HOME
DETAILS

  
backup
December 07, 2017 | 2:09 AM

460105-2

കിന്‍ഷസ: ആഭ്യന്തര സംഘര്‍ഷത്താല്‍ ജനജീവിതം സ്തംഭിച്ച ആഫ്രിക്കന്‍ രാഷ്ട്രമായ കോഗോ ഗുരുതര പ്രതസന്ധിയിലാണെന്ന് സന്നദ്ധ സംഘടനകള്‍. ജനജീവിതം ദുസ്സഹമായതിനെ തുടര്‍ന്ന് ഇതുവരെ 17 ലക്ഷം ജനങ്ങള്‍ ഇവിടെ നിന്ന് പലായനം ചെയ്തു. സുസ്ഥിര ഭരണമില്ലാതെ രണ്ടാം വര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ ഭീകരവാദികളുമായി പോരാട്ടം കോംഗോയെ തകര്‍ത്തു.
കഴിഞ്ഞ വര്‍ഷത്തില്‍ പൊതുതെരഞ്ഞെടുപ്പ് സംഘടിപ്പിക്കാന്‍ നിലവിലെ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. സിറിയ, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളുള്ളതിനെക്കാള്‍ ഗുരുതരമായ പലായനമാണ് ഇവിടങ്ങളില്‍ നടക്കുന്നതെന്നും ദിനം പ്രതി 5,500 പേര്‍ പലായനം നടത്തുന്നുണ്ടെന്ന് നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സിലിന്റെ കോംഗോ ഡയരക്ടര്‍ അള്‍രിക്ക ബ്ലോം പറഞ്ഞു.
കൂടാതെ 70 ലക്ഷത്തോളം ജനങ്ങള്‍ക്ക് ആവശ്യമായി ഭക്ഷണങ്ങളില്ലെന്നും ശക്തമായ തീരുമാനങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ പട്ടിണി മരണങ്ങളിലേക്കാണ് കോംഗോ നീങ്ങുകയെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക പുരോഗതിക്കായുള്ള നിരവധി മാര്‍ഗങ്ങളാല്‍ സമ്പന്നമായ രാജ്യമാണ് കോംഗോയെങ്കിലും വര്‍ഷങ്ങളായുള്ള ആഭ്യന്തര സംഘര്‍ഷങ്ങളാണ് രാജ്യത്തെ തകര്‍ത്തത്. ഇവിടെയുള്ള ഭൂരിപക്ഷം ജനങ്ങളും ഇന്ന് പട്ടിണിയിലാണ്.
പിതാവിന്റെ കൊലപാതകത്തിന് ശേഷം 2001 മുതല്‍ അധികാരമേറ്റെടുത്ത ജോസഫ് കാബില ആണ് ഇപ്പോള്‍ കോംഗോ ഭരിക്കുന്നത്.
ഭരണ ഘടന അനുവദിക്കുന്ന രണ്ട് തവണയും പ്രസിഡന്റായി ചുമതലയേറ്റ ജോസഫ് കാബില മൂന്നാമതും മത്സരിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടയുകയായിരുന്നു.തെരഞ്ഞെടുപ്പ് വൈകിപ്പിച്ച് ഭരണ കാലം ദീര്‍ഘിപ്പിക്കുകയാണ് പ്രസിഡന്റ് ചെയ്യുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago