HOME
DETAILS

  
backup
December 07, 2017 | 2:09 AM

460105-2

കിന്‍ഷസ: ആഭ്യന്തര സംഘര്‍ഷത്താല്‍ ജനജീവിതം സ്തംഭിച്ച ആഫ്രിക്കന്‍ രാഷ്ട്രമായ കോഗോ ഗുരുതര പ്രതസന്ധിയിലാണെന്ന് സന്നദ്ധ സംഘടനകള്‍. ജനജീവിതം ദുസ്സഹമായതിനെ തുടര്‍ന്ന് ഇതുവരെ 17 ലക്ഷം ജനങ്ങള്‍ ഇവിടെ നിന്ന് പലായനം ചെയ്തു. സുസ്ഥിര ഭരണമില്ലാതെ രണ്ടാം വര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ ഭീകരവാദികളുമായി പോരാട്ടം കോംഗോയെ തകര്‍ത്തു.
കഴിഞ്ഞ വര്‍ഷത്തില്‍ പൊതുതെരഞ്ഞെടുപ്പ് സംഘടിപ്പിക്കാന്‍ നിലവിലെ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. സിറിയ, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളുള്ളതിനെക്കാള്‍ ഗുരുതരമായ പലായനമാണ് ഇവിടങ്ങളില്‍ നടക്കുന്നതെന്നും ദിനം പ്രതി 5,500 പേര്‍ പലായനം നടത്തുന്നുണ്ടെന്ന് നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സിലിന്റെ കോംഗോ ഡയരക്ടര്‍ അള്‍രിക്ക ബ്ലോം പറഞ്ഞു.
കൂടാതെ 70 ലക്ഷത്തോളം ജനങ്ങള്‍ക്ക് ആവശ്യമായി ഭക്ഷണങ്ങളില്ലെന്നും ശക്തമായ തീരുമാനങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ പട്ടിണി മരണങ്ങളിലേക്കാണ് കോംഗോ നീങ്ങുകയെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക പുരോഗതിക്കായുള്ള നിരവധി മാര്‍ഗങ്ങളാല്‍ സമ്പന്നമായ രാജ്യമാണ് കോംഗോയെങ്കിലും വര്‍ഷങ്ങളായുള്ള ആഭ്യന്തര സംഘര്‍ഷങ്ങളാണ് രാജ്യത്തെ തകര്‍ത്തത്. ഇവിടെയുള്ള ഭൂരിപക്ഷം ജനങ്ങളും ഇന്ന് പട്ടിണിയിലാണ്.
പിതാവിന്റെ കൊലപാതകത്തിന് ശേഷം 2001 മുതല്‍ അധികാരമേറ്റെടുത്ത ജോസഫ് കാബില ആണ് ഇപ്പോള്‍ കോംഗോ ഭരിക്കുന്നത്.
ഭരണ ഘടന അനുവദിക്കുന്ന രണ്ട് തവണയും പ്രസിഡന്റായി ചുമതലയേറ്റ ജോസഫ് കാബില മൂന്നാമതും മത്സരിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടയുകയായിരുന്നു.തെരഞ്ഞെടുപ്പ് വൈകിപ്പിച്ച് ഭരണ കാലം ദീര്‍ഘിപ്പിക്കുകയാണ് പ്രസിഡന്റ് ചെയ്യുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  a day ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  a day ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  a day ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  a day ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  a day ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  a day ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  a day ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  a day ago