
മുത്വലാഖ് ബില്ലിനു പിന്നില്‍ രാഷ്ട്രീയ അജണ്ട: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ലോകസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം
മുത്വലാഖ് ബില്‍ ബി.ജെ.പിക്കു നിഗൂഢമായ അജന്‍ഡ നടപ്പിലാക്കാനുള്ള ആദ്യത്തെ വഴിതുറക്കലാണ്.
ഇന്ത്യയിലെ മുസ്‌ലിം പുരുഷന്മാരെല്ലാം സ്ത്രീവിരുദ്ധരും ക്രൂരന്മാരുമാണെന്നും ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളെല്ലാം ഭര്‍ത്താക്കന്മാരാല്‍ ക്രൂരമായി വേട്ടയാടപ്പെടുന്നവരുമാണെന്നുമുള്ള കുടിലമായ രാഷ്ട്രീയ പ്രചാരണമാണ് മുത്വലാഖ് ബില്ലിലൂടെ ബി.ജെ.പി നടത്തുന്നത്.
ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ഏതുകാലത്തും ബി.ജെ.പിയുടെ നിഗൂഢമായ അജന്‍ഡകളെ എതിര്‍ത്തിട്ടുണ്ട്. മുത്വലാഖ് ബില്‍ തീര്‍ച്ചയായും ബി.ജെ.പിക്കു നിഗൂഢമായ അജന്‍ഡ നടപ്പിലാക്കാനുള്ള ആദ്യത്തെ വഴിതുറക്കലാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഒരാള്‍ക്ക് ഏതു മതത്തില്‍ വിശ്വസിക്കാനും അതുപ്രകാരം ജീവിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, കുട്ടികളുടെ സംരക്ഷണം ഇവയെല്ലാം തന്നെ മുസ്‌ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ടതാണ്. അതല്ലെങ്കില്‍ അതിന്റെ അവിഭാജ്യ ഘടകങ്ങളാണ്. മുസ്‌ലിം വ്യക്തി നിയമത്തിനാവട്ടെ ഭരണഘടന ആര്‍ട്ടിക്കിള്‍ 25ന്റെ സംരക്ഷണവുമുണ്ട്. അതുകൊണ്ടു തന്നെ അതു മൗലികാവകാശമാണ്. ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു നേരെ കടന്നാക്രമണങ്ങള്‍ നടത്തുന്നതിന്റെയും ഏക സിവില്‍കോഡിലേക്ക് രാജ്യത്തെ കൊണ്ടുപോവുന്നതിന്റെയും ആദ്യപടിയാണ് ഇതില്‍ കാണിക്കുന്ന അതീവ താല്‍പര്യം. ഈ നിയമം ഭരണഘടനാവിരുദ്ധമാണ്. മാത്രമല്ല ദുരുദ്ദേശ്യത്തോടു കൂടിയും രാഷ്ട്രീയ അജന്‍ഡ മുന്നില്‍ കണ്ടുകൂടിയുമാണ്.
ബി.ജെ.പിയിലെ നേതാക്കള്‍ ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ ഏറ്റവും വലുത് മുത്വലാഖ് കൊണ്ട് അനുഭവിക്കുന്നതാണെന്ന് പറഞ്ഞു പരത്തുന്നത് വളരെ പരിഹാസ്യമായൊരു സംഗതിയാണ്. ഇന്ത്യയില്‍ കഴിഞ്ഞയാഴ്ച പുറത്തു വന്ന ഒരു ആധികാരിക പഠനത്തില്‍, അതും ലോകപ്രസിദ്ധമായ അംഗീകാരമുള്ള റോയിട്ടേഴ്‌സ് മീഡിയാ കമ്പനിയുടെ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ പഠനത്തില്‍ പറഞ്ഞ കാര്യം ലോകത്തു സ്ത്രീകള്‍ ഏറ്റവുമധികം അപകടകരമായ സ്ഥിതിവിശേഷത്തില്‍ കഴിയുന്ന ഒന്നാമത്തെ രാജ്യം ഇന്ത്യയാണെന്നാണ്. അതു ലൈംഗിക ചൂഷണത്തിന്റെ കാര്യമായിരുന്നാലും മാനഭംഗപ്പെടുത്തലിന്റെ പേരില്‍ നീതി തേടുന്നവര്‍ക്ക് നീതി ലഭിക്കുന്ന കാര്യത്തിലായിരുന്നാലും ശൈശവ വിവാഹത്തിന്റെ കാര്യത്തിലായിരുന്നാലും സ്ത്രീകള്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങളുടെ കാര്യത്തിലായിരുന്നാലും മനുഷ്യക്കടത്തിന്റെ കാര്യത്തിലായിരുന്നാലുമൊക്കെ ഇന്ത്യ, ഇപ്പോള്‍ യുദ്ധം നടന്നു കൊണ്ടിരിക്കുന്ന സിറിയ, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ മുകളിലാണെന്നാണ്. ഇത് രാജ്യത്തിന് അപമാനമാണ്. ഇതിനെപ്പറ്റി എന്തെങ്കിലും ചിന്തിക്കാനോ പരിഹാരമുണ്ടാക്കാനോ ഏതെങ്കിലും വിധ സന്മനസ് ബി.ജെ.പിക്കാര്‍ കാണിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് ഇന്ത്യയിലെ സ്ത്രീകളുടെ സ്ഥിതിയെക്കുറിച്ച് ആത്മാര്‍ഥതയുടെ കണിക പോലുമുണ്ടോ?
നിങ്ങളുടെ അജന്‍ഡ വളരെ കൃത്യമായി എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയുന്നതാണ്. നിങ്ങളുടെ രാഷ്ട്രീയ ദുരുദ്ദേശ്യം നടപ്പിലാക്കുക മാത്രമാണ് ലക്ഷ്യമായിട്ടുള്ളത്. എന്തുമാത്രം പീഡനങ്ങളാണ്, എന്തുമാത്രം അക്രമങ്ങളാണ് ഈ നാട്ടിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കു നേരെ ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം ചിന്തിക്കാന്‍ പോലും സമയമില്ലാതെ അത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ബി.ജെ.പി എടുക്കുന്നത്. അതിനാല്‍ സത്യത്തിന്റെ കണിക വല്ലതും നിങ്ങളുടെ ഹൃദയത്തില്‍ ബാക്കിയുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്തരം ദുരുദ്ദേശ്യപരമായ ബില്ലുകള്‍ പിന്‍വലിച്ച് ശരിയായ പാതയിലേക്ക് വരികയാണ്.
അതുകൊണ്ടു തന്നെ ഈ ബില്ലിന്റെ എല്ലാ ഘടകങ്ങളോടും ഞങ്ങള്‍ ശക്തമായി വിയോജിക്കുന്നു. പ്രത്യേകിച്ചും ഇതിലെ ക്രിമിനല്‍ വല്‍കരണത്തെപ്പറ്റി പറഞ്ഞ ഭാഗങ്ങളോട്. കാരണം ഈ നിയമത്തിന്റെ അഞ്ചാം വകുപ്പില്‍ പറയുന്നത് വിവാഹമുക്തയായ സ്ത്രീക്കു ഭര്‍ത്താവ് ചെലവിനു കൊടുക്കണമെന്നുള്ളതാണ്. ഇന്ത്യയില്‍ നേരെത്തെ പാസാക്കിയിട്ടുള്ള നിയമത്തിന് എതിരു കൂടിയാണിത്. അതോടൊപ്പം തന്നെ ഒരു സ്ത്രീയെ വിവാഹമുക്തയാക്കിയ ശേഷം കുറ്റത്തിനു വേണ്ടി ഭര്‍ത്താവിനെ മൂന്നു വര്‍ഷം ജയിലിലടച്ചിട്ട് ഈ സ്ത്രീക്ക് എങ്ങനെ ചെലവിനു കൊടുക്കണമെന്നാണ്? ഇത്തരത്തില്‍ തികച്ചും വിരോധാഭാസപരമായ നിയമങ്ങള്‍ രാജ്യത്തിനു തന്നെയും അപമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി
Kerala
• 2 months ago
'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• 2 months ago
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും
International
• 2 months ago
ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു
International
• 2 months ago
മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ
National
• 2 months ago
സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍
uae
• 2 months ago
കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• 2 months ago
തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍
National
• 2 months ago
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 2 months ago
ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
uae
• 2 months ago
ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം
qatar
• 2 months ago
നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു
Kerala
• 2 months ago
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു
Kerala
• 2 months ago
ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather
uae
• 2 months ago
ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന
Kerala
• 2 months ago
ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു
Kerala
• 2 months ago
ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം
Kerala
• 2 months ago
സ്കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും
Kerala
• 2 months ago
ബഹ്റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്റഫും കുടുംബവും നാടണഞ്ഞു
bahrain
• 2 months ago
ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്മാന് സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍
uae
• 2 months ago
ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി
Kerala
• 2 months ago