HOME
DETAILS

  
backup
December 07, 2017 | 2:09 AM

460105-2

കിന്‍ഷസ: ആഭ്യന്തര സംഘര്‍ഷത്താല്‍ ജനജീവിതം സ്തംഭിച്ച ആഫ്രിക്കന്‍ രാഷ്ട്രമായ കോഗോ ഗുരുതര പ്രതസന്ധിയിലാണെന്ന് സന്നദ്ധ സംഘടനകള്‍. ജനജീവിതം ദുസ്സഹമായതിനെ തുടര്‍ന്ന് ഇതുവരെ 17 ലക്ഷം ജനങ്ങള്‍ ഇവിടെ നിന്ന് പലായനം ചെയ്തു. സുസ്ഥിര ഭരണമില്ലാതെ രണ്ടാം വര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ ഭീകരവാദികളുമായി പോരാട്ടം കോംഗോയെ തകര്‍ത്തു.
കഴിഞ്ഞ വര്‍ഷത്തില്‍ പൊതുതെരഞ്ഞെടുപ്പ് സംഘടിപ്പിക്കാന്‍ നിലവിലെ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. സിറിയ, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളുള്ളതിനെക്കാള്‍ ഗുരുതരമായ പലായനമാണ് ഇവിടങ്ങളില്‍ നടക്കുന്നതെന്നും ദിനം പ്രതി 5,500 പേര്‍ പലായനം നടത്തുന്നുണ്ടെന്ന് നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സിലിന്റെ കോംഗോ ഡയരക്ടര്‍ അള്‍രിക്ക ബ്ലോം പറഞ്ഞു.
കൂടാതെ 70 ലക്ഷത്തോളം ജനങ്ങള്‍ക്ക് ആവശ്യമായി ഭക്ഷണങ്ങളില്ലെന്നും ശക്തമായ തീരുമാനങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ പട്ടിണി മരണങ്ങളിലേക്കാണ് കോംഗോ നീങ്ങുകയെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക പുരോഗതിക്കായുള്ള നിരവധി മാര്‍ഗങ്ങളാല്‍ സമ്പന്നമായ രാജ്യമാണ് കോംഗോയെങ്കിലും വര്‍ഷങ്ങളായുള്ള ആഭ്യന്തര സംഘര്‍ഷങ്ങളാണ് രാജ്യത്തെ തകര്‍ത്തത്. ഇവിടെയുള്ള ഭൂരിപക്ഷം ജനങ്ങളും ഇന്ന് പട്ടിണിയിലാണ്.
പിതാവിന്റെ കൊലപാതകത്തിന് ശേഷം 2001 മുതല്‍ അധികാരമേറ്റെടുത്ത ജോസഫ് കാബില ആണ് ഇപ്പോള്‍ കോംഗോ ഭരിക്കുന്നത്.
ഭരണ ഘടന അനുവദിക്കുന്ന രണ്ട് തവണയും പ്രസിഡന്റായി ചുമതലയേറ്റ ജോസഫ് കാബില മൂന്നാമതും മത്സരിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടയുകയായിരുന്നു.തെരഞ്ഞെടുപ്പ് വൈകിപ്പിച്ച് ഭരണ കാലം ദീര്‍ഘിപ്പിക്കുകയാണ് പ്രസിഡന്റ് ചെയ്യുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  2 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  2 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  2 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  2 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  2 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  2 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  2 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  2 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  2 days ago