
കഴക്കൂട്ടം-ചാക്ക ബൈപാസ് അപകടങ്ങളുടെ കുരുതിക്കളമാകുന്നു
അന്‍സാര്‍ തുരുത്ത് #
കഴക്കൂട്ടം: ട്രാഫിക് സിഗ്നലില്ലായ്മയും അശാസ്ത്രിയമായ റോഡ് നിര്‍മാണവും വാഹനങ്ങളുടെ മരണ മരണപച്ചിലും കാരണം കഴക്കൂട്ടം ചാക്ക ബൈപ്പാസ് അപകടങ്ങളുടെ കുരുതിക്കളമാകുന്നു.
മൂന്ന് കുഞ്ഞുങ്ങളെ അനാഥരാക്കിയ പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന് ഷബാന ദമ്പതികളുടെ അപകട മരണമാണ് അവസാന സംഭവം.
ദിവസങ്ങള്‍ക്ക് മുന്‍പ് ചെറുപ്പക്കാരന് മരിച്ചതും പത്ത് ദിവസം മുന്‍പ് ടെക്നോപാര്‍ക്ക് സെക്യുരിറ്റി ജീവനക്കാരനായ വെട്ടുതുറ സ്വദേശി മരിച്ചതും ആഴ്ചകള്‍ക്ക് മുന്‍പ് തമിഴ്നാട് സ്വദേശി ഇന്‍ഫോസിസിന് സമീപം മരിച്ചതും ഈ പാതയിലാണ്.
ബൈപാസ് നാല് വരി പാതയാക്കുന്നതിന്റെ നിര്‍മാണം തുടങ്ങി റോഡുകള്‍ ഗതാഗത യോഗ്യമായ ഒരു വര്‍ഷത്തിനിടെ ഈ പാതയില്‍ പൊലിഞ്ഞത് ഇരുപത്തി രണ്ടോളം ജീവനുകളാണെന്നാണ് പൊലിസ് പറയുന്നത്.
ഒട്ടുമിക്ക അപകടങ്ങളും രാത്രികാലങ്ങളിലും അതേപോലെ വെളുപ്പിനുമാണ്. അമിതവേഗതയില്‍ ചീറി പായുന്ന വാഹനങ്ങളാണ് ഒട്ടുമിക്ക മരണങ്ങള്‍ക്കും കാരണമായിട്ടുള്ളത്. കഴക്കൂട്ടം മുതല്‍ചാക്ക വരെയുള്ള നാല് വരി പാത ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു.
ഇനി ഈ ഭാഗത്ത് പൂര്‍ത്തിയാക്കേണ്ടത് ചാക്ക റെയില്‍വേ മേല്‍പാല പാതയാണ്. ടെക്നോപാര്‍ക്കിന് മുന്നിലും അതേപോലെ കുളത്തൂര്‍മുക്കോലക്കല്‍ ജങ്ഷനിലുമാണ് അപകടമരണങ്ങള്‍ കൂടുതലും നടന്നത്.
ഇന്‍ഫോസിസിന് സമീപവും അപകടങ്ങള്‍ തുടര്‍ക്കഥയാണ്. ഒരു വര്‍ഷത്തിനിടെ അപകടങ്ങളില്‍ പരുക്കേറ്റവര്‍ 200 ന് മുകളിലെന്നാണ് പൊലിസ് നല്കുന്ന വിവരം.
ട്രാഫിക്ക് സിഗ്നല്‍ ലൈറ്റുകള്‍ വളരെ അടിയന്തിരമായി സ്ഥാപിക്കേണ്ടിടത്ത് പോലും ഇതേ വരെ ഒരു നീക്കവും നടന്നിട്ടില്ല. മുക്കോലക്കലും, ടെക്നോപാര്‍ക്ക് പ്രധാന ഗേറ്റിന് മുന്നിലും ഇന്‍ഫോസിസ് ജങ്ഷനിലുമാണ് ട്രാഫിക്ക് ലൈറ്റുകള്‍ അത്യാവശ്യമായി സ്ഥാപിക്കേണ്ടത്.
ഓരോ അപകടങ്ങള്‍ നടക്കുമ്പോഴും ബന്ധപ്പെട്ടവര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ആവേശത്തോടെ പ്രഖ്യാപിക്കുന്നത് മാത്രമാണ് ചെയ്യുന്നത്.മിക്ക സമയങ്ങളിലും അതിവിശാലമായ പാതയിലൂടെ വാഹനങ്ങള്‍ മരണപാച്ചിലാണ്. ഇതില്‍ ഇരു ചക്രവാഹനങ്ങളുടെ മത്സരയോട്ടവും കാണാം.
ഇവരെയൊക്കെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്ന കാര്യത്തില്‍ പൊലിസ് ഒരു ഇടപെടലും നടത്താറില്ല.
തികച്ചും അശാസ്ത്രീയമായാണ് പാത നിര്‍മാണം നടന്നിരിക്കുന്നത്. പുതിയ പാതകള്‍ നിര്‍മിക്കുബോള്‍ സര്‍വിസ് റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് നാലുവരിപാതയിലേക്കുള്ള പ്രവേശനം വളരെ വിരളമാണ്.
അങ്ങനെ പ്രവേശനം അനുവദിക്കുകയാണെങ്കില്‍ അത്രക്കും വേണ്ട ട്രാഫിക്ക് സംവിധാനങ്ങള്‍ ഒരുക്കാറുണ്ട്. അത് കൂടാതെ നാല് വരി പാതയിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ക്കും സര്‍വിസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്കും പരസ്പരം കാണാനും ശ്രദ്ധിക്കാനും കഴിയും.
എന്നാല്‍ കഴക്കൂട്ടം-മുക്കോല ബൈപാസ് നിര്‍മാണത്തില്‍ സര്‍വിസ് റോഡുകള്‍ ഒരുപാട് താഴ്ചയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഇത് കാരണം ബൈപാസില്‍ നിന്നും സര്‍വിസ് റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരസ്പരം കാണാറില്ല.
ഇത് കാരണമാണ് ഇവിടെ മിക്ക അപകടങ്ങളും നടന്നിട്ടുള്ളത്. ഈ ഭാഗങ്ങളില്‍ സിഗ്നല്‍ ലൈറ്റുകളുണ്ടായിരുന്നെങ്കില്‍ ഈ അപകടങ്ങളൊക്കെ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. കഴക്കൂട്ടം - ചാക്ക ബൈപാസില്‍ നിരവധിയിടങ്ങളില്‍ സര്‍വിസ് റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ബൈപാസ് മറികടന്ന് പോകുന്ന രീതിയാണ് ഉള്ളത്.
ഇവിടെയൊക്കെ മേല്‍പ്പാലങ്ങളും അടിപ്പാതകളുമാണ് നിര്‍മിക്കേണ്ടത്. എന്നാല്‍ ഈ അവസ്ഥയില്‍ ഇവിടെയൊക്കെ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുക എന്നതാണ് ഏക മാര്‍ഗം. അധികൃതര്‍ ഈ വിഷയത്തില്‍ ഒരു താല്പര്യവും കാണിക്കുന്നില്ല.
അപകടങ്ങളും അപകട മരണങ്ങളും ഒരു തുടര്‍ സംഭവമായി തുടരുമ്പോഴും ദേശീയ പാത അധികൃതര്‍ക്ക് മിണ്ടാട്ടമില്ല.
പൊലിസാണെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങളില്‍ റോന്ത് ചുറ്റലുകളില്‍ ഒതുങ്ങുന്ന അവസ്ഥയുമാണ്. ഏത് രീതിയില്‍ വാഹനമോടിച്ചാലും ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കാനുള്ള സമയം പോലും പൊലിസ് കണ്ടെത്താത്തത് ഏറെ സങ്കടം തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയാണ് നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം, ഇതിനെ ഇന്ത്യയിലെ ഗോഡി മീഡിയകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്?' രൂക്ഷ വിമര്‍സനവുമായി ധ്രുവ് റാഠി
International
• 6 days ago
വീണ്ടും ലോക റെക്കോർഡ്; ഒറ്റ ഗോളിൽ ചരിത്രത്തിലേക്ക് നടന്നുകയറി റൊണാൾഡോ
Football
• 6 days ago
വേടന് അറസ്റ്റില്‍; വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും
Kerala
• 6 days ago
അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി
Football
• 6 days ago
''നിറഞ്ഞോട്ടെ ബഹുമാനം'': മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 'ബഹുമാനപ്പെട്ട' എന്നു സംബോധന ചെയ്യണം, സര്‍ക്കുലര്‍ പുറത്തിറക്കി
Kerala
• 6 days ago
തെല്‍ അവീവ് കോടതിയില്‍ കേസ് നടക്കുകയാണ്, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ശിക്ഷിക്കപ്പെടും, ഇതൊഴിവാക്കാന്‍ അയാള്‍ എവിടേയും ബോംബിടും;സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരത
International
• 6 days ago
ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ്
Cricket
• 6 days ago
ഇന്ത്യന്‍ രൂപ താഴേക്ക് തന്നെ; അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; ഇന്നത്തെ മൂല്യം ഇങ്ങനെ | Indian Rupee Value
Economy
• 6 days ago
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ജലനാഥ് ഖനാലിന്റെ ഭാര്യ വെന്തുമരിച്ചു
International
• 6 days ago
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം
Kerala
• 6 days ago
ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?
International
• 6 days ago
20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി
uae
• 6 days ago
അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി
Football
• 6 days ago
തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു
oman
• 6 days ago
നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം
International
• 6 days ago
ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍
qatar
• 6 days ago
യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• 7 days ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• 7 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500
Kerala
• 6 days ago
ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു
oman
• 6 days ago
ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്
Kerala
• 6 days ago