂരിലെത്തില്ല; കോച്ചുകളുടെ എണ്ണവും സമയക്രമവും വില്ലനായി; യാത്രക്കാരുടെ കാത്തിരിപ്പ് തുടരും

Kerala
  •  13 days ago
No Image

കൈവിടില്ല കേരളം; മാതാപിതാക്കള്‍ ഉപേക്ഷിച്ച 13 ദിവസം പ്രായമുള്ള കുഞ്ഞിന് ഇനി ശിശുക്ഷേമ സമിതിയുടെ തണല്‍

Kerala
  •  13 days ago
No Image

സഊദിയില്‍ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

Saudi-arabia
  •  13 days ago
No Image

പാചകവാതക ക്ഷാമം: ട്രെയിനുകളിൽ ഭക്ഷണവിതരണം നിലച്ചേക്കും; തുക റീഫണ്ട് ചെയ്യാൻ ഐആർസിടിസി നീക്കം

National
  •  13 days ago

No Image

മേഘാലയയിൽ കലാപം: രണ്ട് ബംഗാളി മുസ്‍ലിംകൾ കൊല്ലപ്പെട്ടു; പള്ളിക്ക് നേരെ ആക്രമണം; വെസ്റ്റ് ഗാരോ ഹിൽസിൽ കർഫ്യൂ, ഇന്റർനെറ്റ് റദ്ദാക്കി

National
  •  13 days ago
No Image

ഇറാൻ യുദ്ധം: തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്ധനപ്രതിസന്ധി രൂക്ഷം; ഫിലിപ്പീൻസിൽ പ്രവൃത്തിദിനം നാലാക്കി ചുരുക്കി, വിയറ്റ്‌നാമിലും തായ്‌ലന്റിലും വർക്ക് ഫ്രം ഹോം

International
  •  13 days ago
No Image

എരുമപ്പെട്ടിയിൽ 84-കാരിയെ കടിച്ചുകൊന്ന തെരുവുനായ വലയിലായി; നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് പരിശോധിക്കും

Kerala
  •  13 days ago
No Image

മിഷിഗണിൽ സിനഗോഗിന് നേരെ ആക്രമണം; വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു; വാഹനത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

latest
  •  13 days ago
No Image

ദേശീയപാത ഉദ്ഘാടനം: കേന്ദ്ര സർക്കാരിനെതിരെ സ്പീക്കർ ഷംസീർ; മന്ത്രി റിയാസിനെ ഒഴിവാക്കിയത് ജനാധിപത്യ വിരുദ്ധമെന്ന് വിമർശനം

Kerala
  •  13 days ago
No Image

മന്ത്രിസഭായോഗം ഇന്ന്: സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കിയേക്കും, വിവിധ വകുപ്പുകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സാധ്യത

Kerala
  •  13 days ago
No Image

യുദ്ധക്കെടുതിയിൽ വ്യോമയാന മേഖല; പൈലറ്റുമാരുടെ ജോലിസമയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎയെ സമീപിച്ച് എയർ ഇന്ത്യ

National
  •  13 days ago
No Image

'മൗലികാവകാശങ്ങളിൽ കൈകടത്തേണ്ട'; വീടിനുള്ളിലെ നിസ്കാരം തടഞ്ഞ പൊലിസിന് തിരിച്ചടി; യു.പിയിൽ യുവാവിന് സായുധ സുരക്ഷയൊരുക്കാൻ ഹൈക്കോടതി ഉത്തരവ്

National
  •  13 days ago