കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി
തൃശൂർ: ചാവക്കാട് പൊലിസ് സ്റ്റേഷനിൽ വെച്ച് മർദനമേറ്റെന്ന പരാതിയുമായി 18 വയസ്സുകാരൻ. മലപ്പുറം പാലപ്പെട്ടി സ്വദേശിയായ അനസാണ് പരാതിയുമായി രംഗത്തെത്തിയത്. ഇയാളെ നിലവിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എടക്കഴിയൂർ നേർച്ച കാണാൻ പോയതായിരുന്നു അനസ്. അവിടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തുകയും ലാത്തി വീശുകയും ചെയ്തു. ഈ ബഹളത്തിനിടയിൽ ഓടാൻ കഴിയാതിരുന്ന അനസിനെയും മറ്റൊരാളെയും പൊലിസ് കസ്റ്റഡിയിലെടുത്ത് ചാവക്കാട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ വെച്ച് പൊലിസുകാർ തന്നെ ക്രൂരമായി മർദിച്ചെന്നാണ് അനസ് ആരോപിക്കുന്നത്.
കൈക്കും കാലിനും കഴുത്തിനും അടിയേറ്റെന്നും, മർദന വിവരം ആരോടും പറയരുതെന്ന് പൊലിസ് ഭീഷണിപ്പെടുത്തിയെന്നും യുവാവ് ആരോപിക്കുന്നു.
അതേസമയം, അനസിന്റെ ഈ പരാതി ചാവക്കാട് പൊലിസ് പൂർണ്ണമായും നിഷേധിച്ചു. യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നിട്ടേയില്ലെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
An 18-year-old youth from Palappetty, Malappuram, has filed a complaint alleging that he was brutally assaulted by the police at the Chavakkad station in Thrissur. The complainant, identified as Anas, claimed he was picked up by the police during a clash at a local festival in Edakkazhiyur and was subsequently beaten while in custody. Anas, who sustained injuries to his neck and limbs, is currently undergoing treatment at the Ponnani Taluk Hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."