HOME
DETAILS

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം; ഉദ്ഘാടന മാമാങ്കങ്ങള്‍ക്ക് ഇന്ന് കൊട്ടിക്കലാശം

  
Laila
March 16 2024 | 03:03 AM

Election Code of Conduct

കോഴിക്കോട്: പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടന മാമാങ്കങ്ങള്‍ക്ക് തിരശ്ശീല. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചതോടെ മാസങ്ങളായി നടക്കുന്ന മാരത്തണ്‍ ഉദ്ഘാടനങ്ങള്‍ക്കാണ് തിരശീല വീഴുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുതല്‍ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വരും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ ചട്ടം തുടരണം. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളോ കക്ഷികളോ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി ജില്ലകള്‍ തോറും പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തും.

നയതീരുമാനങ്ങളും പുതിയ പദ്ധതി പ്രഖ്യാപനങ്ങളും പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞാഴ്ച തന്നെ വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 100 ദേശീയപാതാ പദ്ധതികള്‍, 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ്, ദ്വാരക എക്‌സ്പ്രസ്‌വേയുടെ ഒന്നാംഘട്ടം ഉദ്ഘാടനം, ബെംഗളൂരുവിജയവാഡ എക്‌സ്പ്രസ് വേയുടെ ശിലാസ്ഥാപനം, മാഹി ബൈപ്പാസ് ഉദ്ഘാടനം എന്നിവ അടുത്തിടെ പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാറും മാസങ്ങള്‍ക്ക് മുമ്പേ നിര്‍മാണം പൂര്‍ത്തിയായവയുടെയും ആരംഭിക്കേണ്ടവയുടെയും പ്രവൃത്തി ഉദ്ഘാടനങ്ങള്‍ ആഘോഷത്തോടെ നടത്തി. ജനപ്രതിനിധികള്‍ മണ്ഡലങ്ങളില്‍ വിവിധ മേഖലകളിലായാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. ആസ്തിവികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളാണ് കൂടുതലായും നടത്തിയത്.

മന്ത്രിമാര്‍ക്കോ തദ്ദേശസ്ഥാപന ഭാരവാഹികള്‍ക്കോ ഔദ്യോഗിക വാഹനത്തില്‍ പോലും സ്ഥാനാര്‍ഥികളുടെ പ്രചാരണസ്ഥലത്ത് എത്താന്‍ പാടില്ലെന്നാണ് നിയമം. സര്‍ക്കാര്‍ വാഹനം പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. മന്ത്രിമാര്‍ക്ക് വീട്ടില്‍ നിന്നും ഓഫിസില്‍ പോകുന്നതിനും തിരിച്ചും മാത്രമേ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. അതേസമയം നിര്‍മാണമാരംഭിച്ച ജോലികള്‍ നിര്‍ത്തിവയ്‌ക്കേണ്ടതില്ല.
ബോക്‌സ്


പൊതുഇടങ്ങളിലെ പ്രചാരണ പോസ്റ്ററുകള്‍ നീക്കും

തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെയാണ് മുന്നണികള്‍ പ്രചാരണ രംഗത്ത് സജീവമായത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഫാസ്റ്റ് ട്രാക്കിലായപ്പോള്‍ പ്രചാരണത്തിനും വീര്യംകൂടി.
പൊതുഇടങ്ങളിലെ പോസ്റ്ററുകള്‍ നീക്കം ചെയ്യാനായി പ്രത്യേകം സ്‌ക്വാഡുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലാണ് ഓരോസ്ഥലത്തും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ തദ്ദേശസ്ഥാപനങ്ങള്‍ക്കും കീഴില്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ആദ്യഘട്ടത്തില്‍ പൊതുഇടങ്ങളിലെ മുഴുവന്‍ പ്രചാരണബോര്‍ഡുകളും ചുവരെഴുത്തുകളും നീക്കം ചെയ്യും. സര്‍ക്കാര്‍ ചെലവില്‍ വികസന നേട്ടങ്ങള്‍ ചിത്രീകരിക്കുന്ന ബോര്‍ഡുകളും നീക്കം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  13 minutes ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  20 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  24 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  33 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  41 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  an hour ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  an hour ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  an hour ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago