HOME
DETAILS

  
backup
December 07, 2017 | 2:09 AM

460105-2

കിന്‍ഷസ: ആഭ്യന്തര സംഘര്‍ഷത്താല്‍ ജനജീവിതം സ്തംഭിച്ച ആഫ്രിക്കന്‍ രാഷ്ട്രമായ കോഗോ ഗുരുതര പ്രതസന്ധിയിലാണെന്ന് സന്നദ്ധ സംഘടനകള്‍. ജനജീവിതം ദുസ്സഹമായതിനെ തുടര്‍ന്ന് ഇതുവരെ 17 ലക്ഷം ജനങ്ങള്‍ ഇവിടെ നിന്ന് പലായനം ചെയ്തു. സുസ്ഥിര ഭരണമില്ലാതെ രണ്ടാം വര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ ഭീകരവാദികളുമായി പോരാട്ടം കോംഗോയെ തകര്‍ത്തു.
കഴിഞ്ഞ വര്‍ഷത്തില്‍ പൊതുതെരഞ്ഞെടുപ്പ് സംഘടിപ്പിക്കാന്‍ നിലവിലെ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. സിറിയ, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളുള്ളതിനെക്കാള്‍ ഗുരുതരമായ പലായനമാണ് ഇവിടങ്ങളില്‍ നടക്കുന്നതെന്നും ദിനം പ്രതി 5,500 പേര്‍ പലായനം നടത്തുന്നുണ്ടെന്ന് നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സിലിന്റെ കോംഗോ ഡയരക്ടര്‍ അള്‍രിക്ക ബ്ലോം പറഞ്ഞു.
കൂടാതെ 70 ലക്ഷത്തോളം ജനങ്ങള്‍ക്ക് ആവശ്യമായി ഭക്ഷണങ്ങളില്ലെന്നും ശക്തമായ തീരുമാനങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ പട്ടിണി മരണങ്ങളിലേക്കാണ് കോംഗോ നീങ്ങുകയെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക പുരോഗതിക്കായുള്ള നിരവധി മാര്‍ഗങ്ങളാല്‍ സമ്പന്നമായ രാജ്യമാണ് കോംഗോയെങ്കിലും വര്‍ഷങ്ങളായുള്ള ആഭ്യന്തര സംഘര്‍ഷങ്ങളാണ് രാജ്യത്തെ തകര്‍ത്തത്. ഇവിടെയുള്ള ഭൂരിപക്ഷം ജനങ്ങളും ഇന്ന് പട്ടിണിയിലാണ്.
പിതാവിന്റെ കൊലപാതകത്തിന് ശേഷം 2001 മുതല്‍ അധികാരമേറ്റെടുത്ത ജോസഫ് കാബില ആണ് ഇപ്പോള്‍ കോംഗോ ഭരിക്കുന്നത്.
ഭരണ ഘടന അനുവദിക്കുന്ന രണ്ട് തവണയും പ്രസിഡന്റായി ചുമതലയേറ്റ ജോസഫ് കാബില മൂന്നാമതും മത്സരിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടയുകയായിരുന്നു.തെരഞ്ഞെടുപ്പ് വൈകിപ്പിച്ച് ഭരണ കാലം ദീര്‍ഘിപ്പിക്കുകയാണ് പ്രസിഡന്റ് ചെയ്യുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം; ജംഷഡ്പൂരിൽ ശാസ്ത്രീയ പരിശോധന, തന്ത്രിക്ക് ആശ്വാസമായി കോടതി നിരീക്ഷണം

crime
  •  17 minutes ago
No Image

മൈക്രോഫിനാൻസ് കേസ്; വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു

Kerala
  •  35 minutes ago
No Image

കുവൈത്തിൽ വീടുകൾ കേന്ദ്രീകരിച്ച് അനധികൃത പലചരക്ക് കടകൾ; 14 പ്രവാസികൾ പിടിയിൽ

Kuwait
  •  37 minutes ago
No Image

കുവൈത്തിൽ ഗതാഗത നിയമലംഘകർക്കെതിരെ കർശന നടപടി; 80 വാഹനങ്ങൾ കസ്റ്റഡിയിൽ

Kuwait
  •  an hour ago
No Image

ആത്മഹത്യ ചെയ്യുന്നുവെന്ന് സുഹൃത്തിനെ വിളിച്ച് പറഞ്ഞു; തിരുവല്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

crime
  •  an hour ago
No Image

വളാഞ്ചേരിയിൽ കത്തിവീശി ഭീഷണി: കാപ്പ പ്രതിയടക്കം രണ്ടുപേർ പിടിയിൽ

Kerala
  •  an hour ago
No Image

ബാബറിനെ 'കൈവിട്ട്' പാകിസ്ഥാൻ: സൂപ്പർ എട്ടിൽ ടീം മാനേജ്‌മെന്റ് കടുത്ത തീരുമാനങ്ങളിലേക്ക്?കൊളംബോ: ടി20

Cricket
  •  2 hours ago
No Image

എഡിഎം നവീൻ ബാബുവിന്റെ മരണം: സുപ്രധാന രേഖകൾ മറച്ചുവെച്ചെന്ന് പരാതി; തുടരന്വേഷണ ഹരജി 26-ലേക്ക് മാറ്റി

Kerala
  •  2 hours ago
No Image

ഫിലിപ്പ് മമ്പാട് റിമാൻഡിൽ: പൊലിസ് ഐഡി കാണിച്ച് ഹോട്ടലിൽ മുറിയെടുത്തു; പോക്സോ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

crime
  •  2 hours ago
No Image

മൊസാംബിക്കിൽ വെള്ളപ്പൊക്കം: സഹായഹസ്തവുമായി യുഎഇ; ഭക്ഷണവും മരുന്നുകളും അയച്ചു

uae
  •  2 hours ago