HOME
DETAILS

രഞ്ജി: കേരളത്തിനെതിരേ വിദര്‍ഭയ്ക്ക് കൂറ്റന്‍ ലീഡ്

  
Web Desk
December 11 2017 | 00:12 AM

%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b5%e0%b4%bf

 


സൂറത്ത്: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേരളത്തിനെതിരേ വിദര്‍ഭയ്ക്ക് കൂറ്റന്‍ ലീഡ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ വിദര്‍ഭ ആറ് വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റുകള്‍ കൈയിലിരിക്കേ അവര്‍ക്ക് 501 റണ്‍സിന്റെ കൂറ്റന്‍ ലീഡ്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭയുടെ ബാറ്റിങ് 246ല്‍ അവസാനിപ്പിച്ച കേരളത്തിന് പക്ഷേ ഒന്നാം ഇന്നിങ്‌സില്‍ 176 റണ്‍സേ കണ്ടെത്താന്‍ സാധിച്ചുള്ളു. രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
നായകന്‍ ഫസല്‍ (119), മധ്യനിര താരം വാങ്കഡെ (107) എന്നിവരുടെ സെഞ്ച്വറികളും വെറ്ററന്‍ വസിം ജാഫര്‍ (58), ഗണേഷ് സതീഷ് (65) എന്നിവരുടെ അര്‍ധ ശതകങ്ങളുമാണ് രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയ്ക്ക് കരുത്തായത്. കളി നിര്‍ത്തുമ്പോള്‍ വഡ്കര്‍ 20 റണ്‍സുമായും കരണ്‍ ശര്‍മ നാല് റണ്‍സുമായും ക്രീസില്‍. വാങ്കഡെ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് സെഞ്ച്വറി കണ്ടെത്തിയത്. 94 പന്തുകള്‍ നേരിട്ട താരം ആറ് ഫോറും അഞ്ച് സിക്‌സും പറത്തി.
കേരളത്തിന്റെ എട്ട് താരങ്ങള്‍ മാറി മാറി പന്തെറിഞ്ഞിട്ടും വിദര്‍ഭ ബാറ്റിങ് നിരയെ തളയ്ക്കാന്‍ സാധിച്ചില്ല. ജലജ് സക്‌സേന മൂന്നും കെ.സി അക്ഷയ് രണ്ടും നിധീഷ് ഒരു വിക്കറ്റുമെടുത്തു.
ഇന്ന് തുടക്കത്തില്‍ തന്നെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് കേരളത്തിന് മുന്നില്‍ കൂറ്റന്‍ വിജയം ലക്ഷ്യം മുന്നോട്ടുവയ്ക്കുകയാവും വിദര്‍ഭയുടെ തന്ത്രം. ബാറ്റിങിനിറങ്ങുന്ന കേരളത്തിന്റെ പോരാട്ടം ക്ഷണത്തില്‍ അവസാനിപ്പിച്ച് വിജയം പിടിക്കുകയും അവര്‍ മുന്നില്‍ കാണുന്നു. ഇന്ന് ഒരു ദിനം അവശേഷിക്കേ കേരളത്തിന് സമനില പിടിച്ച് മുഖം രക്ഷിക്കാനുള്ള അവസരമാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  4 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  5 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  5 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  5 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  5 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  5 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  5 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  5 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  5 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  5 days ago