HOME
DETAILS

വര്‍ഗീയധ്രുവീകരണത്തിനുള്ള നീക്കം ചെറുക്കും: എസ്.കെ.എസ്.എസ്.എഫ്

  
backup
September 18, 2017 | 11:34 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%a7%e0%b5%8d%e0%b4%b0%e0%b5%81%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81

ആലുവ: മുസ്‌ലിം പ്രശ്‌നങ്ങളില്‍ മുതലെടുപ്പ് നടത്തി വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആലുവയില്‍ സംഘടിപ്പിച്ച സൗത്ത് കേരള ഡെലിഗേറ്റ്‌സ് മീറ്റ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
രാജ്യത്ത് വിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്താന്‍ സംഘ്പരിവാര്‍ ശ്രമിക്കുകയാണ്. മുസ്‌ലിംകളെ പോലെ, വര്‍ഗീയതക്കെതിരായ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെതിരായി ഫാസിസ്റ്റു വിരുദ്ധ നീക്കങ്ങള്‍ ഫലപ്രദമാക്കുകയും ഏകീകരിക്കുകയുമാണ് ഇന്നത്തെ സാമൂഹിക ഉത്തരവാദിത്വം. എല്ലാസമുദായങ്ങള്‍ക്കിടയിലും മഹാഭൂരിപക്ഷവുംവര്‍ഗീയതക്കും അസഹിഷ്ണുതക്കുമെതിരേ ചിന്തിക്കുന്നവരാണ്. അത്തരക്കാരെ തെറ്റിദ്ധരിപ്പിക്കാനും അവരില്‍ നിന്ന് മുസ്‌ലിംകളെ അകറ്റുകയുമായിരിക്കും വൈകാരികമായ ഇടപെടലുകളുടെ ഫലം.
ഹാദിയകേസ് കൈകാര്യം ചെയ്യുന്നവര്‍ എന്ന വ്യാജേന അവരെ കൂടുതല്‍ നിയമക്കുരുക്കിലേക്ക് എത്തിച്ചത് ഇത്തരം ഇടപെടലുകളാണ്. ഹാദിയയുടെ വീട്ടുതടങ്കല്‍ തീര്‍ത്തും മനുഷ്യാവകാശലംഘനമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണം. എന്നാല്‍ സംഘ്പരിവാര്‍-പോപുലര്‍ഫ്രണ്ട് മുതലെടുപ്പുകാരില്‍ നിന്നുകൂടി മോചിതമാകുമ്പോഴാണ് ഹാദിയ കേസില്‍ ശാശ്വത പരിഹാരമാവുകയുള്ളൂ. പ്രമേയം അഭിപ്രായപ്പെട്ടു. ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്ല തങ്ങള്‍ അല്‍ ഹൈദ്രോസ് അധ്യക്ഷനായി. സയ്യിദ് ശഫീഖ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, റഷീദ്‌ഫൈസി വെള്ളായിക്കോട്, ഡോ സുബൈര്‍ ഹുദവി ചേകന്നൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. നവാസ് പാനൂര്‍, നൗഫല്‍ കുട്ടമശ്ശേരി, ബഷീര്‍ഫൈസി ആലുവ പ്രസംഗിച്ചു. ലീഡേഴ്‌സ് കാരവന്‍ പരിപാടിയില്‍ ശാഖാ പ്രസിഡന്റ്, സെക്രട്ടറിമാര്‍ പങ്കെടുത്തു. കണ്‍വീനര്‍ കെ.എന്‍.എസ് മൗലവി സ്വാഗതവും പി.എം. ഫൈസല്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ഫൈനൽ മഴയെടുക്കുമോ; മത്സരം ഉപേക്ഷിച്ചാൽ കിരീടം ആർക്ക്?

Cricket
  •  13 hours ago
No Image

മനസാക്ഷിയെ മരവിപ്പിച്ച പീഡനം: കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

National
  •  13 hours ago
No Image

ഒമാന്‍ സുല്‍ത്താന്‍ സ്‌പെയിന്‍ പ്രധാനമന്ത്രിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി

oman
  •  13 hours ago
No Image

ദുബൈയിലേക്കും ദോഹയിലേക്കുമുള്ള സർവീസുകൾ റദ്ദാക്കി ഒമാൻ എയർ; വ്യോമാതിർത്തി അടച്ചതോടെ യാത്രാ പ്രതിസന്ധി രൂക്ഷം

oman
  •  14 hours ago
No Image

ലോകകപ്പ് ഫൈനലിൽ അവൻ സെഞ്ച്വറി നേടും: പ്രവചനവുമായി അശ്വിൻ

Cricket
  •  14 hours ago
No Image

കൊച്ചിയിൽ ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; മാധ്യമപ്രവർത്തകർ അറസ്റ്റിൽ

Kerala
  •  14 hours ago
No Image

ലോക റെക്കോർഡിനരികെ സഞ്ജു; ഫൈനലിൽ തകർത്തടിച്ചാൽ പിറക്കുക ചരിത്രം

Cricket
  •  14 hours ago
No Image

ഡോ. വന്ദന ദാസ് വധക്കേസ്: വിധി ഈ മാസം 17-ന്; വിചാരണ പൂർത്തിയായി

Kerala
  •  14 hours ago
No Image

ബഹ്‌റൈൻ വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

bahrain
  •  15 hours ago
No Image

സിന്‍വാര്‍ അഴിച്ചു വിട്ട ഭൂതം: ഒക്ടോബര്‍ 7ന് ഹമാസിന്റെ മിന്നലാക്രമണത്തോട് കൂടി മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന ലോക ക്രമം 

International
  •  15 hours ago