
സ്വകാര്യ സംഭാഷണത്തിനിടെ നെതന്യാഹുവിനെ കേട്ടാലറക്കുന്ന തെറി വിളിച്ച് ബൈഡന്
സ്വകാര്യ സംഭാഷണത്തിനിടെ നെതന്യാഹുവിനെ കേട്ടാലറക്കുന്ന തെറി വിളിച്ച് ബൈഡന്
വാഷിങ്ടണ്‍: സ്വകാര്യ സംഭാഷണത്തിനിടെ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പച്ചത്തെറി വിളിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. അമേരിക്കന്‍ ചാനലായ എന്‍ബിസി ന്യൂസിന്റേതാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇസ്റാഈല്‍ അടക്കമുള്ള മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാതെ യുദ്ധം തുടരുന്നതില്‍ പ്രകോപിതനായാണ് ബൈഡന് തെറി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദൃക്സാക്ഷികളായ മൂന്ന് പേരെ ഉദ്ധരിച്ചാണ് തങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്ന് എന്‍.ബി.സി ചാനല്‍ വ്യക്തമാക്കുന്നു. ഗാസയില്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ കുറച്ചു സംസാരിക്കുമ്പോള്‍ ബൈഡന് പ്രകോപിതനായി മോശമായ വാക്കുകള്‍ ഉപയോഗിച്ച് ഇസ്റാഈല്‍ പ്രസിഡന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നുവെന്നാണ് എന്‍.ബി.സി റിപ്പോര്‍ട്ട്.
മറ്റൊരു സംഭാഷണത്തില്‍ നെതന്യാഹുവിനെ 'അയാള്‍' എന്നും ബൈഡന് വിളിക്കുന്നുണ്ട്. ഹമാസുമായി വെടിനിര്‍ത്തലിന് ഇസ്റാഈലിനെ പ്രേരിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ അയാള്‍ അതവഗണിക്കുകയാണെന്നും ബൈഡന് പറയുന്നു.
നെതന്യാഹുവിനെക്കുറിച്ച് ബൈഡന് നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, രണ്ട് നേതാക്കളും തമ്മില്‍ മാന്യമായ ബന്ധമാണുള്ളതെന്നായിരുന്നു പ്രതികരണം. 'പ്രധാനമന്ത്രി നെതന്യാഹുവിനോട് വിയോജിപ്പുള്ള കാര്യങ്ങള്‍ പ്രസിഡന്റ് വ്യക്തമാക്കിയതാണ്. എന്നാല്‍, ഇരുവരും തമ്മില്‍ പരസ്യമായും രഹസ്യമായും ദശാബ്ദങ്ങള്‍ നീണ്ട മാന്യമായ ബന്ധമാണുള്ളത്' വക്താവ് പറഞ്ഞു.
ഞായറാഴ്ചയാണ് ജോ ബൈഡനും നെതന്യാഹുവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഏകദേശം മുക്കാല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. റാഫയില്‍ അഭയം പ്രാപിക്കുന്ന ഏകദേശം ഒരു ദശലക്ഷം ആളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശ്വസനീയമായ പദ്ധതികളാണ് ആവശ്യമെന്നും ജോ ബൈഡന് വ്യക്തമാക്കി. അത്തരം പദ്ധതികള്‍ നടപ്പില്‍ വരുത്താതെ സൈനിക നടപടികള്‍ ആരംഭിക്കരുതെന്നും നെതന്യാഹുവിനോട് ബൈഡന് പറഞ്ഞതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അതേസമയം, സ്വകാര്യ സംഭാഷണങ്ങളില്‍ നെതന്യാഹുവിനെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്ന ബൈഡന് ഇസ്റാഈലിന് ആയുധം നല്‍കുന്നതടക്കമുള്ള സൈനിക സഹായ നയത്തില്‍ യാതൊരുമാറ്റവും വരുത്തിയിട്ടില്ല. ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്റാഈല്‍ സന്ദര്‍ശിച്ച ബൈഡന് നെതന്യാഹുവിനെ കെട്ടിപ്പിടിച്ച് പിന്തുണ അറിയിച്ചിരുന്നു. തിരിച്ചടിക്കാനും സുരക്ഷക്കും ഇസ്റാഈലിന് എല്ലാ അവകാശവും ഉണ്ടെന്നായിരുന്നു ബൈഡന് പറഞ്ഞത്. എന്നാല്‍, അന്താരാഷ്ട്ര ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി ഗസ്സയില്‍ ഇസ്റാഈല്‍ തുടരുന്ന ആക്രമണത്തില്‍ ഇതിനകം 28,000 പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാം ജുമൈറയിലെ സ്മാർട്ട് പൊലിസ് സ്റ്റേഷൻ താൽക്കാലികമായി അടച്ച് ദുബൈ പൊലിസ്
uae
• 3 days ago
ഉദ്ഘാടനത്തിനൊരുങ്ങുന്ന മലപ്പുറത്തെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ മുഴുവന്‍ ക്ലാസ്മുറികളും എസി; രാജ്യത്ത് തന്നെ ആദ്യം- അഞ്ചര കോടി ചെലവിട്ട് നിര്‍മാണം
Kerala
• 3 days ago
മുനമ്പം വഖഫ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
Kerala
• 3 days ago
നിരന്തര തർക്കം, മർദനം, അശ്രദ്ധ; ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ നഷ്ടപ്പെട്ടത് മൂന്ന് ജീവനുകൾ; നെടുവത്തൂരിലെ ദുരന്തത്തിന് പിന്നിൽ മദ്യലഹരിയും അശ്രദ്ധയും
Kerala
• 3 days ago
ദുബൈയിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും, എമിറേറ്റ്സ് റോഡിലും ഗതാഗതം തടസ്സം നേരിടുന്നു
uae
• 3 days ago
കംപ്യൂട്ടര്‍ മൗസ് ക്ലിക്ക് ചെയ്യാനും സ്ക്രോള്‍ ചെയ്യാനും മാത്രമല്ല, സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് പുതിയ പഠനം- ജാഗ്രത പാലിക്കുക, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ക്കും ഭീഷണി
Kerala
• 3 days ago
ബാലുശ്ശേരി എകരൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
crime
• 3 days ago
വീണ്ടും ബാങ്ക് ലയനം; പൊതുമേഖല ബാങ്കുകള്‍ മൂന്നായി ചുരുങ്ങും
National
• 3 days ago
നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ മുങ്ങിയത് 13,000 ജയിൽപുള്ളികൾ; പകുതിയോളം പേരും ഇപ്പോഴും കാണാമറയത്ത്, 540 ഇന്ത്യൻ കുറ്റവാളികളും ഒളിവിൽ
International
• 3 days ago
സ്കൂളുകളില്‍ എ.ഐ പഠനം; അടുത്ത അധ്യയനവര്‍ഷത്തില്‍ മൂന്നാം ക്ലാസ് മുതല്‍ തുടങ്ങും
Kerala
• 3 days ago
വാൽപ്പാറയിൽ കാട്ടാന വാതിൽപ്പൊളിച്ച് വീട്ടിൽക്കയറി ആക്രമിച്ചു; മൂന്ന് വയസുകാരനും മുത്തശ്ശിക്കും ദാരുണാന്ത്യം
Kerala
• 3 days ago
കേരളത്തിൽ മഴ ഭീതി; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ഭീഷണിയും കടൽക്ഷോഭവും; ജാഗ്രതാ നിർദേശങ്ങൾ
Kerala
• 3 days ago
ആര്.എസ്.എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന് നേതാവ് മുത്തഖി
National
• 3 days ago
ഒമാന്‍: വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
oman
• 3 days ago
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
Kerala
• 3 days ago
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ
National
• 4 days ago
ഒമാനിൽ പുതിയ ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ
oman
• 4 days ago
ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ
Kerala
• 4 days ago
അമേരിക്കയിൽ റെസ്റ്റോറന്റ് ബാറിൽ വെടിവെപ്പ്; നാല് മരണം, 20-ലധികം പേർക്ക് പരിക്ക്; അന്വേഷണം ഊർജിതം
crime
• 3 days ago
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതംമൂലം ബഹ്റൈനില്‍ മരിച്ചു
bahrain
• 3 days ago
പരസ്യ കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ കെ.എസ്.ആര്.ടി.സി; ഇനി കെ.എസ്.ആര്.ടി.സിക്ക് വേണ്ടി ആർക്കും പരസ്യം പിടിക്കാം; തൊഴിൽദാന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി
Kerala
• 3 days ago