HOME
DETAILS

  
backup
December 07 2017 | 02:12 AM

460105-2

കിന്‍ഷസ: ആഭ്യന്തര സംഘര്‍ഷത്താല്‍ ജനജീവിതം സ്തംഭിച്ച ആഫ്രിക്കന്‍ രാഷ്ട്രമായ കോഗോ ഗുരുതര പ്രതസന്ധിയിലാണെന്ന് സന്നദ്ധ സംഘടനകള്‍. ജനജീവിതം ദുസ്സഹമായതിനെ തുടര്‍ന്ന് ഇതുവരെ 17 ലക്ഷം ജനങ്ങള്‍ ഇവിടെ നിന്ന് പലായനം ചെയ്തു. സുസ്ഥിര ഭരണമില്ലാതെ രണ്ടാം വര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ ഭീകരവാദികളുമായി പോരാട്ടം കോംഗോയെ തകര്‍ത്തു.
കഴിഞ്ഞ വര്‍ഷത്തില്‍ പൊതുതെരഞ്ഞെടുപ്പ് സംഘടിപ്പിക്കാന്‍ നിലവിലെ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. സിറിയ, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളുള്ളതിനെക്കാള്‍ ഗുരുതരമായ പലായനമാണ് ഇവിടങ്ങളില്‍ നടക്കുന്നതെന്നും ദിനം പ്രതി 5,500 പേര്‍ പലായനം നടത്തുന്നുണ്ടെന്ന് നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സിലിന്റെ കോംഗോ ഡയരക്ടര്‍ അള്‍രിക്ക ബ്ലോം പറഞ്ഞു.
കൂടാതെ 70 ലക്ഷത്തോളം ജനങ്ങള്‍ക്ക് ആവശ്യമായി ഭക്ഷണങ്ങളില്ലെന്നും ശക്തമായ തീരുമാനങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ പട്ടിണി മരണങ്ങളിലേക്കാണ് കോംഗോ നീങ്ങുകയെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക പുരോഗതിക്കായുള്ള നിരവധി മാര്‍ഗങ്ങളാല്‍ സമ്പന്നമായ രാജ്യമാണ് കോംഗോയെങ്കിലും വര്‍ഷങ്ങളായുള്ള ആഭ്യന്തര സംഘര്‍ഷങ്ങളാണ് രാജ്യത്തെ തകര്‍ത്തത്. ഇവിടെയുള്ള ഭൂരിപക്ഷം ജനങ്ങളും ഇന്ന് പട്ടിണിയിലാണ്.
പിതാവിന്റെ കൊലപാതകത്തിന് ശേഷം 2001 മുതല്‍ അധികാരമേറ്റെടുത്ത ജോസഫ് കാബില ആണ് ഇപ്പോള്‍ കോംഗോ ഭരിക്കുന്നത്.
ഭരണ ഘടന അനുവദിക്കുന്ന രണ്ട് തവണയും പ്രസിഡന്റായി ചുമതലയേറ്റ ജോസഫ് കാബില മൂന്നാമതും മത്സരിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടയുകയായിരുന്നു.തെരഞ്ഞെടുപ്പ് വൈകിപ്പിച്ച് ഭരണ കാലം ദീര്‍ഘിപ്പിക്കുകയാണ് പ്രസിഡന്റ് ചെയ്യുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന്‍ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്‌ഗോപി

Kerala
  •  a few seconds ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം 

Business
  •  17 minutes ago
No Image

അഭയം തേടി ആയിരങ്ങള്‍ വീണ്ടും തെരുവില്‍; ഗസ്സയില്‍ നിലക്കാത്ത മരണമഴ, പുലര്‍ച്ചെ മുതല്‍ കൊല്ലപ്പെട്ടത് നൂറിലേറെ മനുഷ്യര്‍

International
  •  33 minutes ago
No Image

വീഴ്ചകളില്ലാതെ പൊന്ന്; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം

uae
  •  35 minutes ago
No Image

യുഎഇ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷേമത്തിന് ആസ്റ്റര്‍ - ജെംസ് പങ്കാളിത്ത കരാര്‍

uae
  •  an hour ago
No Image

'ഉറപ്പൊന്നും പറയാനാവില്ല' ഖത്തറിന് നേരെ ഇനി ഇസ്‌റാഈല്‍ ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ 'ഉറപ്പ്' തള്ളി നെതന്യാഹു; ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും അവരെ വെറുതെ വിടില്ലെന്ന് 

International
  •  2 hours ago
No Image

രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി

Kerala
  •  3 hours ago
No Image

നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്

National
  •  3 hours ago
No Image

ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

Kerala
  •  3 hours ago
No Image

ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി

National
  •  4 hours ago