HOME
DETAILS

'ഭവാന സ്റ്റേഡിയം ജയില്‍ ആക്കാന്‍ വിട്ടുതരില്ല, കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് അവരുടെ മുറിവില്‍ ഉപ്പു പുരട്ടുന്നതിന് തുല്യം ഇതിന് കൂട്ടു നില്‍ക്കില്ല' കേന്ദ്രത്തോട് ഡല്‍ഹി സര്‍ക്കാര്‍

  
backup
February 13, 2024 | 8:07 AM

delhi-govt-rejects-centres-proposal-to-convert-bawana-stadium-into-jail1234

'ഭവാന സ്റ്റേഡിയം താല്‍ക്കാലിക ജയില്‍ ആക്കാന്‍ വിട്ടുതരില്ല, കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് അവരുടെ മുറിവില്‍ ഉപ്പു പുരട്ടുന്നതിന് തുല്യം ഇതിന് കൂട്ടു നില്‍ക്കില്ലെന്നു ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഡല്‍ഹി ഭവാന സ്റ്റേഡിയം താല്‍ക്കാലിക ജയില്‍ ആക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം നിരസിച്ച് ആം ആദ്മി സര്‍ക്കാര്‍. ആയിരത്തിലേറെ കര്‍ഷകര്‍ അണിനിരക്കുന്ന കര്‍ഷക മാര്‍ച്ചിനെ നേരിടാന്‍ വന്‍ തോതില്‍ സംവിധാനങ്ങള്‍ ഒരുക്കിയ കേന്ദ്രം, ഡല്‍ഹിയലെ ഭവാന സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് കേന്ദ്രത്തിന്റെ ആവശ്യം നിരസിച്ചുകൊണ്ട് ഡല്‍ഹി ആഭ്യന്തര മന്ത്രി കൈലാഷ് ഗെഹേ്‌ലോാട്ട് ചീഫ് സെക്രട്ടറി നരേഷ് കുമാറിന് മറുപടി നല്‍കി.

ഹരിയാന സര്‍ക്കാര്‍ രണ്ട് സ്റ്റേഡിയങ്ങള്‍ ജയിലാക്കി മാറ്റിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിര്‍സയിലെ ചൗധരി ദല്‍ബീര്‍ സിംഗ് ഇന്‍ഡോര്‍ സ്റ്റേഡിയവും, ദബ്‌വാലിയിലെ ഗുരുഗോവിന്ദ് സ്റ്റേഡിയവുമാണ് കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകര്‍ക്കുള്ള താല്‍ക്കാലിക ജയിലാക്കി മാറ്റിയത്.

അതെ സമയം കര്‍ഷക സമരത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പട്ട് ചീഫ് ജസ്റ്റിസിന് കത്ത് അയച്ച് സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍ (എസ്‌സിബിഎ) പ്രസിഡന്റ്. കര്‍ഷകര്‍ അനധികൃതമായി ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് പ്രസിഡന്റ് ആദിശ് അഗര്‍വാല ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചത്.

കര്‍ഷക സമരം കോടതി നടപടികളെ തടസ്സപ്പെടുത്തുമെന്നും പ്രക്ഷോഭം കാരണം അഭിഭാഷകര്‍ക്ക് ഹാജരാകാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും അഗര്‍വാല കത്തില്‍ പറയുന്നു. പ്രതിഷേധം കണക്കിലെടുത്ത്, ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, പോലീസ് സിമന്റ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീഗഢില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നു സമരവുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി,സമ്പൂര്‍ണ കടം എഴുതിത്തള്ളല്‍,കര്‍ഷകര്‍ക്ക് പെന്‍ഷന്‍, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ രണ്ടാം കര്‍ഷകസമരത്തിന് രംഗത്തെത്തിയത്.

ഡല്‍ഹി ചലോ മാര്‍ച്ചിനിടെ പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുകയാണ്. കര്‍ഷകര്‍ക്കു നേരെ പൊലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഷകരുടെ ട്രാക്ടറുകള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ശംഭു അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. ഡല്‍ഹി സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റ് ഭാഗത്തേക്ക് എത്താന്‍ കഴിയുന്ന ഗേറ്റ് അടച്ചു. മെട്രോ സ്‌റ്റേഷനുകളില്‍ നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഭിചാരക്രിയയുടെ മറവില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മുന്‍ ബി.ജെ.പി നേതാവ് പിടിയില്‍

Kerala
  •  a day ago
No Image

കായിക സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് അവതാളത്തിൽ; മേളകളുടെ നടത്തിപ്പിനെയും ബാധിക്കും

Kerala
  •  a day ago
No Image

'ഹിന്ദുക്കളെ ഒതുക്കുന്നു, ഭരണത്തില്‍ വര്‍ഗീയമായി പ്രവര്‍ത്തിക്കുന്നു, മുസ്‌ലിം ലീഗ് മതേതര കുപ്പായമിട്ട ലക്ഷണമൊത്ത വര്‍ഗീയ സംഘടന' വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  a day ago
No Image

ജോറാവാതെ ജോർദാൻ: ലോകകപ്പിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി ഒാസ്ട്രിയ

Football
  •  a day ago
No Image

പതിനാറുകാരന്റെ മൊബൈൽ ആപ്പ് തരംഗമാവുന്നു

Kerala
  •  a day ago
No Image

ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും; മോട്ടോർ വാഹന വകുപ്പിൽ വൻ പരിഷ്‌കരണം

Kerala
  •  a day ago
No Image

മാതൃകയായി ഷാജി; ബസ് അപകടത്തില്‍ വസ്ത്രം കീറിപ്പോയ സ്ത്രീക്ക് ഉടുമുണ്ടി ഊരി നല്‍കി ചായക്കച്ചവടക്കാരന്‍

Kerala
  •  a day ago
No Image

യു.എ.ഇ വിദ്യാഭ്യാസ മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍: പുതിയ അധ്യയന വര്‍ഷത്തേക്ക് ടീച്ചേഴ്‌സിനെ വേണം | UAE Teaching Jobs

Abroad-career
  •  a day ago
No Image

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; ജില്ലയില്‍ ഒരാഴ്ച്ചക്കിടെ മൂന്നാമത്തെ മരണം

Kerala
  •  a day ago
No Image

എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യലിനായി വീണ വിജയന്‍ ഇ.ഡിക്ക് മുന്നില്‍, ഓഫിസില്‍ കനത്ത സുരക്ഷ

Kerala
  •  a day ago