HOME
DETAILS

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

  
Muhammed Salavudheen
January 11, 2026 | 5:44 PM

bengali-muslim-workers-allegedly-attacked-by-bajrang-dal

റായ്‌പൂർ: ഛത്തീസ്ഗഡിൽ ജോലി ചെയ്യുന്ന ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികളെ ക്രൂരമായി മർദ്ദിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ. പുരുലിയ ജില്ലയിലെ ചെപ്രി ഗ്രാമത്തിൽ നിന്നുള്ള മുസ്‌ലിം തൊഴിലാളികൾക്കാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. ഛത്തീസ്ഗഡിലെ സൂരജ്പൂർ ജില്ലയിലെ ഒരു ബ്രെഡ് ഫാക്ടറിയിൽ ജോലി എടുക്കുന്ന എട്ട് തൊഴിലാളികളെയാണ് ആക്രമിച്ച് പുറത്താക്കിയതെന്ന് 'ദി വയർ' റിപ്പോർട്ട് ചെയ്തു. ആക്രമണം നേരിടേണ്ടി വന്ന എട്ടുപേരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്.

ഫാക്ടറി ഉടമയോട് ന്യായമായ വേതനം ചോദിച്ചതാണ് കടുത്ത അക്രമത്തിന് കാരണമായത്. ജനുവരി 4 ന് ഛത്തീസ്ഗഡിലെ സൂരജ്പൂർ ജില്ലയിലെ പത്രപാര പ്രദേശത്തുള്ള ജയ്ദുർഗ ബേക്കറിയിലാണ് ആക്രമണം നടന്നത്. ഷെയ്ഖ് ജാസിം, ഷെയ്ഖ് അസ്ലം, ഷെയ്ഖ് ബാബി, ഷെയ്ഖ് ജുൽഫുകാർ പ്രായപൂർത്തിയാകാത്ത  ഷെയ്ഖ് ഇസ്മായിൽ, ഷെയ്ഖ് മിനാർ, അർബാസ് കാസി, ഷെയ്ഖ് സാഹിൽ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

ഷെയ്ഖ് ജാസിം മൂന്ന് മാസമായി ബേക്കറിയിൽ ജോലി ചെയ്തിരുന്നു. തുടർന്ന് തൊഴിലുടമയുടെ അവശ്യ പ്രകാരം മറ്റ് ഏഴ് തൊഴിലാളികളെയും കൂടെ ഷെയ്ഖ് ജാസിം ജോലിക്കായി കൊണ്ടുവന്നു. ശൈത്യകാലത്ത് ഉൽപാദനം കൂടുതലായതിനാൽ ഏഴ് തൊഴിലാളികളെ കൂടി ആവശ്യമാണെന്ന് ഫാക്ടറി ഉടമ രാകേഷ് ജിൻഡാൽ ആവശ്യപ്പെട്ടിരുന്നു. ബേക്കറിയിൽ എല്ലാ ദിവസവും ഏകദേശം ആറ് ചാക്ക് (3 ക്വിന്റൽ) മാവ് ഉപയോഗിച്ചിരുന്നെന്നും ശൈത്യകാലത്ത് ഉത്പാദനം വർദ്ധിച്ചുകൊണ്ടിരുന്നുവെന്നും ഷെയ്ഖ് ജാസിം പറഞ്ഞു.

ഡിസംബർ 25 ന് ശേഷം, ഉത്പാദനം അല്പം കുറഞ്ഞപ്പോൾ, തൊഴിലാളികളെ ഇനി നിലനിർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഉടമ രാകേഷ് ജിൻഡാൽ പറഞ്ഞു. എന്നാൽ ഇവർക്ക് വാഗ്ദാനം ചെയ്ത പണം നൽകാൻ ഉടമ തയ്യാറായില്ല. "എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങൾക്ക് വാഗ്ദാനം ചെയ്ത തുക നൽകാത്തതെന്ന് തൊഴിലാളികൾ ഉടമയോട് ചോദിച്ചതായി ആക്രമണത്തിന് ഇരയായ ഷെയ്ഖ് അസ്ലം പറഞ്ഞു. എന്നാൽ ഇതിന് മറുപടി പറയാതെ ജനുവരി 4 ന് മുമ്പ് സ്ഥലം വിടാൻ ആവശ്യപ്പെടുകയാണ് ഉണ്ടായത്.

എന്നാൽ, അവിടെ നിന്നും പോകാതിരുന്ന ഇവരെ ഉടമയുടെ നിർദ്ദേശപ്രകാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു സംഘം ബജ്‌റംഗ്ദൾ ഗുണ്ടകൾ ബേക്കറിയിൽ എത്തി ആക്രമിക്കുകയായിരുന്നു. 'ജയ് ശ്രീറാം' എന്ന് വിളിച്ചായിരുന്നു ആക്രമണം. ആക്രമിച്ചതിനു ശേഷം അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയെന്ന് തൊഴിലാളികൾ പറഞ്ഞു.

“ഞങ്ങൾ ബംഗ്ലാദേശികളാണെന്ന് അവർ (ബജ്‌റംഗ്ദൾ ഗുണ്ടകൾ) പറഞ്ഞു. ഞങ്ങൾ അവർക്ക് ആധാർ കാർഡുകൾ കാണിച്ചുകൊടുത്തു, പക്ഷേ അവർ അത് മാറ്റിവെച്ച് ഞങ്ങളെ ക്രൂരമായി മർദ്ദിച്ചു. ഉടമ ഇടപെട്ടില്ല. ഉടൻ പോകണമെന്നും അല്ലെങ്കിൽ ഞങ്ങളെ കൊല്ലുമെന്നും പറഞ്ഞ് അവർ ഞങ്ങളെ ഭീഷണിപ്പെടുത്തി.” മറ്റൊരു ഇരയായ ജാസിം പറഞ്ഞു

ആക്രമണം ആരംഭിച്ച് അൽപ്പസമയത്തിനുശേഷം പൊലിസ് എത്തിയെങ്കിലും അവർ ഇടപെട്ടില്ലെന്നും ജാസിം പറഞ്ഞു. ശക്തമായ അടിയേറ്റതിനാൽ ഞങ്ങൾ നിലത്തു വീണു. അവസാനം പൊലിസ് ഇടപെട്ടു. അവർ ഞങ്ങളെ രക്ഷപ്പെടുത്തി, എട്ട് പേരെയും സൂരജ്പൂർ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി - തൊഴിലാളികൾ പറഞ്ഞു.

ആക്രമണത്തിന് ഇരയായ എട്ട് തൊഴിലാളികളും പശ്ചിമ ബംഗാളിലെ ജംഗൽമഹലിലെ പുരുലിയ ജില്ലയിലെ ചെപ്രി ഗ്രാമത്തിൽ നിന്നുള്ളവരാണ്. കൊൽക്കത്തയിൽ നിന്ന് ഏകദേശം 256 കിലോമീറ്റർ അകലെയുള്ള ചെപ്രി ഗ്രാമത്തിൽ ഏകദേശം 300 മുസ്ലീം കുടുംബങ്ങളാണ് ഉള്ളത്. 

ആക്രമണത്തെത്തുടർന്ന്, ഷെയ്ഖ് ജാസിം, ഷെയ്ഖ് അസ്ലം, ഷെയ്ഖ് ബാബി, ഷെയ്ഖ് ജുൽഫുകാർ എന്നീ നാല് തൊഴിലാളികൾ പുരുലിയയിലേക്ക് മടങ്ങി, ബാക്കിയുള്ള നാല് പേർ, പ്രായപൂർത്തിയാകാത്ത ഷെയ്ഖ് ഇസ്മായിൽ, ഷെയ്ഖ് മിനാർ, അർബാസ് കാസി, ഷെയ്ഖ് സാഹിൽ എന്നിവർ ഇപ്പോഴും സൂരജ്പൂരിലെ ഒരു സർക്കാർ ഷെൽട്ടർ ഹോമിലാണ്. പുരുലിയയിലെ ജില്ലാ പൊലിസ് ഈ തൊഴിലാളികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ്.

ആക്രമണത്തിന് ശേഷം ഛത്തീസ്ഗഡിൽ നിന്ന് മടങ്ങിയെത്തിയ തൊഴിലാളികൾ ഇനി പുറത്തേക്ക് ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ നടന്ന ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് അവർ മോചിതയായിട്ടില്ല. പുറത്തേക്ക് പോകാൻ അവർക്ക് ധൈര്യമില്ലാത്ത അവസ്ഥയിലാണ് ഉള്ളത്. സ്വന്തം ഗ്രാമത്തിലും സമീപത്തും ജോലി ലഭ്യമല്ലാത്തതിനാൽ എട്ട് കുടുംബങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.

കുടിയേറ്റ തൊഴിലാളികളായി മറ്റ് സ്ഥലങ്ങളിലേക്ക് ജോലി ചെയ്യുന്ന നിരവധിപേർ ഈ ഗ്രാമത്തിൽ ഉണ്ട്. ഇപ്പോഴുണ്ടായ ക്രൂരമായ ആക്രമണ സംഭവത്തിന് ശേഷം, ചെപ്രി ഗ്രാമത്തിലാകെ ഭയത്തിന്റെ കരിനിഴൽ വീണിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  5 days ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  5 days ago
No Image

ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ കര്‍ശന നിയമം വേണം; അസം മുഖ്യമന്ത്രിക്കെതിരേ ജംഇയ്യത്ത് സുപ്രിംകോടതിയില്‍

National
  •  5 days ago
No Image

മഞ്ചേശ്വരം കൊലപാതകം: പിതാവ് ഉമർ ഫാറൂഖിനെതിരെ മുൻപും കേസുകൾ; രേഖകൾ നൽകാനെന്ന വ്യാജേനയെത്തി മകളോട് ക്രൂരത

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഇടയിൽ അക്രമം വർധിക്കുന്നു: കോട്ടയത്തും കാസർകോടും സമാനതകളില്ലാത്ത ക്രൂരത

Kerala
  •  5 days ago
No Image

സമസ്ത സമ്മേളന നഗരി സന്ദർശിച്ച് എം.വി ഗോവിന്ദൻ

Kerala
  •  5 days ago
No Image

ആവേശമായി സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ 

Kerala
  •  5 days ago
No Image

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം; നൂറ് പതാകകള്‍ നാളെ കാസര്‍കോട്ടെത്തും 

Kerala
  •  5 days ago
No Image

സിം കാർഡ് വെറും 'ചിപ്പല്ല', തനിത്തങ്കം: 27 ലക്ഷത്തിന്റെ സ്വർണം വേർതിരിച്ചെടുത്ത് യുവാവ്; പിന്നാലെ സംഭവിച്ചത്...

International
  •  5 days ago
No Image

ലഹരിമൂത്ത പക? കാസർകോട് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Kerala
  •  6 days ago

No Image

'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി'; കരസേന മുന്‍ മേധാവി നരവനയുടെ ഓര്‍മക്കുറിപ്പുമായി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍, ചോദ്യം ചെയ്ത് രാജ്‌നാഥും അമിത്ഷായും

National
  •  6 days ago
No Image

വീണ്ടും പരോള്‍; പെരിയ കൊലക്കേസ് പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍; രണ്ട് മാസത്തിനിടെ രണ്ടാമത്തേത്

Kerala
  •  6 days ago
No Image

പാനൂരിൽ തെയ്യംകെട്ടിനിടെ കൂട്ടത്തല്ല്; തെയ്യത്തെ പിടിച്ചുതള്ളി, രക്ഷപ്പെടാൻ പാടുപെട്ട് കലാകാരൻ

crime
  •  6 days ago
No Image

'എന്റെ പേര് മുഹമ്മദ് ദീപക്'  കൊലവിളി മുഴക്കിയെത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഉറച്ച ശബ്ദമായ യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ; വേട്ടയാടി ഹിന്ദുത്വര്‍, കൂടെ പൊലിസും

National
  •  6 days ago