
മലമുഴക്കിവേഴാമ്പലുകള്‍ പറന്നകലുന്നു
അലനല്ലൂര്‍: ഇന്ന് ദേശീയ പക്ഷി നീരീക്ഷണ ദിനം. ഇന്നലകളില്‍ കേരള മഴക്കാടുകളുടെ കാവല്‍ക്കാരായിരുന്ന മലമുഴക്കി വേഴാമ്പലുകള്‍ ഇന്ന് പ്രാണഭയത്തോടെ കാട് വിട്ട് പറന്നിരിക്കുന്നു.
പക്ഷി നിരീക്ഷകരും പ്രകൃതി സ്നേഹികളും ഒന്നടങ്കം കാടരിച്ച് പെറുക്കിയിട്ടും കാണാകാഴ്ചയായിരിക്കുകയാണ് സംസ്ഥാന പക്ഷി എന്ന പദവി കൂടിയുള്ള മല മുഴക്കി വേഴാമ്പലുകള്‍. വനപ്രദേശങ്ങളിലെ വേട്ടയാടലും ആവാസ വ്യസ്ഥകളിലുണ്ടായ വ്യതിചലനങ്ങളുമാണ് സംസ്ഥാന പക്ഷികളുടെ അകല്‍ചക്ക് കാരണമെന്ന് പഠനങ്ങള്‍ പറയുന്നു.പ്രധാനമായും നാല് തരം വേഴാമ്പലുകളാണ് കേരള വനാന്തരങ്ങളില്‍ കാണപ്പെടുന്നത്.
മലമുഴക്കി വേഴാമ്പല്‍, കോഴി വേഴാമ്പല്‍, പാണ്ടന്‍ വേഴാമ്പല്‍, നാട്ടുവേഴാമ്പല്‍, എന്നിവയാണ്. ഇവയില്‍ വലുപ്പത്തിലും ആകാര ഭംഗിയിലും മലമുഴക്കി വേഴാമ്പല്‍ തന്നെയാണ് കേമന്‍. വേഴാമ്പല്‍ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പല്‍ അഥവാ 'മരവിത്തലച്ചി'. കേരളത്തിന്റെയും അരുണാചല്‍ പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ് മലമുഴക്കി വേഴാമ്പലുകള്‍.
മലകളില്‍ പ്രതിധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റര്‍ പറക്കുംമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവക്ക് മലമുഴക്കി എന്ന പേര് കിട്ടിയത്. വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും, മലായ് പെന്‍സുലയിലും, സുമാത്ര, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് കണ്ടു വരുന്നത്. കേരളത്തിലെപറംബിക്കുളം നെല്ലിയാംമ്പതി, ആതിരപ്പിള്ളി, വാഴച്ചാല്‍, ചെന്തുരുണി കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്. ഏകദേശം 50 വര്‍ഷം വരെയാണ് ഈ പക്ഷികളുടെ ആയുസ് .
വേഴാമ്പല്‍ വര്‍ഗത്തില്‍ തന്നെ മലമുഴക്കി ലോകത്തില്‍ രണ്ടാം സ്ഥാനവും ഏഷ്യയില്‍ ഒന്നാം സ്ഥാനവും അലങ്കരിക്കുന്നു. ഒരു മീറ്ററോളം നീളവും നാലു കിലോഗ്രാം ഭാരവുമുള്ള ഇവകളുടെ പ്രജനരീതിയും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.
കേരളത്തിലെ വാഴച്ചാലാണ് ഇവയുടെ പ്രധാന പ്രജന കേന്ദ്രം. ജനുവരി മാസത്തോടെയാണ് മുട്ടയിട്ട് അടയിരിക്കാനായി വേഴാമ്പലുകള്‍ കൂടൊരുക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് പറക്കാന്‍ പാകമാകുന്നതോടെ ഇവ കൂടുകള്‍ വിട്ട് പുറത്തിറങ്ങും. ഉയരം കൂടിയ മരങ്ങളിലാണ് വേഴാമ്പലുകള്‍ കൂട് കെട്ടുന്നത്. വാഴച്ചാല്‍ മേഖലയിലെ വന്‍ മരങ്ങളുടെ സാന്നിധ്യമാണ് വേഴാമ്പലുകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. ഇതിന് പുറമെ ശാന്തമായ അന്തരീക്ഷവും ഭക്ഷണ സൗകര്യവും ഇവിടെയുണ്ട്.
പഴവര്‍ഗങ്ങളാണ് ഇവയുടെ പ്രധാന ആഹാരമെങ്കിലും പ്രജനകാലത്ത് ഇഴജന്തുക്കളും ഇവയുടെ ഇരയാകും. കൂടിന്റെ വാതില്‍ അടച്ച് കൊക്ക് പുറത്തേക്ക് നീട്ടി പെണ്‍വേഴാമ്പലുകള്‍ മുട്ടയ്ക്ക് അടയിരിക്കും. ഭക്ഷണം ശേഖരിക്കുന്നതും കൂടിന് കാവലിരിക്കുന്നതും ആണ് വേഴാമ്പലുകളാണ്. വാഴച്ചാലിന് പുറമെ മലക്കപ്പാറ, നെല്ലിയാംപതി,
പറമ്പിക്കുളം എന്നിവിടങ്ങളും വേഴാമ്പലുകളുടെ പ്രജന കേന്ദ്രമാണ്. മലക്കപ്പാറ, നെല്ലിയാംപതി, പറമ്പിക്കുളം എന്നിവിടങ്ങളില്‍ മലമുഴക്കി വേഴാമ്പലുകള്‍ മാത്രമാണുള്ളത്. എന്നാല്‍ വാഴച്ചാല്‍ മേഖല മലമുഴക്കി വേഴാമ്പലുകളെപോലെതന്നെ പാണ്ടന്‍ വേഴാമ്പലുകളുടേയും കോഴി വേഴാമ്പലുകളുടേയും താവളമാണ്. മലമുഴക്കി വേഴാമ്പലിനെപ്പോലെ
വംശനാശ ഭീഷണി നേരിടുന്ന ഇനമാണ് പാണ്ടന്‍ വേഴാമ്പലുകള്‍. വേഴാമ്പല്‍ ഫൗണ്ടേഷന്റേയും വനംവകുപ്പിന്റേയും കാടര്‍ സമുദായത്തിന്റേയും നേതൃത്വത്തില്‍ വാഴച്ചാല്‍ മേഖലയില്‍ വേഴാമ്പല്‍ സംരക്ഷണത്തിനായി പ്രത്യേക കരുതല്‍ ഒരുക്കിയതോടെ ഇവിടെ വേഴാമ്പലുകളുടെ എണ്ണത്തില്‍ ചെറിയ വര്‍ധനവ് ഉണ്ടാകാന്‍ കാരണമായിയെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വന്‍ മരങ്ങള്‍ മുറിച്ചുമാറ്റി തേക്ക് തോട്ടങ്ങളും തേയില തോട്ടങ്ങളുമാക്കിയതോടെയാണ് ഈ മേഖലയില്‍ വേഴാമ്പലുകളുടെ എണ്ണം കുറയാന്‍ കാരണമായതെന്നാണ് ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വനത്തിനകത്തേക്ക് അനിയന്ത്രിതമായുള്ള സഞ്ചാരികളുടെ പ്രവേശനവും വേഴാമ്പലുകള്‍ക്ക് ഭീഷണിയാണ്. വനത്തിനകത്തേക്കുള്ള സഞ്ചാരികളുടെ കടന്നുകയറ്റംമൂലം വാഴച്ചാല്‍ മേഖലയിലെ നാല് കൂടുകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വേഴാമ്പലുകള്‍ പ്രവേശിക്കുന്നില്ല. വാഴച്ചാല്‍ മോഡല്‍ വേഴാമ്പല്‍ സംരക്ഷണം മറ്റിടങ്ങളിലും ഒരുക്കിയാല്‍ വംശനാശം നേരിടുന്ന വേഴാമ്പലുകളെ പുനര്‍ജീവിപ്പിക്കാനാകും. ഒപ്പം വനത്തിനകത്തേക്കുള്ള സഞ്ചാരികളുടെ അനധികൃതമായ പ്രവേശനവും ഒഴിവാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓടി കുതിര ചാടി കുതിര; ഓടുന്ന ഓട്ടോയിൽ കുടുങ്ങി കുതിര
National
• 10 days ago
വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം: കണ്ണൂർ സ്വദേശിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു
Kerala
• 11 days ago
കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം: മരിച്ച മലയാളി പൈലറ്റ് വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച കൊച്ചിയിലെത്തും
Kerala
• 11 days ago
ഹരിപ്പാട് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു
Kerala
• 11 days ago
കുവൈത്തിൽ സംഘടിത റെസിഡൻസി തട്ടിപ്പ് ശൃംഖല പിടിയിൽ: 12 പേരെ പ്രോസിക്യൂഷന് റഫർ ചെയ്തു
Kuwait
• 11 days ago
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ സ്ത്രീകളെ ഒമ്പത് മണിക്കൂറോളം നഗ്നരാക്കി നിർത്തി ക്രൂരത; തട്ടിപ്പുകാരെ കണ്ടെത്താൻ അന്വേഷണം
National
• 11 days ago
2025-2026 സ്കൂൾ കലണ്ടർ പ്രഖ്യാപിച്ച് യുഎഇ: പ്രധാന തീയതികളും അവധി ദിനങ്ങളും അറിയാം
uae
• 11 days ago
ഇല്ലാ സഖാവെ മരിക്കുന്നില്ല; രണ സ്മരണകളിരമ്പുന്ന ചുടുകാട്ടിൽ വിഎസിന് അന്ത്യ വിശ്രമം
Kerala
• 11 days ago
കുവൈത്തിൽ വിവിധ മേഖലകളിൽ കുവൈത്ത് വൽക്കരണം തുടരുന്നു; സ്ഥിരീകരണവുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഉന്നത ഉദ്യോഗസ്ഥൻ
Kuwait
• 11 days ago
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ അശ്ലീല പദങ്ങൾ ഉപയോഗിക്കുന്നത് ഈ നഗരത്തിലോ? സർവേ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
National
• 11 days ago
ഷാർജയിൽ മലയാളി യുവതിയുടെ മരണം: മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
Kerala
• 11 days ago
ഇന്ത്യക്കാരിയായ ജോലിക്കാരി പണം തട്ടാൻ ശ്രമിച്ചെന്ന് സിംഗപ്പൂർ യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്; പിന്നാലെ യുവ ബിസിനസ് വുമൺ അസ്വാഭാവികമായി മരിച്ച നിലയിൽ
International
• 11 days ago
ബെംഗളൂരുവിലെ ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി: അന്വേഷണം ഊർജിതം
National
• 11 days ago
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ റിയാദിലെ ഏഴിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സെൽഫ് ഡ്രൈവിങ്ങ് ടാക്സികൾ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 11 days ago
യാത്രക്കാർക്ക് ഇനി എപ്പോഴും ഇന്റർനെറ്റ് ആക്സസ് ചെയ്യാം; എല്ലാ ഇന്റർസിറ്റി ബസുകളിലും സൗജന്യ വൈഫൈ ലഭ്യമാക്കി ദുബൈ
uae
• 11 days ago
പഴുത്ത ചക്ക കൊടുത്ത പണി; മദ്യം കഴിക്കാതെ ബ്രെത്ത്അനലൈസറിൽ കുടുങ്ങി കെഎസ്ആർടിസി ഡ്രൈവർമാർ
Kerala
• 11 days ago
ഇഡിയുടെ കുരുക്കിൽ മിന്ത്ര: 1,654 കോടിയുടെ നിയമലംഘന കേസ്
National
• 11 days ago
റെസിഡൻസി, പാസ്പോർട്ട് സേവനങ്ങൾ; 2025-ന്റെ ആദ്യ പകുതിയിൽ മാത്രം ജിഡിആർഫ്എ പ്രോസസ് ചെയ്തത് 52,000 ഇൻസ്റ്റന്റ് വീഡിയോ കോളുകൾ
uae
• 11 days ago
സ്വന്തമായി എംബസി, അതും ഇല്ലാത്ത രാജ്യങ്ങളുടെ പേരിൽ; വ്യാജ എംബസി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ
National
• 11 days ago
വൻ തട്ടിപ്പിന് പിന്നിൽ സൈബർ പൊലിസ് ഉദ്യോഗസ്ഥൻ; കോടികൾ തട്ടിയ ശേഷം കാമുകിയുമായി ഒളിവിൽ പോയ ഉദ്യോഗസ്ഥൻ 4 മാസം കഴിഞ്ഞ് പിടിയിൽ
Kerala
• 11 days ago
21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണം; ലോകം കാത്തിരിക്കുന്നു 2027 ഓഗസ്റ്റ് 2ന്; ഈ അപൂർവ പ്രതിഭാസത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
uae
• 11 days ago